സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, April 13, 2012

ആലപ്പുഴ വഴിയുള്ള മെമു അനിശ്ചിതമായി വൈകുന്നു

റണാകുളം - ആലപ്പുഴ - കൊല്ലം മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിന്‍ അനിശ്ചിതമായി വൈകി ഓടുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ മെമു ആരംഭിച്ചു അധികം വൈകുന്നതിനു മുന്‍പു തന്നെ ദുരിതമായി മാറുകയാണ്.

ഇന്ന് (2012 ഏപ്രില്‍ 13 വെള്ളി) ഉച്ച കഴിഞ്ഞ് രണ്ടിന് എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്നു വിടേണ്ട മെമു 2.50-നാണ് വിട്ടതു തന്നെ. ഒന്നര കഴിഞ്ഞപ്പോള്‍ തന്നെ മെമു നിറയെ യാത്രക്കാരായിരുന്നു. 2.20-നു എത്തിയ നേത്രാവതി എക്‌സ്പ്രസ് കടത്തിവിടാനായിട്ടാണ് മെമുവിനെ പിടിച്ചിട്ടത്. തുടര്‍ന്ന് എതിരേ വന്ന മൂന്നു ട്രെയിനുകള്‍ കടത്തിവിടാനും പിടിച്ചിട്ടു. ഉച്ചകഴിഞ്ഞ് 3.20-നു ആലപ്പുഴയില്‍ എത്തേണ്ടത് അങ്ങനെ എത്തിയപ്പോള്‍ 4.35 ആയി. 57 കിലോമീറ്റര്‍ ദൂരം ഓടിയെത്താന്‍ എടുത്തത് രണ്ടര മണിക്കൂറിലേറെ!. ഇന്നത്തെ സ്ഥിതിയില്‍ ഒരു മണിക്കൂറു കൊണ്ടു ഓടിയെത്താവുന്ന ദൂരമേയുള്ളു ഇത്. എറണാകുളം സ്‌റ്റേഷനില്‍ കംപ്യൂട്ടര്‍ തകരാറു കാരണം ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. എന്നിട്ടും കൗണ്ടറുകളില്‍ ടിക്കറ്റ് വിതരണം ചെയ്യാന്‍ പതിവുപോലെ ജീവനക്കാരുമില്ലായിരുന്നു. ഇത് തുടര്‍ക്കഥയാണ്.

എറണാകുളം - ആലപ്പുഴ - കായംകുളം തീരദേശ റെയില്‍പാത ഇരട്ട വരിയാക്കാന്‍ നോക്കിയിരുന്നാല്‍ അടുത്ത കാലത്തെങ്ങും യാത്രാദുരിതം മാറില്ല. നാട്ടിലെ രീതിയനുസരിച്ച് അതിനു പതിറ്റാണ്ടുകള്‍ ഇനിയും ഏറെ വേണ്ടിവന്നേക്കാം. പാതയില്‍ ക്രോസിംഗിനു സൗകര്യമില്ലാത്ത എല്ലാ സ്‌റ്റേഷനുകളിലും അതിനു ഏര്‍പ്പാടുണ്ടാക്കുകയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതെന്ന് അധികൃതരെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അതു മാത്രമാണ് ക്രോസിംഗിനു ട്രെയിനുകള്‍ കെട്ടിക്കിടക്കുന്ന സമയം കുറയ്ക്കാനുള്ള പോംവഴി. ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രമന്ത്രിമാര്‍ ഇപ്പോഴുണ്ടായിട്ടും നൂറു കിലോമീറ്റര്‍ പാതയുടെ കാര്യം നോക്കാന്‍ ആളില്ലേയെന്നാണ് യാത്രക്കാര്‍ എല്ലാം തന്നെ ഓരോ യാത്രയിലും പരസ്പരം ചോദിക്കുന്നത്.

No comments:

Post a Comment