ആലപ്പുഴ കടപ്പുറത്തെ കടല്‍പ്പാലം ദ്രവിച്ചു പൂര്‍ണമായും വെള്ളത്തില്‍ അലിയുന്നതിനു മുന്‍പു പുനഃര്‍നിര്‍മ്മിച്ചു ചരിത്രസ്മാരകമായി നിലനിര്‍ത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നു ആവശ്യം.
ആലപ്പുഴയുടെ ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ കടല്‍പ്പാലം ഇനി അറ്റകുറ്റപ്പണികള്‍ നടത്തി നന്നാക്കാനാകാത്ത വിധം നാശോന്മുഖമായിക്കഴിഞ്ഞു. ഉപ്പുവെള്ളത്തില്‍ സദാ ഉപ്പുരസമുള്ള കാറ്റടിയേറ്റു നില്ക്കുന്ന പാലം ദ്രവിച്ചു ഇല്ലാതാകുകയാണ്. നാട്ടുകാര്‍ ആവര്‍ത്തിച്ച് അനേക വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചരിത്രസ്മാരകമായ കടല്‍പ്പാലത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ല. ഇതിനിടെ സാമൂഹ്യവിരുദ്ധര്‍ ഉറപ്പുള്ളതും വിലപിടിപ്പുള്ളതുമായ പലകകളും ഇരുമ്പു സാമഗ്രികളും മോഷ്ടിച്ചു കടത്തുകയും ചെയ്തു.
കടല്‍പ്പാലം നശിപ്പിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തി വിനോദസഞ്ചാരികള്‍ക്ക് ഉതകുന്ന രീതിയില്‍ മാറ്റിയെടുക്കണമെന്ന് ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന ജോസഫ് ആന്റണി വര്‍ഷങ്ങള്‍ക്കു മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. അതാരും ശ്രദ്ധിച്ചില്ല. പാലത്തിന്റെ അങ്ങേയറ്റത്ത് റെസ്റ്റോറന്റ്, പാലത്തിലൂടെ നടക്കാന്‍ സൗകര്യപ്രദമായ തടിപ്പാത, കൈവരികളില്‍ ദീപങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്നായിരുന്നു ആവശ്യം. കടല്‍ക്കാറ്റേറ്റ് കടലിനുള്ളിലേക്കുള്ള നടത്തം പ്രത്യേക അനുഭവമാകുമായിരുന്നു. പുതിയൊരു പാലം നിര്‍മിച്ചാല്‍ പോലും വിനോദസഞ്ചാര മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആലപ്പുഴയ്ക്ക് അതൊരു അധികപ്പറ്റാകില്ല.
വിവിധ ഭാഷകളിലുള്ള അനേകം സിനിമകളിലെ സൗന്ദര്യം നിറഞ്ഞ രംഗങ്ങളില്‍ ആലപ്പുഴ കടല്‍പ്പാലം പശ്ചാത്തലമായുണ്ട്. ആലപ്പുഴ കടല്‍പ്പാലത്തില്‍ 1995-ല്‍ ചിത്രീകരിച്ച രാവണ്‍ രാജ് എന്ന ഹിന്ദി സിനിമയിലെ രംഗം. മിഥുന്‍ ചക്രവര്‍ത്തി, മധുബാല തുടങ്ങിയവര്‍ അഭിനയിച്ചത്. 7.48 മിനിറ്റ് (49.4 എംബി) രംഗം കാണാന്‍ ക്ലിക്ക് ചെയ്യുക. ഈ സിനിമ കടല്‍പ്പാലത്തിന്റെ കടലറ്റത്ത് ചിത്രീകരിച്ചപ്പോള്‍ പാലം നല്ല നിലയിലായിരുന്നുവെന്നു കാണാം.
വ്യാപാര സൗകര്യത്തിനായി 1862-ല്‍ (വര്‍ഷം അടിസ്ഥാനം: സര്‍വവിജ്ഞാനകോശം. എന്നാല്‍ പാലത്തിന്റെ വശത്ത് 1909 എന്നാണ് ശംഖിന്റെ രൂപം സഹിതം രേഖപ്പെടുത്തിയിട്ടുള്ളത്.)
നിര്‍മിച്ച 305 മീറ്റര്‍ നീളമുള്ള കടല്‍പ്പാലത്തില്‍ ചരക്കുട്രോളികള്‍ക്കായുള്ള പാളങ്ങളും ഉണ്ടായിരുന്നു. പാലത്തിന്റെ അറ്റത്ത് ചിലങ്കകളില്‍ (ഉള്‍ക്കടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്നു ചരക്ക് തീരത്തേക്ക് എത്തിക്കുന്ന വലിയ വള്ളം) നിന്നു ചരക്കുകള്‍ പാലത്തിലേക്ക് പൊക്കിയെടുക്കാനും ഇറക്കാനും ക്രെയിനുകളും സ്ഥാപിച്ചിരുന്നു. അവയൊന്നും ഇപ്പോഴില്ല. അരിയും മറ്റും ഇറക്കുമതി ചെയ്തിരുന്ന ആലപ്പുഴ തുറമുഖത്തിലൂടെ കയറ്റുതടുക്കും മറ്റും കയറ്റുമതിയും നടത്തിയിരുന്നു. ചരക്കുകള്‍ സംഭരിക്കാനായി കടല്‍പ്പാലത്തിനോടു ചേര്‍ന്ന് ധാരാളം ഗോഡൗണുകളും നിര്‍മിച്ചിരുന്നു.
(ആലപ്പുഴ കടല്‍പ്പാലത്തിന്റെ ദുഃസ്ഥിതി വ്യക്തമാക്കി ഗ്രാഫിക് ഡിസൈനറായ മുഹമ്മദ് അനസ് ഏതാനും ആഴ്ചകള്‍ മുന്‍പ് കടപ്പുറത്തു നടത്തിയ ചിത്രപ്രദര്‍ശനത്തിലെ ശ്രദ്ധേയ ചിത്രം മുകളില്‍)
ആലപ്പുഴയുടെ ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ കടല്‍പ്പാലം ഇനി അറ്റകുറ്റപ്പണികള്‍ നടത്തി നന്നാക്കാനാകാത്ത വിധം നാശോന്മുഖമായിക്കഴിഞ്ഞു. ഉപ്പുവെള്ളത്തില്‍ സദാ ഉപ്പുരസമുള്ള കാറ്റടിയേറ്റു നില്ക്കുന്ന പാലം ദ്രവിച്ചു ഇല്ലാതാകുകയാണ്. നാട്ടുകാര്‍ ആവര്‍ത്തിച്ച് അനേക വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചരിത്രസ്മാരകമായ കടല്‍പ്പാലത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ല. ഇതിനിടെ സാമൂഹ്യവിരുദ്ധര്‍ ഉറപ്പുള്ളതും വിലപിടിപ്പുള്ളതുമായ പലകകളും ഇരുമ്പു സാമഗ്രികളും മോഷ്ടിച്ചു കടത്തുകയും ചെയ്തു.
കടല്‍പ്പാലം നശിപ്പിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തി വിനോദസഞ്ചാരികള്‍ക്ക് ഉതകുന്ന രീതിയില്‍ മാറ്റിയെടുക്കണമെന്ന് ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന ജോസഫ് ആന്റണി വര്‍ഷങ്ങള്‍ക്കു മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. അതാരും ശ്രദ്ധിച്ചില്ല. പാലത്തിന്റെ അങ്ങേയറ്റത്ത് റെസ്റ്റോറന്റ്, പാലത്തിലൂടെ നടക്കാന്‍ സൗകര്യപ്രദമായ തടിപ്പാത, കൈവരികളില്‍ ദീപങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്നായിരുന്നു ആവശ്യം. കടല്‍ക്കാറ്റേറ്റ് കടലിനുള്ളിലേക്കുള്ള നടത്തം പ്രത്യേക അനുഭവമാകുമായിരുന്നു. പുതിയൊരു പാലം നിര്‍മിച്ചാല്‍ പോലും വിനോദസഞ്ചാര മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആലപ്പുഴയ്ക്ക് അതൊരു അധികപ്പറ്റാകില്ല.
വിവിധ ഭാഷകളിലുള്ള അനേകം സിനിമകളിലെ സൗന്ദര്യം നിറഞ്ഞ രംഗങ്ങളില്‍ ആലപ്പുഴ കടല്‍പ്പാലം പശ്ചാത്തലമായുണ്ട്. ആലപ്പുഴ കടല്‍പ്പാലത്തില്‍ 1995-ല്‍ ചിത്രീകരിച്ച രാവണ്‍ രാജ് എന്ന ഹിന്ദി സിനിമയിലെ രംഗം. മിഥുന്‍ ചക്രവര്‍ത്തി, മധുബാല തുടങ്ങിയവര്‍ അഭിനയിച്ചത്. 7.48 മിനിറ്റ് (49.4 എംബി) രംഗം കാണാന്‍ ക്ലിക്ക് ചെയ്യുക. ഈ സിനിമ കടല്‍പ്പാലത്തിന്റെ കടലറ്റത്ത് ചിത്രീകരിച്ചപ്പോള്‍ പാലം നല്ല നിലയിലായിരുന്നുവെന്നു കാണാം.
വ്യാപാര സൗകര്യത്തിനായി 1862-ല്‍ (വര്‍ഷം അടിസ്ഥാനം: സര്‍വവിജ്ഞാനകോശം. എന്നാല്‍ പാലത്തിന്റെ വശത്ത് 1909 എന്നാണ് ശംഖിന്റെ രൂപം സഹിതം രേഖപ്പെടുത്തിയിട്ടുള്ളത്.)
നിര്‍മിച്ച 305 മീറ്റര്‍ നീളമുള്ള കടല്‍പ്പാലത്തില്‍ ചരക്കുട്രോളികള്‍ക്കായുള്ള പാളങ്ങളും ഉണ്ടായിരുന്നു. പാലത്തിന്റെ അറ്റത്ത് ചിലങ്കകളില്‍ (ഉള്‍ക്കടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്നു ചരക്ക് തീരത്തേക്ക് എത്തിക്കുന്ന വലിയ വള്ളം) നിന്നു ചരക്കുകള്‍ പാലത്തിലേക്ക് പൊക്കിയെടുക്കാനും ഇറക്കാനും ക്രെയിനുകളും സ്ഥാപിച്ചിരുന്നു. അവയൊന്നും ഇപ്പോഴില്ല. അരിയും മറ്റും ഇറക്കുമതി ചെയ്തിരുന്ന ആലപ്പുഴ തുറമുഖത്തിലൂടെ കയറ്റുതടുക്കും മറ്റും കയറ്റുമതിയും നടത്തിയിരുന്നു. ചരക്കുകള്‍ സംഭരിക്കാനായി കടല്‍പ്പാലത്തിനോടു ചേര്‍ന്ന് ധാരാളം ഗോഡൗണുകളും നിര്‍മിച്ചിരുന്നു.
(ആലപ്പുഴ കടല്‍പ്പാലത്തിന്റെ ദുഃസ്ഥിതി വ്യക്തമാക്കി ഗ്രാഫിക് ഡിസൈനറായ മുഹമ്മദ് അനസ് ഏതാനും ആഴ്ചകള്‍ മുന്‍പ് കടപ്പുറത്തു നടത്തിയ ചിത്രപ്രദര്‍ശനത്തിലെ ശ്രദ്ധേയ ചിത്രം മുകളില്‍)
No comments:
Post a Comment