സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, March 4, 2011

ആലപ്പുഴയില്‍ ബജറ്റ് എസ്റ്റിമേറ്റ്

നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ആലപ്പുഴ നഗരസഭാ ബജറ്റ് അവതരിപ്പിക്കാതെ 2011 മാര്‍ച്ച് മൂന്ന്‌ വ്യാഴാഴ്ച ബജറ്റ് എസ്റ്റിമേറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണിത്.

(കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2011 മാര്‍ച്ച് ഒന്നിന് ചൊവ്വാഴ്ചയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. അന്നു വൈകുന്നേരം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നു നേരത്തേ അറിയാമായിരുന്നിട്ടും നഗരസഭാ അധികൃതര്‍ അതനുസരിച്ച് മുന്‍കൂട്ടി കാര്യങ്ങള്‍ നീക്കിയില്ലെന്നു പരക്കെ പരാതിയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 19-നു നടത്തും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 28. പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30. തെരഞ്ഞെടുപ്പ് ഏപ്രില്‍ 13. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 13.) തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ച് തുടങ്ങിയവ ചൂണ്ടിക്കാട്ടി വികസന, നിര്‍മാണ, അറ്റകുറ്റപ്പണികള്‍ എല്ലാം ഏതാനും മാസം തടസ്സപ്പെടുമ്പോള്‍ നാട്ടുകാരാണ് ദുരിതം അനുഭവിക്കുക.

പെരുമാറ്റച്ചട്ടത്തെ ഭരണകക്ഷി എടുത്തുകാട്ടി. ബജറ്റ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ധനകാര്യ കമ്മിറ്റി കൂടാതെയാണ് ബജറ്റ് എസ്റ്റിമേറ്റ് തയാറാക്കി അവതരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതിനിടെ ബജറ്റ് എസ്റ്റിമേറ്റ് അംഗീകരിച്ചു.
മുന്‍വര്‍ഷത്തെ 67.8 ലക്ഷം രൂപ നീക്കിയിരിപ്പും 93.2 കോടി രൂപ വരവും കണക്കാക്കി ആകെ 93.9 കോടി രൂപയുടെ വരവും 93.01 കോടി രൂപ ചെലവും 90.9 ലക്ഷം രൂപ നീക്കിയിരിപ്പും ലക്ഷ്യമാക്കുന്നതാണ് വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ച എസ്റ്റിമേറ്റ്.

പ്രതിപക്ഷ നേതാവ് തോമസ് ജോസഫിന്റെ ആരോപണങ്ങള്‍: സ്ഥിരം സമിതികള്‍ കൂടി വികസന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുന്ന തുക വകയിരുത്തിയിട്ടില്ല. കൗണ്‍സില്‍ യോഗങ്ങളില്‍ അംഗീകാരം നേടാത്ത പദ്ധതികളാണ് നഗരസഭയില്‍ നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ അംഗീകരിച്ച 60 ശതമാനം തുക പോലും ചെലവഴിക്കാതെയാണ് പുതിയ എസ്റ്റിമേറ്റ്. ഓരോ വര്‍ഷവും വാഗ്ദാനങ്ങള്‍ നല്കി ജനവഞ്ചന. ഖരമാലിന്യ സംസ്‌ക്കരണത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 67 ലക്ഷം രൂപ ഉപയോഗിച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്കിയത്.

No comments:

Post a Comment