സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Monday, September 5, 2011

ആധാര്‍ വിവരശേഖരണം: തത്തംപള്ളിയില്‍ പാളിച്ച

ന്ത്യയൊട്ടുക്ക് പൗരന്മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നതിനുള്ള ആധാര്‍ പദ്ധതിയിലേക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പാളിച്ചകളും ശേഖരിക്കുന്ന വിവരങ്ങളില്‍ വന്‍ പിഴവുകളും അക്ഷരത്തെറ്റുകളും. പ്രധാനപ്പെട്ട ഇത്തരമൊരു കാര്‍ഡില്‍ ഒരുതരത്തിലുമുള്ള അക്ഷരപ്പിഴവുകള്‍ ഉണ്ടാകാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് മുന്‍കൂട്ടി തത്തംപള്ളി ബ്ലോഗ് ആവശ്യപ്പെട്ടിരുന്നതാണ്. തെരെഞ്ഞെടുപ്പ് വോട്ടര്‍പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലും ഡ്രൈവിംഗ് ലൈസന്‍സിലും മറ്റും ആവര്‍ത്തിക്കുന്ന പിഴവുകള്‍ എടുത്തുകാട്ടിയായിരുന്നു അത്.

തത്തംപള്ളി സിവൈഎംഎ ഹാളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്യാമ്പില്‍ അടുക്കും ചിട്ടയുമില്ലാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ആവശ്യത്തിനു അപേക്ഷാ ഫോറം ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടില്ല. ആവശ്യമുള്ളവര്‍ അപേക്ഷയുടെ ഫോട്ടോകോപ്പി എടുത്തു പൂരിപ്പിച്ചു നല്കുകയാണ് വേണ്ടത്. അപേക്ഷ പൂരിപ്പിച്ചു കൊണ്ടു ചെല്ലുമ്പോള്‍ അത് ഹാജരാക്കാന്‍ മറ്റൊരു തീയതി രേഖപ്പെടുത്തി നല്കും. അതിനാകട്ടെ രേഖയോ കണക്കോ സൂക്ഷിക്കുന്നുമില്ല. ഒന്നിലേറെ ദിവസം ബുദ്ധിമുട്ടണമെന്ന കാര്യം ഇതുസംബന്ധിച്ച പത്രവാര്‍ത്തകളിലില്ലായിരുന്നു.

കുറഞ്ഞത് രണ്ടു ദിവസം മിനക്കെട്ടാലേ അപേക്ഷ നല്കാന്‍ സാധിക്കൂ എന്ന നിലയാണ്. 2011 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എഴു വരെയാണ് അപേക്ഷ സ്വീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് അപേക്ഷ നല്കാം എന്നു കരുതി ചെല്ലുന്നവര്‍ക്ക് നിരാശയാണ് ഫലം. അപേക്ഷ പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ അപ്പോള്‍ തന്നെ വരുത്താന്‍ പറയാതെ വെറുതെ അടുത്ത തീയതി മാത്രം രേഖപ്പെടുത്തി നല്കുകയാണ് ആദ്യം ചെയ്യുന്നത്. അപ്പോള്‍ മുന്‍ഗണനാ ടോക്കണ്‍ നല്കുന്നുമില്ല.

അടുത്ത നിശ്ചിത ദിവസം എത്തുമ്പോള്‍ കംപ്യൂട്ടര്‍ കൗണ്ടറിനു മുന്നിലെ തിരക്കു നിയന്ത്രിക്കാന്‍ ഏര്‍പ്പാടുകളില്ല. ആദ്യം വരുന്നവര്‍ നിരത്തിയിട്ടിട്ടുള്ള കസേരകള്‍ കൈയടക്കും. പിന്നെ ഓരോരുത്തര്‍ മാറുന്നതനുസരിച്ച് ഓരോ കസേര മാറിയിരുന്നുള്ള കസേരകളിയാണ്. സ്ത്രീകളും പ്രായമായവരും ഈ രീതിമൂലം ഏറെ ബുദ്ധിമുട്ടുന്നു.

അപേക്ഷാ ഫോറത്തിലെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പുചെയ്തു ചേര്‍ത്ത് ഫോട്ടോയും വിരല്‍ രേഖകളും കൃഷ്ണമണിയും കംപ്യൂട്ടറില്‍ രേഖപ്പെടുത്തി വരുമ്പോഴേക്കും ഒരാള്‍ക്ക് കുറഞ്ഞത് പത്തു മിനിട്ടെങ്കിലും വേണ്ടിവരും. വേണ്ടവിധത്തില്‍ പ്ലഗുകള്‍ ഒന്നും ഉപയോഗിക്കാതെ കംപ്യൂട്ടറുകളിലേക്കും അനുബന്ധ ഉപകരണങ്ങളിലേക്കും തൊട്ടുതൊടീച്ചുള്ള ഇലക്ട്രിക് കണക്ഷന്റെ അപാകതകള്‍ മൂലം അങ്ങനെയുള്ള തടസ്സവും വേറെ. അഞ്ചു കംപ്യൂട്ടര്‍ കൗണ്ടറുകളിലായാണ് വിവരശേഖരണം. എന്നാല്‍ ഇവയൊക്കെ സൂപ്പര്‍വൈസ് ചെയ്യാന്‍ ആളില്ല. അപേക്ഷകരുടെ സംശയം നീക്കാനും ആളില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമില്ല. ആവശ്യമായ മുന്നൊരുക്കങ്ങള്‍ കൂടാതെയാണ് ഗൗരവമുള്ള ഈ ഏര്‍പ്പാടു സംഘടിപ്പിച്ചിട്ടുള്ളത്.

സ്‌കൂളുകള്‍, കോളജുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ ആള്‍ക്കാര്‍ കൂടുതല്‍ ഒരുമിച്ചുള്ളയിടങ്ങളില്‍ ആധാറിനായി അപേക്ഷകള്‍ സ്വീകരിച്ച് ഫോട്ടോയും മറ്റും എടുത്താല്‍ അത് കൂടുതല്‍ സൗകര്യമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പഠനമോ ജോലിയോ മുടക്കാതെ ഭൂരിപക്ഷം പേര്‍ക്കും ആധാര്‍ കാര്‍ഡ് നല്കാന്‍ അതിനാലാകും.

കാര്‍ഡിനായി അപേക്ഷ പൂരിപ്പിച്ചു നല്കുകയും അതനുസരിച്ച് രേഖകള്‍ സ്വീകരിച്ച് ബയോമെട്രിക്‌സ് എടുത്ത ശേഷം സ്ഥലവാസിക്കുള്ള പകര്‍പ്പ് / അക്‌നോളഡ്ജ്‌മെന്റ് കൈയില്‍ കിട്ടുമ്പോഴാണ് തെറ്റുകുറ്റങ്ങള്‍ മനസ്സിലാകുന്നത്. വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന സമയത്തു തന്നെ മലയാളത്തിലുള്ള വിവരങ്ങളിലെ പിശകുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് കംപ്യൂട്ടറില്‍ മലയാളം അങ്ങനെയേ വരൂ എന്ന സൂചനയാണ് ബന്ധപ്പെട്ട കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍ നല്കുന്നത്.

വളരെ പ്രാധാന്യമുണ്ടെന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന ആധാര്‍ കാര്‍ഡില്‍ മലയാളത്തിലും വിവരങ്ങള്‍ രേഖപ്പെടുത്തുണ്ടെങ്കില്‍ തീര്‍ച്ചയായും മലയാളം അക്ഷരപിശകുകള്‍ മാറ്റുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്. അക്ഷരവിന്യാസത്തില്‍ ഇതിനായി പ്രത്യേക ശ്രദ്ധ നല്കണം. ഇംഗ്ലീഷിലാണ് അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിക്കുകയെന്നതിനാല്‍ പേരുകളും മറ്റും മലയാളത്തിലാക്കുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാധ്യത ഏറെയാണ്.

കാര്‍ഡ് എടുക്കാന്‍ വരുന്ന ഭൂരിപക്ഷം പേര്‍ക്കും കംപ്യൂട്ടര്‍ പരിചിതമല്ലാത്തതിനാല്‍ സ്‌ക്രീനില്‍ വളരെ ചെറിയ അക്ഷരങ്ങള്‍ നോക്കി അപ്പോള്‍ തന്നെ തെറ്റുതിരുത്തി പറയാന്‍ സാധിക്കണമെന്നില്ല. തോമസ് എന്നതിനു പകരം ഥാമസ്, ആന്റണി എന്നതിനു പകരം ആംടനീ, എം എന്നതിനു പകരം എമ്, തത്തംപള്ളി എന്നതിനു പകരം തത്മ്പള്‌ല്യ്, ആര്യാട് എന്നതിനു പകരം ആര്യത്, സൗത്ത് എന്നതിനു പകരം സൌത് തുടങ്ങിയ രീതികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില്ലക്ഷരങ്ങളില്‍ കൂടുതല്‍ പ്രശ്‌നം കാണിക്കുന്നുണ്ട്. വാക്കുകളുടെ അവസാനം 'യി' എന്ന് അടിക്കാന്‍ സാധിക്കില്ല 'യ്' എന്നേ പറ്റുകയുള്ളുവെന്നു പറയുന്നിടത്ത് വാക്കുകളുടെ ഇടയില്‍ 'യി' വരുന്നുണ്ട്. തോന്നിയ പോലെയാണ് സ്ഥലപ്പേരും വീട്ടുപേരും മറ്റും മലയാളത്തില്‍ രേഖപ്പെടുത്തുന്നത്. കോമയും ഫുള്‍സ്റ്റോപ്പും മറ്റും വേണ്ട വിധത്തില്‍ അല്ല ഉപയോഗിച്ചിട്ടുള്ളത്.

അപേക്ഷയില്‍ ഇ-മെയില്‍ നല്കിയിരുന്നുവെങ്കിലും 'നോട്ട് ഗീവണ്‍' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നു പലരും സൂചിപ്പിച്ചു. കൊടുക്കുന്ന വിവരവും രേഖപ്പെടുത്തുന്ന വിവരവും തമ്മില്‍ ബന്ധമില്ലെന്നു കാണിക്കാനാണിത്.

വിവരം പങ്കുവയ്ക്കല്‍ സമ്മതം 'യേസ്' ആണെന്നും എല്ലാ അക്‌നോളഡ്ജ്‌മെന്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡിന്റെ ആവശ്യത്തിനു മാത്രമാണ് വ്യക്തിപരമായ വിവരങ്ങള്‍ അപേക്ഷാ ഫോറത്തില്‍ നല്കിയിട്ടുള്ളതെന്നു അപേക്ഷകര്‍ വ്യക്തമാക്കുന്നു. അത് യാതൊരു കാരണവശാലും മറ്റ് ഏജന്‍സികള്‍ക്കോ വകുപ്പുകള്‍ക്കോ കൈമാറാനോ പങ്കുവയ്ക്കാനോ ഉള്ളതല്ല. വ്യക്തിഗതമായ വിവരങ്ങള്‍ ചില സമുദായത്തേയോ സമൂഹത്തേയോ
വര്‍ഗ്ഗത്തേയോ വംശത്തേയോ കൂട്ടത്തേയോ വിഭാഗത്തേയോ വകുപ്പുകളേയോ ചിന്താഗതികളോയോ പ്രത്യയശീലങ്ങളേയോ ഭാവനാശാസ്ത്രങ്ങളേയോ ലക്ഷ്യം വയ്ക്കാന്‍ വികാരഗോപനപ്രവണമായ സര്‍ക്കാരുകള്‍ ശ്രമിച്ചേക്കുമെന്ന ആശങ്ക നിലനില്ക്കുന്ന സാഹചര്യത്തിലാണിത്.

ആധാര്‍ സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കുന്നതിനു മുന്‍പാണ് വിവര ശേഖരണവും മറ്റും ആരംഭിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. സ്വകാര്യ ഏജന്‍സികളാണ് വസ്തുതകളും വിവരങ്ങളും ആധാറിനായി ശേഖരിക്കുന്നതും സമാഹരിക്കുന്നതും. വിവരങ്ങള്‍ അവര്‍ക്ക് എന്തും ചെയ്യാം. വില്ക്കുക പോലുമാകാം. ആധാറിനായി പൗരന്മാരുടെ ആവശ്യമുള്ളതും അംസബന്ധവുമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പര്‍, ടെലിഫോണ്‍-മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഒത്തിരിയുണ്ട്. വ്യക്തികളെ തരംതിരിച്ച് ഇവ ആവശ്യമുള്ളവര്‍ക്കു ലഭ്യമാക്കാന്‍ എളുപ്പമാണ്.

ഭാരത സര്‍ക്കാരിനു ആധാറിനാവശ്യമായ വിവരങ്ങള്‍ മാത്രം ശേഖരിക്കാനുള്ള ഫോറത്തില്‍ കേരള സര്‍ക്കാര്‍ ധാരാളം വിവരങ്ങള്‍ ശേഖരിക്കുന്നതും എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ വ്യക്തികളുടെ തിരിച്ചറിയലിനു ഉപകാരപ്പെടുന്ന കാര്‍ഡില്‍ അത്യാവശ്യമായ ബ്ലഡ് ഗ്രൂപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല.

ആധാറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍: http://uidai.gov.in
What is Aadhaar?
Aadhaar is a 12-digit unique number which the Unique Identification Authority of India (UIDAI) will issue for all residents. The number will be stored in a centralised database and linked to the basic demographics and biometric information – photograph, ten fingerprints and iris – of each individual. The details of the data fields and verification procedures are available here.

Aadhaar will be:
Easily verifiable in an online, cost-effective way
Unique and robust enough to eliminate the large number of duplicate and fake identities in government and private databases
A random number generated, devoid of any classification based on caste, creed, religion and geography

1 comment:

  1. I FULLY AGREE WITH YOU.THE OFFICIALS/CASUAL STAFF ARE DOING THIS JOB IN A HIGHLY IRRESPONSIBLE MANNER AND I HAVE SO MANY EXPERIENCES IN THIS.

    ReplyDelete