റിയാലിറ്റി ഷോയില്‍ പച്ചയായ ജീവിതരഹസ്യങ്ങള്‍ തുറന്നു പറഞ്ഞു പ്രേഷകരുടേയും നാട്ടുകാരുടെയും മുന്നില്‍ അപഹാസ്യനായെന്നു മഴവില്‍ മനോരമ ടെലിവിഷന്‍ ചാനലിന്റെ 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ആലപ്പുഴ തത്തംപള്ളി സ്വദേശി സോബിന്‍ മൈക്കിള്‍.
പരസ്പരം മനസിലാക്കി പങ്കുവയ്ക്കല്‍ പ്രോത്സാഹിപ്പിക്കാനാണെന്നു പറഞ്ഞിരുന്ന ഷോയില്‍ ഹൗസ് ബോട്ട് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സോബിനും ഭാര്യ ദീപയുമുണ്ടായിരുന്നു. എന്നാല്‍ എല്ലാം തുറന്നു പറഞ്ഞ സോബിനെ ഫൈനല്‍ റൗണ്ടില്‍ നിന്നു പുറത്താക്കി. 'ഇപ്പോള്‍ തോന്നുന്നു ഒന്നും തുറന്നു പറയേണ്ടിയിരുന്നില്ല' എന്ന് സോബിന്‍.
ഷോയുടെ തുടക്കത്തിലെ ഗ്രൂമിംഗ് സെക്ഷനില്‍ സംഘാടകര്‍ പറഞ്ഞിരുന്നത് ഇതൊരു ഫാമിലി ഷോ ആണെന്നും അതില്‍ എന്തും തുറന്നു പറയാമെന്നും അങ്ങനെ പറഞ്ഞെങ്കില്‍ മാത്രമേ ഷോ വിജയിക്കൂ എന്നുമാണ്. 'ഞാന്‍ എന്റെ ഒരു പഴയ രഹസ്യബന്ധത്തെക്കുറിച്ചു മറവില്ലാതെ തുറന്നു പറഞ്ഞു'. റേഷന്‍ കാര്‍ഡില്ല എന്നു പറഞ്ഞ മറ്റൊരു പാര്‍ട്ടിസിപ്പന്റും പുറത്തായി. 'ഇതാണ് വിനയായത്. അതല്ലാതെ ഔട്ട് ആക്കാന്‍ വേറെ കാരണമില്ല. മാര്‍ക്ക് ഉണ്ടായിരുന്നു.'
എന്റെ ജീവിതകഥ പറഞ്ഞും ഭാര്യ ദീപയുടെ കണ്ണീരുകൊണ്ടും റേഷന്‍ കാര്‍ഡില്ലാത്തയാളുടെ കോമഡി കൊണ്ടും ഹിറ്റ് ആയ പ്രോഗ്രാം ആണിതെന്നു സോബിന്‍ വിശ്വസിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ ഷോ ആവറേജ് പോലുമാകുമോ എന്നും സംശയിക്കുന്നു. എല്ലാം കഴിയാറായപ്പോള്‍ കറിവേപ്പില പോലെ തള്ളി. മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നവനെന്നും ജീവിതത്തെക്കുറിച്ചു ഒരു ലക്ഷ്യവുമില്ലാത്തവനെന്നും മൈന്‍ഡ് മാപ്പിംഗില്‍ 'കണ്ടെത്തിയവര്‍' ആണ് അവസാന രംഗങ്ങളിലുള്ളത്.
കാശ് ഉള്ളവരെ മുന്നില്‍ നിര്‍ത്തിയാണ് ഈ ഷോ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് സോബിന്‍ ആരോപിക്കുന്നു. 'എന്നാലും എനിക്കും ഭാര്യക്കും കിട്ടിയ മൈലേജ് പറയാതിരിക്കാന്‍ വയ്യ' എന്നും കൂട്ടിച്ചേര്‍ക്കുന്നു. 'ഏതായാലും ഇത് ജീവിതഗതിയുടെ അവസാനമല്ല.'
റിയാലിറ്റി ഷോയിലുണ്ടായിരുന്ന ഒരു ഭര്‍ത്താവും ഭാര്യയും ഹീനമായ കുറേ ക്രിമിനല്‍ കേസുകളില്‍ കൂട്ടുപ്രതികളാണെന്നു ചില മാധ്യമങ്ങളില്‍ ഇതിനിടെ വാര്‍ത്തകളുണ്ടായിരുന്നു.
ഇതേസമയം, ഷോയുടെ ചട്ടപ്രകാരമാണ് പുറത്താക്കല്‍ നടപടികള്‍ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. റിയാലിറ്റി ഷോയില്‍ ആവേശം മൂത്തു സമ്മാനം കിട്ടുമെന്നു കരുതി വല്ലതും വിളിച്ചു പറഞ്ഞിട്ടു പിന്നീടു പരിതപിക്കുന്നതില്‍ കാര്യമില്ലെന്നും വാദമുണ്ട്. പുരുഷന്മാരുടെ അഭിമാനം കളഞ്ഞുകുളിപ്പിക്കുന്ന ഷോയെന്നു കരുതുന്നവര്‍ ആ വഴിക്കു പോകാതിരിക്കുകയാണ് വേണ്ടത്. എല്ലാം സഹിക്കാം, ചോദിക്കുന്നതു എന്താണെന്നു അവര്‍ക്കു തന്നെ മനസിലാകാത്ത, 'സര്‍വജ്ഞപീഠം' കയറിയെന്ന ഭാവത്തോടെയുള്ള ജഡ്ജിമാരെയാണ് സഹിക്കാനാകാത്തതെന്നു മറ്റൊരു കൂട്ടര്‍.
പരസ്പരം മനസിലാക്കി പങ്കുവയ്ക്കല്‍ പ്രോത്സാഹിപ്പിക്കാനാണെന്നു പറഞ്ഞിരുന്ന ഷോയില്‍ ഹൗസ് ബോട്ട് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സോബിനും ഭാര്യ ദീപയുമുണ്ടായിരുന്നു. എന്നാല്‍ എല്ലാം തുറന്നു പറഞ്ഞ സോബിനെ ഫൈനല്‍ റൗണ്ടില്‍ നിന്നു പുറത്താക്കി. 'ഇപ്പോള്‍ തോന്നുന്നു ഒന്നും തുറന്നു പറയേണ്ടിയിരുന്നില്ല' എന്ന് സോബിന്‍.
ഷോയുടെ തുടക്കത്തിലെ ഗ്രൂമിംഗ് സെക്ഷനില്‍ സംഘാടകര്‍ പറഞ്ഞിരുന്നത് ഇതൊരു ഫാമിലി ഷോ ആണെന്നും അതില്‍ എന്തും തുറന്നു പറയാമെന്നും അങ്ങനെ പറഞ്ഞെങ്കില്‍ മാത്രമേ ഷോ വിജയിക്കൂ എന്നുമാണ്. 'ഞാന്‍ എന്റെ ഒരു പഴയ രഹസ്യബന്ധത്തെക്കുറിച്ചു മറവില്ലാതെ തുറന്നു പറഞ്ഞു'. റേഷന്‍ കാര്‍ഡില്ല എന്നു പറഞ്ഞ മറ്റൊരു പാര്‍ട്ടിസിപ്പന്റും പുറത്തായി. 'ഇതാണ് വിനയായത്. അതല്ലാതെ ഔട്ട് ആക്കാന്‍ വേറെ കാരണമില്ല. മാര്‍ക്ക് ഉണ്ടായിരുന്നു.'
എന്റെ ജീവിതകഥ പറഞ്ഞും ഭാര്യ ദീപയുടെ കണ്ണീരുകൊണ്ടും റേഷന്‍ കാര്‍ഡില്ലാത്തയാളുടെ കോമഡി കൊണ്ടും ഹിറ്റ് ആയ പ്രോഗ്രാം ആണിതെന്നു സോബിന്‍ വിശ്വസിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ ഷോ ആവറേജ് പോലുമാകുമോ എന്നും സംശയിക്കുന്നു. എല്ലാം കഴിയാറായപ്പോള്‍ കറിവേപ്പില പോലെ തള്ളി. മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നവനെന്നും ജീവിതത്തെക്കുറിച്ചു ഒരു ലക്ഷ്യവുമില്ലാത്തവനെന്നും മൈന്‍ഡ് മാപ്പിംഗില്‍ 'കണ്ടെത്തിയവര്‍' ആണ് അവസാന രംഗങ്ങളിലുള്ളത്.
കാശ് ഉള്ളവരെ മുന്നില്‍ നിര്‍ത്തിയാണ് ഈ ഷോ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് സോബിന്‍ ആരോപിക്കുന്നു. 'എന്നാലും എനിക്കും ഭാര്യക്കും കിട്ടിയ മൈലേജ് പറയാതിരിക്കാന്‍ വയ്യ' എന്നും കൂട്ടിച്ചേര്‍ക്കുന്നു. 'ഏതായാലും ഇത് ജീവിതഗതിയുടെ അവസാനമല്ല.'
റിയാലിറ്റി ഷോയിലുണ്ടായിരുന്ന ഒരു ഭര്‍ത്താവും ഭാര്യയും ഹീനമായ കുറേ ക്രിമിനല്‍ കേസുകളില്‍ കൂട്ടുപ്രതികളാണെന്നു ചില മാധ്യമങ്ങളില്‍ ഇതിനിടെ വാര്‍ത്തകളുണ്ടായിരുന്നു.
ഇതേസമയം, ഷോയുടെ ചട്ടപ്രകാരമാണ് പുറത്താക്കല്‍ നടപടികള്‍ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. റിയാലിറ്റി ഷോയില്‍ ആവേശം മൂത്തു സമ്മാനം കിട്ടുമെന്നു കരുതി വല്ലതും വിളിച്ചു പറഞ്ഞിട്ടു പിന്നീടു പരിതപിക്കുന്നതില്‍ കാര്യമില്ലെന്നും വാദമുണ്ട്. പുരുഷന്മാരുടെ അഭിമാനം കളഞ്ഞുകുളിപ്പിക്കുന്ന ഷോയെന്നു കരുതുന്നവര്‍ ആ വഴിക്കു പോകാതിരിക്കുകയാണ് വേണ്ടത്. എല്ലാം സഹിക്കാം, ചോദിക്കുന്നതു എന്താണെന്നു അവര്‍ക്കു തന്നെ മനസിലാകാത്ത, 'സര്‍വജ്ഞപീഠം' കയറിയെന്ന ഭാവത്തോടെയുള്ള ജഡ്ജിമാരെയാണ് സഹിക്കാനാകാത്തതെന്നു മറ്റൊരു കൂട്ടര്‍.
No comments:
Post a Comment