സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, January 13, 2012

ഉണക്കമരങ്ങളിലെ പക്ഷിപ്പൊത്തുകള്‍; ഉടമസ്ഥര്‍ക്കു ധനസഹായം

ക്ഷികളുടെ വംശവര്‍ദ്ധന പരിപോഷിപ്പിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങള്‍ക്ക് ആലപ്പുഴ ജില്ലയിലെ സാമൂഹിക വനവത്കരണ വിഭാഗം സഹായധനം നല്‍കും. ഉണങ്ങി നില്ക്കുന്നതും പക്ഷികള്‍ കൂടൊരുക്കി വസിക്കുന്നതും പക്ഷികള്‍ക്ക് വാസയോഗ്യമായ മരപ്പൊത്തോടു കൂടിയതുമായ വൃക്ഷങ്ങള്‍ക്കാണ് സഹായധനം നല്‍കുക. പക്ഷികള്‍ വന്നിരിക്കുന്നതും ചേക്കേറുന്നതുമായ മരങ്ങള്‍ പരിഗണിക്കുന്നതല്ല. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപവത്കരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ധനസഹായത്തിന്റെ തോത് നിശ്ചയിച്ചിട്ടില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ ഉണങ്ങിയ പൊത്തുകളുള്ള മരങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനു സ്ഥലമുടമസ്ഥര്‍ക്കു ഓരോ വൃക്ഷത്തിനും 250 രൂപ വാര്‍ഷിക പ്രോത്സാഹനത്തുകയായി നല്കിയേക്കുമെന്നാണു സൂചന

പക്ഷികള്‍ക്ക് അഭയമൊരുക്കുന്ന വൃക്ഷങ്ങളുടെ ഉടമസ്ഥര്‍
  • മരങ്ങളുടെ വിശദാംശങ്ങള്‍, 
  • കൂടുകൂട്ടിയിട്ടുള്ള പക്ഷികളുടെ ഇനം, 
  • എണ്ണം, 
  • സ്ഥലമുടമയുടെ മേല്‍വിലാസം, 
  • ഫോണ്‍ നമ്പര്‍, 
  • മരം നില്‍ക്കുന്ന സ്ഥലം / വാര്‍ഡ്, 
  • ഗ്രാമപ്പഞ്ചായത്ത് / മുനിസിപ്പാലിറ്റി, 
  • നിയമസഭാ നിയോജകമണ്ഡലം,
എന്നിവ രേഖപ്പെടുത്തി മരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന കളര്‍ ഫോട്ടോ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

സഹായധനം ലഭിച്ചാല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മരം മുറിച്ചുനീക്കാതെ നിലനിര്‍ത്തുമെന്ന പ്രസ്താവനയും അപേക്ഷയോടൊപ്പം നല്കണം.

അപേക്ഷ ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്ത് മെമ്പറുടെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെയും മുനിസിപ്പാലിറ്റിയാണെങ്കില്‍ കൗണ്‍സിലറുടെയും ചെയര്‍മാന്റെയും ശുപാര്‍ശക്കത്തോടെ

അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,
സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍,
കൊമ്മാടി,
ആലപ്പുഴ-688007

എന്ന വിലാസത്തില്‍ ജനുവരി 31-ന് മുമ്പായി സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0477 2246034 എന്ന ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

ഇതേസമയം, ധനസഹായത്തിനുള്ള അപേക്ഷയോടൊപ്പം മരത്തിന്റെ കളര്‍ഫോട്ടോയും ജനപ്രതിനിധികളുടെ ശുപാര്‍ശക്കത്തും അടക്കം ചെയ്യണമെന്നുള്ള നിബന്ധന പക്ഷിപ്രേമികളെപ്പോലും പിന്നോട്ടുവലിക്കും. കിട്ടാന്‍ സാധ്യതയുള്ള ചെറിയ ഒരു ധനസഹായത്തിനായി അപേക്ഷിക്കാന്‍ കിട്ടുന്നതിലേറെ ചെലവും നടപ്പും സമയനഷ്ടവും ഉണ്ടാകുമെന്നതിനാലാണത്. പിന്നീട് അധികൃതരുടെ പരിശോധന ഉണ്ടാകുമെന്നിരിക്കേ വൃക്ഷ ഉടമകളെ ഉത്തമവിശ്വാസത്തില്‍ എടുത്തുകൊണ്ടു അവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകളായിരിക്കണം സ്വീകരിക്കേണ്ടത്. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നയായിരിക്കണം വേണ്ടതും. അല്ലെങ്കില്‍ ഉത്തമമായ ലക്ഷ്യങ്ങളുള്ള ഇത്തരം തുച്ഛസഹായ പദ്ധതികളില്‍ പൊതുജനങ്ങള്‍ താത്പര്യം കാണിക്കില്ല. അമിതരാഷ്ട്രീയ പ്രവര്‍ത്തകരായ ജനപ്രതിനിധികളുടെ അനാവശ്യ കൈകടത്തലുകളും തടസ്സപ്പെടുത്തലുകളും ഉണ്ടാകുകയും ചെയ്യും.


പക്ഷിസംരക്ഷണം: തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ആവശ്യത്തിനു ചിറകു മുളയ്ക്കുന്നു

ലപ്പുഴ പട്ടണത്തില്‍ പക്ഷിസംരക്ഷണത്തിനു ഫലപ്രദമായ നടപടികള്‍ ആവശ്യമാണെന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ആവശ്യത്തിനു ചിറകു മുളയ്ക്കുന്നതാണ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ 'വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കുള്ള ധനസഹായ' പദ്ധതി. പൊത്തുകളുള്ള ഉണക്കമരങ്ങളെ നിലനിര്‍ത്തി സ്വകാര്യ വ്യക്തികളെക്കൂടി പക്ഷിസംരക്ഷണത്തിനു കൂട്ടുചേര്‍ക്കുന്നതു ഏറെ പ്രോത്സാഹനജനകമാണ്. എന്നാല്‍ അപകടകരമായി നില്ക്കുന്ന ഉണക്കമരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പക്ഷികളുടെ കൂടുകള്‍ നശിപ്പിക്കപ്പെടാതിരിക്കാനും കൃത്രിമ കൂടുകള്‍ ഒരുക്കാനും തീറ്റനല്കാനും സ്വാഭാവിക വാസസ്ഥലങ്ങള്‍ നിലനിര്‍ത്താനും വ്യാപകമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു. ഈര്‍പ്പനിലങ്ങളും നദികളും നിറഞ്ഞ കുട്ടനാടന്‍ പ്രദേശത്തോടു ചേര്‍ന്നു കിടക്കുന്ന ആലപ്പുഴ പട്ടണത്തില്‍ വൈവിധ്യമാര്‍ന്ന അനേകം പക്ഷികളെ കാണാം. കുരുവികള്‍ തന്നെ അനേകമിനമുണ്ട്.

മൂങ്ങകള്‍, തത്തകള്‍, മരംകൊത്തികള്‍, തത്തകള്‍, മൈനകള്‍, പരുന്തുകള്‍ തുടങ്ങിയവയ്ക്ക് കൃത്രിമ കൂടുകള്‍ ഒരുക്കാനും കേരള വനം വകുപ്പിനു പദ്ധതിയുണ്ടെന്നറിയുന്നു. പ്രകൃതിസഹജമായ വാസസ്ഥാനങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദേശാടന പക്ഷികള്‍ പോലും പലപ്പോഴും നാശത്തിന്റെ വക്കിലാണ്. വിവിധ പക്ഷിയിനങ്ങള്‍ക്കു പറ്റിയ ആവാസവ്യവസ്ഥിതിയാണുണ്ടാകേണ്ടത്.

കുട്ടനാടു പാക്കേജില്‍ ഉള്‍പ്പെടുത്തി പക്ഷിസംരക്ഷണത്തിന് നാലു കോടിയോളം രൂപ മാറ്റിവയ്ക്കാനിടയുണ്ടെന്നാണു സൂചന.

ആലപ്പുഴയില്‍ പഴയ ഓടിട്ട കെട്ടിടങ്ങള്‍ വളരെ വേഗം പൊളിച്ചു നീക്കപ്പെടുന്നതിനാല്‍ അവിടങ്ങളിലെ മൂങ്ങകള്‍, പ്രാവുകള്‍ തുടങ്ങിയ പക്ഷികളുടെ കൂടുകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പകരം വരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ പക്ഷികള്‍ക്കു പാര്‍ക്കാന്‍ ഇടം കിട്ടില്ല. മരംകൊത്തികള്‍, മൈനകള്‍, തത്തകള്‍ തുടങ്ങിയവ ചേക്കേറുന്നത് വലിയ ഉണങ്ങിയ മരങ്ങളിലുള്ള പൊത്തുകളിലാണ്. അതിനാലാണ് ഉണക്കമരങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്.

പക്ഷികള്‍ക്കു വിശ്രമിക്കാനും തീറ്റക്കും വേണ്ടിക്കൂടി ഞാവല്‍, പ്ലാവ്, ആഞ്ഞിലി, പേര തുടങ്ങിയ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും വനം വകുപ്പു തയാറാകും. പാടങ്ങളുടേയും നദികളുടേയും വരമ്പുകളില്‍ വെറ്റിവേരും നടാന്‍ പദ്ധതിയുണ്ട്. പൊന്മാനും മറ്റും കൂടുകൂട്ടുന്നത് ഇത്തരം സസ്യങ്ങളിലാണ്. തീറ്റ വര്‍ധിപ്പിക്കുന്നതിനായി മത്സ്യക്കുഞ്ഞുങ്ങളേയും വെള്ളത്തില്‍ നിക്ഷേപിക്കും. പക്ഷികള്‍ ധാരാളമായി കാണപ്പെടുന്ന കാവുകളേയും സംരക്ഷിക്കും. 

No comments:

Post a Comment