സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, May 18, 2011

വീട്ടുമുറ്റത്തു തെരുവുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നതിനു നഷ്ടപരിഹാരം തേടി

തെരുവുനായ്ക്കള്‍ വീട്ടുമുറ്റത്തു കയറി ആടുകളെ കടിച്ചുകൊന്നതിനു നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ സെക്രട്ടറിക്കു നോട്ടീസ് അയച്ചതായി ആലപ്പുഴ കൈതവന വാര്‍ഡ് കുന്നുതറ കെ.സി.ജേക്കബ്, തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ അറിയിച്ചു. വര്‍ധിച്ചുവരുന്ന തെരുവുനായ്, പേനായ് ശല്യത്തിനു വര്‍ഷങ്ങളായി മുനിസിപ്പാലിറ്റി പരിഹാരം കണ്ടെത്താത്തതിനാല്‍ വീണ്ടും നായ്ക്കളുടെ ആക്രമണം ഉണ്ടാകുമെന്നു സ്ഥലവാസികള്‍ ഭയപ്പെടുന്നുണ്ട്. കറവയുള്ള മൂന്നു ആടുകളേയും ഒരു കുഞ്ഞാടിനേയുമാണ് രണ്ട് ആക്രമണങ്ങളിലായി ജേക്കബിനു നഷ്ടപ്പെട്ടത്.

ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറിക്കു 2011 മേയ് 18-നു രജിസ്‌ട്രേഡ് പോസ്റ്റ് അക്‌നോളഡ്ജ്‌മെന്റ് ഡ്യൂ ആയി അയച്ച കത്തിന്റെ പൂര്‍ണരൂപം:

പ്രേക്ഷിതന്‍ 
കെ.സി.ജേക്കബ്,
കുന്നുതറ,
കെ.കെ.ആര്‍.എ 11,
കൈതവന വാര്‍ഡ്,
സനാതനപുരം പി.ഒ.,
ആലപ്പുഴ-688003


സ്വീകര്‍ത്താവ്
സെക്രട്ടറി,
മുനിസിപ്പല്‍ കൗണ്‍സില്‍,
ആലപ്പുഴ


സര്‍,

വിഷയം: ഉപജീവനമാര്‍ഗമായിരുന്ന ആടുകളെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നതു സംബന്ധിച്ച് - നടപടിയും നഷ്ടപരിഹാരവും -

ആലപ്പുഴ മുനിസിപ്പാലിറ്റി അതിര്‍ത്തിക്കുള്ളില്‍ തെരുവുനായ്ക്കളുടേയും പേ വിഷബാധയുള്ള നായ്ക്കളുടേയും ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്നിട്ടും അവയെ പിടികൂടി തെരുവില്‍ നിന്നു ഒഴിവാക്കാത്തതിനാല്‍ മനുഷ്യരും വളര്‍ത്തുമൃഗങ്ങളും നിത്യേന ആക്രമണം നേരിടുകയാണ്. മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവനു നേരേയുയരുന്ന അപകടഭീഷണി ഒഴിവാക്കേണ്ടത് നിയമ പ്രകാരം മുനിസിപ്പല്‍ സെക്രട്ടറിയുടെ തൊഴില്‍പരമായ ഉത്തരവാദിത്തമാണ്. വര്‍ഷങ്ങളായി ആ ചുമതല നിര്‍വഹിക്കപ്പെടാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. തെരുവു / പേനായ് ശല്യത്തെ സംബന്ധിച്ച പത്രവാര്‍ത്തകള്‍ ധാരാളമായി ദിവസേന വരുന്നുമുണ്ട്. എന്നിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല.

ഞാന്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് ആടുകളെയാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ രണ്ടു തവണയായി തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്നു കടിച്ചുകൊന്നത്. ആടുവളര്‍ത്തല്‍ തൊഴിലായി നടത്തുന്ന എനിക്കിത് വലിയ നഷ്ടവും മാനസികപീഡയുമാണുണ്ടാക്കുന്നത്. വഴികളില്‍ നിറയെ നായ്ക്കള്‍ അലഞ്ഞു തിരിയുന്നതിനാല്‍ ഇനിയും ഇത്തരം ക്രൂരസംഭവം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.

2011 ഫെബ്രുവരി രണ്ടിന് രാത്രി നായ്ക്കള്‍ കൂട്ടം ചേര്‍ന്നെത്തി കറവയുള്ള ഒരു തള്ളയാടിനേയും ഒരു കുഞ്ഞാടിനേയും കടിച്ചു കൊന്നു. കടിയേറ്റ മറ്റൊരു തള്ളയാട് രണ്ടു ദിവസത്തിനു ശേഷം ചത്തു. കടിയേറ്റ ആടിന് പേ വിഷബാധ സംശയിച്ചതിനാല്‍ ചാകുന്നതിനു മുന്‍പ് അറവുകാര്‍ പോലും വാങ്ങാന്‍ തയാറായില്ല. ഏപ്രില്‍ 29-ന് കറവയുള്ള ഒരു ആടിനേയും മൂന്നു പട്ടികള്‍ ചേര്‍ന്നു കടിച്ചു കൊന്നു.

സ്വയംതൊഴില്‍ കണ്ടെത്തുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് അധികൃതരുടെ നിസംഗതാ മനോഭാവം മൂലം സാമ്പത്തികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നത്. വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ എല്ലാവരും വളരെ വാത്സല്യത്തോടെയാണ് വളര്‍ത്തുന്നതെന്നും അറിയാമല്ലോ.

അതിനാല്‍ എനിക്കുണ്ടായ തൊഴില്‍പരവും സാമ്പത്തികവുമായ നഷ്ടത്തിനും മാനസികാഘാതത്തിനും ഉള്‍പ്പടെ 25,000 രൂപ നഷ്ടപരിഹാരം നല്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ നോട്ടീസ് കൈപ്പറ്റി രണ്ട് ആഴ്ചയ്ക്കുള്ളില്‍ തുക ലഭ്യമായില്ലെങ്കില്‍ താങ്കള്‍ക്കും മറ്റു ഉത്തരവാദികള്‍ക്കും എതിരായി സിവിലും ക്രിമിനലുമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുന്നു. അതോടൊപ്പം പൊതുജന നന്മയെക്കരുതിയും തുടര്‍ന്നുണ്ടാകുന്ന ആക്രമണങ്ങള്‍ ഒഴിവാക്കാനും തെരുവുനായ്ക്കളെ പൊതുറോഡുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും സ്വീകരിക്കണം.

വിശ്വസ്തതയോടെ,



കെ.സി.ജേക്കബ്
18.05.2011


പകര്‍പ്പ്: (കൂടുതല്‍ നടപടികള്‍ക്കും മറുപടിക്കുമായി)

ജില്ലാ കളക്ടര്‍,
കളക്ടറേറ്റ്,
ആലപ്പുഴ


പരാതിയുടെ പിഡിഎഫ് പകര്‍പ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment