സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, May 1, 2011

റെഡ് അലര്‍ട്ട്: മാലിന്യക്കാര്യത്തില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് കുലുക്കമില്ല

ത്തംപള്ളി വാര്‍ഡ് ഉള്‍പ്പടെ ആലപ്പുഴ പട്ടണത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൃത്തിയായി നടത്താത്തതു മൂലം സാംക്രമിക രോഗങ്ങള്‍ വളരെ പെട്ടെന്നു പടരാന്‍ സാധ്യതയെന്നു ആരോഗ്യ വകുപ്പ്. ചിക്കുന്‍ ഗുനിയയും ജപ്പാന്‍ ജ്വരവും ഉള്‍പ്പടെയുള്ള സാംക്രമിക രോഗങ്ങള്‍ പടരുന്ന ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാനാണിത്. സാധാരണ പനി കൂടാതെ എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, ചിക്കന്‍പോക്‌സ്, വിവിധയിനം ഹെപ്പറ്റെറ്റിസ്, ടൈഫോയിഡ്, ഡയേറിയ തുടങ്ങിയവയും വ്യാപകമാകുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ നടത്തേണ്ട ശുചീകരണത്തിലും കൊതുകുനിര്‍മാര്‍ജനത്തിലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡുതല ശുചീകരണത്തിനു ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (എന്‍ആര്‍എച്ച്എം) പദ്ധതി വഴി നല്കിയ തുക പോലും ചെലവാക്കിയിട്ടില്ലെന്നാണ് ഇതു സംബന്ധിച്ച ജില്ലാ തല ഉദ്യോഗസ്ഥ അവലോകന യോഗം കണ്ടെത്തിയത്.

വളരെ മാസങ്ങളായി ആലപ്പുഴ പട്ടണത്തില്‍ മാലിന്യം നീക്കുന്ന കാര്യത്തില്‍ മുനിസിപ്പാലിറ്റി ശുഷ്‌കാന്തി കാണിക്കുന്നില്ല. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫാണ് ഇപ്പോള്‍ ആലപ്പുഴ നഗരസഭ ഭരിക്കുന്നത്. അതിനു മുന്‍പുള്ള അഞ്ചു വര്‍ഷ ടേമിലും എല്‍ഡിഎഫിന്റേതായിരുന്നു ഭരണം. ഇപ്പോള്‍ ഭരിക്കുന്ന പുതിയ മുനിസിപ്പല്‍ കൗണ്‍സില്‍ അധികാരമേറ്റിട്ട് അര വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടിയൊന്നുമില്ല. നാടിന്റെ മുക്കും മൂലയും മലിനവസ്തുക്കള്‍ കൊണ്ട് ചീഞ്ഞുനാറുകയും കൊതുകുകളും എലികള്‍ പോലുള്ള ക്ഷുദ്രജീവികളും വന്‍തോതില്‍ പെരുകുകയുമാണ്.

ഇതിനിടെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളിലും പ്രകടമായി വിധത്തില്‍ രോഗങ്ങള്‍ ബാധിച്ചുതുടങ്ങി. പേയ്‌വിഷ ബാധയ്ക്കു പുറമേയാണിത്. മഴക്കാലമാകുന്നതോടെ മാലിന്യങ്ങള്‍ അളിഞ്ഞു റോഡുകളിലൂടെ ഒഴുകാന്‍ തുടങ്ങും. പട്ടണം മുഴുവന്‍ കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളാകും.

ഇതേസമയം, ജില്ലാ ഭരണകൂടം ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടിട്ടും ആലപ്പുഴ പട്ടണത്തിലെ മാലിന്യങ്ങള്‍ പോലും നീക്കം ചെയ്യാന്‍ നഗരസഭ തയാറാകുന്നില്ല. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനു ഭരണസമിതി നടപടികള്‍ ഒന്നും സ്വീകരിക്കാത്തതില്‍ വ്യാപകമായ പ്രതിക്ഷേധം നിലനില്ക്കുകയാണ്. മാലിന്യം നീക്കം ചെയ്യാന്‍ ലക്ഷങ്ങള്‍ കൊടുത്തുവാങ്ങിയ വാഹനങ്ങള്‍ നഗരസഭയുടെ പിടിപ്പുകേടു മൂലം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല.

മാലിന്യപ്രശ്‌നം രൂക്ഷമായിട്ടും മുനിസിപ്പാലിറ്റി അനങ്ങാത്തതില്‍ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആഴ്ചകളായി കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ 2011 ഏപ്രില്‍ 25 തിങ്കളാഴ്ച ആര്‍ട്ടിസ്റ്റ് സുഗുണന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയതിനു അടുത്ത ദിവസം അവിടെ നിന്നു ലോഡുകണക്കിനു നാറുന്ന മാലിന്യമാണ് നഗരസഭ എടുത്തു മാറ്റിയത്. ഒറ്റയാള്‍പ്പോരാട്ടം കൂട്ടപ്പോരാട്ടമായി മാറുമെന്നു മുനിസിപ്പാലിറ്റിക്കു മനസിലായി.

മാളികമുക്ക് ജംഗ്ഷനില്‍ പാലത്തിനു താഴെ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിനു സമീപം മാലിന്യം കൂമ്പാരമായി നാട്ടുകാര്‍ക്ക് വഴിനടക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സുഗുണന്‍ രംഗത്തെത്തിയത്. മാലിന്യക്കൂമ്പാരത്തിനു മുകളില്‍ കയറി നിന്ന സുഗുണന്‍ പ്രതീകാത്മകമായി തൂക്കുകയര്‍ നിര്‍മിച്ചു കഴുത്തില്‍ കുരുക്കിട്ട് സമീപത്തെ പോസ്റ്റില്‍ കെട്ടിയാണ് പ്രതികരിച്ചത്. കാഞ്ഞിരംചിറ വാര്‍ഡിന്റേയും കനാല്‍ വാര്‍ഡിന്റേയും അതിര്‍ത്തിയാണ് മാളികമുക്ക് ജംഗ്ഷന്‍. സുഗുണന്റെ കൈയിലെ പ്ലാക്കാര്‍ഡില്‍ 'ഈ ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ വാരിമാറ്റുക, പ്രതികരിക്കുക' എന്ന് എഴുതിയിരുന്നു. പകല്‍ മുഴുവന്‍ അവിടെ നിന്ന സുഗുണന്‍ അല്പം വെള്ളം മാത്രമേ കുടിച്ചുള്ളു. അന്നു തന്നെ മാലിന്യക്കൂന വാരി മാറ്റിയില്ലെങ്കില്‍, മാലിന്യക്കൂമ്പാരത്തിനു മേല്‍ മരണം വരെ കിടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

പകര്‍ച്ചവ്യാധി പടരുമ്പോഴും മാലിന്യം നീക്കുന്നതിലെ അനാസ്ഥയില്‍ ആലപ്പുഴ നഗരസഭയാണ് ഒന്നാമതെന്നു ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍. മാലിന്യനിര്‍മാര്‍ജനത്തില്‍ ഏറ്റവും അലംഭാവമാണ് ഈ തദ്ദേശസ്വയംഭരണ സ്ഥാപനം കാണിക്കുന്നത്. കുന്നുകൂടിക്കിടക്കുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യുന്ന കാര്യത്തിലും സംസ്‌കരിക്കുന്നതിലും കുറ്റകരമായ അനാസ്ഥയാണ് നഗരസഭയുടേത്. മുനിസിപ്പാലിറ്റിയുടെ പ്രഥമ കര്‍ത്തവ്യമായ ശൂചീകരണ നടപടികള്‍ കര്‍ശനമാക്കുന്നതില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല. മാലിന്യപ്രശ്‌നം മൂലം ഉണ്ടാകുന്ന വിപത്തുകള്‍ക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും എന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയത്. എന്നാല്‍ പതിവു രീതിയനുസരിച്ച് ഉദ്യോഗസ്ഥതലത്തില്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കു സംശയമുണ്ട്.

ഇതേസമയം, എലിപ്പനി പടരുന്നതു കൃഷി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എലിനശീകരണത്തിനു വകുപ്പു നടപടികളൊന്നും എടുത്തില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എം.സിറാബുദീന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതു കൃഷി വകുപ്പാണ്. എലികളെ കൊന്നൊടുക്കാനുള്ള നടപടി സ്വീകരിക്കാന്‍ വകുപ്പ് തയാറായിട്ടില്ല.

എന്നാല്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. നിലവില്‍ കൃഷി വകുപ്പിന്റെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. അവരുടെ ഭാഗത്തു നിന്നു നിര്‍ദേശമോ സഹായമോ ലഭിച്ചിട്ടില്ലെന്നും കൃഷി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഫലത്തില്‍ എല്ലാവരും നിയമപരമായി കൈ ചൂണ്ടുന്നത് ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനാസ്ഥയ്ക്കു നേരേയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു മാലിന്യങ്ങള്‍ കൂമ്പാരമാകുന്നത് നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റിക്ക് ആല്ലാതെ ആര്‍ക്കാണ് ഉത്തരവാദിത്തമുള്ളതെന്നു നാട്ടുകാര്‍ ചോദിക്കുന്നു.

No comments:

Post a Comment