സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, October 21, 2011

വിവരശേഖരണ പദ്ധതികള്‍: അപാകതകള്‍ പരിഹരിക്കും

കേരളത്തില്‍ നടക്കുന്ന ദേശീയതല വ്യക്തിതല വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പദ്ധതികളിലെ അപാകതകളും പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സെന്‍സസ്, ഐടിഐ, അക്ഷയ ഉദ്യോഗസ്ഥരുടെ യോഗം 2011 നവംബര്‍ 25-നു ചേര്‍ന്നു വിഷയം അവലോകനം ചെയ്യുമെന്നു കേരള സര്‍ക്കാര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി 2011 നവംബര്‍ 20-നു അറിയിച്ചു.

TWB IMPACT

കേരളത്തില്‍ നടന്നുവരുന്ന അധാര്‍, സെന്‍സസ് വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികള്‍ക്കായി ഒരേതരം വിവരങ്ങളും ബയോമെട്രിക്‌സുമാണ് ശേഖരിക്കുന്നതെന്നും ഇതിനായി പലപ്രാവശ്യം ജനങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടെന്നും തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സൂചിപ്പിച്ചിരുന്നു.

 'വ്യക്തിതല വിവരശേഖരണം: അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യം' എന്ന വാര്‍ത്ത 2011 ഒക്ടോബര്‍ 13-നും  'ആധാര്‍ വിവരശേഖരണം: തത്തംപള്ളിയില്‍ പാളിച്ച' എന്ന വാര്‍ത്തയും 'ആധാറിന്റെ പേരില്‍ ആവശ്യമില്ലാത്ത വിവരങ്ങളും ശേഖരിക്കുന്നു' എന്ന വാര്‍ത്തയും 2011 സെപ്റ്റംബര്‍ അഞ്ചിനും പ്രസിദ്ധീകരിച്ചിരുന്നു.

വിദ്യാര്‍ഥി വാഹനങ്ങള്‍: സുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദേശം; വിഷയം അവലോകനം ചെയ്യും

സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടെന്നു കേരള സംസ്ഥാന സര്‍ക്കാര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി 2011 നവംബര്‍ 18-നു അറിയിച്ചു. ഈ വിഷയം ജില്ലാ കളക്ടര്‍മാരുമായുള്ള ചീഫ് സെക്രട്ടറിയുടെ നാലാം യോഗത്തില്‍ അവലോകനം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 'സ്‌കൂള്‍ വിദ്യാര്‍ഥി വാഹന സുരക്ഷയ്ക്ക് കര്‍ശന നടപടി വേണം' എന്ന തലക്കെട്ടില്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2011 ഒക്ടോബര്‍ 14-ന് ആവശ്യപ്പെട്ടിരുന്നു.

TWB IMPACT

ബസുകള്‍, ഓട്ടോ റിക്ഷ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റുന്നതും ബസില്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കുന്നതും മറ്റും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ചു കര്‍ശനവും തുടരുന്നതുമായ സ്ഥിരം നടപടിയും ഏര്‍പ്പാടുകളും സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
 ഇതേസമയം, സ്‌കൂള്‍ വാഹനം പുഴയിലേക്കു മറിഞ്ഞ് അപകടമുണ്ടായ സാഹചര്യത്തില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ചില സുരക്ഷിതത്വ നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, October 20, 2011

മരുന്നുകളുടെ സമഗ്രവിവരങ്ങള്‍ വെളിപ്പെടുത്തുന്ന വെബ്‌സൈറ്റ് ആരംഭിക്കണമെന്ന് ആവശ്യം

കേരളത്തില്‍ വില്ക്കപ്പെടുന്ന മരുന്നുകളുടെ സമഗ്രവിവരങ്ങള്‍ വെളിപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള വെബ്‌സൈറ്റ് ആരംഭിക്കണമെന്ന് ആവശ്യം.

കേരളത്തില്‍ മരുന്നു വില്പന സംബന്ധിച്ച പരാതികള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. മരുന്നുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ രോഗികള്‍ക്കു ലഭ്യമല്ല. പല മരുന്നുകളുടെയും കൂടിയ ചില്ലറവില്പന വിലയാകട്ടെ നിര്‍മ്മാണച്ചെലവുമായി ഒത്തുനോക്കുമ്പോള്‍ വളരെ ഉയര്‍ന്നതുമാണ്. പല ബ്രാന്‍ഡ് പേരുകളുള്ള ഒരേ മരുന്നുകളെക്കുറിച്ചും രോഗികള്‍ക്ക് അറിവുണ്ടാകണമെന്നില്ല. ചില മരുന്നു പായ്ക്കറ്റിനുള്ളില്‍ പ്രോഡക്ട് ഇന്‍ഫര്‍മേഷന്‍ ലീഫ്‌ലെറ്റ് കാണുമെങ്കിലും വളരെ ചെറിയ അക്ഷരങ്ങളില്‍ അച്ചടിച്ചതും സാങ്കേതിക വാക്കുകള്‍ നിറഞ്ഞതുമായ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്കാണ് സാധാരണ പ്രയോജനപ്പെടുക.

വ്യാജ മരുന്നു വില്പന തടയാനും വില നിയന്ത്രിക്കാനും ഗുണനിലവാരം നിലനിര്‍ത്താനും മരുന്നിനെക്കുറിച്ചു ലഭ്യമായ എല്ലാ വിവരങ്ങളും സമഗ്രമായി പായ്ക്കിംഗിന്റെ ചിത്രം സഹിതം വ്യക്തമാക്കുന്ന വെബ്‌സൈറ്റ് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കണമെന്നാണ് അഭ്യര്‍ഥന. കേരളത്തില്‍ വില്ക്കപ്പെടുന്ന അംഗീകൃത അലോപ്പതി, ആയുര്‍വേദ, ഹോമിയോ മരുന്നുകളുടെ (വെറ്റിറിനറി അടക്കം) വിവരങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. പ്രോഡക്ടിന്റെ വിശദവിവരങ്ങള്‍ സഹിതമുള്ള പേഷ്യന്റ് ഇന്‍ഫര്‍മേഷനാണ് നല്‌കേണ്ടത്. സാധ്യമാകുന്ന രീതിയില്‍ വിവരങ്ങള്‍ മലയാളത്തിലും ഉള്‍പ്പെടുത്തണം. ചുരുക്കത്തില്‍ മരുന്നുകളുടെ സ്വഭാവം രോഗികള്‍ക്കു വ്യക്തമായി മനസ്സിലാകുന്ന രീതിയിലായിരിക്കണം വിശദാംശങ്ങള്‍.

മരുന്നുകളുടെ വിവരങ്ങളില്‍ Drug Name, Manufacturer, Composition, Contents, Colour, Dosage, Pharmacology, Indications, Dosage, Administration, Contraindications, Warnings, Precautions, Drug interaction, Adverse drug reactions, Side effects, Pregnancy, Lactation, Paediatric use, Geriatric use, Undesirable effects, Storage, Handling, Presentation, Packaging, Use, Class, Classification, Price തുടങ്ങിയ വിവരങ്ങള്‍ ഒക്കെ ഉള്‍ക്കൊള്ളിക്കണം. കൂടാതെ വിവിധ കാരണങ്ങളാല്‍ നിരോധിക്കപ്പെടുന്നതും താത്കാലികമായി പിന്‍വലിക്കുന്നതുമായ മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പു നല്കുന്ന വിഭാഗവും ഉള്‍പ്പെടുത്തണം.

ഈ വിഷയത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വിഷയത്തിലുള്ള നിവേദനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, October 19, 2011

ആലപ്പുഴയില്‍ ഉത്സവച്ഛായയൊരുക്കുന്ന 'കിഡ്‌ഷോ' പന്ത്രണ്ടാം വര്‍ഷത്തിലേക്ക്

കുട്ടികളുടെ വിവിധ കലാരംഗങ്ങളിലുള്ള പ്രാഗല്ഭ്യം തെളിയിക്കാന്‍ അവസരം നല്കുന്ന വാര്‍ഷിക പരിപാടിയായ ആലപ്പുഴയിലെ 'കിഡ്‌ഷോ' പന്ത്രണ്ടാം വര്‍ഷത്തിലേക്ക്. നാലു മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികളെയാണ് ഷോയില്‍ വിവിധ വിഭാഗങ്ങളിലായി പങ്കെടുപ്പിക്കുക. കേരളത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ലൈവ് ഈവന്റാണിത്.

കൃസ്ന പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് അവതരിപ്പിക്കുന്ന കിഡ്‌ഷോ 2011 സീസണ്‍ 12 കിഡ്‌സ് ടാലന്റ് പരേഡ് 2011 നവംബര്‍ 27-നു ഞായറാഴ്ച ആലപ്പുഴ ടൗണ്‍ഹാളില്‍ രാവിലെ മുതല്‍ സംഘടിപ്പിക്കും. 2000-ല്‍ ആരംഭിച്ചു തുടര്‍ച്ചയായും വിജയകരമായും നടത്തുന്ന കിഡ്‌ഷോയ്ക്ക് വിവിധ കോര്‍പറേറ്റ് കമ്പനികള്‍ പിന്തുണ നല്കുന്നുണ്ട്.

കുട്ടികള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോയാണ് കിഡ്‌ഷോ. കൃസ്‌ന കമ്മ്യൂണിക്കേഷന്‍സിലെ ആനന്ദ് ബാബുവാണ് പരിപാടിയുടെ ആശയകാരനും മുഖ്യ സംഘാടകനും. കലാകാരന്മാരുടെ ഒരു വന്‍സംഘം ഈവന്റിനു പിന്തുണ നല്കുന്നു.

ഇളംമനസുകളെ തപിപ്പിക്കുന്ന ബൃഹത്തായ പരിപാടിയാണ് കിഡ്‌ഷോ. കുട്ടികളുടെ സഹജമായ നിപുണതയും സാമര്‍ഥ്യവും വെളിപ്പെടുത്തി സമ്മാനം നേടാന്‍ ഷോ അവസരമൊരുക്കുന്നു. രംഗപീഠ സാന്നിദ്ധ്യം മെച്ചപ്പെടുത്താനും വ്യക്തിത്വം വെളിപ്പെടുത്താനും ഷോയിലെ വിവിധ മത്സരവിഭാഗങ്ങള്‍ കുട്ടിയകളെ സഹായിക്കും. നിറപ്പകിട്ടാര്‍ന്ന ഫാഷന്‍ഷോ പരിപാടിയിലെ ഒരു പ്രധാന ഇനമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കിഡ്‌ഷോയില്‍ പങ്കെടുത്ത അനേകം കുട്ടികള്‍ ഇതിനകം അഭിനേതാക്കളായും ഗായകരായും മോഡലുകളായും കോംപയര്‍മാരായും മറ്റും പേരെടുത്തുകഴിഞ്ഞു.

എല്ലാവര്‍ഷവും അറുനൂറോളം കുട്ടികള്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ ഷോയുടെ പത്തു മണിക്കൂര്‍ തത്സമയ സംപ്രേഷണമാണ് ഒരുക്കുന്നത്. ആലപ്പുഴയില്‍ ഉത്സവച്ഛായയൊരുക്കിയാണ് കിഡ്‌ഷോ എത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മൊബൈല്‍ - 09447134462

Saturday, October 15, 2011

ക്ഷീരമേഖലയ്ക്ക് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണം

കേരളത്തില്‍ ക്ഷീരമേഖലയ്ക്ക് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണം എന്ന ആവശ്യം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖേന കേരള സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കയച്ചു.

ആലപ്പുഴ പട്ടണത്തിലെ ചെറുകിട ക്ഷീരകര്‍ഷകനായ ജിനോ ജി. മാളിയേക്കല്‍ സ്വന്തം അനുഭവത്തില്‍ നിന്നു മുന്നോട്ടു വയ്ക്കുന്ന ആശയം എത്രയും വേഗം പരിഗണിച്ചു നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്.

പ്രതിദിനം 30 ലക്ഷം ലിറ്ററിനടുത്ത് പാല്‍ കേരളത്തില്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് അനൗദ്ദ്യോഗിക കണക്കുകള്‍. മില്‍മ കൂടാതെ 10 സ്വകാര്യ ഡയറി യൂണിറ്റുകളും അതിനേക്കാള്‍ ഏറെ ചെറുകിട കര്‍ഷകരുമാണ് വിപണിയില്‍ പാല്‍ വില്‍ക്കുന്നത്. എന്നാല്‍ 50 ശതമാനത്തിനടുത്തു മാത്രം വിപണി പങ്കാളിത്തമുള്ള മില്‍മയ്ക്ക് മാത്രമായിരിക്കരുത് പാല്‍ വില നിശ്ചയിക്കാനുള്ള അധികാരമെന്നു ചെറുകിട ക്ഷീര കര്‍ഷകരുടെ പ്രതിനധിയായ ജിനോ ആവശ്യപ്പെടുന്നു. മില്‍മയില്‍ പാല്‍ ആളക്കുന്ന കര്‍ഷകനു മാത്രം ക്ഷേമനിധി എന്ന വിരോധാഭാസവും മാറണം. ക്ഷീരകര്‍ഷകനെ മില്‍മയെക്കാള്‍ നന്നായി അറിയാവുന്ന ഡെയറി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടേയും മൃഗാശുപത്രി അധികാരികളുടെയും സാക്ഷ്യപത്രങ്ങള്‍ മാനദണ്ഡമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷീരകര്‍ഷകര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, ക്ഷീര വ്യവസായ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങിയ റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണമെന്നും ഇല്ലെങ്കില്‍ ഏകോപനമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലം ക്ഷീരമേഖല നാമാവശേഷം ആകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കു അയച്ച കത്തും ലേഖനവും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, October 14, 2011

സ്‌കൂള്‍ വിദ്യാര്‍ഥി വാഹന സുരക്ഷയ്ക്ക് കര്‍ശന നടപടി വേണം

സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന സ്‌കൂള്‍, സ്വകാര്യ വാഹനങ്ങളുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് കര്‍ശനവും തുടരുന്നതുമായ സ്ഥിരം നടപടിയും ഏര്‍പ്പാടുകളും സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നിവേദനം.

കേരളത്തില്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതുമായ നൂറു കണക്കിനു വാഹനങ്ങളാണുള്ളത്. സ്‌കൂളുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ കൂടാതെ അനേകം സ്വകാര്യവാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കാര്‍, ഓട്ടോറിക്ഷ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികള്‍ക്കു സഞ്ചരിക്കാനുള്ള മറ്റൊരു മാര്‍ഗം കെ.എസ്.ആര്‍.ടി.സി., സ്വകാര്യ യാത്രാബസുകളാണ്. ഇത്തരം എല്ലാ വിദ്യാര്‍ഥിയാത്രാമാര്‍ഗങ്ങളെക്കുറിച്ചും ധാരാളം പരാതികളും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.

ഇങ്ങനെയുള്ള വാഹനങ്ങളെക്കുറിച്ചു സാധാരണ ഉയരുന്ന പ്രധാന പരാതികള്‍ ഇവയാണ്:
  • സ്ഥിതി മോശമായ വാഹനങ്ങള്‍ നിരത്തിലിറക്കി അപകടമുണ്ടാക്കുന്നു. കൃത്യമായി വാഹനപരിശോധന നടത്തുന്നില്ല.
  • യോഗ്യതയില്ലാത്ത ഡ്രൈവര്‍മാര്‍ വാഹനം കൈകാര്യം ചെയ്യുന്നു. പ്രായം കുറഞ്ഞതും വളരെ കൂടിയതുമായ ഡ്രൈവര്‍മാര്‍ പലപ്പോഴും പ്രശ്‌നകാരണമാകുന്നു.
  • സീറ്റിംഗ് കപ്പാസിറ്റിയിലും കവിഞ്ഞ് വിദ്യാര്‍ഥികളെ കുത്തിനിറച്ച് ഓടിക്കുന്നു. വിദ്യാര്‍ഥികളുടെ ശരീരഭാഗങ്ങളും ബാഗുകളും പുറത്തോട്ടു തള്ളിനില്ക്കുന്നു.
  • ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ സ്റ്റോപ്പില്‍ നിറുത്തുന്നില്ല. വിദ്യാര്‍ഥികള്‍ കയറുമ്പോള്‍ തള്ളിയിറക്കുന്നു. സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ല.
  • ബസ് ജീവനക്കാരുടെ അപമര്യാദയായ പെരുമാറ്റവും ഭീഷണിയും അമിതവേഗവും മിന്നല്‍പ്പണിമുടക്കും.
ഇക്കാര്യങ്ങള്‍ ഒക്കെ വളരെ വേഗം നിയന്ത്രിക്കാവുന്നതാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു കര്‍ശന നടപടികളും ഫോളോഅപ്പും ഉണ്ടാകാത്തതിനാല്‍ ദിനംപ്രതി അപകടങ്ങള്‍ കൂടുകയാണ്. സ്വകാര്യ കാറുകളിലും ഓട്ടോറിഷകളിലും പരിധിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ യാതൊരു കാരണവശാലും അനുവദിക്കരുത്.

നിശ്ചിത എണ്ണം കുട്ടികളെ മാത്രമേ അധികാരികള്‍ അനുവദിക്കൂ എന്നും അതിനാല്‍ നഷ്ടം ഇല്ലാതെ ഓടിക്കാനാണെന്നും പറഞ്ഞ് വന്‍നിരക്കിലുള്ള യാത്രാക്കൂലി രക്ഷാകര്‍ത്താക്കളില്‍ നിന്നു വാങ്ങുന്ന സ്വകാര്യവാഹന ഡ്രൈവര്‍മാര്‍ വൈകാതെ വാഹനത്തില്‍ കുട്ടികളെ കുത്തിനിറച്ച് ഓടിക്കാന്‍ തുടങ്ങും. ഇത്തരം പ്രവണതകള്‍ തടയാന്‍ അധികാരികള്‍ക്കേയാകൂ.

അതിനാല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സ്്കൂളുകളിലും അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, പോലീസ്, വാഹന ജീവനക്കാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സമിതി രൂപവത്കരിച്ച് മേല്‍നോട്ടം വഹിക്കാന്‍ ഏര്‍പ്പാടുണ്ടാകേണ്ടിയിരിക്കുന്നു. റോഡില്‍ കാണുന്ന നിയമ, നീതി നിഷേധങ്ങള്‍ കൈയോടെ പിടികൂടി കേസ് ചാര്‍ജ് ചെയ്യാന്‍ പോലീസിനും മോട്ടോര്‍ വകുപ്പ് അധികൃതര്‍ക്കും നിര്‍ദേശം നല്കണം.

വാഹനങ്ങളില്‍ അമിതമായി വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടുപോകുന്നതിന്റെ അപകടം സൂചിപ്പിച്ച് കഴിഞ്ഞ പല വിദ്യാഭ്യാസ വര്‍ഷാരംഭത്തിലും അധികാരികള്‍ക്ക് കത്തുകള്‍ അയച്ചിട്ടും തുടക്കത്തില്‍ താത്കാലിക നടപടിയല്ലാതെ നീണ്ടുനില്ക്കുന്ന പരിശോധനയും കുറ്റക്കാരെ കണ്ടെത്തലും പിഴയീടാക്കലും നടക്കുന്നില്ല. വിദ്യാര്‍ഥികളെ കയറ്റുന്ന എല്ലാ വാഹനങ്ങളും നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരുന്നുണ്ടെന്നും ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാര്‍ പോലീസിനു നല്കണം.

മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിന്റെ പകര്‍പ്പു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.