സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, October 19, 2012

സംസ്ഥാന ടേബിള്‍ ടെന്നിസ്: ആലപ്പുഴ റോഡിലെ മാലിന്യം ഒഴിവാക്കണമെന്ന്

കേരള സംസ്ഥാന ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് അടിയന്തിരമായി റോഡിലെ മാലിന്യങ്ങള്‍ ഒഴിവാക്കി ശുചിത്വ നടപടികള്‍ ഏര്‍പ്പാടാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് (2012 ഒക്ടോബര്‍ 19) ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറിക്ക് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് എഡിറ്റര്‍ കത്ത് നല്കി. കത്തിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്കും അയച്ചിട്ടുണ്ട്.

കത്തിന്റെ പൂര്‍ണരൂപം:

'ഈ വര്‍ഷത്തെ സംസ്ഥാന ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴ വൈ.എം.സി.എയ്ക്കു സമീപമുള്ള രാധാ കണ്‍വന്‍ഷന്‍ സെന്ററില്‍ 2012 ഒക്ടോബര്‍ 20 മുതല്‍ 24 വരെ നടക്കുകയാണ്. കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമെത്തുന്ന അഞ്ഞൂറോളം കളിക്കാരും അമ്പതോളം ഒഫിഷ്യല്‍സും പിന്നെ കാണികളും ഈ അഞ്ചു ദിവസം പട്ടണത്തിലുണ്ടാകും. കൂടാതെ സ്വദേശീയരും വിദേശീയരുമായ ധാരാളം വിനോദയാത്രക്കാര്‍ എത്തുന്ന വിജയദശമി, ബക്രീദ് അവധികളും അടുത്തയാഴ്ചയിലാണ്. വെകുന്നേരങ്ങളില്‍ ധാരാളം പേര്‍ എത്തുന്ന നവരാത്രി ആഘോഷം ഇപ്പോള്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുകയുമാണ്.

എന്നാല്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ മുന്‍വശത്തുള്ള വയലിന്‍ ലക്ഷ്മിനാരായണ റോഡിന്റെ വശങ്ങളിലുള്ള മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന ചെളിവെള്ളവും സന്ദര്‍ശകര്‍ക്ക് ആലപ്പുഴയെക്കുറിച്ച് തെറ്റായ പ്രതിച്ഛായയാണ് നല്കുക. എസ്.ഡി.വി ഗ്രൗണ്ടിനു മുമ്പിലുള്ള അനിയന്ത്രിതമായ ബസ് പാര്‍ക്കിംഗ് സദാസമയവും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനാല്‍ റോഡുവക്കുകള്‍ കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന വിധമാക്കണം. ബസ് സ്റ്റേഷനും ബോട്ടു ജെട്ടിയും ഹൗസ് ബോട്ട് ടെര്‍മിനലും സ്ഥിതി ചെയ്യുന്ന റോഡുകളില്‍ യാത്രക്കാരുടെയും വാഹനങ്ങളുടേയും എണ്ണം പതിമടങ്ങാകുമെന്നു ഓര്‍ക്കുക.

റോഡുവശങ്ങള്‍ വൃത്തിയാക്കാന്‍ മുനിസിപ്പാലിറ്റി ഇതുവരെ നടപടി സ്വീകരിക്കാത്തതിനാലാണ് അവസാന നിമിഷം ഈ കത്ത് അയക്കാന്‍ ഇടയായിട്ടുള്ളത്. കണ്‍വന്‍ഷന്‍ സെന്ററിനു മുമ്പില്‍ ശേഖരിക്കുന്ന മാലിന്യം ഉടനടി നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാനുള്ള കരുതല്‍ ശുചിത്വ ഏര്‍പ്പാടുകളുമുണ്ടാകണം. ഇതിന്റെ ഭാഗമായി ഈച്ചകളേയും കൊതുകുകളേയും നശിപ്പിക്കാനുള്ള കീടനാശിനി പ്രയോഗിക്കണം. അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളെ പിടിച്ചുകെട്ടണം.

അതിനാല്‍ എത്രയും വേഗം റോഡും റോഡു വക്കുകളും നന്നാക്കാനും ശുചിയാക്കാനും വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതോടൊപ്പം രാത്രിയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിക്കാനുള്ള പരിശ്രമവും ഉണ്ടാകേണ്ടിയിരിക്കുന്നു. സംസ്ഥാനതലത്തിലുള്ള ഒരു ഈവന്റ് പട്ടണത്തില്‍ നടക്കുമ്പോള്‍ ആലപ്പുഴ മുനിസിപ്പാലിറ്റി അവസരത്തിനൊത്ത് ഉയരുമെന്നു പ്രതീക്ഷിക്കുന്നു.' 

Sunday, October 7, 2012

മുപ്പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ടു മാസങ്ങളായിട്ടും നന്നാക്കുന്നില്ല

ലപ്പുഴ പട്ടണവുമായി ബന്ധപ്പെട്ട് അനേകം സിനിമകളില്‍ ലൊക്കേഷനായിട്ടുള്ള കടപ്പുറത്തിനു സമീപമുള്ള മുപ്പാലത്തിലെ ഒരു പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് മാസങ്ങളായിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല.

പടിഞ്ഞാറെ പാലത്തിന്റെ കിഴക്കേ കൈവരികള്‍ തകര്‍ന്നതിനു അടുത്ത ദിവസങ്ങളില്‍ തന്നെ വിവരം അധികൃതരെ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അറിയിച്ചിരുന്നു. ഇന്നു വരെ (2012 ഒക്ടോബര്‍ ഏഴ് ഞായര്‍) ഒരു നടപടിയുമുണ്ടായിട്ടില്ല.

വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഈ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ അപകടത്തിനു ഏറെ സാധ്യതയുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്ക് അനേകം പേര്‍ ഈ പാലങ്ങളിലൂടെയാണ് മോട്ടോര്‍ സൈക്കിളുകളിലും മറ്റും പോകുന്നത്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കാര്യാലയവും ഇതിനു തൊട്ടടുത്താണ്. 

Friday, October 5, 2012

മാലിന്യക്കൂനകള്‍ ഒഴിവാക്കാന്‍ പാഴ്‌വസ്തുക്കള്‍ ഉറവിടങ്ങളില്‍ സംസ്‌ക്കരിക്കണം: എം.എല്‍.എ

തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടിആര്‍എ) സംഘടിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റ് ബോധവത്കരണ പ്രചാരണ പരിപാടിയും അനെര്‍ട്ട് ബയോഗ്യാസ് പ്ലാന്റ് നിര്‍മാണ പരിപാടി 2012-13-ന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റും ഡോ.ടി.എം.തോമസ് ഐസക് എം.എല്‍.എ ടിആര്‍എ 3-ല്‍ ഉദ്ഘാടനം ചെയ്യുന്നു.

ട്ടണ വഴിവക്കുകളിലെ മാലിന്യക്കൂനകള്‍ ഒഴിവാക്കാന്‍ ജൈവപാഴ്‌വസ്തുക്കള്‍ കഴിവതും ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നു ഡോ.ടി.എം.തോമസ് ഐസക് എം.എല്‍.എ.

ആലപ്പുഴ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടിആര്‍എ) സംഘടിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റ് ബോധവത്കരണ പ്രചാരണ പരിപാടിയും അനെര്‍ട്ട് (ഏജന്‍സി ഫോര്‍ നോണ്‍-കണ്‍വെന്‍ഷണല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്‌നോളജി) ബയോഗ്യാസ് പ്ലാന്റ് നിര്‍മാണ പരിപാടി 2012-13-ന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റും 2012 ഒക്ടോബര്‍ അഞ്ചിനു വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എല്‍.എ.

മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കാന്‍ സാധിക്കുന്നതിനോടൊപ്പം വിലയേറിയ പാചകവാതകവും വളവും ലഭ്യമാകുമെന്നതിനാല്‍ കഴിയുന്നത്ര ഭവനങ്ങളില്‍ പരിസ്ഥിതി സൗഹൃദവും ശുചിത്വനിലവാരം ഉയര്‍ത്തുന്നതുമായ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നു എം.എല്‍.എ ആഹ്വാനം ചെയ്തു. പ്ലാസ്റ്റിക്-അജൈവ മാലിന്യ ശേഖരണത്തിനും വില്പനയ്ക്കും പ്രത്യേക സംവിധാനമുണ്ടാകണം. ബയോഗ്യാസ് പ്ലാന്റുകള്‍ ധാരാളമായി സ്ഥാപിതമാകുന്നതിനൊടൊപ്പം പ്ലാന്റുകളുടേയും സ്റ്റൗവുകളുടേയും അറ്റകുറ്റപ്പണികള്‍ക്കു കഴിവുള്ള മികച്ച തൊഴിലാളികളേയും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിആര്‍എ 3-ല്‍ സംഘടിപ്പിച്ച പരിപാടിയില്‍ കിടങ്ങാംപറമ്പ് മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ബാബു, തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, വൈ.എം.സി.എ ഹോണററി സെക്രട്ടറി റോണി മാത്യു, അനെര്‍ട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍ ജോര്‍ജ് കെ. ജോണ്‍, ജോയിന്റ് ടെക്‌നിക്കല്‍ ഡയറക്ടര്‍ സി.കെ.ചന്ദ്രബോസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആര്‍.അജിത് കുമാര്‍, ടേണ്‍കീ ഏജന്റ് കെ.ഡി.ജിനുമോന്‍, കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

ബയോഗ്യാസ് പ്ലാന്റ് നിര്‍മാണ പദ്ധതിയില്‍ ടേണ്‍കീ ഏജന്റ് മുഖേനെ ഒരു ക്യൂബിക് മീറ്റര്‍ അളവിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെ.വി.ഐ.സി) ഫ്‌ളോട്ടിംഗ് ഡ്രം മോഡല്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിച്ചു നല്കുന്നതിനു 17,500 രൂപയാണ് അനെര്‍ട്ട് ഈടാക്കുന്നത്. ഇതില്‍ 8,000 രൂപ സബ്‌സിഡി ലഭിക്കും. തുടക്കത്തില്‍ ഒറ്റപ്രാവശ്യം 40 കുട്ട ചാണകവും ആവശ്യമുണ്ട്. അതിനു ചെലവാകുന്ന തുക പുറമേയാണ്. ദിവസേനെ ഒരു കിലോഗ്രാം അടുക്കള ജൈവമാലിന്യം പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ ഏകദേശം രണ്ടു മണിക്കൂര്‍ ഒറ്റ സ്റ്റൗവ് കത്തിക്കാനുള്ള വാതകം ലഭിക്കുമെന്ന് അനുഭസ്ഥര്‍ പറയുന്നു.

Saturday, September 15, 2012

അടുത്ത മഴക്കാലത്ത് വൈ.ഡബ്ല്യു.സി.എ റോഡില്‍ വെള്ളക്കെട്ടു കാണില്ല: കൗണ്‍സിലര്‍

ടുത്ത മഴക്കാലത്ത്  ആലപ്പുഴ വൈ.ഡബ്ല്യു.സി.എ റോഡ് വെള്ളത്തിലും ചെളിയിലും കുഴഞ്ഞു കിടക്കാത്തവിധം പൂര്‍ണമായി ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം നടത്തിവരുകയാണെന്നു ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ വഴിച്ചേരി വാര്‍ഡ് കൗണ്‍സിലര്‍ ആന്റണി റോഡ്രിഗ്‌സ്. (2012 സെപ്റ്റംബര്‍ 15 ശനി)

കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി ജനപ്രതിനിധികള്‍ ആരും ശ്രദ്ധിക്കാതെ കിടന്ന റോഡാണിതെന്ന് ആന്റണി ഓര്‍മ്മിപ്പിച്ചു. അധികം ഗതാഗതത്തിരക്ക് ഇല്ലാതിരുന്നതാണ് കാരണം. റോഡിനു ഉയരം കൂട്ടുകയും ഒരു കലുങ്ക് പണിയുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ റോഡിലെ വെള്ളക്കെട്ടിനു ശാശ്വതപരിഹാരമുണ്ടാക്കാന്‍ സാധിക്കൂ.

എം.എല്‍.എ ഡോ. ടി.എം.തോമസ് ഐസക്കിന്റെ ഫണ്ടില്‍ നിന്ന് കല്ലന്‍ റോഡില്‍ എത്തുന്ന വൈ.ഡബ്ല്യൂ.സി.എ റോഡിനും തുടര്‍ന്ന് കല്ലന്‍ റോഡില്‍ നിന്നുള്ള മാര്‍ക്കറ്റ് റോഡിനുമായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നു ആന്റണി അറിയിച്ചു. അടുത്തു തന്നെ ടെണ്ടര്‍ വിളിക്കും. യാതൊരു കാരണവശാലും ഫണ്ട് ലാപ്‌സാകാന്‍ അനുവദിക്കില്ലെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

ആന്റണി റോഡ്രിഗ്‌സ്
ഇതേസമയം, റോഡു നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോട് ആവശ്യപ്പെട്ടുവരുകയാണ്. ജനങ്ങളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്തായിരുന്നു അത്. റോഡിന്റെ കാര്യം പറഞ്ഞു പരാതി നല്കുമ്പോള്‍ മുനിസിപ്പാലിറ്റിയും പി.ഡബ്ല്യു.ഡിയും ഉത്തരവാദിത്തം ഏറ്റെടുക്കാതെ കൈമലര്‍ത്തുന്നു എന്നു തദ്ദേശവാസികള്‍ അറിയിച്ചതിനാല്‍ പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനിയര്‍ക്കും (തിരുവനന്തപുരം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും (ആലപ്പുഴ) ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്കിയിരുന്നു. അവരാരും മറുപടി ഇതുവരെ നല്കിയിട്ടില്ല. വിവരം ലഭ്യമായില്ലെങ്കില്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ താത്പര്യം ഇല്ലെന്ന നിഗമനത്തില്‍ എത്തുന്നതാണ് എന്നും അവരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ പരാതികള്‍ കൈപ്പറ്റിയ വിവരം പോലും അറിയിച്ചിട്ടില്ല!

ഏതായാലും അടുത്ത മഴ സീസണ്‍ ആരംഭിക്കുന്ന 2013 ജൂണ്‍ ഒന്നു വരെ (അതിന് ഇനി എട്ടര മാസം) നാട്ടുകാര്‍ കാത്തിരിക്കുമെന്നു കരുതാം. അല്ലാതെ വേറെ വഴിയില്ലല്ലോ?! 

Wednesday, September 12, 2012

ആലപ്പുഴ പട്ടണത്തില്‍ നിറയെ 'കുളങ്ങളും' 'കുഴികളും'!

ലപ്പുഴ പട്ടണത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത ഉള്‍പ്പടെയുള്ള റോഡുകള്‍ കുണ്ടും കുഴിയുമായി. കുഴികളില്‍ വീഴുന്ന വാഹനങ്ങളുടേയും അതിലെ യാത്രക്കാരുടേയും നടുവൊടിക്കുന്ന തരത്തിലുള്ളതാണ് കുഴികള്‍. കുഴികള്‍ വെട്ടിച്ചു പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ വന്‍ അപകടങ്ങള്‍ക്കും കാരണമാകുന്നു.

പരാതികള്‍ ഏറിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓട്ടയടപ്പു നടത്തുന്നുണ്ടെങ്കിലും അത് ശാസ്ത്രീയമായി ചെയ്യാത്തതിനാല്‍ നന്നാക്കുന്നതിനേക്കാള്‍ വേഗത്തിലാണ് അവ വീണ്ടും തകരുന്നത്! ഒരു ദിവസം കഴിയുന്നതിനു മുന്‍പു തന്നെ പഴയപടി !!

(കാര്‍ട്ടൂണ്‍: സ്ഥലപ്പേരിലും റോഡിലും നിറയെ കുളങ്ങള്‍! -രാകേഷ് അന്‍സേര) 

Monday, September 10, 2012

ആലപ്പുഴ വൈ.ഡബ്ല്യു.സി.എ റോഡ് നടക്കാനാകാത്തവിധം തകര്‍ന്നു

ലപ്പുഴ വൈ.ഡബ്ല്യു.സി.എ റോഡ് ഒരുതരത്തിലും യാത്രചെയ്യാന്‍ പറ്റാത്ത പരുവത്തിലായി വെള്ളത്തിലും ചെളിയിലും കുഴഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. സമീപവാസികള്‍ വളരെ നാളുകളായി ആവര്‍ത്തിച്ചു പരാതിപ്പെടുന്നുണ്ടെങ്കിലും ഇതുവരെ റോഡു നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ള അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.

വാടക്കനാല്‍ തെക്കേ റോഡിനേയും കല്ലന്‍ റോഡിനേയും ബന്ധിപ്പിക്കുന്ന അറവുശാലയോടും ലോറിസ്റ്റാന്‍ഡിനോടും ചേര്‍ന്നുള്ള ഇടറോഡിന്റെ ഇരുവശവും നിറയെ പ്രധാനമായും വീടുകളാണ്. കല്ലിളകി മഴക്കാലത്ത് ആദ്യം വെള്ളത്തിലും തുടര്‍ന്നു ചെളിയിലും പുതഞ്ഞു കിടക്കുന്ന റോഡിലൂടെ നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കൂടാതെ സമീപത്ത് മുനിസിപ്പാലിറ്റി ശേഖരിക്കുന്ന മാലിന്യക്കൂമ്പാരം മഴയില്‍ പടര്‍ന്നു റോഡിലാകുമ്പോള്‍ നാട്ടുകാരുടെ ഗതികേട് ഇരട്ടിയാകും.

ഇതിനിടയില്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കാല്‍നടക്കാരും റോഡിലെ ചെളിയില്‍ തെന്നിവീണ് അപകടം പറ്റുന്നതും പതിവായി.

റോഡ് എത്രയും വേഗം അറ്റകുറ്റപ്പണികള്‍ നടത്തി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോട് ആവശ്യപ്പെട്ടു. ഉടനേ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി തീരുമെന്നും അറിയിച്ചിട്ടുണ്ട്. പി.ഡബ്ല്യു.ഡി, മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് ഇതു സംബന്ധിച്ച കത്ത് നല്കി.

Thursday, August 30, 2012

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളില്‍ വെളിച്ചമില്ല

ലപ്പുഴ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലും പരിസരത്തും രാത്രിയില്‍ ആവശ്യത്തിനു വെളിച്ചമില്ല. ഇത് സാമൂഹ്യവിരുദ്ധരടക്കമുള്ളവര്‍ക്കു വിളയാടാന്‍ അവസരമൊരുക്കുന്നു.

മിക്ക ട്രെയിനുകളും വന്നു പോകുന്ന ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പോലും പ്രകാശം കുറവാണ്. ആവശ്യത്തിനു ലൈറ്റുകള്‍ സ്ഥാപിച്ചിട്ടില്ല. ഉള്ളവയാകട്ടെ പ്രവര്‍ത്തിക്കുന്നുമില്ല. മഴയത്ത് വെള്ളം ചോര്‍ച്ചയും ധാരാളം.

പ്രവേശനമാര്‍ഗത്തിന്റെ അവിടെ മാത്രമാണ് അത്യാവശ്യം വെളിച്ചമുള്ളത്. പ്ലാറ്റ്‌ഫോമിന്റെ ഇരുവശത്തേക്കും പോകുന്തോറും വെളിച്ചം ഇല്ലാതാകും. ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ ട്രെയിനിന്റെ രണ്ട് അറ്റത്ത് ആയതിനാല്‍ ഇതുമൂലം യാത്രക്കാര്‍ കുറച്ചൊന്നുമല്ല ബുദ്ധമുട്ടുന്നത്. ഇരുട്ടത്ത് ട്രെയിന്‍കാത്തു നില്‌ക്കേണ്ടി വരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ സാമൂഹ്യവിരുദ്ധശല്യം പേടിച്ചാണ് നില്ക്കുന്നത്.

ട്രെയിന്‍ വന്നു നില്ക്കുമ്പോള്‍ ബോഗികള്‍ക്കുള്ളില്‍ നിന്നുള്ള പ്രകാശം മാത്രമായിരിക്കും പ്ലാറ്റ്‌ഫോമിലുണ്ടാകുക. പ്ലാറ്റ്‌ഫോമില്‍ കോച്ച് നമ്പര്‍ എഴുതിയ ബോര്‍ഡിനു നേരെ ബോഗികള്‍ വന്നു നിന്നില്ലെങ്കില്‍ അതും ബുദ്ധിമുട്ടാകും. മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനം തെറ്റിയായിരിക്കും മിക്കപ്പോഴും ട്രെയിന്‍ നില്ക്കുക എന്നത് വസ്തുത.

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പട്ടിവിളയാട്ടം; വിഹാരകേന്ദ്രം ഒന്നാം നിലയില്‍പ്പോലും!

ലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ സദാ നായ്ക്കളുടെ വിളയാട്ടം. യാത്രക്കാര്‍ സഹികെട്ടിട്ടും അധികൃതര്‍ മാത്രം അതു കാണുന്നില്ല!

ഇന്നു (2012 ഓഗസ്റ്റ് 31 വ്യാഴം) രാത്രി എട്ടേമുക്കാല്‍ മണിമുതല്‍ കാല്‍ മണിക്കൂര്‍ നായ്ക്കള്‍ സ്റ്റേഷനില്‍ വന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പരസ്പരം കടിപിടികൂടിയും ആളുകള്‍ക്കു നേരെ കുരച്ചുചാടിയും ഒരു കൂട്ടം പട്ടികള്‍ വിലസിയപ്പോള്‍ വിദേശ വിനോദ സഞ്ചാരികള്‍ അടക്കമുള്ള യാത്രക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ചിതറിയോടി. കുഞ്ഞുങ്ങള്‍ വാവിട്ടു കരഞ്ഞു. പലര്‍ക്കും വീണു പരിക്കേറ്റു. ഭാഗ്യവശാല്‍ ആര്‍ക്കും കടിയേറ്റില്ല. പട്ടികളുടെ ആക്രമണം സ്റ്റേഷനില്‍ പതിവാണെന്നു സ്ഥിരം യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.

ധന്‍ബാദ്, രാജധാനി, ഇന്റര്‍സിറ്റി, മാവേലി തുടങ്ങിയ പല ട്രെയിനുകള്‍ അടുത്തടുത്തു വന്നു പോകുന്ന സമയമായിരുന്നതിനാലും ഓണാവധിക്കാലമായിരുന്നതിനാലും അനേകം യാത്രക്കാര്‍ സ്റ്റേഷനിലുണ്ടായിരുന്നു. പട്ടികള്‍ യാത്രക്കാരുടെ ഇടയില്‍ കെട്ടിമറിഞ്ഞിട്ടും അവയെ തത്കാലത്തേക്കെങ്കിലും ഓടിച്ചുവിടാന്‍ അധികൃതഭാഗത്തു നിന്നു ശ്രമമുണ്ടായില്ലെന്നുള്ളതാണ് ഖേദകരം.

സ്റ്റേഷനിലെ നായ്ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോടു നേരത്തേ പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നതാണെങ്കിലും അക്കാര്യത്തില്‍ ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ല.

പട്ടണത്തില്‍ തെരുവുനായ്ക്കള്‍ പെറ്റുപെരുകി ശല്യം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിച്ച വിവരം മുനിസിപ്പാലിറ്റി സെക്രട്ടറിയേയും ജില്ലാ കളക്ടറേയും ആവര്‍ത്തിച്ചു അറിയിച്ചിട്ടും ശല്യം ഒഴിവാക്കാന്‍ ഏര്‍പ്പാടുകളുണ്ടാക്കാത്തത് ഭരണത്തിന്റെ വീഴ്ചയാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മുനിസിപ്പല്‍ ഓഫീസിനു ചുറ്റും കളക്ടറേറ്റ് വളപ്പിനുള്ളിലും ആക്രമണകാരികളായ പട്ടികള്‍ ഓഫീസുകളിലെത്തുന്നവര്‍ക്കു പേടി്‌സ്വപ്‌നമാണ്. വീടുകളില്‍ കടന്നു കയറുന്ന തെരുവുനായ്ക്കള്‍ വീട്ടുമൃഗങ്ങളെ കടിക്കുന്നതും ചെരുപ്പുകളുള്‍പ്പടെയുള്ള വസ്തുക്കള്‍ കടിച്ചുകൊണ്ടുപോകുന്നതും പതിവാണ്.

ഇന്നു രാത്രി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും പ്രവേശന മാര്‍ഗത്തിലുമായിരുന്നു നായ്ക്കളുടെ വിളയാട്ടം. എല്ലാ പ്ലാറ്റ്‌ഫോമിലും സദാസമയവും പട്ടികളുടെ കൂട്ടങ്ങളെ കാണാം. സ്റ്റേഷനിലെ വിശ്രമസ്ഥലമായ ഒന്നാം നിലയില്‍ പോലും പട്ടികള്‍ എപ്പോഴും വിഹരിക്കുന്നതു കണ്ടിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കാത്തത് അത്ഭുതമാണെന്നു ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികള്‍ എടുത്തുകാട്ടുന്നു. പടികള്‍ ചവിട്ടിക്കയറിയാണ് താഴത്തെ നിലയില്‍ നിന്നു പട്ടികള്‍ ഒന്നാം നിലയിലെത്തുന്നത്.

യാത്രക്കാര്‍ പറയുന്നു: നാണക്കേട് റെയില്‍വേ, നാണമില്ലാത്ത മുനിസിപ്പാലിറ്റി.

(പട്ടികളുടെ ആക്രമണവേളയില്‍ ആലപ്പുഴ റെയില്‍വേസ്റ്റേഷനിലെ യാത്രക്കാര്‍ ചിതറിയോടുമ്പോള്‍ എടുത്തതാണ് ഫോട്ടോ.)

Friday, August 24, 2012

കായംകുളം വള്ളംകളി ജേതാവിനു സമ്മാനിക്കാന്‍ ആനന്ദ് രൂപകല്പന ചെയ്ത ട്രോഫി

കായംകുളം വള്ളംകളി ജേതാവിനു സമ്മാനിക്കാന്‍ കരുത്തിന്റെ പ്രതീകമായ പുതിയ ട്രോഫി തയാറാക്കി. ആലപ്പുഴ കൃഷ്ണാ കമ്മ്യൂണിക്കേഷന്‍സിലെ ആനന്ദ് ബാബുവാണ് ട്രോഫി രൂപകല്പന ചെയ്തു നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനകം അനേകം ട്രോഫികളും മെമന്റോകളും ആനന്ദ് ഡിസൈന്‍ ചെയ്തിട്ടുണ്ട്.

ചുണ്ടന്‍വള്ളവും ഓണാട്ടുകര കെട്ടുകാഴ്ച രഥങ്ങളും സമന്വയിപ്പിച്ചുള്ള ഡിസൈനാണ് ആനന്ദിന്റേത്. മികച്ച തേക്കുതടിയിലാണ് നിര്‍മാണം. അലങ്കാരത്തിനു പിച്ചള ഉപയോഗിച്ചിരിക്കുന്നു. ഏകദേശം രണ്ടേകാല്‍ അടി ഉയരവും എട്ടു കിലോഗ്രാം തൂക്കവും ട്രോഫിക്കുണ്ട്.

ഡിടിപിസി ആലപ്പുഴ സംഘടിപ്പിക്കുന്ന കായംകുളം ബോട്ട് റേസിന് പിഎസിഎല്‍ ലിമിറ്റഡ് സമ്മാനിക്കുന്ന എവര്‍റോളിങ് ട്രോഫിയാണിത്. അമ്പതിനായിരം രൂപയാണ് ചെലവു വന്നത്. ഈ വര്‍ഷത്തെ കായംകുളം വള്ളംകളി നാളെ (2012 ഓഗസ്റ്റ് 25 ശനി)-യാണ്. സംഘാടകര്‍ക്ക് ഇന്നു രാവിലെ ട്രോഫി കൈമാറി.

കായംകുളം വള്ളംകളിയുടേത് അടക്കം 2012 സീസണിലെ ഏഴു വള്ളംകളികളുടെ സ്‌പോണ്‍സര്‍ ടൈറ്റിലുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളതും ആനന്ദാണ്.

(ഫോട്ടോയില്‍ കായംകുളം വള്ളംകളി ജേതാക്കള്‍ക്കു സമ്മാനിക്കുന്നതിനുള്ള പിഎസിഎല്‍ ലിമിറ്റഡ് ട്രോഫി ഡിസൈനര്‍ ആനന്ദ് ബാബു വഹിച്ചിരിക്കുന്നു.)

Tuesday, August 21, 2012

ട്രെയിന്‍ ടോയ്‌ലെറ്റുകളിലെ ജനാലച്ചില്ലുകള്‍ കാണാനില്ല!

ലപ്പുഴ തീരദേശ റെയില്‍പാതയിലൂടെ ഓടുന്ന പല ട്രെയിനുകളുടേയും ടോയ്‌ലെറ്റുകളുടെ ജനാലകള്‍ ഇളകിമാറിയ നിലയില്‍. പാസഞ്ചര്‍ ട്രെയിനുകളിലാണ് ഇതു കൂടുതല്‍. ഇക്കാര്യം മുന്‍പ് പലപ്പോഴും അധികൃതരെ അറിയിച്ചിട്ടുള്ളതാണെങ്കിലും ഇത് ആവര്‍ത്തിക്കുകയാണ്.

മറവുനല്കുന്ന ജനാലച്ചില്ലുകളില്ലാതെ തുറന്നിരിക്കുന്ന അഴിജനാലയുള്ള ടോയ്‌ലെറ്റിലേക്ക് അതറിയാതെയും ശ്രദ്ധിക്കാതെയും കടക്കുന്ന സ്ത്രീകളാണ് പ്രധാനമായും കുഴങ്ങിപ്പോകുന്നത്. പ്രത്യേകിച്ചു ട്രെയിനുകള്‍ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിടുമ്പോള്‍ ടോയ്‌ലെറ്റിലേക്കു കടക്കുമ്പോള്‍ അതു പുറത്തുള്ളവര്‍ക്കു കാഴ്ചയാകുന്നത് വളരെ പരിതാപകരമാണ്. എല്ലാവരിലും വല്ലാത്ത അന്ധാളിപ്പാണ് അതുണ്ടാക്കുന്നത്.

ട്രെയിനുകളില്‍ എല്ലാ ബോഗികളിലും വൈകാതെ ഒളിക്യാമറകള്‍ ഘടിപ്പിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കിയതിനാല്‍ അതിനു മുന്നോടിയായിട്ടാണ് ടോയ്‌ലറ്റിലെ ജനാലച്ചില്ലുകള്‍ പോയാലും അതു പിന്നെ വച്ചുപിടിപ്പിക്കാത്തതെന്നു യാത്രക്കാര്‍ തമാശയായി പറയുന്നു. ടോയ്‌ലെറ്റുകളില്‍ ക്യാമറ ഉറപ്പിച്ചാല്‍ നാട്ടുകാര്‍ സമ്മതിക്കില്ല എന്നതിനാല്‍ കണ്ണാടി മാറ്റി എല്ലാം 'സുതാര്യ'മാക്കാനുള്ള ശ്രമമാണത്രെ! ടോയ്‌ലെറ്റ് ഭിത്തി സാഹിത്യകാരന്മാരെ ഉടനേ പുറത്തുനിന്നു കണ്ടുപിടിക്കാനും ഇങ്ങനെയായാല്‍ പറ്റുമെന്നു ഒരു കൂട്ടര്‍. ടോയ്‌ലെറ്റില്‍ വെള്ളമില്ലങ്കിലും കാറ്റുകൊള്ളാമല്ലോ എന്നു മറ്റൊരു തമാശ!!

ഇന്ന് (2012 ഓഗസ്റ്റ് 21 ചൊവ്വ) രാവിലെ 9.35-ന് ആലപ്പുഴയിലൂടെ കടന്നു പോയ കായംകുളം - എറണാകുളം പാസഞ്ചര്‍ ട്രെയിനിലെ ഒരു ടോയ്‌ലെറ്റിലെ കണ്ണാടി ഇളകിമാറ്റിയ ജനാലയാണ് ഫോട്ടോയില്‍.  

Wednesday, August 15, 2012

ക്ഷീരമേഖലയ്ക്കു നല്കിയ സംഭാവനകള്‍: ഫാമില്‍ ഡയറക്ടര്‍ ഗ്രിഗറിയെ ആദരിച്ചു

ക്ഷീരമേഖലയ്ക്കു നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 'ഫാമില്‍' ഡയറക്ടര്‍ കെ.ജി.ഗ്രിഗറി മാളിയേക്കലിനെ ആലപ്പുഴ പുന്നമട സമൂഹം ആദരിച്ചു.

പുന്നമട സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ജോസഫ് മുണ്ടകത്തില്‍ ഉപഹാരം സമ്മാനിച്ചു. വികാരി ഫാ.ഫിലിപ് കാവിത്താഴെ, ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് തോമസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചെറുപ്പം മുതല്‍ ഗ്രിഗറി കൃഷിരംഗത്തുണ്ട്. പുതുമയാര്‍ന്ന പാലും ക്ഷീരോത്പന്നങ്ങളും വ്യാപകമായി 'ഫാമില്‍' വിതരണം ചെയ്യുന്നു.

ആലപ്പുഴ പട്ടണത്തിലെ മാതൃകാ കര്‍ഷകനാണ് പുന്നമട വാര്‍ഡ് മാളിയേക്കല്‍ കെ.ജി.ഗ്രിഗറി (തങ്കച്ചന്‍ -67). വളരെ ചിട്ടയോടെയാണ് കൃഷിയും അനുബന്ധകാര്യങ്ങളും നടത്തുന്നത്. സമിശ്രകൃഷി നടത്തിയാണ് നാട്ടുകാരുടെ ശ്രദ്ധ ഗ്രിഗറി പിടിച്ചുപറ്റുന്നത്. പട്ടണങ്ങളില്‍ അപൂര്‍വമാണ് ഇത്തരം പച്ചപ്പുനിറഞ്ഞ കൃഷികാഴ്ച. കാലിവളര്‍ത്തലിനോടൊപ്പം പലയിനം കൃഷികളും നടത്തുന്നു. വിവിധ കാര്യങ്ങള്‍ ഒത്തൊരുമിപ്പിക്കുന്ന മികച്ച കൃഷിയിടം. അതും ജൈവകൃഷി രീതിയില്‍.

കൃഷികാര്യങ്ങളില്‍ ഭാര്യ ലീലാമ്മയുടെ പൂര്‍ണ സഹകരണം ഗ്രിഗറിക്കുണ്ട്. മകന്‍ ജിനോയും മരുമകള്‍ സുനിലയും യുകെയിലുള്ള മകള്‍ ജിഷയും മാതാപിതാക്കള്‍ക്ക് എല്ലാവിധ പിന്തുണയും നല്കുന്നു.

സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍: ക്ഷീരധാര ഒഴിവാക്കി

കേരള സംസ്ഥാന കര്‍ഷകദിനാചരണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുള്ള അവാര്‍ഡുകളുടെ നിര്‍ണയത്തില്‍ യോഗ്യരായവരെ വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്നു സൂചന. മുന്‍വര്‍ഷങ്ങളില്‍ നല്കിയിരുന്ന ക്ഷീരധാര അവാര്‍ഡ് ഈ വര്‍ഷം നല്കാത്തതും വിവാദമാകും. 2012 ഓഗസ്റ്റ് 16 വ്യാഴം തിരുവനന്തപുരം തൈക്കാട് പോലീസ് മൈതാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് അവാര്‍ഡ് വിതരണം.

പ്രഖ്യാപിച്ചിട്ടുള്ള കൃഷി വകുപ്പ് അവാര്‍ഡുകള്‍: നെല്‍ക്കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ അവാര്‍ഡ്, കേരകേസരി അവാര്‍ഡ്, ഹരിതമിത്ര അവാര്‍ഡ്, കര്‍ഷകമിത്ര അവാര്‍ഡ്, യുവകര്‍ഷകന്‍ അവാര്‍ഡ്, കൃഷിവിജ്ഞാന്‍ അവാര്‍ഡ്, ശ്രമശക്തി അവാര്‍ഡ്, കര്‍ഷകഭാരതി അവാര്‍ഡ്, ക്ഷോണിസംരക്ഷണ അവാര്‍ഡ്.

മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡുകള്‍: മികച്ച സമ്മിശ്ര മൃഗപരിപാലകന്‍, മികച്ച ക്ഷീരകര്‍ഷക, യുവകര്‍ഷക അവാര്‍ഡ്, വനിതാകര്‍ഷക അവാര്‍ഡ്, മികച്ച ജന്തുക്ഷേമ അവാര്‍ഡ്, മികച്ച പൗള്‍ട്രി കര്‍ഷകന്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച അന്വേഷണം തിരുവനന്തപുരത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കിടയില്‍ നേരിട്ടു നടത്തിയതെന്നു പറയപ്പെടുന്നു. ക്ഷീരധാര അവാര്‍ഡിനു ഒറ്റ അപേക്ഷ മാത്രം ഉണ്ടായിരുന്നതിനാലാണ് അവാര്‍ഡ് പ്രഖ്യാപിക്കാതിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയാണെങ്കില്‍ എന്തിനാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നാണ് ചോദ്യം.

Tuesday, August 14, 2012

ആലപ്പുഴ തുറമുഖ തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും അലവന്‍സും

ലപ്പുഴ തുറമുഖത്തിലെ മുന്നൂറ് തൊഴിലാളികള്‍ക്ക് ഈ വര്‍ഷത്തെ ഓണത്തിന് രണ്ടാഴ്ചത്തെ സൗജന്യ റേഷനും ഓരോരുത്തര്‍ക്കും 5,000 രൂപ വീതം അലവന്‍സും അനുവദിച്ചതായി ഫിഷറീസ് തുറമുഖ എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു അറിയിച്ചു. (പിആര്‍ഡി വകുപ്പ്: പി.എന്‍.എക്‌സ്.5469/12) 

Sunday, August 12, 2012

അവലുക്കുന്നിന് പ്ലാസ്റ്റിക് തരിയാക്കല്‍ യന്ത്രം: എംഎല്‍എ

ലപ്പുഴ പട്ടണത്തിലെ അവലുക്കുന്നു വാര്‍ഡില്‍ വേസ്റ്റ് പ്ലാസ്റ്റിക് തരികളാക്കി മാറ്റുന്നതിനുള്ള ആധുനിക യന്ത്രം സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ഡോ.ടി.എം.തോമസ് ഐസക് എംഎല്‍എ. ഏകദേശം അഞ്ചുലക്ഷം രൂപ ചെലവു വരും ഇതിന്. തരികളാക്കുന്ന പ്ലാസ്റ്റിക് വീണ്ടും മറ്റ് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. സര്‍ക്കാരിന് ഇത്തരം പദ്ധതികള്‍ ഏറെയുണ്ടെങ്കിലും അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. അതിനാല്‍ ജനപ്രതിനിധികളെ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയാണ്.

അവലുക്കുന്ന് വാര്‍ഡ് തലത്തില്‍ പ്ലാസ്റ്റിക്-അജൈവ പാഴ്‌വസ്തു നിര്‍മാര്‍ജന പദ്ധതി ഇന്ന് (2012 ഓഗസ്റ്റ് 12 ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2.30-ന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. തത്തംപള്ളി വേളാങ്കണ്ണി മാതാ ദേവാലയത്തിനു സമീപം നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പട്ടണത്തില്‍ ആദ്യമായിട്ടാണ് ജനങ്ങളുമായി സഹകരിച്ച് ഇങ്ങനൊരു വ്യാപക ശുചീകരണ പ്രവര്‍ത്തനമെന്ന് കൗണ്‍സിലര്‍ സൂചിപ്പിച്ചു. ജേസീസ് വേമ്പനാട് ലേക് സിറ്റി പ്രസിഡന്റ് ടോംസ് ആന്റണി, ഫാമില്‍ മാനേജിംഗ് ഡയറക്ടര്‍ ജിനോ ജി. മാളിയേക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജേസീസ്, സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജനമൈത്രി പോലീസിന്റെ സഹകരണവുമുണ്ട്. വാര്‍ഡിലെ എട്ടു കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന അജൈവ പാഴ്‌വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്യും. എറണാകുളത്തെ ഒരു സ്വകാര്യസ്ഥാപനമാണ് പാഴ്‌വസ്തുക്കള്‍ പുനഃരുപയോഗത്തിനായി കൊണ്ടുപോകുന്നത്.

പാഴ്‌വസ്തുക്കളാണെങ്കിലും അവ കഴിവതും വൃത്തിയായി കൈമാറണമെന്നു സംഘാടകര്‍ സൂചിപ്പിച്ചു. ജൈവവസ്തുക്കളും മണ്ണും മറ്റും നീക്കം ചെയ്തു നല്കുന്നതായിരിക്കും ഉചിതം. പ്ലാസ്റ്റിക് കുപ്പികളും മറ്റും കൂടാതെ ചെരുപ്പുകളും ട്യൂബ് ലൈറ്റുകളും മറ്റും ഉദ്ഘാടനദിവസം ശേഖരിച്ചുവച്ചിരുന്നു.

പദ്ധതിയെക്കുറിച്ച് 'ആലപ്പുഴയില്‍ പ്ലാസ്റ്റിക് മാലിന്യരഹിത വാര്‍ഡാകാന്‍ അവലൂക്കുന്ന്' എന്ന തലക്കെട്ടില്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗാണ് ആദ്യം വാര്‍ത്ത നല്കിയത്. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ആവലൂക്കുന്നിനെ ആദ്യ പ്ലാസ്റ്റിക് മാലിന്യരഹിത വാര്‍ഡാകാനുള്ള ശ്രമമാണ് കൗണ്‍സിലര്‍ വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. പ്രദേശവാസികള്‍ തള്ളുന്ന പ്ലാസ്റ്റിക്, അജൈവ വസ്തുക്കള്‍ റോഡരുകില്‍ ഇടാന്‍ അനുവദിക്കാതെ ശേഖരിച്ചു വില്ക്കുകയാണ് പദ്ധതി.

Saturday, August 11, 2012

വള്ളം കളിക്കു കോടികള്‍ മറിഞ്ഞു; എന്നാലും പട്ടണം നാറിത്തന്നെ...

കോടിക്കണക്കിനു രൂപ വിവിധരംഗങ്ങളില്‍ കൈമറിയുന്ന, അനേകം ആള്‍ക്കാര്‍ വന്നുപോകുന്ന നെഹ്‌റു ട്രോഫി വള്ളംകളി വേളയില്‍ ശ്രദ്ധേയ ടൂറിസ്റ്റു കേന്ദ്രമെന്നു അഭിമാനിക്കുന്ന ആലപ്പുഴ പട്ടണം മുന്‍കൂട്ടി വൃത്തിയാക്കാന്‍ മുനിസിപ്പാലിറ്റിയോ ജില്ലാഭരണകൂടമോ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധം. ചീഞ്ഞ നാറ്റമാണ് പട്ടണത്തിലെത്തിയവരെ സ്വാഗതം ചെയ്തത്.

തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അടക്കം പലരും മുന്‍കൂട്ടി ഇക്കാര്യം ജില്ലാ കളക്ടറേയും മുനിസിപ്പല്‍ സെക്രട്ടറിയേയും രേഖാമൂലം അറിയിച്ചിട്ടും നടപടിയുണ്ടായില്ല എന്നത് നാണക്കേടായി. പട്ടണവുമായി ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും എംഎല്‍എമാരും എംപിയും ഇക്കാര്യം കണ്ടമട്ടു നടിച്ചില്ല. (തെരഞ്ഞെടുത്തു വിട്ടുകഴിഞ്ഞാല്‍ 'ജനപ്രതിനിധികളെ' വഴിയിലോ വീട്ടിലോ നാട്ടിലോ ഒരിക്കലും കാണാന്‍ കഴിയില്ലെന്നു നാട്ടുകാര്‍!) ലോകപ്രസിദ്ധമായ വള്ളംകളിക്കു പോലും ഇത്തരത്തിലാണ് അധികൃതരുടെ നിലപാടെങ്കില്‍ ദൈനംദിനമുള്ള കാര്യങ്ങള്‍ ആരുനടത്താനാണെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.

വൃത്തിഹീനമായ റോഡുകളും ഓരങ്ങളും വിദേശത്തുനിന്നു എത്തിയ വിനോദസഞ്ചാരികള്‍ അടക്കം പതിനായിരക്കണക്കിനു ആള്‍ക്കാരെയാണ് ബുദ്ധിമുട്ടിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പല ആഭ്യന്തര വിനോദസഞ്ചാരികളും ഇനിയും ഇങ്ങോട്ടു വരാന്‍ താത്പര്യമില്ലെന്ന സൂചനയാണ് നല്കിയത്.

ആലപ്പുഴ പട്ടണത്തിലെ എല്ലാ റോഡുകളിലൂടെയും ഇടവഴികളിലൂടെയും ജനം നിറഞ്ഞു സഞ്ചരിക്കുന്ന ഒരു ദിനമാണ് വള്ളംകളിയുടേത്. വഴി നീളെ കമാനങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടുമാത്രം പുറത്തുനിന്നെത്തുന്നവര്‍ക്കുള്ള അടിസ്ഥാന സൗകര്യമാകില്ല. പ്രാഥമിക സൗകര്യങ്ങള്‍ പ്രത്യേകമായി ഒന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഒരിടത്തും റോഡുവക്കുകള്‍ ശുചിയാക്കത്തതു കാരണം വാഹനപാര്‍ക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്കു സഞ്ചാരികള്‍ ഏറെ ബുദ്ധിമുട്ടി.
  • റോഡിലെ നികത്താത്ത കുഴികള്‍ അനേക വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കി. വെള്ളം കെട്ടിക്കിടന്ന കുഴികളിലൂടെ വാഹനങ്ങള്‍ കടന്നു പോയപ്പോള്‍ ചെളിവെള്ളം തെറിച്ചുവീണ് പലരുടേയും ദേഹവും വസ്ത്രവും നാശമായി.
  • വലിച്ചെറിയപ്പെട്ട മാലിന്യ കിറ്റുകള്‍ ദിവസങ്ങളായി റോഡില്‍ കിടന്നു ചീഞ്ഞുനാറുകളും വഴിയില്‍ ചിതറുകയും ചെയ്തിട്ടും അവ വൃത്തിയാക്കേണ്ടവര്‍ രംഗത്തിറങ്ങിയില്ല.
  • റോഡുവക്കിലെ കുറ്റിച്ചെടികളും മാലിന്യങ്ങളും നീക്കം ചെയ്യാത്തതിനാല്‍ അതിനു മുകളിലൂടെ നടക്കേണ്ടിവരുകയും വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ചെയ്തവരുടെ ഗതി ദയനീയമായിരുന്നു. കാലു നിലത്തു കുത്താന്‍ പറ്റാത്ത സ്ഥിതി. പൊട്ടിയ കുപ്പിക്കഷണങ്ങള്‍ കൊണ്ടവരും ഇഴജന്തുക്കളുടെ കടിയേറ്റവരും നിരവധി.
  • റോഡുവക്കില്‍ കാണയില്‍ നിന്നു കോരി നെടുനീളത്തില്‍ കൂനകൂട്ടിയിട്ടുള്ള മാലിന്യ മണ്ണ് പ്രദേശമാകെ ദുര്‍ഗന്ധം പരത്തി. മഴകൂടെയായപ്പോള്‍ അതു റോഡിലേക്കും ഒഴുകി പടര്‍ന്നു. കുപ്പിച്ചില്ലുകളും അഴുകിയ വസ്തുക്കളും നിറഞ്ഞ മാലിന്യം വാഹനങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ പ്രദേശമാകെയായി.
  • അലഞ്ഞുതിരിഞ്ഞു നടന്നു ആക്രമിക്കുന്ന പട്ടികകളെ കണ്ട് പല നാടുകളില്‍ നിന്നെത്തിയ വള്ളംകളി പ്രേമികള്‍ സുരക്ഷിത താവളങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരായി.
  • ആവര്‍ത്തിച്ചു പോയിവരുന്ന വൈദ്യുതി നാട്ടുകാരേയും പുറത്തു നിന്നു വന്നവരേയും വലച്ചു. വര്‍ഷങ്ങളായി നിലനില്ക്കുന്ന വൈദ്യുതി പ്രശ്‌നം ആഗോള പ്രശസ്തമായ ഒരു വാര്‍ഷിക സംഭവം നടത്തുന്ന വേളയില്‍ പോലും പരിഹരിക്കപ്പെട്ടില്ല.
ഇതെല്ലാം കാണുമ്പോള്‍ നാട്ടുകാര്‍ ചോദിച്ചു പോകുന്നു.. നാണം കെട്ട നടത്തിപ്പുകാരായ അധികൃതര്‍ എല്ലാം എവിടെ പോയാണ് ഒളിക്കുന്നത്? ഇവിടെ മുനിസിപ്പാലിറ്റി എന്നൊരു സംവിധാനം ഇല്ലേ?!

Friday, August 10, 2012

നെഹ്‌റു ട്രോഫി: കണ്ണില്‍ കുത്തിക്കയറ്റാന്‍ ലൈറ്റുകള്‍

ലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചു രാത്രിക്കു പൊലിമ കൂട്ടാന്‍ റോഡുവക്കില്‍ താത്കാലികമായി സ്ഥാപിച്ച കൂടിയ പ്രകാശമുള്ള ലൈറ്റുകള്‍ യാത്രക്കാര്‍ക്കു വിനയാകുന്നു.

റോഡിലേക്കു തിരിച്ച് നേരേ ഡ്രൈവര്‍മാരുടേയും കാല്‍നടക്കാരുടേയും കണ്ണുകളിലേക്കുശക്തമായി വെട്ടം അടിക്കുന്ന രീതിയിലാണ് ലൈറ്റുകള്‍ താഴ്ത്തി സ്ഥാപിച്ചിട്ടുള്ളത്. വെള്ള, മഞ്ഞ, പച്ച നിറത്തിലുള്ള അതിപ്രകാശം കണ്ണില്‍ കുത്തിക്കയറുന്നതിനാല്‍ ഡ്രൈവു ചെയ്യന്നവരുടെ കണ്ണു മഞ്ചിപ്പോകും. എതിരേ വരുന്നവരെ കാണാനാകില്ല. മിക്കവരും വളരെ സൂക്ഷിച്ചു വാഹനങ്ങള്‍ ഓടിക്കുന്നതു കൊണ്ടുമാത്രമാണ് അപകടങ്ങള്‍ ഒഴിവാകുന്നത്.

ഇന്നലെ മുല്ലയ്ക്കല്‍ തെരുവില്‍ ലൈറ്റുകള്‍ സ്ഥാപിച്ചതു മുതല്‍ പരാതി ഉയര്‍ന്നതാണ്. ഇന്ന് ഇത്തരം ലൈറ്റുകള്‍ ജില്ലാ കോടതിക്കു മുമ്പിലെ റോഡിലും പിടിപ്പിച്ചു.

എന്തെങ്കിലും കാട്ടിക്കൂട്ടണമെന്ന വാശിയില്‍ ഓരോന്നു ചെയ്യുമ്പോള്‍ ഇങ്ങനെയിരിക്കുമെന്നു നാട്ടുകാര്‍ പറയുന്നു! ഭാവിയിലെങ്കിലും മനുഷ്യര്‍ക്കു ദോഷകരമായ ഇത്തരം മോടിപിടിപ്പിക്കല്‍ ഒഴിവാക്കണമെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു!!

മഴ പെയ്താല്‍ റോഡു കുളമാകുന്നത് ഒഴിവാക്കണം

ഴ പെയ്തുകഴിഞ്ഞാല്‍ ആലപ്പുഴ പട്ടണത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്. റോഡുകളിലും വശങ്ങളിലും മറ്റു ചില പ്രദേശങ്ങളിലും വെള്ളം ഏതാനും ദിവസങ്ങളിലേക്കെങ്കിലും കെട്ടിക്കിടക്കും. റോഡിലെ വെള്ളം മെറ്റലുകളിളക്കി റോഡുകളെ കുളങ്ങളാക്കും. പലയിടങ്ങളിലും ഇതൊക്കെ ഒഴിവാക്കാന്‍ വലിയ കാണ നിര്‍മാണ പദ്ധതികളുടെയൊന്നും ആവശ്യമില്ല. പഴമക്കാര്‍ പറയും പോലെ കെട്ടിക്കിടക്കുന്ന വെള്ളം ഒന്നു 'വെട്ടി' വിട്ടാല്‍ മതി. അതിനു അധികൃതര്‍ താത്പര്യമെടുത്തു മുന്നോട്ടുവരണമെന്നു മാത്രം. ആവര്‍ത്തിച്ചു വെള്ളം കെട്ടുന്നയിടങ്ങളിള്‍ അത് ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം. 

Wednesday, August 8, 2012

ആലപ്പുഴയില്‍ പ്ലാസ്റ്റിക് മാലിന്യരഹിത വാര്‍ഡാകാന്‍ അവലൂക്കുന്ന്


ലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ആദ്യ പ്ലാസ്റ്റിക് മാലിന്യരഹിത വാര്‍ഡ് ആകാന്‍ അവലൂക്കുന്ന് വാര്‍ഡ് ഒരുങ്ങുന്നു. പ്രദേശവാസികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വഴിയരുകില്‍ ഇടാന്‍ അനുവദിക്കാതെ ശേഖരിച്ച് വില്ക്കാനാണ് പദ്ധതി.

വിജയലക്ഷ്മി












പതിനെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ വിജയലക്ഷ്മിയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്കുന്നത്.

Monday, August 6, 2012

ഏഴു വള്ളംകളികള്‍ക്ക് ആനന്ദ് ബാബുവിന്റെ ടൈറ്റില്‍

കേരളത്തിലെ 2012 സീസണിലെ ഏഴു വള്ളംകളികള്‍ക്കുള്ള സ്‌പോണ്‍സര്‍ ടൈറ്റിലുകള്‍ ഡിസൈന്‍ ചെയ്ത് പ്രമുഖ ഡിജിറ്റല്‍ ഡിസൈനറായ ആലപ്പുഴ കൃഷ്ണ കമ്മ്യൂണിക്കേഷന്‍സിലെ ആനന്ദ് ബാബുവിന്റെ റിക്കാര്‍ഡ്.

ഈ വര്‍ഷത്തെ ചമ്പക്കുളം തുടങ്ങി ആലപ്പുഴ നെഹ്‌റു ട്രോഫി, കോട്ടപ്പുറം മുസരീസ്, പായിപ്പാട്, കോട്ടയം താഴത്തങ്ങാടി, കായംകുളം, നീരേറ്റുപുറം വരെയുള്ള വള്ളംകളികള്‍ക്കാണ് മിഴിവാര്‍ന്നതും വ്യത്യസ്തങ്ങളുമായ ടൈറ്റിലുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. പിഎസിഎല്‍ ലിമിറ്റഡും വിറ്റല്‍ സീയുമാണ് വിവിധ വള്ളംകളികളുടെ സ്‌പോണ്‍സര്‍മാര്‍.

ആനന്ദ് ബാബു












കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരിപാടികളുടേയും സ്ഥാപനങ്ങളുടേയുമായി അനേകം ലോഗോകള്‍ ആനന്ദ് ബാബു ഡിസൈന്‍ ചെയ്തിട്ടുണ്ട്. 

Sunday, August 5, 2012

ആലപ്പുഴ കടപ്പുറത്ത് ഗൗരിയമ്മയുടെ മണല്‍ ശില്പം

ലപ്പുഴ കടപ്പുറത്ത് രാഷ്ട്രീയനേതാവും മുന്‍ മന്ത്രിയുമായ കെ.ആര്‍.ഗൗരിയമ്മയുടെ വമ്പന്‍ മണല്‍ ശില്പം നിര്‍മ്മിച്ചു. കേരള ഡെവലപ്‌മെന്റ് മീഡിയയും ഗാന്ധി സ്മാരക സേവാ കേന്ദ്രവും ചേര്‍ന്നു സംഘടിപ്പിക്കുന്ന ആലപ്പുഴ ഇന്റര്‍നാഷണല്‍ മീറ്റിന്റെ (എഐഎം 2012 ഓഗസ്റ്റ് 8-12) പ്രചരണാര്‍ഥമായിരുന്നു മണല്‍ ശില്പ നിര്‍മാണം. കണ്ണൂര്‍ സ്വദേശിയായ ദീപക് മൗതാട്ടിലായിരുന്നു ശില്പി. ഏതാനും മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ ശില്പം ബീച്ചിലെത്തിയ ആയിരക്കണക്കിന് ആള്‍ക്കാരെ ആകര്‍ഷിച്ചു.

പ്രചാരണ പരിപാടിക്ക് അഡ്വ. പ്രദീപ് കൂട്ടാല, കെ.ജി.ജഗദീശന്‍, റോയി പി. തിയോച്ചന്‍, നസീര്‍ സലാം, കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആലപ്പുഴ ബീച്ചില്‍ മണല്‍ കലാസൃഷ്ടി നിര്‍മാണത്തിന് സംവിധാനമൊരുക്കണമെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ആ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ദീപക് മൗതാട്ടില്‍
കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പഠിച്ച ദീപക് മൗതാട്ടില്‍ തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ 2011 ഓഗസ്റ്റ് 21-ന് അണ്ണാ ഹസാരെയുടെ മണല്‍ ശില്പം നിര്‍മിച്ചിരുന്നു. 

Thursday, August 2, 2012

വള്ളംകളി: റോഡു വൃത്തിയാക്കല്‍ നടന്നിട്ടില്ല

ലപ്പുഴയില്‍ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്തുന്ന നെഹ്‌റു ട്രോഫി വള്ളം കളിയുടെ മുന്നോടിയായി വള്ളംകളി നടക്കുന്ന പുന്നമടയിലേക്കുള്ള വഴികളും ഇടവഴികളും പുല്ലുചെത്തി വൃത്തിയാക്കുന്നതും കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും മുന്‍വര്‍ഷങ്ങളില്‍ പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡു വൃത്തിയാക്കല്‍ കാര്യമായി നടന്നില്ല. ഈ വര്‍ഷം ഇന്നു വരെയും അതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു.

വര്‍ഷത്തില്‍ ഒരിക്കലെങ്കിലുമുള്ള ഇങ്ങനെയുള്ള വൃത്തിയാക്കല്‍ നാട്ടുകാര്‍ക്ക് പ്രയോജനകരമായിരുന്നു. അന്യനാടുകളില്‍ നിന്നുള്ള ആയിരക്കണക്കിനു ആള്‍ക്കാരാണ് വള്ളംകളിയോടുബന്ധിച്ച് പട്ടണത്തിലെ റോഡുകള്‍ ഉപയോഗിക്കുന്നത്. വൃത്തിഹീനവും ഇഴജന്തുക്കളുള്ളതുമായ റോഡുകള്‍ ആലപ്പുഴയുടെ പ്രതിച്ഛായ മോശമാക്കാന്‍ കാരണമാകും.

അതിനാല്‍ ജില്ലാ കോടതി, കിടങ്ങാംപറമ്പ്, കോര്‍ത്തശേരി, തത്തംപള്ളി തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളുടെയും ഇടവഴികളുടേയും വശങ്ങള്‍ എത്രയും വേഗം പുല്ലുചെത്തി വൃത്തിയാക്കാനും അവശിഷ്ടങ്ങളും മാലിന്യങ്ങളും അവിടെ നിന്നു നീക്കം ചെയ്യാനുമുള്ള നടപടികള്‍ക്കായി എത്രയും വേഗം നിര്‍ദേശം നല്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആലപ്പുഴ ജില്ലാ കളക്ടറോടും മുനിസിപ്പാലിറ്റി സെക്രട്ടറിയോടും അഭ്യര്‍ഥിക്കുന്നു.

Wednesday, August 1, 2012

തൊട്ടറിയാന്‍ ആലപ്പുഴയില്‍ ഒരു കൊച്ചുചുണ്ടന്‍!

ലപ്പുഴ പുന്നമട കായലില്‍ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫി വജ്രജൂബിലി വള്ളംകളിക്ക് അരങ്ങുണരുമ്പോള്‍ അറുപതിലേറെ വര്‍ഷം പഴക്കമുള്ള ലക്ഷണഭംഗിയുള്ള ഒരു കൊച്ചു പ്രദര്‍ശന ചുണ്ടന്‍വള്ളം ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ആലപ്പുഴ തത്തംപള്ളി കരിക്കംപള്ളില്‍ വസതിയിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്.

പ്രമുഖ സീനിയര്‍ സിവില്‍ അഭിഭാഷകന്‍ പരേതനായ കരിക്കംപള്ളില്‍ കെ.റ്റി.മത്തായിയുടെ താത്പര്യപ്രകാരമാണ് നൂറിലേറെ കളിക്കാര്‍ കയറുന്ന കുട്ടനാടിന്റെ തനതായ ചുണ്ടന്‍വള്ളത്തിന്റെ സവിശേഷതകള്‍ കാഴ്ചക്കാര്‍ക്ക് തൊട്ടറിയാന്‍ വേണ്ടി മേശപ്പുറത്ത് ഒതുങ്ങുന്ന രീതിയില്‍ ലക്ഷണമൊത്ത ചുണ്ടന്‍ വള്ളം പണിയിപ്പിച്ചത്. അനേകം ചുണ്ടന്‍ വള്ളങ്ങളുടെ ശില്പിയായ കോഴിമുക്ക് നാരായണന്‍ ആചാരിയാണ് ഈ ചെറുചുണ്ടന്‍വള്ളം നിര്‍മിച്ചത്. അതാകട്ടെ വലിയ ചുണ്ടന്‍വള്ളത്തിന്റെ എല്ലാ പ്രത്യേകതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടും.

കുട്ടനാട്ടിലെ വിവിധ കരക്കാരുടെ താത്പര്യവും കരുത്തും ആവേശവും ഒരുമിക്കുന്ന ജലോത്സവങ്ങളില്‍ പങ്കെടുക്കുന്ന ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ചുണ്ടന്‍വള്ളങ്ങളെക്കുറിച്ച് കുട്ടനാട്ടുകാരല്ലാത്തവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു മദ്രാസിലും ലക്‌നോയിലും മറ്റും കോളജ് വിദ്യാഭ്യാസം നടത്തിയ അഡ്വ.കെ.റ്റി.മത്തായിയുടെ ലക്ഷ്യം. ഈ ചെറുമാതൃക അതിന് ഏറെ ഉപകരിച്ചു. വള്ളംകളികള്‍ക്കു മാതൃകാപരമായ നിബന്ധനകളും കലണ്ടറും തയാറാക്കിയും സ്‌പോര്‍ട്‌സ് ഇനമാക്കിയും സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ കുട്ടനാട്ടിലേക്കു കൂടുതലായി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു അഡ്വ.കെ.റ്റി.മത്തായി വര്‍ഷങ്ങള്‍ക്കു മുമ്പേ ഭരണകര്‍ത്താക്കള്‍ മുമ്പാകെ ആവശ്യം ഉന്നയിച്ചിരുന്നു.

വലിയ വള്ളത്തിന്റെ തോതിനു ആനുപാതികമായുള്ള കൊച്ചു ചുണ്ടന്‍ വള്ളം നിര്‍മിച്ചു നല്കുകയായിരുന്നു ചുണ്ടന്‍വള്ളങ്ങളുടെ രാജശില്പി. അതു തന്നെയാണ് കൊച്ചു ചുണ്ടന്റെ പ്രധാന ആകര്‍ഷണം. സാധാരണ നിര്‍മിക്കുന്ന കൗതുക ചെറുചുണ്ടന്‍ വള്ളങ്ങള്‍ക്ക് തച്ചുശാസ്ത്രമനുസരിച്ചുള്ള കൃത്യ അളവുകളായിരിക്കണമെന്നില്ല. കരിക്കംപള്ളില്‍ കുടുംബം വക എടത്വ ചെക്കിടിക്കാടുള്ള ഭൂമിയില്‍ നിന്നിരുന്ന ഒരു മൂത്ത പൂവരശ് ഇതിനായി കണ്ടെത്തി ഉളി കുത്തുകയായിരുന്നു. വലിയ ചുണ്ടന്‍വള്ളങ്ങള്‍ സാധാരണ ആഞ്ഞിലിത്തടിയിലാണ് നിര്‍മിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് പണി പൂര്‍ത്തിയാക്കി.

പച്ച ചുണ്ടന്‍വള്ളത്തിന്റെ മാതൃകയിലാണ് അതേ ചുണ്ടന്‍വള്ളത്തിന്റെ നിര്‍മാതാവ് ഈ ചെറുചുണ്ടന്‍വള്ളവും എടത്വ ചെക്കിടിക്കാട് വച്ച് നിര്‍മിച്ചത്. അമരം തുടങ്ങി കൂമ്പ് വരെ എല്ലാം അതുപൊലെ. വെങ്കലത്തിലുണ്ടാക്കിയ മനോഹരമായ ചുണ്ടും കുമിളകളും എടുത്തുപറയത്തക്കതാണ്. കുമിളകളും മറ്റും മാന്നാറില്‍ തയാറാക്കി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 53.5 ഇഞ്ച് (136.5 സെന്റിമീറ്റര്‍) നീളവും 5.1 ഇഞ്ച് (13.5 സെന്റിമീറ്റര്‍) വീതിയും 12 ഇഞ്ച് (31 സെന്റിമീറ്റര്‍) തലപ്പൊക്കവുമാണ് ചെറുചുണ്ടന്‍വള്ളത്തിന്റെ അളവുകള്‍.

അനേകം കലാ, സാംസ്‌കാരിക മേളകളില്‍ ഈ കൗതുക ചുണ്ടന്‍വള്ളം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗ്വാളിയര്‍ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എഴുപതുകളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനങ്ങളില്‍ സംസ്‌കാരവും കായികവിനോദങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തെ പ്രതിനിധീകരിച്ച് ഈ ചുണ്ടന്‍വള്ളം തുടര്‍ച്ചയായി അവതരിപ്പിച്ചിരുന്നു. ആലപ്പുഴ ലീയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഹെഡ്മാസ്റ്ററും സ്‌കൗട്ട്‌സ് മാസ്റ്ററുമായിരുന്ന പരേതനായ കാട്ടേഴം ജേക്കബ് ജോസഫ് ആയിരുന്നു ഇതിനു മുന്‍കൈയെടുത്തിരുന്നത്. അന്നു വിദ്യാര്‍ഥിയായിരുന്ന പ്രസിഡന്റ് സ്‌കൗട്ട് കാട്ടാമ്പള്ളി ക്യാപ്റ്റന്‍ കെ.സി.അലക്‌സാണ്ടര്‍ ഇക്കാര്യത്തില്‍ അധ്യാപകന് സഹായിയായി.

വിവിധ സ്ഥാപനങ്ങളും പരസ്യകമ്പനികളും വള്ളംകളിയോടനുബന്ധിച്ചും മറ്റും പ്രദര്‍ശനങ്ങള്‍ക്കായി കൊണ്ടുപോകുമ്പോള്‍ അലക്ഷ്യമായി ഉപയോഗിക്കുന്നതിനെത്തുടര്‍ന്നു കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങിയതോടെ പൊതുപ്രദര്‍ശനം വേണ്ടെന്നുവച്ചിരിക്കുകയാണ്. വിദേശികള്‍ പലരും ഇതു വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

എടത്വയിലെ ചെക്കിടിക്കാട് കരയോടു തൊട്ടു ചേര്‍ന്നു കിടക്കുന്ന പച്ച കരയുടെ അഭിമാനമായിരുന്നു പഴയകാലത്ത് കാരിരുമ്പിന്റെ കരുത്തുള്ള പച്ച ചുണ്ടന്‍ വള്ളം. 1975-ല്‍ കരുവാറ്റ കരക്കാര്‍ പച്ച ചുണ്ടന്‍ വള്ളം വാങ്ങിയതോടെ കരുവാറ്റ ചുണ്ടനെന്നു പേരുമാറ്റി. വാങ്ങുമ്പോള്‍ മുപ്പത്തിയെട്ടേകാല്‍ കോല്‍ നീളമുണ്ടായിരുന്ന വള്ളം 1986-ല്‍ വിപുലമായി പുതുക്കിപ്പണിതപ്പോള്‍ നീളം അന്‍പത്തിയൊന്നേകാല്‍ കോലാക്കി. 51 അംഗുലം വണ്ണം. 2009-ലും ചുണ്ടന്‍ പുതുക്കിപ്പണിതു. എന്നാലും പഴയ വലിയ പച്ച ചുണ്ടന്റെ ഓര്‍മ്മകളുണര്‍ത്തി ഇന്നും കൊച്ചുചുണ്ടന്‍ ആകര്‍ഷണീയതയുള്ളതായിരിക്കുന്നു.

Saturday, July 28, 2012

നെഹ്‌റു ട്രോഫി വള്ളംകളി: സര്‍ക്കാര്‍ മന്ദഗതിയിലെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ ഉഷാര്‍

                                       

ലപ്പുഴ പുന്നമടക്കായലില്‍ 2012 ഓഗസ്റ്റ് 11-നു നടത്തുന്ന അറുപതാമത് നെഹ്‌റു ട്രോഫി വള്ളം കളി സംഘാടകരായ കേരള സര്‍ക്കാര്‍ പല കാര്യങ്ങളിലും മന്ദഗതിയിലാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ ഉഷാറാണ്.

ലോകമെമ്പാടും കാണുന്ന വെബ്‌സൈറ്റുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ടിക്കറ്റ് കച്ചവടത്തിന്റെ ഒരു പ്രധാന മാര്‍ഗമാണത്. ഇതിനകം ഔദ്യോഗിക വെബ്‌സൈറ്റിനെ വെല്ലുംവിധം പല സൈറ്റുകളും രംഗത്തെത്തിക്കഴിഞ്ഞു.

Friday, July 27, 2012

വെറും പഴത്തിനു പോലും പൊള്ളുന്ന വില! പിന്നെന്തിനു സര്‍ക്കാര്‍?

ലപ്പുഴ പട്ടണത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലയില്‍ വന്‍ കുതിപ്പ്! ചെറിയ ഞാലിപ്പൂവന്‍ പഴം കിലോഗ്രാമിന് ഇന്ന് (2012 ജൂലൈ 27) വില 50 രൂപ. കിലോഗ്രാമിന് ഏകദേശം 25 എണ്ണം തൂങ്ങുന്ന കൊച്ചുപഴത്തിനാണ് പൊള്ളുന്ന ഈ വില. ഏതാനും മാസം മുന്‍പ് ഇതിന് 18 രൂപയായിരുന്നു വില. ഫലത്തില്‍ സാധാരണ പഴം പോലും സാധാരണക്കാര്‍ക്ക് മേടിക്കാനാകില്ല.

പെട്രോള്‍, വൈദ്യുതി നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ മാര്‍ക്കറ്റിലെ സാധനങ്ങളുടെ വിലയും അതിനേക്കാളേറെ കുതിച്ചു. റംസാന്‍ നോയമ്പ് മാസക്കാലമായതിനാല്‍ അതിന്റെ പേരിലുള്ള കൃത്രിമ വില വര്‍ധന പുറമേയാണ്.

ആലപ്പുഴ വന്‍ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ശ്രമിക്കുമ്പോഴും ഹൗസ് ബോട്ടുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുമ്പോഴും പട്ടണത്തിലെ ഇടത്തരക്കാരും സാധാരണക്കാരുമായ ജനങ്ങളാണ് ദുരിതം നേരിട്ടു സഹിക്കേണ്ടി വരുന്നത്. വിനോദസഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും 'ഫൈവ് സ്റ്റാര്‍' നിലയിലാണ് നിരക്കുകള്‍. അതിവേഗം മുകളിലോട്ടു പോകുന്ന വില സാധാരണ ഗതിയില്‍ അത്രവേഗം താഴേക്കു വരാറില്ല. അതൊക്കെ ബാധിക്കുന്നത് നിശ്ചിത വരുമാനമുള്ള സാധാരണക്കാരെ മാത്രമാണ്. വൃത്തിഹീനമായ തട്ടുകടകളിലെ സാധനങ്ങള്‍ക്കു പോലും വിലയ്ക്കു കുറവില്ല.

സാധാരണ ജനം വിലക്കയറ്റം അനുഭവിച്ചു പകച്ചു നില്ക്കുകയാണ്. എല്ലാ കാര്യങ്ങള്‍ക്കും തോന്നിയതു പോലെ വിലകൂട്ടാനാണെങ്കില്‍ ജനങ്ങളെ ഭരിക്കാനായി മാത്രം ഒരു സര്‍ക്കാര്‍ എന്തിനാണെന്നാണ് ചോദിച്ചുതുടങ്ങിയിട്ടുള്ളത്. വില നിയന്ത്രിക്കാനും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാരിനാകില്ലെങ്കില്‍ അരാജകത്വമായിരിക്കും അടുത്തഭാവിയില്‍. 

വലിയ കണ്ടെയ്‌നറുകള്‍, ഇടുങ്ങിയ റോഡുകള്‍

ലപ്പുഴ പട്ടണത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ വന്‍ കണ്ടെയ്‌നര്‍ ലോറികള്‍ക്ക് ഓടിക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു ആവശ്യമുയരുന്നു.

റോഡുകളുടെ വീതി കുറവും താഴ്ന്നു കിടക്കുന്ന വൈദ്യുതി, ടെലിഫോണ്‍, കേബിള്‍ കമ്പികളും റോഡിലോട്ടു കയറി നില്ക്കുന്ന നിര്‍മിതികളും എല്ലാം കൂടെ കണ്ടെയ്‌നര്‍ ലോറികള്‍ പോകുന്നയിടങ്ങളില്‍ ഗതാഗതതടസ്സമുണ്ടാക്കും. അപകടത്തിനും സാധ്യത ഏറെയാണ്. തിരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നയിടങ്ങളില്‍ ഹൗസ് സ്റ്റഫിംഗ് ഒഴിവാക്കണമെന്നുള്ളത് നാട്ടുകാരുടെ അനേക നാളുകളായുള്ള  ആവശ്യമാണ്. 

Wednesday, July 25, 2012

മരങ്ങളില്‍ നിറയെ ആണിയടിയും പരസ്യബോര്‍ഡുകളും

പ്രകൃതി സംരക്ഷിക്കണമെന്നും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തണമെന്നും ആഹ്വാനം ചെയ്യുന്നവര്‍ ആലപ്പുഴ പട്ടണത്തിലെ റോഡുവക്കിലെ മരങ്ങളുടെ ഗതി കാണുന്നില്ലേ?

ഒരുമാതിരി എല്ലാ തണല്‍വൃക്ഷങ്ങളിലും നിറയെ പരസ്യ ബോര്‍ഡുകളാണ്. അതില്‍ മിക്കവയും ആണി കൊണ്ട് തറച്ചിരിക്കുകയാണെന്നുള്ളതാണ് ദയനീയ വശം. ആണിയുറയ്ക്കാത്തതും ദ്രവിച്ചതുമായ ബോര്‍ഡുകള്‍ യാത്രക്കാരുടെയും വാഹനങ്ങളുടെയും തലയ്ക്കു മുകളില്‍ എപ്പോഴും ഭീഷണിയുമാണ്.

യാതൊരു കാരണവശാലും ആണിയടിച്ചോ കമ്പികൊണ്ട് വരിഞ്ഞുമുറുക്കിയോ ബോര്‍ഡുകള്‍ തൂക്കി മരങ്ങളെ നശിപ്പിക്കരുതെന്നു പ്രകൃതിസ്‌നേഹികള്‍ ആവശ്യപ്പെടുന്നു.

(ഫോട്ടോ: അനസ് ) 


വഴിയില്‍ കേട്ടത്:


രത്തില്‍ ഒരാള്‍ കയറി പരസ്യബോര്‍ഡുകള്‍ ആണിയടിച്ചു ഉറപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് താഴെ റോഡില്‍ ഒരു അപകടം നടന്നത്.
കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസെത്തി അപകടത്തിനു ദൃക്‌സാക്ഷികള്‍ ആരുണ്ടെന്നു അന്വേഷിച്ചപ്പോള്‍ ആണിയടിക്കാരനെ കണ്ടെത്തി.
പോലീസ്: എത്ര ദൂരെയാണ് അപകടം നടന്നത്?
ആണിയടിക്കാരന്‍: അമ്പൊത്തന്നടി ഒന്നര ഇഞ്ച്.
പോലീസ്: ദൂരത്തെക്കുറിച്ച് ഇത്ര ഉറപ്പിച്ച് എങ്ങനെ പറയാനാകും?
ആണിയടിക്കാരന്‍: ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴെങ്കിലും ഏതെങ്കിലും വിഡ്ഢി വന്നു ഇങ്ങനെ ചോദിക്കുമെന്നറിയാമായിരുന്നു. അതുകൊണ്ടു ഞാന്‍ കൃത്യമായി അളന്നുവച്ചു! 

നടപ്പാലങ്ങള്‍ ദ്രവിച്ചു അപകടനിലയില്‍

ലപ്പുഴ പട്ടണത്തിലെ ഇടുങ്ങിയ പാലങ്ങള്‍ക്കു സമാന്തരമായി കാല്‍നടക്കാര്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള പാലങ്ങള്‍ മിക്കവയും ദ്രവിച്ചു ഉപയോഗശൂന്യമായി. വേണ്ടത്ര അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാലാണ് പാലങ്ങള്‍ അതിവേഗം തകര്‍ച്ചയെ നേരിടുന്നത്. അപകടനിലയിലായ പാലങ്ങള്‍ നന്നാക്കുകയോ പൊളിച്ചു നീക്കുകയോ വേണം.

ഉദാഹരണത്തിന് ചക്കരക്കടവ് സെന്റ് ജോര്‍ജ് പള്ളിക്കും മാര്‍ക്കറ്റിനും അടുത്തുള്ള കൊത്തുവാള്‍ച്ചാവടി പാലത്തിനു ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള നടപ്പാലത്തിന്റെ തുരുമ്പെടുത്തു തകര്‍ന്ന ഗതി ചിത്രത്തില്‍ കാണാം. തുടക്കത്തില്‍ തന്നെ നടക്കാനുള്ള ഇരുമ്പുഷീറ്റ് ദ്രവിച്ചു പോയിട്ടുള്ളതിനാല്‍ അറിഞ്ഞുകൊണ്ട് ആളുകള്‍ കയറില്ല.

(ഫോട്ടോ: അനസ് )

ആലപ്പുഴ കളക്ടറേറ്റ് ജംഗ്ഷനില്‍ പോലീസിനെ മറയ്ക്കുന്ന ബോര്‍ഡുകള്‍

ലപ്പുഴയിലെ ജംഗ്ഷനുകള്‍ എല്ലാം ഗതാഗതക്കുരുണ്ടാക്കുന്ന പരുവത്തിലാണ് കിടക്കുന്നത്. ജില്ലാ ഭരണകേന്ദ്രമായ സിവില്‍ സ്റ്റേഷനു സമീപത്തെ കളക്ടറേറ്റ് ജംഗ്ഷനില്‍ പോലും സ്ഥിതി വ്യത്യസ്ഥമല്ല.

ട്രാഫിക് പോലീസുകാര്‍ക്കു കയറി നിന്നു ഗതാഗതം നിയന്ത്രിക്കാനുള്ള ട്രാഫിക് ഐലന്‍ഡ് തകര്‍ന്നു കിടക്കുന്നു. റോഡിന്റെ ഒരു വശം ചേര്‍ന്നു നിന്നു ഗതാഗതം നിയന്ത്രിക്കുന്ന പോലീസിനെ നാലു ദിക്കില്‍ നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാണണമെന്നുമില്ല. റോഡുവക്കിലെ പോസ്റ്റുകളില്‍ വന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ആ വശത്തു നില്ക്കുന്ന പോലീസുകാരനെ കാണാന്‍ അങ്ങനെയും തടസ്സം. ജംഗ്ഷനില്‍ കുളമായി കിടക്കുന്ന റോഡിന്റെ കാര്യം പറയേണ്ടതുമില്ല. ജില്ലാ കളക്ടര്‍ എന്നും കടന്നു പോകുന്ന വഴി ഇങ്ങനെയാണെങ്കില്‍ എന്തു പറയാന്‍?

(ഫോട്ടോ: അനസ് ) 

ഹെല്‍മറ്റ്: മേലനങ്ങാതെ വാശിയില്‍ പോലീസ്

നിങ്ങള്‍ സീറ്റ്‌ബെല്‍റ്റ് ഇടാത്തതിനാണോ അതോ ഞാന്‍
ഹെല്‍മറ്റ് വയ്ക്കാത്തതിനാണോ.. ഏതായാലും പോലീസ്
പുറകേ ഓടിവരുന്നുണ്ട്!!
രുചക്രവാഹനയാത്രികരെയെല്ലാം ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് ധരിപ്പിച്ചു ആലപ്പുഴയെ സമ്പൂര്‍ണ ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ്  പട്ടണമാക്കി മാറ്റുമെന്ന വാശിയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നു പത്രവാര്‍ത്ത. അതിനായി വാഹനത്തിന്റെ ഫോട്ടോയെടുത്ത് പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയാണിപ്പോള്‍.

ഈ വാശി മറ്റു പല കാര്യങ്ങള്‍ക്കുമാണ് പോലീസില്‍ നിന്നു ജനം പ്രതീക്ഷിക്കുന്നത്! അതിനു കുറച്ചു മേലനങ്ങി ജോലി ചെയ്യേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു!!

Monday, July 23, 2012

ആലപ്പുഴയിലെ ട്രാഫിക് ലൈറ്റുകള്‍ കണ്ണടച്ചു; പോലീസുകാര്‍ വിയര്‍ക്കുന്നു

ലപ്പുഴ പട്ടണത്തിലെ ട്രാഫിക് ലൈറ്റുകളെല്ലാം അവതാളത്തില്‍. ഭൂരിപക്ഷവും കണ്ണടച്ചു കിടക്കുന്നു. അല്ലാത്തവയുടെ പ്രവര്‍ത്തനം കൃത്യവുമല്ല! പല നഗരങ്ങളിലും ട്രാഫിക് ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുമ്പോള്‍ ആലപ്പുഴയില്‍ സ്ഥാപിക്കുന്നവ മാത്രം എന്തുകൊണ്ടാണ് പെട്ടെന്നു കേടാകുന്നതെന്നു നാട്ടുകാര്‍ അത്ഭുതപ്പെടുന്നു.

ഗതാഗതം സുഗമമാക്കാനാണ് ട്രാഫിക് ലെറ്റുകളെങ്കിലും അതു പ്രയോജനപ്പെടുന്നില്ല. പട്ടണത്തിലെ നാല്‍ക്കവലകളില്‍ ട്രാഫിക് പോലീസ് കണ്ണുതുറന്നു നിന്നു വിയര്‍ത്തു പരിശ്രമിച്ചില്ലെങ്കില്‍ അപകടങ്ങളും കുരുക്കും തുടര്‍ക്കഥയാകുമെന്ന അവസ്ഥയാണ്. കവലകളില്‍ പോലും യാതൊരു മര്യാദയുമില്ലാതെ വാഹനങ്ങള്‍ ഇടതുകൂടെയും വലതുകൂടെയും ഓവര്‍ടേക്കു ചെയ്തു പോകുമ്പോള്‍ പോലീസുകാര്‍ നിസ്സഹായരായി നില്ക്കുന്നതു കാണാം. ട്രാഫിക് പോലീസുകാര്‍ക്കു നിന്നു വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഉയര്‍ന്ന ട്രാഫിക് ഐലന്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ഡ്രൈവര്‍മാര്‍ക്കു വേണ്ട സിഗ്നലുകള്‍ കാണത്തക്ക രീതിയില്‍ കൊടുക്കാനാകില്ല. റോഡില്‍ ഒരു വശത്ത് ഒതുങ്ങി നില്ക്കുന്ന ട്രാഫിക് പോലീസുകാര്‍ സാധാരണ ഡ്രൈവര്‍മാരുടെ കണ്ണില്‍പ്പെടുകയുമില്ല.

(ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ഇന്നു (2012 ജൂലൈ 23 തിങ്കള്‍) രാത്രിയിലെ ദൃശ്യമാണ് ചിത്രത്തില്‍. അവിടെ ഒരു ട്രാഫിക് ലൈറ്റും പ്രവര്‍ത്തിക്കുന്നില്ല. റോഡിന്റെ ഒരു വശത്തു നില്ക്കുന്ന ട്രാഫിക് പോലീസുകാരന്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്നു. ഫോട്ടോ: അനസ്) 


വഴിയില്‍ കേട്ടത്:

റോഡിലൂടെ വളഞ്ഞുപുളഞ്ഞ് ഓടിച്ചു വന്ന കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറോട്  ട്രാഫിക് പോലീസ് ബ്രൈത്തനലൈസര്‍ കാട്ടി: ഇതിലേക്കൊന്ന് ഊതിക്കേ..
ഡ്രൈവര്‍: ക്ഷമിക്കണം.. എനിക്കതു ചെയ്യാനാകില്ല. ഞാനൊരു ആസ്തമ രോഗിയാണ്. ഊതിയാല്‍ രോഗം മൂര്‍ച്ഛിക്കും.
പോലീസ്: ശരി, എന്നാല്‍ എന്നോടൊപ്പം ആശുപത്രിയിലേക്കു വാ.. ബ്ലഡ് സാമ്പിള്‍ എടുപ്പിക്കട്ടെ..
ഡ്രൈവര്‍: അതുമെനിക്കു ചെയ്യാനാകില്ല. ഞാനൊരു ഹീമോഫിലിയാക് രോഗിയാണ്.. രക്തത്തിനായി കുത്തിയാല്‍ രക്തം കട്ടപിടിക്കാതെ ഒഴുകി ഞാന്‍ മരിക്കും..
പോലീസ്: അങ്ങനെയോ.. എന്നാല്‍ മൂത്രത്തിന്റെ സാമ്പിള്‍ എടുക്കാം..
ഡ്രൈവര്‍: ക്ഷമിക്കണം സാര്‍, അതും എനിക്കു ചെയ്യാന്‍ പറ്റില്ല.. ഞാന്‍ ഒരു പ്രമേഹ രോഗി കൂടെയാണ്.. അതു ചെയ്താല്‍ രക്തത്തിലെ പഞ്ചസാര കുറയും..
പോലീസ്: എന്നാല്‍ വണ്ടിയില്‍ നിന്നു പുറത്തേക്കിറങ്ങി റോഡിലെ ഈ വെള്ളവരയിലൂടെ നേരേ നടന്നു കാണിച്ചേ...
ഡ്രൈവര്‍: ക്ഷമിക്കു സാറേ.. എനിക്കു തീര്‍ച്ചയായും അതു ചെയ്യാനാകില്ല..
പോലീസ്: എന്തുകൊണ്ട്?
ഡ്രൈവര്‍: ഞാന്‍ മദ്യപിച്ചു മത്തുപിടിച്ചിരിക്കുകയാ.. 

Saturday, July 21, 2012

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം കൂട്ടായ്മയുടെ ഫലമായിരിക്കണം

ലപ്പുഴ നെഹ്‌റു ട്രോഫി ജലമേളയുടെ വജ്ര ജൂബിലി ഭാഗ്യചിഹ്ന വിവാദത്തില്‍ പരിഹാരം കണ്ടെത്താന്‍ ഭാഗ്യചിഹ്നം തയാറാക്കല്‍ ആലപ്പുഴയിലെ ചിത്രകാരന്മാരുടെ സംഘത്തെ ഏല്പ്പിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. ഒത്തൊരുമയുടെ സന്ദേശം നല്കുന്ന വള്ളംകളിയുടെ ഭാഗ്യചിഹ്നം കലാകാരന്മാരുടെ ഏകതയുടെ ഫലമാകുന്നത് ഏറെ നന്നായിരിക്കും. തെരഞ്ഞെടുത്ത ഭാഗ്യചിഹ്നം മൗലികമല്ലെന്ന വാര്‍ത്ത ആദ്യം പുറത്തുകൊണ്ടു വന്ന വാര്‍ത്താമാധ്യമമെന്ന നിലയിലാണ് ഈ നിര്‍ദേശം.

വള്ളംകളിയുടെ ഭാഗ്യചിഹ്ന മത്സരത്തില്‍ കമ്മിറ്റി തെരഞ്ഞെടുത്ത സൃഷ്ടി ഇന്റര്‍നെറ്റില്‍ നിന്നു മോഷ്ടിച്ചതാണെന്ന പരാതിയുയര്‍ന്നിരുന്നു. മത്സരത്തില്‍ പങ്കെടുത്ത കലാകാരന്മാര്‍ ഇതേക്കുറിച്ച് എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കു പരാതി നല്കി. തുടര്‍ന്ന് തെരഞ്ഞെടുത്ത ഭാഗ്യചിഹ്നം റദ്ദാക്കാന്‍ കളക്ടര്‍ക്ക് പബഌസിറ്റി കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നു (2012 ജൂലൈ 21 ശനി) വൈകുന്നേരം നാലിന് ജില്ലാ കളക്ടര്‍ പി.വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ജനറല്‍ ബോഡി യോഗത്തിലെടുക്കുമെന്നു കരുതുന്നു.

വിവാദത്തെത്തുടര്‍ന്നു റദ്ദാക്കിയ 
2012-ലെ ഭാഗ്യചിഹ്നം.
മത്സരത്തില്‍ ലഭിച്ച നൂറോളം എന്‍ട്രികള്‍ ഗുണനിലവാരമില്ലാത്തതാണെന്നു കമ്മിറ്റി സൂചിപ്പിച്ച നിലയ്ക്ക് ഭാഗ്യചിഹ്നം വേറെ പുറത്തുനിന്നുള്ള ഏതെങ്കിലും കലാകാരനെക്കൊണ്ട് തയാറാക്കാന്‍ നീക്കമുള്ളതായി വാര്‍ത്ത പരന്നതിനെത്തുടര്‍ന്നാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഈ നിര്‍ദേശം മുന്നോട്ടു വച്ചിട്ടുള്ളത്. വിവിധ ആശയങ്ങള്‍ ഒത്തു ചേര്‍ത്ത് കൂട്ടായ്മയുടെ സൃഷ്ടിയാരിക്കട്ടെ ഈ വര്‍ഷത്തെ ഭാഗ്യചിഹ്നം എന്ന് ബ്ലോഗ് ആശിക്കുന്നു.

വിദ്യാര്‍ഥികള്‍ അടക്കമുള്ള ചിത്രകലാകാരന്മാര്‍ ഏറെ ആഗ്രഹത്തോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മുന്‍പും ഭാഗ്യചിഹ്ന തെരഞ്ഞെടുപ്പില്‍ വിവാദം ഉണ്ടായിട്ടുള്ളതിനാല്‍ നിബന്ധനകള്‍ കമ്മിറ്റി വ്യക്തമാക്കേണ്ടതായിരുന്നു. അതില്‍ വീഴ്ചയുണ്ടായതിനാലാണ് വീണ്ടും ചിഹ്നം വിവാദത്തില്‍ അകപ്പെട്ടത്.

സ്ഥിരം വൈദ്യുതി തടസ്സം; ആരാണ് പരിഹാരമുണ്ടാക്കേണ്ടത്?

വീടുകളില്‍ രാത്രിയും പകലും ഒരുപോലെ വൈദ്യുതിയില്ലെങ്കിലും വഴിവിളക്കുകള്‍ പകലും കത്തിക്കിടക്കുകയാണ്. ആലപ്പുഴ പട്ടണത്തില്‍ ഈ വിരോധാഭാസം തുടങ്ങിയിട്ടു മാസങ്ങള്‍ ഏറെയാകുന്നു. പരാതികള്‍ക്ക് അധികൃതര്‍ ഒരു വിലയും കല്പ്പിക്കുന്നില്ല.

പട്ടണത്തില്‍ സദാ സമയവും വൈദ്യുതി കട്ട്, അടിക്കടിയുള്ള വരവും പോക്കും, ലോ വോള്‍ട്ടേജും ഹൈ വോള്‍ട്ടേജും.. ഉപയോക്താക്കള്‍ സഹികെട്ടിരിക്കുകയാണ്. അനിയന്ത്രിതമായ വൈദ്യുതി പ്രവാഹം മൂലം ഏറെ വൈദ്യുത ഗൃഹോപകരണങ്ങള്‍ കേടായിക്കഴിഞ്ഞു. കംപ്യൂട്ടര്‍ വ്യാപകമായ ഇക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലാതായാല്‍ ജോലിതടസ്സവുമാകും. സ്ഥിരം വൈദ്യുതി തടസ്സമാകുമ്പോള്‍ ആരാണ് പരിഹാരമുണ്ടാക്കേണ്ടത്?

വൈദ്യുതി പ്രശ്‌നത്തെക്കുറിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് തന്നെ പല പ്രാവശ്യം രേഖാമൂലം പരാതിപ്പെട്ടിട്ടുണ്ട്. അതിനു പ്രയോജനമുണ്ടായിട്ടില്ല. കറണ്ട് പോകുമ്പോള്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ചാല്‍ എപ്പോഴും 'എന്‍ഗേജ്ഡ്' ആണെന്നുള്ള പരാതി ഇപ്പോഴുമുണ്ട്. വൈദ്യുതി പോയാല്‍ പരാതി പറയാന്‍ ഇടക്കാലത്ത് ചില മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നുവെങ്കിലും ആ നമ്പരുകളില്‍ ഇപ്പോള്‍ ഉദ്യോഗസ്ഥരെ ലഭ്യമല്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ആധുനിക സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടുള്ള ഇക്കാലത്ത് വൈദ്യുതി സംബന്ധമായ പരാതികള്‍ എസ്.എം.എസ് ആയി അയക്കാനും അതിനു മറുപടി നല്കാനും സംവിധാനമേര്‍പ്പെടുത്തണമെന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ പഴയ ആവശ്യം വീണ്ടും ഉന്നയിക്കുകയാണ്. അതുപോലെ പകല്‍ സമയങ്ങളില്‍ വഴിവിളക്കുകള്‍ കത്തിക്കിടക്കുന്നതും ഒഴിവാക്കണം. 'വൈദ്യുതി അമൂല്യമാണ്, പാഴാക്കരുത്' എന്ന് ഉദ്‌ബോധിപ്പിക്കുകയും ആവശ്യമില്ലാത്ത സമയത്ത് വൈദ്യുതി ഓഫ് ആക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന വിദ്യുച്ഛക്തി ബോര്‍ഡ് തന്നെ മാതൃക കാട്ടണം.

(ഇന്നു (2012 ജൂലൈ 21 വെള്ളി) നേരം വെളുത്തിട്ടും തത്തംപള്ളി - പുന്നമട റോഡില്‍ കത്തിക്കിടക്കുന്ന വഴിവിളക്കുകളാണ് ചിത്രങ്ങളില്‍. ഫോട്ടോകള്‍: അനസ്)

Friday, July 20, 2012

ശവക്കോട്ട പാലത്തിനു സമീപത്തെ ഗര്‍ത്തം ഉടനേ മൂടി

ലപ്പുഴ ശവക്കോട്ട പാലത്തിനു സമീപം റോഡില്‍ ദിവസങ്ങളായി വന്‍ ഗര്‍ത്തമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സചിത്ര വാര്‍ത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പി.ഡബ്ല്യു.ഡി അധികൃതരുടെ നേതൃത്വത്തില്‍ കുഴി അടയ്ക്കുകയും റോഡില്‍ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു.

ഇന്നു (2012 ജൂലൈ 20 വെള്ളി) രാവിലെ 'ശവക്കോട്ട പാലം റോഡില്‍ അഗാധ ഗര്‍ത്തവും!' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷം ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. അധികം വൈകാതെ തന്നെ തൊഴിലാളികള്‍ രംഗത്തെത്തി ടാര്‍ മിശ്രിതമൊഴിച്ചു പാച്ച് വര്‍ക്കുകള്‍ നടത്തുകയായിരുന്നു.

(ഫോട്ടോകള്‍: അനസ്)

വെള്ളക്കിണര്‍ പോസ്റ്റ് ബോക്‌സ്: മാതൃഭൂമിയും രംഗത്ത്

ലപ്പുഴ വെള്ളക്കിണറിലെ പോസ്റ്റ് ബോക്‌സിനു ചുറ്റും മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നതിനെക്കുറിച്ചും ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ മാലിന്യങ്ങളും പോസ്റ്റ് ബോക്‌സും നീക്കം ചെയ്തതിനെക്കുറിച്ചുമുള്ള തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ സചിത്ര വാര്‍ത്തകള്‍ക്കു (വെള്ളക്കിണര്‍ പോസ്റ്റ് ബോക്‌സിനു ചുറ്റുമുള്ള മാലിന്യം മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കി) പ്രോത്സാഹനമേകി മാതൃഭൂമി ദിനപത്രവും.

മാതൃഭൂമി ഇന്ന് (2012 ജൂലൈ 20 വെള്ളി) 'പൗരബോധത്തിനൊരു ക്ലൈമാക്‌സ്' എന്ന തലക്കെട്ടില്‍ രണ്ടു ഫോട്ടോകളുമായാണ് ബോക്‌സ് വാര്‍ത്ത നല്കിയിട്ടുള്ളത്.

ആലപ്പുഴ ശവക്കോട്ട പാലം റോഡില്‍ അഗാധ ഗര്‍ത്തവും!

ലപ്പുഴയില്‍ നന്നായിക്കിടന്നിരുന്ന റോഡുകള്‍ പലതും തകര്‍ന്നു തുടങ്ങി. ടാറും മെറ്റലും അല്പാല്പം ഇളകുമ്പോള്‍ അതു നന്നാക്കാന്‍ ശ്രമിക്കില്ല. പെട്ടെന്ന് അത് അഗാധ ഗര്‍ത്തങ്ങളായി അപകടങ്ങള്‍ പരമ്പരയാകുമ്പോള്‍ മാത്രം താത്കാലികമായി അത് അടയ്്ക്കാന്‍ ആളെത്തും. അതാകട്ടെ സാങ്കേതികമായി വേണ്ട രീതിയില്‍ ചെയ്യാത്തതു കാരണം നീണ്ടുനില്ക്കുകയുമില്ല.

ശവക്കോട്ട പാലത്തിനു (പവര്‍ ഹൗസ് ബ്രിഡ്ജ് എന്ന് പലയിടത്തും അധികൃതര്‍ പേരു മാറ്റി എഴുതിയിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ശവക്കോട്ട പാലം എന്നു തന്നെയാണ് ഇന്നും വിളിക്കുന്നത്!) തെക്കു ഭാഗത്ത് കിഴക്കോട്ടുള്ള വളവ് സ്ഥിരം പ്രശ്‌ന മേഖലയാണ്. ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒന്നിനു പുറകേ ഒന്നായി വേഗത്തിലെത്തി ഇവിടെ തിരിയുന്നതിനാല്‍ പെട്ടെന്നാണ് ആ വളവ് പൊളിഞ്ഞു കുഴിയായി മാറുന്നത്. ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ചാലേ അവിടെയുണ്ടാകുന്ന കുഴികള്‍ സ്ഥിരമായി ഒഴിവാക്കാനാകൂ. അതിനു പരിശ്രമിക്കാത്തതിനാല്‍ എല്ലാക്കാലത്തും കുഴിയും അപകടങ്ങളുമാണ്.

ഇന്നു രാവിലെയും (2012 ജൂലൈ 20 വെള്ളി) ശവക്കോട്ട പാലം കുഴിയില്‍വീണ് വാഹനങ്ങള്‍ തകരാറിലായി. കുഴികണ്ട് വാഹനങ്ങള്‍ പെട്ടെന്നു ബ്രേക്കു ചെയ്യുന്നതിനാലും മറ്റും അപകടസാധ്യത ഏറെയാണ്. ഒപ്പം കൂട്ടിയിടിയും ഗതാഗതക്കുരുക്കും തുടരുന്നു. റോഡുകളിലെ കുണ്ടും കുഴികളും എത്രയും വേഗം അടയ്ക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ മഴയില്‍ അപകടങ്ങള്‍ ഏറെയാകും.

(ഫോട്ടോകള്‍: അനസ്. വലുതായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക)

Thursday, July 19, 2012

വെള്ളക്കിണര്‍ പോസ്റ്റ് ബോക്‌സിനു ചുറ്റുമുള്ള മാലിന്യം മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കി

ലപ്പുഴ വെള്ളക്കിണര്‍ ജംഗ്ഷനിലെ പോസ്റ്റ് ബോക്‌സിനു ചുറ്റും മാലിന്യം കുന്നുകൂട്ടുന്നതിനെ സംബന്ധിച്ചു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഇന്ന് (2012 ജൂലൈ 19 വ്യാഴം) ''ആലപ്പുഴയില്‍ 'ദൈവത്തിന്‍ മറയത്ത്' മാലിന്യക്കൂമ്പാരം!" എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു മണിക്കൂറുകള്‍ക്കകം അധികൃതഭാഗത്തു നിന്ന് നടപടികളുണ്ടായി. ഇങ്ങനെ അതിവേഗത്തിലുള്ള നടപടികളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

ജനങ്ങളുടെ പൗരബോധമില്ലായ്മയാണ് വാര്‍ത്തയില്‍ പ്രധാനമായും സൂചിപ്പിച്ചിരുന്നത്. മാസങ്ങളായി മുനിസിപ്പാലിറ്റി ജൈവ, അജൈവ മാലിന്യനീക്കത്തില്‍ പട്ടണത്തില്‍ ശുഷ്‌കാന്തി കാട്ടാത്തതിന്റെ ബാക്കിപത്രവും കൂടിയായിരുന്നു അത്. പോസ്റ്റ് ബോക്‌സ് മൂടത്തക്ക വിധത്തില്‍ ദിവസങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുകയായിരുന്നു. പോസ്റ്റ് ബോക്‌സിനടുത്തേക്ക് ആര്‍ക്കും പോകാനാകാത്ത തരത്തില്‍ ജീര്‍ണിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ പരിസരം.

ബ്ലോഗില്‍ രാവിലെ 10.55-ന് വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി, ആലപ്പുഴ ജില്ലാ കളക്ടര്‍, കേരളത്തിലെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ തുടങ്ങിയ അധികാരികള്‍ക്കും വിവരം നല്കി. ഏതായാലും രണ്ടു മണിക്കൂറിനുള്ളില്‍ മാലിന്യം നീക്കം ചെയ്തു സ്ഥലം വൃത്തിയാക്കി. വൈകുന്നേരം ആറു മണിയോടെ പോസ്റ്റ് ബോക്‌സ് ഇളക്കി മാറ്റുകയും ചെയ്തു. ബോക്‌സിനു അകത്തും പുറത്തും നനഞ്ഞ മാലിന്യം നിറഞ്ഞ് ദ്രവിച്ചു കിഴുത്ത വീണതിനെത്തുടര്‍ന്നാണ് ബോക്‌സ് മാറ്റിയത്. അവിടെ പുതിയ പോസ്റ്റ് ബോക്‌സ് സ്ഥാപിക്കുമെന്നു കരുതുന്നു.

തപാലിലൂടെയുള്ള എഴുത്തുകുത്തുകള്‍ കുറഞ്ഞുവെങ്കിലും തപാലിനെയും പോസ്റ്റ് ബോക്‌സിനേയും ആശ്രയിക്കുന്ന ധാരാളം സാധാരണക്കാര്‍ ഇപ്പോഴുമുണ്ടെന്നു ഒരു സ്ഥലവാസി ചൂണ്ടിക്കാട്ടി. നേരത്തേ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നപ്പോള്‍ നാട്ടില്‍ നിന്നുള്ള കത്തുകള്‍ ആകാംഷാപൂര്‍വം കാത്തിരിക്കുമായിരുന്നു. അതിനാല്‍ ഇപ്പോഴും പോസ്റ്റ് ബോക്‌സുമായി ബന്ധപ്പെട്ടുള്ള ഗൃഹാതുരത്വം നിലനില്ക്കുന്നു.

(വിവരങ്ങളും ഫോട്ടോയും: അനസ് )

പോലീസുകാര്‍ക്ക് ഇനി ഫോട്ടോയെടുത്തു കളിച്ചിരിക്കാം!

താഗത നിയമ ലംഘനം നടത്തുന്നവരെ ഫോട്ടോയിലാക്കാന്‍ എന്ന പേരില്‍ പോലീസുകാര്‍ക്ക് കൊടുത്തിട്ടുള്ള ക്യാമറകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നു പ്രധാനമായും സ്ത്രീകള്‍ ഭയപ്പെടുന്നു.

വഴിയില്‍ കൂടെ പോകുന്ന വനിതകളുടെ പല രീതിയിലുള്ള ഫോട്ടോകള്‍ ഇപ്പോള്‍ തന്നെ വിവിധ വൈബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇനി പോലീസുകാര്‍ 'ഔദ്യോഗികമായി' എടുക്കുന്ന ഫോട്ടോകളും അക്കൂട്ടത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമെന്നാണ് ആശങ്ക.

ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവരെ 'ഫോട്ടോയെടുത്തു' പിടികൂടാനാണ് ഫോട്ടോയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അതിനു മാത്രമല്ലെന്നുള്ളതിന്റെ തെളിവുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പോലീസ് കളി ആരംഭിച്ചിട്ടേയുള്ളു!

ആലപ്പുഴ ജില്ലാ എസ്പി പറഞ്ഞത് ശരിയാണ്. പോലീസ് ഹെല്‍മറ്റ് വേട്ട നിര്‍ത്തി. വഴിയില്‍ ഹെല്‍മറ്റിന്റെ പേരില്‍ യാത്രക്കാരെ പോലീസ് ശാരീരികമായും മാനസികമായും ആക്രമിക്കുന്നതു വ്യാപകമായതായി അനേകം പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തടഞ്ഞുനിര്‍ത്തലും വേട്ടയും നിര്‍ത്തിയതായി പ്രഖ്യാപനമുണ്ടായത്. എന്നാല്‍ പകരം 'കുടുക്കല്‍' പൂര്‍വാധികം ശക്തമാക്കിയതായി പോലീസ് തന്നെ വ്യക്തമാക്കുന്നു!!

പൊതുനിരത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ഇല്ലാതെ സഞ്ചരിച്ചതിനു ആലപ്പുഴ ജില്ലയില്‍ രണ്ടു മാസത്തിനകം (2012 ഏപ്രില്‍, മേയ് ആയിരിക്കാം) പോലീസിനു ക്യാമറയില്‍ കുടുക്കി കേസെടുക്കാന്‍ കഴിഞ്ഞത് നാലായിരത്തിലേറെ പേരെയാണ്. ഇക്കാലയളവില്‍ അന്യര്‍ക്കു ഭീഷണിയായി പാഞ്ഞ എത്ര വാഹനങ്ങള്‍ പിടികൂടിയെന്നു അവതരിപ്പിക്കാന്‍ കണക്കില്ല. അതുപോലെ തന്നെ എത്ര കള്ളന്മാരേയും പിടിച്ചുപറിക്കാരെയും തട്ടിപ്പുകാരേയും പോലീസ് പിടികൂടിയെന്നും!! അതു പോട്ടെ. കുറഞ്ഞ പക്ഷം ബസ് സ്റ്റാന്‍ഡുകളിലെ എത്ര പോക്കറ്റടിക്കാരെ പിടിച്ചു?

ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കലാണ് കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ കുറ്റകൃത്യം. ആ കുറ്റത്തിന്റെ പേരില്‍ വന്‍ പിഴയീടാക്കലും ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് വേട്ട/കുടുക്കലിലൂടെ പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അന്യര്‍ക്കു ക്ഷതമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ക്കു മാത്രമേ കുറ്റം തെളിയിച്ചു ശിക്ഷയുടെ ഭാഗമായി പിഴയീടാക്കാവൂ. അല്ലാതുള്ളതു മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യം തെരഞ്ഞെടുത്തു വിട്ട ജനപ്രതിനിധികളെ യാത്രക്കാര്‍ മനസിലാക്കിക്കൊടുക്കുക. ഇതുവരെ ഒരു ജനപ്രതിനിധിക്കും അതു മനസിലായിട്ടില്ലെന്നു മറ്റൊരു കാര്യം. മുന്‍പു പറഞ്ഞിട്ടുള്ളതു പോലെ അക്കൂട്ടര്‍ ഏതായാലും ഹെല്‍മറ്റ് വച്ചു ഓടിക്കുന്ന കീഴ്ത്തട്ടില്‍പ്പെട്ടവരല്ല! അവര്‍ക്കു ഭാര്യയേയും കുഞ്ഞുങ്ങളേയും വച്ചു പോകാന്‍ എന്തിന് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും? അവര്‍ക്കു പായാന്‍ ജനങ്ങളുടെ കാശുകൊണ്ടു വാങ്ങിയ മുന്തിയ വാഹനങ്ങളും അതിലടിക്കാന്‍ നിരക്ക് എത്രയുയര്‍ന്നാലും ഇന്ധനവുമുണ്ട്!!

ഹെല്‍മറ്റ് വേട്ട നടത്തി നിശ്ചിത തുക ഓരോ മാസവും ഫൈനായി ഈടാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഇത്തരം ടാര്‍ഗറ്റ് ഉണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആലപ്പുഴ ജില്ലാ എസ്.പി കെ.ജി. ജയിംസ് ഐപിഎസ് നേരത്തേ സൂചിപ്പിച്ചിരുന്നു. ആലപ്പുഴ കളക്ടറേറ്റില്‍ 2012 ജൂണ്‍ ഏഴിനു നടന്ന ജനപ്രതിനിധികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗത്തില്‍ വ്യക്തമാക്കിയതാണിത്.

കേരള സര്‍ക്കാരിന്റെ അവശ്യ പ്രകാരം ഡിജിപിയുടെ നിര്‍ദേശാനുസരണം ഹെല്‍മറ്റ് വേട്ട നടത്തി പിഴ ഈടാക്കാനെന്ന പേരില്‍ ഇരുചക്രവാഹന യാത്രക്കാരെ അടിച്ചും ഇടിച്ചും തൊഴിച്ചും തല തല്ലിത്തകര്‍ത്തും പുറകേ ഓടിച്ചിട്ടു പിടിച്ചും വന്‍ കുറ്റവാളികളെയെന്നപോലെ പീഡിപ്പിക്കുന്നതായി വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. കഠിന കുറ്റവാളികളെ പോലീസിനു പിടിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ റോഡിലുള്ള ഹെല്‍മറ്റ് വേട്ട വന്‍ പ്രതിഷേധമാണ് നിലവിലുള്ള യുഡിഎഫ് സര്‍ക്കാരിനെതിരേയുണ്ടാക്കിയത്.

ജംഗ്ഷനുകളില്‍ ഗതാഗത കുരുക്കഴിക്കാന്‍ ട്രാഫിക് ജോലിക്ക് പോലീസ് ഇല്ലെങ്കിലും തൊട്ടടുത്ത വളവിലോ തണലിലോ ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് വേട്ട തകൃതിയായിരുന്നു. ഇതു മേലനങ്ങാതെയുള്ള കാശുപിരിവിനു തന്നെയാണെന്നാണ് ജനം കരുതുന്നത്. അല്ലെങ്കില്‍ ഇത്ര ആവേശം ഇക്കാര്യത്തില്‍ പോലീസിനുണ്ടാകുകയില്ലെന്നു പൗരന്മാര്‍ ഉറച്ചു വിശ്വസിക്കുന്നു.

ഏതായാലും ജില്ലാ പോലീസ് മേധാവിയുടെ ഉറപ്പ് ഇരുചക്ര വാഹന യാത്രക്കാര്‍ക്കു കുറച്ചൊന്നുമല്ല ആശ്വാസം നല്കിയത്. എന്നാല്‍ ആ ഉറപ്പിനു വലിയ വിലയില്ലെന്നാണ് തുടര്‍ന്നുള്ള നടപടികള്‍ വ്യക്തമാക്കുന്നത്. അപകടകരമായും സാഹസികമായും വാഹനം ഓടിക്കുന്നവരെയാണ് പോലീസ് പിടികൂടേണ്ടത്. അതിനു ബുദ്ധിമുട്ടുണ്ട്. ബുദ്ധിശക്തിയും പ്രയോഗിക്കണം.

എഡിഎം കെ.പി. തമ്പിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ, ആര്‍ടിഒ ബി.ജെ. ആന്റണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 

ആലപ്പുഴയില്‍ 'ദൈവത്തിന്‍ മറയത്ത്' മാലിന്യക്കൂമ്പാരം!

ചീഞ്ഞുനാറുന്ന ചവറ് ആലപ്പുഴ പട്ടണത്തില്‍ എവിടെയും കൊണ്ടിടാമെന്ന നിലയിലായി! ജനങ്ങള്‍ യാതൊരു പൗരബോധവും പ്രകടിപ്പിക്കാതെയാണ് മാലിന്യം റോഡുവക്കിലും അന്യന്റെ പറമ്പിലും കൊണ്ടിടുന്നത്!!

ആലപ്പുഴ വെള്ളക്കിണറിലെ ദൃശ്യം ഉദാഹരണം. റോഡുവക്കിലെ ഒരു പോസ്റ്റ് ബോക്‌സിനു ചുറ്റുമാണ് ആള്‍ക്കാര്‍ മാലിന്യം വലിച്ചെറിഞ്ഞിട്ടു പോകുന്നത്. അതവിടെ കുന്നായി മാറി. അതിനാല്‍ ഒരു തരത്തിലും എഴുത്തുകള്‍ പോസ്റ്റ് ചെയ്യാനോ പോസ്റ്റല്‍ അധികൃതര്‍ക്ക് ക്ലിയറന്‍സ് നടത്താനോ


അങ്ങോട്ട് അടുക്കാന്‍ സാധിക്കില്ല എന്ന നിലയിലാണ്. അതേ സമയം ഈ മാലിന്യക്കൂന വെള്ളക്കിണര്‍ വിനായകര്‍ കോവിലിനു ചേര്‍ന്നുമാണ്. സാധാരണഗതിയില്‍ ദേവാലയങ്ങളും പരിസരങ്ങളും ശുദ്ധമായും ശുചിയായും സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്ന നാടാണിത്. ഇപ്പോള്‍ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നത് ആത്മാര്‍ഥതയില്ലാത്ത വെറും മുദ്രാവാക്യം മാത്രം. ദൈവത്തിന്റെ മറയത്തു പോലും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം!

(വിവരങ്ങളും ഫോട്ടോകളും: അനസ്) 

Wednesday, July 18, 2012

മനസ്സ് പറഞ്ഞ വഴിയെ നടന്നു ജിനോ

ള്‍ട്ടി നാഷനല്‍ കമ്പനിയില്‍ പ്രതിമാസം 60,000 രൂപ ശമ്പളം വാങ്ങുന്ന ഒരു യുവാവ് അതുപേക്ഷിച്ച് പശുവളര്‍ത്തല്‍ തുടങ്ങുമോ? ആലപ്പുഴ പുന്നമട വാര്‍ഡ് കൊറ്റംകുളങ്ങര മാളിയേക്കല്‍ ജിനോ ആണെങ്കില്‍ സംശയിക്കേണ്ട, അതു തന്നെ ചെയ്യും.

വെറുതെ പറയുകയല്ല, ചെയ്തു കാണിക്കുകയാണ് ജിനോ എന്ന മുപ്പത്തേഴുകാരന്‍. പല കമ്പനികളിലായി 16 വര്‍ഷം വൈറ്റ്‌കോളര്‍ ജോലി ചെയ്തു മനസ്സു മടുത്താണ് ജിനോ ഈ പണിക്കിറങ്ങിയത്.

ഇപ്പോള്‍ പതിനൊന്നു പശുക്കളും ഒന്‍പതു കിടാങ്ങളും ഉള്‍ക്കൊള്ളുന്ന കാലിത്തൊഴുത്തിന്റെ അധിപന്‍. മണിക്കൂറുകളോളം നീളുന്ന തിരക്കു പിടിച്ച ജോലിയുടെ അസ്വസ്ഥതകളും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാത്ത അവസ്ഥയുമൊന്നും ഇപ്പോഴില്ല. കൃഷിയും കാലിവളര്‍ത്തലും സമാധാനവും സ്വസ്ഥതയുമുള്ള ജോലിയാണെന്ന ബോധ്യം ഉണ്ടായപ്പോഴാണ് കൃഷിക്കാരനായ അച്ഛന്‍ കെ.ജി. ഗ്രിഗറിയെയും അമ്മ ലീലാമ്മയെയും സഹായിക്കാനും ഒപ്പം പശുവളര്‍ത്തല്‍ തൊഴിലാക്കാനും തീരുമാനിച്ചതെന്നു ജിനോ പറയുന്നു.

ഇടയ്ക്ക് ഭാര്യ സുനിലയും ബാങ്കിലെ ജോലി കളഞ്ഞു ഭര്‍ത്താവിനൊപ്പം ചേര്‍ന്നു. ജിനോയുടെ പശുഫാമിലെത്തി പാലു വാങ്ങുന്നവരെ ഒരു കൌതുകം കൂടി കാത്തിരിക്കുന്നു. ചൂണ്ടിക്കാണിക്കുന്ന പശുവിന്റെ പാല്‍ തന്നെ കറന്നു നല്‍കും. നൂറു ലീറ്ററോളം പാലാണ് പ്രതിദിന ഉല്പാദനം. പശുക്കള്‍ക്കു നല്‍കാന്‍ ഒന്നരയേക്കറോളം സ്ഥലത്ത് തീറ്റപ്പുല്ലും കൃഷി ചെയ്യുന്നു. രാവിലെ മൂന്നു മണിക്ക് ഉണര്‍ന്നു തൊഴുത്തില്‍ കയറിയാണ് ദിവസം ആരംഭിക്കുന്നത്. ജൈവപാല്‍ എന്ന സ്വപ്നത്തിലേക്ക് എത്താനാണ് ഈ കുടുംബത്തിന്റെ പരിശ്രമം. പുല്ലും വൈക്കോലും തേങ്ങാപ്പിണ്ണാക്കും പോലെ രാസവസ്തുക്കള്‍ ഒട്ടും കലരാത്ത ഭക്ഷണം മാത്രം കഴിക്കുന്ന പശുക്കളുടെ പാല്‍ നാട്ടുകാര്‍ക്കു നല്‍കുകയാണു ലക്ഷ്യം

ഇപ്പോള്‍ വരുമാനം? ചോദിച്ചാല്‍ ജിനോ ചിരിക്കും. പിന്നെ പറയും: 'അവസാനം കിട്ടിയ ശമ്പളത്തിന്റെ പകുതിയേ കിട്ടുന്നുളളുവെങ്കിലും ഇപ്പോള്‍ ജീവിതം സ്വസ്ഥം, സുഖം.' ഇടയ്ക്കു കാണാനെത്തുന്ന പഴയ സഹപ്രവര്‍ത്തകരും ഇത് ശരിവയ്ക്കുന്നു.

(മലയാള മനോരമ ദിനപത്രത്തില്‍ 2012 ജൂലൈ 18 ബുധനാഴ്ചത്തെ 'യൂത്ത് ട്യൂബ്' പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.ഫോട്ടോ: ജിനോയും കുടുംബവും പശുക്കളോടൊപ്പം.)

Tuesday, July 17, 2012

ആലപ്പുഴയില്‍ ഹര്‍ത്താല്‍ പതിവു പോലെ ബന്തായി; നാട്ടുകാര്‍ വലഞ്ഞു

ന്തായി മാറിയ ഹര്‍ത്താല്‍ നാട്ടുകാരെ ആകെ പതിവുപോലെ വലച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് കവാടത്തില്‍ കുത്തറ്റു വിദ്യാര്‍ഥി മരിച്ചതിനെത്തുടര്‍ന്നു സംഘപരിവാര്‍ സംഘടനകളാണ് ഇന്ന് (2012 ജൂലൈ 17 ചൊവ്വ) ആലപ്പുഴയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ഹര്‍ത്താലനുകൂലികള്‍ ആക്രമം അഴിച്ചുവിടുകയും ചെയ്തു.

ബാങ്കുകളും മറ്റു സ്ഥാപനങ്ങളും ബലമായി അടപ്പിച്ചു. വാഹനങ്ങള്‍ക്കു കല്ലെറിഞ്ഞു. ഗതാഗതം തടഞ്ഞു. വാഹനങ്ങളുടെ കാറ്റഴിച്ചു വിടുകയും ചില്ലടിച്ചു പൊട്ടിക്കുകയും ചെയ്തു. നേരം വെളുത്തു കഴിഞ്ഞപ്പോഴാണ് മിക്കവരും ഹര്‍്ത്താല്‍ ആഹ്വാന വിവരം അറിയുന്നതു തന്നെ.

കണ്ണന്‍വര്‍ക്കി പാലത്തിനു സമീപമുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്നു അടയ്ക്കുക തന്നെ ചെയ്തു. മറ്റു പ്രദേശങ്ങളില്‍ നിന്നു ഒരു വിധത്തില്‍ എത്തിയവര്‍ ആകെ കുഴഞ്ഞു. വന്നവര്‍ പൊരിവെയിലത്തു നിന്നു മുടിഞ്ഞു. കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാര്‍ ഉള്‍പ്പടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. പലരും 'ആശുപത്രി' എന്നു ബോര്‍ഡ് വാഹനത്തില്‍ വച്ചാണ് എത്തിയത്.

നിര്‍ബന്ധിത ഹര്‍ത്താലുകാരെ അടിച്ചമര്‍ത്തുക തന്നെ വേണമെന്നാണ് ബുദ്ധിമുട്ടി കാര്യങ്ങള്‍ സാധിക്കാന്‍ എത്തിയവരും വാഹനങ്ങളില്ലാത്തതു മൂലം അതിനു കഴിയാതെ വന്നവരും പ്രതികരിച്ചത്.

(ഫോട്ടോ: ആലപ്പുഴ കണ്ണന്‍വര്‍ക്കി പാലത്തിനു സമീപമുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഹര്‍ത്താല്‍ പ്രമാണിച്ച് അടച്ചിരിക്കുന്നു.)

ആലപ്പുഴയില്‍ ടെലിഫോണ്‍ പോസ്റ്റുകള്‍ ഒടിഞ്ഞു തൂങ്ങുന്നു

ലപ്പുഴ പട്ടണ തെരുവോരങ്ങളിലുള്ള അനേകം ടെലിഫോണ്‍ പോസ്റ്റുകള്‍ അപകടാവസ്ഥയില്‍. പലയിടങ്ങളിലും ലൈനുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ഭൂഗര്‍ഭത്തിലൂടെയാക്കിപ്പോള്‍ പോസ്റ്റിന്റെ ആവശ്യകത ഇല്ലായാതിനെത്തുടര്‍ന്നു പോസ്റ്റുകള്‍ക്കു അറ്റകുറ്റപണികള്‍ നടത്തുകയോ എടുത്തു മാറ്റുകയോ ചെയ്യാത്തതിനാലാണ് അപകടാവസ്ഥയിലിലായത്.

ഇരുമ്പു പോസ്റ്റുകള്‍ തുരുമ്പിച്ചും തടി പോസ്റ്റുകള്‍ ചെതുക്കിച്ചും ഒടിഞ്ഞുവീണു കിടക്കുന്നതു സാധാരണ കാഴ്ചയായിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. അടുത്തുള്ള മറ്റു കമ്പികളിലേക്കുള്ള വീഴ്ച ഗുരുതരമായ അപകടങ്ങളുണ്ടാക്കിയേക്കും.