സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, April 29, 2011

കുളങ്ങള്‍ നിലനിര്‍ത്തണം, ഉടമകള്‍ക്ക് വരുമാന മാര്‍ഗമാക്കണം

ര്‍ഷങ്ങള്‍ക്കു മുന്‍പ് കുളങ്ങളും ചാലുകളും നിറഞ്ഞ പ്രദേശമായിരുന്നു തത്തംപള്ളി. ജലസേചനാവശ്യങ്ങള്‍ക്കാണ് അവ പ്രധാനമായും ഉപയോഗിച്ചിരുന്നത്. മഴക്കാലമാകുമ്പോള്‍ കുളങ്ങള്‍ പൊട്ടിയൊഴുകി വെള്ളം വഴികളിലൂടെ ഒഴുകുമ്പോള്‍ അതില്‍ ധാരാളം മത്സ്യങ്ങളും കാണുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കുളങ്ങളില്‍ മഹാഭൂരിപക്ഷവും നികത്തിക്കഴിഞ്ഞു. ഉള്ളതാകട്ടെ പരിപാലിക്കാതെ അഴുക്കു വെള്ളം കെട്ടിക്കിടന്ന് മലീമസമായിരിക്കും. ഇലകളും ചുള്ളികളും മാലിന്യവും കൊണ്ടിടാന്‍ കുളങ്ങളെയാണ് മിക്കവരും ആശ്രയിക്കുന്നത് ഇപ്പോള്‍! കൊതുകുകളാണ് അതില്‍ നിന്ന് പ്രധാനമായും പുറത്തുവരുന്നത്.

ഉള്ള കുളങ്ങള്‍ ഉപകാരപ്രദമായി നിലനിര്‍ത്താനുള്ള പ്രോത്സാഹനം ജനങ്ങള്‍ക്ക് അധികൃതര്‍ നല്കുകയാണ് വേണ്ടത്. വര്‍ഷാവര്‍ഷം കുളത്തിനു ചുറ്റും മണ്ണു വെട്ടിയൊരുക്കാനും ചെളി നീക്കാനും വെള്ളം തേകാനും ധനസഹായം എത്തിക്കണം. അല്ലെങ്കില്‍ എല്ലാ കുളങ്ങളും താമസിയാതെ നികന്നു പോകും. കൃഷി നനയ്ക്കാന്‍ എന്നതിനുപരി കുളങ്ങളില്‍ മീന്‍ വളര്‍ത്താനും താമര വളര്‍ത്താനും പ്രയോജനപ്പെടുത്തണം. അപ്പോള്‍ കുളങ്ങളുടെ ഉടമകള്‍ക്ക് വരുമാനമാര്‍ഗവുമാകും. കുളങ്ങളില്‍ മീനുകളെ വളര്‍ത്തിയാല്‍ അവ കൊതുകു കൂത്താടികളെ ഭക്ഷിച്ചു കൊള്ളും. പെരുകുന്ന കൊതുകുശല്യം ഒരു പരിധിവരെ അതുമൂലം നിയന്ത്രിക്കാനും സാധിക്കും.ചൊരിമണല്‍ പ്രദേശമായ തത്തംപള്ളിയിലെ ഭൂഗര്‍ഭജല സംപുഷ്ടി നിലനിര്‍ത്താന്‍ കുളങ്ങള്‍ക്ക് മുന്‍കാലത്ത് വലിയ പങ്കുണ്ടായിരുന്നു.

Thursday, April 28, 2011

തത്തംപള്ളി - പുന്നപ്ര - വണ്ടാനം ബസ് സര്‍വീസ് ആരംഭിക്കണം

ത്തംപള്ളിയില്‍ നിന്ന് സഹൃദയ ആശുപത്രി, ജനറല്‍ ആശുപത്രി, കളര്‍കോട് എസ്.ഡി.കോളജ്, വാടക്കല്‍ പുന്നപ്ര സഹകരണ ആശുപത്രി വഴി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു. ആനേകം യാത്രക്കാര്‍ക്ക് ഈ റൂട്ട് പ്രയോജനപ്രദമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ദേശീയപാതയില്‍ കളര്‍കോട് ജംഗ്ഷനില്‍ നിന്നു പടിഞ്ഞാറോട്ടുള്ള റോഡു വഴി പോകുമ്പോഴാണ് സഹകരണ ആശുപത്രി. പുന്നപ്ര ആശുപത്രി സ്ഥിതി ചെയ്യുന്ന കാമ്പസിനെ അക്ഷരനഗരിയെന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രോഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്)കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, കേപ് ഫിനിഷിംഗ് സ്‌കൂള്‍ കൂടാതെ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

തത്തംപള്ളിയില്‍ നിന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2010 ഡിസംബര്‍ 11-ന് 'തത്തംപള്ളിയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് സര്‍വീസ് വേണം' എന്ന തലക്കെട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ആ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, April 27, 2011

തത്തംപള്ളിയിലെ വൈദ്യുതി തടസ്സം: വിവരം അറിയിച്ചാല്‍ ഉടനേ നന്നാക്കാന്‍ നടപടിയെന്ന്

വൈദ്യുതി തടസ്സം ഉണ്ടായാല്‍ ഉടനേ ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ച് അറിയിക്കാത്തതു കൊണ്ടാണ് ലൈന്‍ വൈകാതെ നന്നാക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകാത്തതെന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍. വിവരം അറിഞ്ഞാല്‍ ഉടനേ നന്നാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നന്നാക്കാന്‍ ആവശ്യമായ ആള്‍ക്കാരെ എത്തിക്കാന്‍ ഓഫീസില്‍ ജീപ്പ് സൗകര്യമുണ്ട്.

ഇന്ന് രാത്രി പത്തിന് തത്തംപള്ളിയില്‍ വൈദ്യുതി തടസ്സമുണ്ടായത് അറിയിച്ചപ്പോഴാണ് ഈ മറുപടി. കൃത്യം പത്തിന് കറണ്ട് പോയതിനാല്‍ അപ്രഖ്യാപിത കറണ്ട് കട്ടോ മറ്റോ ആയിരിക്കുമെന്നു കരുതി ഉപയോക്താക്കള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴും വൈദ്യുതി കിട്ടാതായതിനെത്തുടര്‍ന്നാണ് ഉപയോക്താക്കള്‍ പരാതി വിളിച്ചു പറയാന്‍ തുടങ്ങിയത്. വിവരം അറിഞ്ഞ ഉടനേ ഓഫീസില്‍ നിന്ന് നന്നാക്കാന്‍ ആള്‍ക്കാരെ വിട്ടുവെന്ന് പരാതി സ്വീകരിച്ച ഉദ്യോഗസ്ഥന്‍ അറിയിച്ചു.

തത്തംപള്ളില്‍ അടുപ്പിച്ച് രാവും പകലുമെന്ന വ്യത്യാസം കൂടാതെ ആവര്‍ത്തിച്ചുള്ള കറണ്ട് പോക്കും വരവും അനേകം മണിക്കൂറുകള്‍ നീളുന്ന തടസ്സവും മാസങ്ങളായി പതിവാണ്. സംസ്ഥാന നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പു ദിനമായ പതിമൂന്നിനു അര്‍ധരാത്രിയോടെ കറണ്ട് പോയിട്ട് നേരം വെളുത്ത് എട്ടുമണിയോടെയാണ് എത്തിയത്. അത് പരക്കെ ചര്‍ച്ചാവിഷയമായിരുന്നു. അതുപോലെ ഇന്നലേയും (2011 ഏപ്രില്‍ 26) അര്‍ധരാത്രി പന്ത്രണ്ടോടെ കറണ്ട് പോയിട്ട് നേരം വെളുത്ത് ഏകദേശം ഏഴര മണിക്കു ശേഷമാണ് എത്തിയത്.

രാത്രിയില്‍ കറണ്ട് പോകുമ്പോള്‍ പരാതി പറയാന്‍ വിളിച്ചാല്‍ മിക്കസമയത്തും ടെലിഫോണ്‍ എന്‍ഗേജ്ഡ് ആയിരിക്കുമെന്നു ഉപയോക്താക്കള്‍ക്കു പരാതിയുണ്ട്. എന്നാല്‍ ഫോണ്‍ കിട്ടിയാല്‍ രാത്രി അറ്റകുറ്റപ്പണി നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും നേരം വെളുത്താലെ നന്നാക്കല്‍ സാധിക്കൂ എന്നുമായിരിക്കും ഫോണ്‍ എടുക്കുന്ന ഉദ്യോഗസ്ഥന്റെ സാധാരണ നിലപാട്.

എന്നാല്‍ എല്ലാ സമയത്തും അങ്ങനെയായിരിക്കണമെന്നില്ല എന്നാണ് പരാതി വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ഇന്ന് സൂചിപ്പിച്ചത്. പല ഫേസ് പോകുമ്പോഴാണ് ബുദ്ധിമുട്ട്. ഒറ്റ ഫേസിലാണ് പ്രശ്‌നമെങ്കില്‍ വൈകാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകും.

അതിനാല്‍ വൈദ്യുതി ബന്ധം നിലച്ചാല്‍ ഉടനേ തന്നെ ആലപ്പുഴ നോര്‍ത്ത് വിഭാഗത്തിനു കീഴിലുള്ള ഉപയോക്താക്കള്‍ പരാതി 0477 2245532 എന്ന ടെലിഫോണ്‍ നമ്പരില്‍ കണ്‍സ്യൂമര്‍ നമ്പരും സ്ഥലവും സഹിതം അറിയിക്കുകയും അത് രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും വേണം.

തത്തംപള്ളിയില്‍ മറ്റിടങ്ങളില്‍ പതിവില്ലാത്ത വിധത്തില്‍ വൈദ്യുതി തടസ്സപ്പെടുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തി അത് ആവര്‍ത്തിക്കാതിരിക്കാന്‍ പരിഹാര നടപടി ഉടനേ സ്വീകരിക്കണമെന്ന ആവശ്യം കാലങ്ങളായുണ്ട്.

റെയില്‍വേ ലെവല്‍ ക്രോസുകളില്‍ വാഹനങ്ങള്‍ നിന്നു പോകുന്നു

ലപ്പുഴയിലെ പല റെയില്‍വേ ലെവല്‍ ക്രോസുകളിലേയും റോഡ് ഭാഗം വേണ്ട രീതിയില്‍ വിടവില്ലാത്ത രീതിയില്‍ ഉറപ്പിക്കാത്തതിനാല്‍ വാഹനാപകടങ്ങള്‍ക്കും വാഹനങ്ങള്‍ ട്രാക്കില്‍ കയറി നിന്നുപോകാനും കാരണമാകുന്നു. ക്രോസിംഗുകള്‍ക്കു മുന്‍പായി വേഗതനിയന്ത്രിക്കാനായി സ്ഥാപിച്ചിട്ടുള്ള തിരപോലുള്ള ഹമ്പുകള്‍ കൂടെയാകുമ്പോള്‍ വളരെ പതുക്കെയത്തുന്ന മിക്ക വാഹനങ്ങളും പാളത്തിലാകുമ്പോള്‍ എന്‍ജിന്‍ ഓഫ് ആയി പോകുന്നത് പതിവാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍.

പാളത്തിന്റെ ഇടയ്ക്കും വശങ്ങളിലും പാകിയിട്ടുള്ള കോണ്‍ക്രീറ്റ് സഌബുകള്‍ മിക്കയിടങ്ങളിലും ഇളകിക്കിടക്കുകയാണ്. സ്ലാബുകള്‍ക്കിടയില്‍ മെറ്റലിറ്റ് ഉറപ്പിക്കുകയോ സിമിന്റ് തേക്കുകയോ ചെയ്താലേ വാഹനങ്ങള്‍ക്കു സുഗമമായി കടന്നു പോകാനാകൂ. സ്ലാബുകള്‍ക്കിടയിലുണ്ടാകുന്ന വിടവുകളില്‍ ടയറുകള്‍ കുരുങ്ങി വാഹനം മറിയുകയോ നിന്നുപോകുകയോ ചെയ്യുന്നത് ആവര്‍ത്തിക്കുന്നു. കാല്‍നടയാത്രയും സെക്കിള്‍യാത്രയും പോലും പലയിടങ്ങളിലും ബുദ്ധിമുട്ടാണ്.

ഉദാഹരണത്തിന് ആലപ്പുഴ ബീച്ചിനോടു ചേര്‍ന്ന് വിജയാ പാര്‍ക്ക്, റിക്രിയേഷന്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കാവലുള്ള രണ്ടു ലെവല്‍ ക്രോസുകളിലും വാഹനങ്ങള്‍ ധാരാളമായി കടന്നുപോകുന്നതിനാല്‍ പെട്ടെന്നാണ് സ്ലാബുകളും മെറ്റലുകളും ഇളകുന്നത്. മറ്റു കാവല്‍ ഇല്ലാത്ത ക്രോസുകളിലും സ്ഥിതി വ്യത്യസ്തമല്ല. ലെവല്‍ ക്രോസുകളില്‍ വിടവുകളില്ലാതെയും പൊക്കവും താഴ്ചയും ഇല്ലാതെയും നിരപ്പായി വാഹനങ്ങള്‍ക്കു തടസ്സമില്ലാതെ കടന്നു പോകാവുന്ന വിധത്തില്‍ നിലം ഒരുക്കുകയാണ് വേണ്ടത്. അപകടരഹിതമായ ലെവല്‍ ക്രോസുകള്‍ക്ക് നിരന്തരം ശ്രദ്ധയും അറ്റകുറ്റപ്പണികളും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമാണ്.

Monday, April 25, 2011

വൈദ്യുതി കമ്പികളില്‍ മുട്ടുന്ന ചില്ലകള്‍ നീക്കാന്‍ തത്തംപള്ളിയില്‍ സ്ഥിരം ഏര്‍പ്പാട് വേണം

കാറ്റിലും മഴയിലും വൈദ്യുതി കമ്പികളില്‍ മരച്ചില്ലകള്‍ തട്ടി വൈദ്യുതി തടസ്സവും അപകടങ്ങളും ഉണ്ടാകുന്നത് തടയാന്‍ കമ്പികളില്‍ മുട്ടിയതും മുട്ടാന്‍ സാധ്യതയുള്ളതുമായ ചില്ലകള്‍ വെട്ടിമാറ്റാന്‍ തത്തംപള്ളിയില്‍ സ്ഥിരം ഏര്‍പ്പാട് വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ജൂണില്‍ കാലവര്‍ഷം തുടങ്ങിക്കഴിഞ്ഞാണ് സാധാരണഗതിയില്‍ കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ് അധികൃതര്‍ ചില്ലകള്‍ വെട്ടിനീക്കാന്‍ ശ്രമിക്കാറുള്ളത്. അപ്പോഴേയ്ക്കും കമ്പിപൊട്ടലും വൈദ്യുതി തടസ്സവും പലപ്രാവശ്യം നടന്നുകഴിഞ്ഞിരിക്കും. വൈദ്യുതി ചാര്‍ജ് കൃത്യമായി അടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് മിക്ക രാത്രികളിലും ഇരുട്ടായിരിക്കും കൂട്ട്.

വൈദ്യുതി പ്രസാരണ നഷ്ടം ഒഴിവാക്കാനും കമ്പിയില്‍ മുട്ടുന്ന ചില്ലകള്‍ വെട്ടിക്കളയേണ്ടതാണ്. ആണ്ടില്‍ ഒരിക്കലോ മറ്റോ നേര്‍ച്ച പോലെ നടത്തുന്ന വെട്ടല്‍ അല്ല ആവശ്യം. ലൈനുകള്‍ എന്നും പരിശോധിച്ച് തടസ്സങ്ങള്‍ ഉടനുടന്‍ നീക്കുകയാണ് വേണ്ടത്. നാട്ടുകാരെ സഹായിക്കുകയാണ് ലക്ഷ്യമെങ്കില്‍ വൈദ്യുതി ബന്ധം ദീര്‍ഘനേരം വിച്ഛേദിക്കാതെ ആനുകാലികമായി ചില്ലനീക്കലും അറ്റകുറ്റപ്പണികളും നടത്തണം.

Friday, April 22, 2011

തീരദേശ റെയില്‍ പാതയില്‍ യാത്രാക്ലേശം; ഗതിവേഗ സര്‍വീസുകള്‍ ആരംഭിക്കണം

ലപ്പുഴ വഴിയുള്ള തീരദേശ റെയില്‍ പാതയിലൂടെയുള്ള യാത്രാക്ലേശം കുറയ്ക്കാന്‍ ഗതിവേഗത്തിലുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ അടിക്കടി ആരംഭിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. ട്രെയിന്‍ സര്‍വീസുകളെ ആശ്രയിച്ച് ദിവസേന മറ്റു ജില്ലകളില്‍ പോയി ജോലി ചെയ്തു മടങ്ങുന്ന അനേകം ആള്‍ക്കാര്‍ തത്തംപള്ളിയിലുണ്ട്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളാണ് ഇപ്പോള്‍ പ്രയോജനപ്പെടുന്നത്. എന്നാല്‍ അവയുടെ എണ്ണം കുറവാണിപ്പോള്‍.

തീരദേശ പാത ഒറ്റ ലൈന്‍ ആയതിനാലും എല്ലാ സ്‌റ്റേഷനുകളിലും ക്രോസിംഗ് സൗകര്യം ഇല്ലാത്തതിനാലുമാണ് ട്രെയിനുകള്‍ വല്ലാതെ വൈകി ഓടുന്നത്. ഈ ലൈന്‍ ഇരട്ടപ്പാതയാക്കി മാറ്റാന്‍ സാധാരണഗതിയില്‍ ഇനിയും വര്‍ഷങ്ങള്‍ ഏറെയെടുക്കുമെന്നതിനാല്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ക്രോസിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. പലപ്പോഴും ഗുഡ്‌സ് ട്രെയിനുകള്‍ക്കായിപ്പോലും പാസഞ്ചര്‍ ട്രെയിനുകള്‍ വളരെ നേരം പിടിച്ചിടാറുണ്ട്. ക്രോസിംഗ് സൗകര്യമായാല്‍ കൂടെക്കൂടെ ട്രെയിനുകള്‍ക്ക് അധികം വൈകാതെ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാനാകും.

എറണാകുളം ജംഗ്ഷന്‍ - ആലപ്പുഴ - കായംകുളം ജംഗ്ഷന്‍ തീരദേശ റെയില്‍ പാതയുടെ ദൂരം 100 കിലോമീറ്ററാണ്. ഇടയ്ക്ക് 18 സ്റ്റേഷന്‍. എറണാകുളം ജംഗ്ഷന്‍ (0 കിലോമീറ്റര്‍), തിരുനെട്ടൂര്‍ (5), കുമ്പളം (8), അരൂര്‍ (13), എഴുപുന്ന (19), തുറവൂര്‍ (23), വയലാര്‍ (27), ചേര്‍ത്തല (34), തിരുവിഴ (39), മാരാരിക്കുളം (45), കലവൂര്‍ (48), തുമ്പോളി (53), ആലപ്പുഴ (57), പുന്നപ്ര (65), അമ്പലപ്പുഴ (69), തകഴി (75), കരുവാറ്റ (81), ഹരിപ്പാട് (87), ചേപ്പാട് (93), കായംകുളം ജംഗ്ഷന്‍ (100 കിലോമീറ്റര്‍). കൂടിയത് രണ്ടു മണിക്കൂര്‍ കൊണ്ട് ഓടാനുള്ള ദൂരം ഇരട്ടിയും അതിലേറെയുമെടുത്താണ് ഇപ്പോള്‍ ഓടുന്നത്. എറണാകുളം ജംഗ്ഷന്‍, കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കായംകുളം ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലേ ഇപ്പോള്‍ ക്രോസിംഗ് സൗകര്യമുള്ളു. പകുതി എണ്ണം സ്റ്റേഷനുകളില്‍ കൂടി എത്രയും വേഗം ക്രോസിംഗ് സൗകര്യം ഉണ്ടാകേണ്ടിയിരിക്കുന്നു. മുമ്പിലുള്ള ട്രെയിന്‍ രണ്ടു സ്‌റ്റേഷനുകള്‍ കഴിഞ്ഞാലേ ഇപ്പോള്‍ പിന്നാലെയുള്ള ട്രെയിന്‍ വിടാന്‍ അനുവദിക്കൂ.

കേരളത്തില്‍ തിരുവനന്തപുരത്തിനും തൃശൂരിനുമിടയില്‍ ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ എണ്ണം കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വേ അടുത്തയിടെ തീരുമാനിച്ചിട്ടുണ്ട്. കായംകുളം ഉള്‍പ്പടെയുള്ള സ്റ്റോപ്പുകളാണ് റദ്ദാക്കാന്‍ പോകുന്നത്. പകരം കൂടുതല്‍ ഹൃസ്വദൂര മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. അപ്പോള്‍ തീര്‍ച്ചയായും തീരദേശ പാതയില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കേണ്ടതുണ്ട്. തീരദേശ പാതയില്‍ നിലവില്‍ പല എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസുകളേയും കൂടി ആശ്രയിച്ചാണ് യാത്രക്കാര്‍ ജോലിക്കു പോയി വരുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം ഓടാന്‍ മെമുവിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. പ്രധാന സ്റ്റേഷനുകളില്‍ എത്തി ദീര്‍ഘദൂര ട്രെയിനുകളില്‍ കയറാനും അവിടെ എത്തുന്നവര്‍ക്ക് അടുത്ത സ്റ്റേഷനുകളിലേക്ക് യാത്ര തുടരാനും കൂടുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ ആവശ്യമായി വരും.

തീരദേശ പാതയില്‍ ആരംഭിക്കുന്ന മെമു സര്‍വീസ് എറണാകുളം ജംഗ്ഷനു (സൗത്ത്) പകരം എറണാകുളം ടൗണി (നോര്‍ത്ത്)-ല്‍ നിന്ന് ആരംഭിക്കുന്നതായിരിക്കും ഉചിതം. കോട്ടയം ഭാഗത്തുനിന്നുള്ള മിക്ക ട്രെയിനുകളും നോര്‍ത്തിലൂടെയാണ് വന്നുപോകുന്നത്. അതുപോലെ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ക്ക് സൗത്തില്‍ മാത്രമാണ് സ്റ്റോപ്പുള്ളതും. സൗത്തിനും നോര്‍ത്തിനും ഇടയ്ക്കുള്ള രണ്ടു കിലോ മീറ്റര്‍ ദൂരം യാത്രക്കാര്‍ക്ക് റോഡിലൂടെ പോകണമെങ്കില്‍ ഗതാഗതക്കുരുക്കു മൂലം പെടാപ്പാടുപെടണം. കൊച്ചി നഗരത്തിലെ ഈ രണ്ടു റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഇപ്പോള്‍ ബസ് സര്‍വീസുകളില്ല. വന്‍ ചാര്‍ജ് നല്കി ഓട്ടോറിക്ഷയോ ടാക്‌സിയോ പിടിക്കുകയുള്ളു മാര്‍ഗം. മെമു സര്‍വീസ് നോര്‍ത്ത് വരെയാക്കിയാല്‍ അനേകം സ്ഥിരം യാത്രക്കാര്‍ക്കും പ്രയോജനപ്പെടും.




തീരദേശ ഒറ്റവരി തീവണ്ടിപ്പാതയിലൂടെ കടന്നു പോകുന്ന ഗുഡ്‌സ് ട്രെയിന്‍ കാണാം. തുമ്പോളി റെയില്‍വേ ലെവല്‍ ക്രോസ്‌ ഗേറ്റില്‍ നിന്നുള്ള ദൃശ്യം. വീഡിയോ 1.07 മിനിറ്റ്. ചരക്കു വണ്ടികളുടേയും എണ്ണം ഈ പാതയില്‍ വര്‍ധിച്ചിരിക്കുകയാണ്.