സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, March 16, 2011

തത്തംപള്ളിയിലെ കല്‍ക്കുരിശ് ആശ്വാസം പകരുന്നു

ത്തംപള്ളിയിലെ കല്‍ക്കുരിശ് നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസം പകരുന്നതായി വിശ്വാസികള്‍. വെള്ളിയാഴ്ചകളിലാണ് കൂടുതലായും വിശ്വാസികള്‍ പ്രാര്‍ഥിക്കാനായി ഇവിടെയത്തുന്നത്. അത്ഭുതപ്രവര്‍ത്തികള്‍ക്ക് കാരണമാകുന്ന കുരിശാണിതെന്ന് അനേകരുടെ അനുഭവസാക്ഷ്യവുമുണ്ട്.

പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ കല്‍ക്കുരിശുകള്‍ വ്യാപകമായത്. പോര്‍ച്ചുഗീസ് ഭരണത്തിലായിരുന്ന ഗോവയില്‍ ധാരാളം കല്‍ക്കുരിശുകള്‍ കാണാം. പള്ളികള്‍ക്കു സമീപം മാത്രമല്ല വഴിയിറമ്പുകളില്‍ പലയിടങ്ങളിലും കുരിശുകളുണ്ട്.

ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദേവാലയത്തിന്റെ കിഴക്കു ഭാഗത്തായിട്ട് കായലിലേക്കുള്ള വഴിയിലാണ് കുരിശ് സ്ഥിതി ചെയ്യുന്നത്. വലിയ കരിങ്കല്‍ കുരിശുകളെ കുരിശുമുത്തപ്പന്‍ എന്നും കുരിശച്ചന്‍ എന്നും മറ്റും നാട്ടുകാര്‍ വിളിച്ചിരുന്നു. കുരിശുമുത്തപ്പനാണ് കുരിശച്ചനായതെന്നും വാദമുണ്ട്. തത്തംപള്ളിയിലെ കുരിശ് 'പാന്ഥന്‍ കുരിശച്ചന്‍' എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. വഴിയില്‍ (പന്ഥാവ്) സ്ഥിതി ചെയ്യുന്ന കുരിശ് എന്ന അര്‍ഥത്തില്‍ പാന്ഥന്‍ കുരിശ് എന്നതാണ് കുരിശച്ചന്‍ ആയത്. എന്നാല്‍ ഇപ്പോള്‍ വന്നുവന്ന് ലോപിച്ചും വാക്കുകള്‍ മാറിയും ഇപ്പോള്‍ കുരിശ് 'പ്രാന്തന്‍ കുര്യാച്ചന്‍' എന്നാണ് അറിയപ്പെടുന്നത്!

തത്തംപള്ളിയിലെ കല്‍ക്കുരിശിന്റെ മുകള്‍ അഗ്രവും കുറുകെയുള്ള തണ്ടിന്റെ അറ്റങ്ങളും ക്ലാവര്‍ രൂപത്തിലാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഈ കല്‍ക്കുരിശ് സ്ഥാപിച്ചതെന്നു കരുതുന്നു. ഇപ്പോള്‍ കുരിശു നില്ക്കുന്നതിനു കിഴക്കുഭാഗം കായല്‍ ആയിരുന്നുവെന്നും പിന്നീട് നികത്തി കരഭൂമിയാക്കിയതാണെന്നും കരുതുന്നു.

കുരിശ് പ്രതീക്ഷയുടേയും സമാധാനത്തിന്റേയും ആശ്വാസത്തിന്റേയും അടയാളമായാണ് കരുതപ്പെടുന്നത്. അതുകൊണ്ട് ജാതിമത ഭേദമെന്യേ ആള്‍ക്കാര്‍ കുരിശിനെ വണങ്ങുന്നു.

ഇതേസമയം, മട്ടാഞ്ചേരിയിലും ഒരു പ്രാന്തന്‍ കുരിശുണ്ട്. 1653 ജനുവരി മൂന്നിന് മട്ടാഞ്ചേരിയിലെ കുരിശുപള്ളിയോടനുബന്ധിച്ചുള്ള കുരിശില്‍ കയര്‍വടം കെട്ടി, അതില്‍പ്പിടിച്ച് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ നടത്തിയ വിശ്വാസ പ്രഖ്യാപനത്തിനു ശേഷം കുരിശ് ചെരിഞ്ഞു പോയി. കൂനിപ്പോയ കുരിശിനെ നാട്ടുകാര്‍ 'കൂനന്‍ കുരിശ്' എന്നു വിളിച്ചു. വിപ്ലവകരമായ ചെറുത്തുനില്പ് 'കൂനന്‍ കുരിശ് സത്യം' എന്നാണ് അറിയപ്പെടുന്നത്. ആ കുരിശാണ് ഇപ്പോള്‍ 'പ്രാന്തന്‍ കുരിയച്ചന്‍' എന്ന് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

പോര്‍ച്ചുഗീസ് ഭാഷയില്‍ വളഞ്ഞ കുരിശിനെ 'പാന്തോ ക്രൂസ്' എന്നാണ് പറയുന്നതെന്നും അതു മലയാളീകരിച്ചപ്പോള്‍ 'പ്രാന്ത് കുരിശും' കാലക്രമേണ 'പ്രാന്തന്‍ കുരിയച്ചനും' ആയി എന്നാണ് നാട്ടുകാര്‍ കരുതുന്നത്. എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ 'പാന്തോ' എന്നൊരു വാക്കില്ലെന്നും വഴിയിലെ കുരിശ് എന്ന അര്‍ഥം വരുന്ന 'പാത്ത് ക്രൂസ്' ആയിരിക്കാം മലയാളത്തില്‍ രൂപം മാറിയതെന്നും മറ്റൊരു വാദവുമുണ്ട്. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഭാഷയ്ക്ക് വിചിത്രമായ രൂപപരിണാമം.

കാണാതെ പോകുന്ന വസ്തുക്കളും കളവു പോയ മുതലുകളും തിരികെക്കിട്ടാന്‍ 'പ്രാന്തന്‍ കുരിയച്ച'-നോടു പ്രാര്‍ഥിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് വിശ്വാസം. മോഷണം നടത്തിയ ആള്‍ ആരുമറിയാതെ മോഷണവസ്തു തിരികെക്കൊണ്ടു നല്കും അഥവാ കട്ടെടുത്ത ആള്‍ക്ക് ഭ്രാന്ത് വരും എന്നാണ് വിശ്വാസം .

No comments:

Post a Comment