സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, July 9, 2011

മദ്യ ഉപഭോഗം കുറയ്ക്കാന്‍ ശ്രമം

ദ്യ ഉപഭോഗം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2011 ജൂലൈ എട്ടിന് സംസ്ഥാന ധനകാര്യ വകുപ്പു മന്ത്രി കെ.എം.മാണി അവതരിപ്പിച്ച പുതുക്കിയ കേരള ബജറ്റ്-2011-12-ല്‍ മദ്യത്തിനു വിലകൂട്ടുന്ന നിര്‍ദേശമുണ്ടെങ്കിലും മദ്യപാനം കുറയ്ക്കാന്‍ അത് എത്രമാത്രം പ്രായോഗികമാകുമെന്നു കണ്ടറിയണം. സാമൂഹിക തിന്മയായ അധിക മദ്യപാനത്തിന്റെ തോത് തത്തംപള്ളിയില്‍ അടക്കമുള്ള പട്ടണപ്രദേശങ്ങളില്‍ കൂടുന്നതായാണ് സൂചന.

വിദേശമദ്യത്തിന്റെ വില ഏറ്റവും കുറഞ്ഞത് ആറു രൂപ വര്‍ധിക്കുമെന്നാണ് കരുതുന്നത്. ബീയര്‍, വൈന്‍ വിലയിലും മൂന്നു രൂപ മുതല്‍ വില വര്‍ധനയുണ്ടാകും.

മദ്യ  ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിന് സാമൂഹിക സുരക്ഷാ സെസ് ബജറ്റില്‍ അഞ്ചു ശതമാനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണിത്. ആദ്യ വില്പനയിന്മേല്‍ നിലവിലുള്ള ഒരു ശതമാനമാണ് ആറു ശതമാനമായി കൂട്ടിയത്.

ബവ്‌റിജസ് കോര്‍പറേഷനു നല്കിയിരുന്ന അഞ്ചു ശതമാനം സര്‍ചാര്‍ജ്  ഇളവ് പിന്‍വലിച്ചിട്ടുണ്ട്. അതു 10 ശതമാനമാക്കി പുനഃസ്ഥാപിച്ചു. കോര്‍പറേഷന്‍ നഷ്ടത്തിലായതു പരിഗണിച്ചാണ് 2004-ല്‍ സര്‍ചാര്‍ജ് കുറച്ചത്. അന്നു 10 ശതമാനത്തില്‍ നിന്നു അഞ്ചു ശതമാനമായി കുറയ്ക്കുകയായിരുന്നു. കോര്‍പറേഷന്‍ ലാഭത്തിലായതു പരിഗണിച്ചാണ് പഴയ നിരക്ക് പുനഃസ്ഥാപിക്കുന്നത്.

എന്നാല്‍, പതിമൂന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ 2011 ജൂണ്‍ 27-ന് മദ്യ ഉപഭോഗം കുറയ്ക്കുന്നതിനു അബ്കാരി നിയമത്തില്‍ എന്തെല്ലാം ഭേദഗതികളാണ് കൊണ്ടുവരാന്‍ ഉദ്ദേഷിക്കുന്നതെന്നു വ്യക്തമാക്കുമോ എന്ന കെ.കെ.ലതിക എംഎല്‍എയുടെ 188-ാം നമ്പര്‍  ചോദ്യത്തിനു എക്‌സൈസ് വകുപ്പു മന്ത്രി കെ.ബാബു നല്കിയ ഉത്തരം അബ്കാരി നയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നായിരുന്നു.

സംസ്ഥാനത്ത്‌ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് എത്ര ലിറ്റര്‍ മദ്യം കൈവശം വയ്ക്കാന്‍ അനുവാദമുണ്ട് എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ:

കേരള സര്‍ക്കാരിന്റെ 02-08-2003-ലെ ജി.ഒ.(പി) നമ്പര്‍ 127/03/നി.വ. പ്രകാരം പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്, പരമാവധി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ്:

കള്ള് - 2.5 ലിറ്റര്‍, വിദേശമദ്യം - 3 ലിറ്റര്‍, ബിയര്‍, വൈന്‍ - 7.8 ലിറ്റര്‍ വീതം, കൊക്കോ ബ്രാണ്ടി - 1.5 ലിറ്റര്‍. ഇതു കൂടാതെ ഉത്തമവിശ്വാസ (ബോണഫെഡ്) വിദേശ യാത്രക്കാരന് 4.5 ലിറ്റര്‍ വിദേശ നിര്‍മ്മിത വിദേശ മദ്യം കൈവശം വയ്ക്കാവുന്നതാണ്.


മദ്യ  ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതിനു നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനു ഇക്കാര്യം പരിശോധിക്കുന്നതാണ് എന്നായിരുന്നു മറുപടി.

നിയമസഭയിലെ പ്രസക്തമായ 'മദ്യ ഉപഭോഗം കുറയ്ക്കാന്‍ നടപടി' എന്ന
വിഷയത്തിലുള്ള ചോദ്യോത്തരങ്ങള്‍ വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

ജൂണ്‍ 27-നു തന്നെ പി.കെ.ഗുരുദാസന്‍, ബാബു എം. പാലിശേരി, കെ.കെ.ജയചന്ദ്രന്‍, സി.കൃഷ്ണന്‍ എന്നിവരുടെ 189-ാം നമ്പര്‍ ചോദ്യങ്ങളിലെ വിദേശമദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്നതിന് ഇല്ല എന്നായിരുന്നു എക്‌സൈസ് വകുപ്പു മന്ത്രിയുടെ മറുപടി.

(കാര്‍ട്ടൂണ്‍: ഉമയനല്ലൂര്‍ പ്രസാദ്)

No comments:

Post a Comment