സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, December 12, 2010

വാടക്കനാലിനു കുറുകെ വേണം രണ്ടു പാലം

ലപ്പുഴ പട്ടണത്തിലെ തത്തംപള്ളി വാര്‍ഡ്  ഉള്‍പ്പടെയുള്ള വാര്‍ഡുകളിലെ താമസക്കാരുടെ യാത്ര സുഗമമാക്കുന്നതിന് വാടക്കനാലിനു കുറുകെ മോട്ടോര്‍ വാഹനങ്ങള്‍ കയറിയിറങ്ങാന്‍ തക്കവിധത്തിലുള്ള രണ്ടു പാലങ്ങള്‍ പുതുതായി നിര്‍മിക്കണമെന്ന് ആവശ്യം. പാലങ്ങളുടെ നാടായ ആലപ്പുഴയ്ക്ക് ഈ പാലങ്ങളും അത്യാവശ്യം തന്നെ.

വാടക്കനാലിനു വടക്കുള്ളവര്‍ക്ക് ബോട്ട് ജെട്ടിയിലും ബസ് സ്‌റ്റേഷനിലും പോകാന്‍ ഇപ്പോള്‍ ജില്ലാ കോടതി പാലം കയറണം. പാലത്തിന്റെ ഇരുകരയിലുമുള്ള ജംഗ്ഷനുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

പട്ടണത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ഔട്ട്‌പോസ്റ്റ് ഗോവണിപ്പാലത്തിനോടു ചേര്‍ന്നും കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനു കിഴക്കു വശത്തായും ഓരോ പാലങ്ങള്‍ പുതുതായി നിര്‍മിക്കണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗോവണിപ്പാലത്തിനു സമീപം പാലം നിര്‍മിച്ചാല്‍ ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടാകുമെന്നതിനാല്‍ പാലത്തിനു തൊട്ടുപടിഞ്ഞാറു വശത്തുള്ള ബോട്ട് ജെട്ടി മാറ്റി ബസ് സ്‌റ്റേഷനു കിഴക്കു വശത്താക്കണം. ഇപ്പോള്‍ ഡോക്ക് യാര്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തോടു ചേര്‍ന്നു പുതിയ ജെട്ടി ആരംഭിക്കാം. വെള്ളക്കുറവുള്ള കാലത്ത് ബോട്ടുകള്‍ കനാലിന്റെ അടിത്തട്ടില്‍ മുട്ടുന്നതിനാല്‍ ഈ ഭാഗത്താണ് സാധാരണ ജെട്ടി പ്രവര്‍ത്തിക്കുന്നത്. ബോട്ട്, ബസ് യാത്രക്കാര്‍ക്ക് ജെട്ടിയും ബസ് സ്റ്റേഷനും ചേര്‍ന്നു വരുന്നത് കൂടുതല്‍ സൗകര്യമാകും.

ഗോവണിപ്പാലത്തിനു സമീപം പാലം നിര്‍മ്മിക്കുന്നതോടെ ജില്ലാക്കോടതി പാലത്തിലെ തിരക്ക് ഏറെ കുറയും. തത്തംപള്ളി, പുന്നമട ഭാഗത്തു നിന്നു ചങ്ങനാശേരി, കോട്ടയം, തിരുവല്ല, പത്തനംതിട്ട ഭാഗങ്ങളിക്ക് പോകേണ്ടവര്‍ക്ക് മാര്‍ഗം എളുപ്പമാകും.

ബസ് സ്റ്റേഷനു സമീപം 2010 ഓഗസ്റ്റില്‍ ഒരു നടപ്പാലം പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനു സമീപം വാഹനങ്ങള്‍ക്കുള്ള പാലം വന്നാല്‍ എറണാകുളം ഭാഗത്തു നിന്നുള്ള ബസുകള്‍ ശവക്കോട്ട പാലം കയറി വാടക്കനാലിന്റെ തെക്കുവശത്തുള്ള റോഡിലൂടെ വന്നു പോകുന്നത് ഒഴിവാക്കി, വരുന്ന വാഹനങ്ങള്‍ ശവക്കോട്ട പാലത്തില്‍ കയറാതെ വടക്കു വശത്തുള്ള റോഡിലൂടെ ബസ് സ്‌റ്റേഷനിലെത്താം. തിരികെയുള്ളവ ഇപ്പോള്‍ ചെയ്യുന്നതു പോലെ തെക്കു വശത്തെ റോഡിലൂടെ തന്നെ വിടാം. അങ്ങനെയാകുമ്പോള്‍ വാടക്കനാല്‍ തെക്കും, വടക്കും റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും.

സ്വകാര്യ ബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ബസുകളും വടക്കേ റോഡിലൂടെ എത്തി ബസ് സ്‌റ്റേഷനിലൂടെ കടന്നു പോകുമ്പോള്‍ ഒരേ സ്ഥലത്തു നിന്നു യാത്രക്കാര്‍ക്ക് ബസ് കയറാന്‍ സാധിക്കും. ഇപ്പോള്‍ ബോട്ട് ജെട്ടിയും സ്വകാര്യ ബസുകള്‍ നിര്‍ത്തുന്ന സ്ഥലവും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നു മാറി രണ്ടിടത്താണ്. ഇവിടെ നിന്ന് അര കിലോമീറ്ററോളം യാത്രക്കാര്‍ നടന്നു വരേണ്ടിയിരിക്കുന്നു.

നിലവിലുള്ള സ്ഥാനത്തു നിന്ന് ബോട്ട് ജെട്ടി മാറ്റി സ്ഥാപിക്കുമ്പോള്‍ കനാല്‍ വിനോദ സഞ്ചാരികളുടെ ആവശ്യത്തിനായി തുറന്നു കൊടുക്കാന്‍ സാധിക്കും. ആഴം കൂട്ടി വൃത്തിയാക്കി പെഡല്‍ ബോട്ടിങ്ങിനും ചൂണ്ടയിട്ടുള്ള മീന്‍ പിടുത്തത്തിനും ഈ കനാല്‍ പ്രയോജനപ്പെടുത്താം. കരകള്‍ മനോഹരമാക്കി വിശ്രമത്തിനും നടത്തത്തിനും ഉപയോഗപ്പെടുത്താം.

കളര്‍കോട് നിന്ന് കൊമ്മാടി വരെ 7.58 കിലോമീറ്റര്‍ നീളമുള്ള ആലപ്പുഴ ബൈപ്പാസ് (157 കോടി രൂപ), കായല്‍ വിനോദയാത്രയ്ക്കു പ്രാധാന്യം നല്കുന്ന ആലപ്പുഴ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ (50 കോടി രൂപ) എന്നിവ പ്രാവര്‍ത്തികമാകുന്നതോടെ ഈ രണ്ടു പാലങ്ങള്‍ കൂടിയായാല്‍ തിരക്ക് ഏറെ നിയന്ത്രിക്കാനാകും.

No comments:

Post a Comment