സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, July 7, 2011

ആലപ്പുഴ പട്ടണത്തില്‍ മാലിന്യവും കൊതുകും പനി പടര്‍ത്തുന്നു

ലപ്പുഴ പട്ടണത്തില്‍ പല തരത്തിലുള്ള പനികള്‍ പടര്‍ന്നു പിടിക്കുന്നു. ഇതിനു പ്രധാന കാരണമാകുന്നത് കുന്നുകൂടുന്ന മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്തു സംസ്‌ക്കരിക്കാത്തതു കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. പനിപിടിച്ച് ധാരാളമായി എത്തുന്ന രോഗികളെ കിടത്തി ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രി സംവിധാനത്തിന് ആകുന്നില്ലതാനും. മഴയും വെയിലും മാറിമാറി വരുന്ന കാലാവസ്ഥ വിവിധ രോഗങ്ങള്‍ പടരുന്നതിന് അനുകൂലമാണ്.

പല സ്ഥലങ്ങളിലും റോഡുവക്കുകളില്‍ ഖര, ജൈവമാലിന്യങ്ങള്‍ ഒന്നിച്ചു കുന്നുകൂടി അളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. മഴവെള്ളം മാലിന്യത്തെ സമീപസ്ഥലങ്ങളിലേക്ക് പരത്തുകയും ചെയ്യുന്നു. ഇതോടൊപ്പം രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളെയും ഈച്ചകളേയും നശിപ്പിക്കുന്നില്ല. വെള്ളക്കെട്ടുകളില്‍ കീടനാശിനികളൊഴിച്ചും ഫോഗിങ്ങ് നടത്തിയും കൊതുകുകളെ നിരന്തരം നശിപ്പിക്കേണ്ടതുണ്ട്. കുറ്റിക്കാടുകള്‍ വെട്ടി മാറ്റണം.

ആലപ്പുഴ മുനിസിപ്പല്‍ അധികൃതരാകട്ടെ മുന്‍കൂട്ടി വിവരങ്ങള്‍ അറിയാമായിരുന്നിട്ടും വേണ്ട മുന്‍കരുതലുകളോ നടപടികളോ സ്വീകരിക്കാതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. കഴിയുന്നത്ര മാലിന്യങ്ങള്‍ ഉത്ഭവസ്ഥലത്തു തന്നെ സംസ്‌കരിക്കാനുള്ള ഏര്‍പ്പാടുകളാണ് മുനിസിപ്പാലിറ്റി നാട്ടുകാര്‍ക്കു ചെയ്തുകൊടുക്കേണ്ടത്. വീട്ടുകാര്‍ക്കു കൂടാതെ ആശുപത്രികള്‍, കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇക്കാര്യത്തിന് പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്.

പട്ടണത്തിലെ മാലിന്യങ്ങള്‍ തരം തിരിക്കാതെ മുനിസിപ്പാലിറ്റിക്കു പുറത്തുള്ള സര്‍വോദയപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് കുന്നുകൂട്ടുകയാണ്. യഥാവിധി സംസ്‌ക്കരിച്ച് വളമാക്കി മാറ്റാവുന്ന മാലിന്യമാണ് അറപ്പുളവാക്കും വിധം പരിസര മലിനീകരണമുണ്ടാക്കിയിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി നിക്ഷേപിച്ചിരിക്കുന്ന മാലിന്യം അവിടെയുണ്ട്.

പൊതുജനങ്ങള്‍ വിചാരിച്ചാല്‍ റോഡിലേയും തോട്ടിലേയും മാലിന്യപ്രശ്‌നം കുറച്ചെങ്കിലും ഒഴിവാക്കാവുന്നതാണ്. മാലിന്യം പ്ലാസ്റ്റിക് കൂടിലാക്കി റോഡിലേക്കും തോട്ടിലേക്കും എറിയാതിരിക്കുകയാണ് പൗരബോധമുള്ളവര്‍ ചെയ്യേണ്ടത്. അതുപോലെ കോഴിക്കടകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യം കൃത്യമായി സംസ്‌കരിക്കുക തന്നെ വേണം.

ഇതേസമയം, വഴിവക്കില്‍ കുന്നുകൂടുന്ന ഖര മാലിന്യത്തിന്റെ നല്ലൊരു പങ്കും മദ്യക്കുപ്പികളാണെന്നുള്ളത് മറ്റൊരു വസ്തുത! വീടുകളില്‍ നിന്നു തന്നെ കടലാസ്, പ്ലാസ്റ്റിക്, കുപ്പി തുടങ്ങിയവ കുറഞ്ഞ വിലയ്ക്കാണെങ്കിലും വിറ്റാല്‍ അത്തരം പാഴ്‌വസ്തുക്കളില്‍ നിന്ന് പുനരുത്പാദനം നടത്തുവാന്‍ സാധിക്കും. മുനിസിപ്പാലിറ്റി അധികൃതര്‍ വിചാരിച്ചാല്‍ ആ രംഗത്തുള്ള കമ്പനികള്‍ ഇത്തരം പാഴ്‌വസ്തുക്കള്‍ നല്ല വിലനല്കി വാങ്ങാന്‍ മുന്നോട്ടു വരും. അതിന് ആദ്യം കടലാസ്, ഗ്ലാസ്, ലോഹ, ജൈവ മാലിന്യങ്ങള്‍ വെവ്വേറെ ഉത്ഭവസ്ഥാനത്തു നിന്നു തന്നെ ശേഖരിക്കുകയാണ് വേണ്ടത്.

2 comments: