സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, December 16, 2010

വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കണം

ത്തംപള്ളി വാര്‍ഡിലെ മാലിന്യസംസ്‌ക്കരണത്തിന്റെ ഭാഗമായി വീടുകളിലുണ്ടാകുന്ന ജൈവഖരമാലിന്യങ്ങള്‍ അതാതു വീടുകളില്‍ അതാതു ദിവസം തന്നെ ശേഖരിച്ചു സംസ്‌ക്കരിക്കുന്നതിനായുള്ള ശാസ്ത്രീയമാര്‍ഗമായ ബയോഗ്യാസ് പ്ലാന്റുകള്‍ സൗജന്യനിരക്കില്‍ സ്ഥാപിക്കാനുള്ള ഏര്‍പ്പാടുകള്‍ മുനിസിപ്പാലിറ്റി ചെയ്യണമെന്ന് ആവശ്യമുയരുന്നു. പൊതുവഴിയിലേക്കു തള്ളപ്പെടുന്ന മാലിന്യങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കി വീടുകളില്‍ തന്നെ പ്രയോജനപ്പെടുത്താന്‍ ഈ പ്ലാന്റുകള്‍ക്കാകും. മുനിസിപ്പാലിറ്റിയുടെ പൊതു ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനവും ഇതിലൂടെ നിയന്ത്രണത്തിലാക്കാം.

മുനിസിപ്പാലിറ്റി മുന്‍കൈ എടുത്ത് പ്ലാന്റ് നിര്‍മാണത്തിന് സബ്‌സിഡി ഏര്‍പ്പാടാക്കണം. മാലിന്യങ്ങള്‍ നീക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനും ബഹുജന പങ്കാളിത്തത്തോടെയുള്ള വിവിധ പദ്ധതികള്‍ക്കാണ് നഗരസഭ രൂപം നല്‍കേണ്ടത്.

ഇന്ധന ദൗര്‍ലഭ്യം രൂക്ഷമായ, ഊര്‍ജ്ജ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇതിനു പരിഹാരമായി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും അവ പരാമാവധി പ്രയോജനപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, ജൈവവസ്തുക്കളില്‍ നിന്നുള്ള ഊര്‍ജ്ജം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നതാണ്. നാട്ടില്‍ ആകെ പ്രശ്്‌നമായി മാറുന്ന ജൈവമാലിന്യങ്ങള്‍ ഇന്ധനവും വളവുമായി മാറ്റുന്നത് നാട്ടുകാര്‍ക്ക് ആകെ ഗുണകരമാകും.

പാചകത്തിനു വേണ്ടി വളരെ വിലകൂടിയ ദ്രവീകൃത പെട്രോളിയം വാതകം (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്-എല്‍പിജി) ആണ് വീടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. കൃഷിയും കന്നുകാലി വളര്‍ത്തലും ഒത്തുചേര്‍ന്ന കൃഷിരീതി നിലവിലുള്ള നാട്ടില്‍ പാചകത്തിനായി ബയോഗ്യാസ് അല്ലെങ്കില്‍ ജൈവവാതകം ഉപയോഗിക്കുകയാണെങ്കില്‍ ചെലവു കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കും. ബയോഗ്യാസ് പ്‌ളാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്. ഇതിന്റെ. പാചകാവശ്യത്തിന് പുറമെ വിളക്കുകള്‍ കത്തിക്കുവാനും പമ്പ്‌സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം പ്രയോജനപ്പെടുത്താം.

അന്തരീക്ഷവുമായി സമ്പര്‍ക്കമില്ലാത്ത അവസ്ഥയില്‍ ജൈവവസ്തുക്കളില്‍ സൂക്ഷ്മാണുക്കള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന വാതകമാണ് ബയോഗ്യാസ്. 55.70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീതൈല്‍ വാതകവും, 30.45 ശതമാനത്തോളം കാര്‍ബണ്‍ ഡൈഓക്‌സൈഡും ചെറിയതോതില്‍ മറ്റു വാതകങ്ങളായ നൈട്രജന്‍, ഹൈഡ്രജന്‍, ഹൈഡ്രജഡന്‍ സള്‍ഫൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ഓക്‌സിജന്‍ എന്നിവയും ബയോഗ്യാസില്‍ അടങ്ങിയിരിക്കുന്നു. മീതൈല്‍ വാതകമാണ് കത്തുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമയമില്ലാത്തവയുമാണ്. ഇതുമൂലം അപകടമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുന്നില്ല. 303.50 സെന്റിഗ്രേഡാണ് മീതൈല്‍ വാതകത്തിന് അനുകൂലമായ താപനില. ചൂട് 100 താഴെയായാല്‍ വാതക ഉത്പാദനം നടക്കുകയില്ല.

ജൈവവാതകം ഉപയോഗിച്ച് ആഹാരം പാകം ചെയ്യുകയാണെങ്കില്‍ കരിയോ പുകയോ ഉണ്ടാകാത്തതിനാല്‍ പാത്രങ്ങളും അടുക്കളയും ശുചിയായി സൂക്ഷിക്കുവാന്‍ കഴിയും. പരിസര മലിനീകരണം ഉണ്ടാകുന്നില്ല. വാതകത്തിന്റെ മര്‍ദ്ദം കുറവായതിനാല്‍ അപകട സാധ്യതയും കുറവാണ്. ചാണകം ഉണക്കി കത്തിക്കുന്നതിനാല്‍ 60 ശതമാനം ഇന്ധന ക്ഷമത ഈ വാതകത്തിന് അധികമായുണ്ട്.

ബയോഗ്യാസ് ഉത്പാദിപ്പിക്കാന്‍ ചാണകമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാല്‍ മിക്കവാറും ജൈവവസ്തുക്കള്‍ ഇതിനായി പ്രയോജനപ്പെടുത്താം. ആട്, കോഴി, പന്നി എന്നിവയുടെ വിസര്‍ജ്ജ്യങ്ങളും അടുക്കളയിലെ പഴത്തൊലി ഉള്‍പ്പടെയുള്ള പാഴ് വസ്തുക്കള്‍, കാര്‍ഷികാവശിഷ്ടങ്ങള്‍, ചെറുതായി നുറുക്കിയ വയ്‌ക്കോല്‍, പച്ചപ്പുല്ല്, ജലസസ്യങ്ങള്‍, റബര്‍ഷീറ്റ് അടിച്ച് കഴിഞ്ഞ് പാഴാക്കികഴയുന്ന വെള്ളം എന്നിവ ഇതിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്. 25 കിലോഗ്രാം ചാണകത്തില്‍ നിന്നും ഒരു ക്യുബിക് മീറ്റര്‍ ഗ്യാസ് ഉല്‍പാദിപ്പിക്കാം. ഇതുപയോഗിച്ച് നാലുപേര്‍ക്കാവാശ്യമായ ഭക്ഷണം തയ്യാറാക്കാം.

അരനൂറ്റാണ്ടിന് മുമ്പു തന്നെ പ്‌ളാന്റിന്റെ നിര്‍മ്മാണ സാങ്കേതികവിദ്യ ഇന്ത്യയില്‍ നിലവിലുണ്ടെങ്കിലും 1978-ല്‍ മാത്രമാണ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ നേതൃത്വത്തില്‍ ബയോഗ്യാസ് പ്‌ളാന്റുകള്‍ വ്യാപകമായി നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ആദ്യകാലങ്ങളില്‍ നിര്‍മ്മിച്ചിരുന്ന ജനതാ മോഡല്‍ പ്‌ളാന്റുകള്‍ നിര്‍മ്മാണച്ചെലവ് കൂടിയവയാണ്. 1984-ഓടെ ആക്ഷന്‍ ഫോര്‍ ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി ചെലവു കുറഞ്ഞ ദീനബന്ധു മോഡല്‍ തയ്യാറാക്കപ്പെട്ടതോടെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും പ്‌ളാന്റുകള്‍ സ്ഥാപിക്കാമെന്നായി. ഇതല്ലാതെ ഫ്‌ളോട്ടിംഗ് ഗ്യാസ് ഹോള്‍ഡര്‍, പ്രഗതി മോഡല്‍ ഫൈബര്‍ ഗ്‌ളാസ് എന്നീ മോഡലുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചവയാണ്. കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ ഡ്രം മോഡലും കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന ജനത ദീന ബന്ധുമോഡലുകളുമാണ്. ഡ്രം മോഡലിനെ അപേക്ഷിച്ച് നിര്‍മ്മാണച്ചെലവ് കുറഞ്ഞ ദീനബന്ധുവിന്റെ ഡ്യൂ മോഡലുകളാണ് ഇന്ന കൂടുതലായി നിര്‍മ്മിച്ചുവരുന്നത്. പെട്ടന്നു കേടു സംഭവിക്കാത്തതിനാല്‍ ഇതിന് അറ്റകുറ്റപ്പണി ചെലവുകളും കുറവായിരിക്കും.

ബയോ ഗ്യാസ് പ്‌ളാന്റിന്റെ പ്രധാന ഭാഗങ്ങള്‍ മിക്‌സിംഗ് ടാങ്ക്, ദഹന അറ (ഡൈജസ്റ്റര്‍ ടാങ്ക്), വാതക സംഭരണി, നിര്‍ഗമന മാര്‍ഗം (ഔട്‌ലറ്റ്), വാല്‍വ്, സ്റ്റൗ എന്നിവയാണ്.

ബയോഗ്യസ് സ്‌ളറി അഥവാ പ്‌ളാന്റില്‍ നിന്ന് പുറത്ത് വരുന്ന ലായനി ചെടികള്‍ക്ക് ഏറ്റവും നല്ല വളമാണ്. ഇതില്‍ ചാണകത്തിലേതിലേക്കാള്‍ കൂടിയ അളവില്‍ സസ്യ പോഷക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ചെടികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന അമോണിയ രൂപത്തിലുള്ള നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, എന്നിവ ഇതിലുണ്ട്. ഇതുപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍ 10 മുതല്‍ 20 ശതമാനം വരെ വിള വര്‍ദ്ധനവ് ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇതില്‍ നിന്ന് എളുപ്പം കമ്പോസ്റ്റ് തയ്യാറാക്കാം.

വീട്ടിലെ അംഗങ്ങളുടെ എണ്ണം, കന്നുകാലികളുടെ എണ്ണം, ദിവസവും ലഭ്യമായ ചാണകത്തിന്റെ അഥവാ ജൈവമാലിന്യത്തിന്റെ അളവ് എന്നിവ അടിസ്ഥാനമാക്കിയാണ് പ്‌ളാന്റിന്റെ വലുപ്പം നിര്‍ണ്ണയിക്കുന്നത്.

അടുക്കളയുടെയോ തൊഴുത്തിന്റെയോ സമീപത്തായിരിക്കണം പ്‌ളാന്റ് നിര്‍മ്മിക്കേണ്ടത്. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലമായിരിക്കണം. വീടിന്റെ അടിസ്ഥാനത്തില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്ററും കിണറില്‍ നിന്ന് 10.15 മീറ്ററും മാറി ആയിരിക്കണം പ്ലാന്റ്. ഇഷ്ടിക /ഫെറോസിമന്റ്, മണല്‍, സിമന്റ്, കമ്പി എന്നിവയാണ് പ്‌ളാന്റ് നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍. പ്‌ളാന്റ് നിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ച കല്‍പണിക്കാരെക്കൊണ്ടോ അംഗീകാരമുള്ള ടേണ്‍ കീ ഏജന്റുമാരെക്കൊണ്ടോ ആയിരിക്കണം പ്‌ളാന്റ് നിര്‍മ്മിക്കുന്നത്.

അംഗീകാരമുള്ള ടേണ്‍കീ ഏജന്റുമാരെക്കൊണ്ട് നിര്‍മ്മിക്കുന്ന പ്‌ളാന്റുകള്‍ക്ക് മൂന്നു വര്‍ഷത്തെ ഗ്യാരണ്ടി ലഭിക്കും. ടേണ്‍കീ ജോലിക്കായി ഒരു പ്‌ളാന്റിന് ധനസഹായം ലഭിക്കും. സഹകരണ സംഘങ്ങള്‍, രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍, സന്നദ്ധസംഘടനകള്‍, പരിശീലനം ലഭിച്ച വ്യവസായ സംരംഭകര്‍ എന്നിവര്‍ക്ക് ടേണ്‍ കീ ഫീസ് നല്‍കാം. ഇവര്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പ്‌ളാന്റുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം തൃപ്തി കരമാണെന്ന് ഉറപ്പ് വരുത്തണം. ഒന്നു മുതല്‍ 10 ക്യുബിക് മീറ്റര്‍ വലുപ്പമുള്ള പ്‌ളാന്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

പ്‌ളാന്റ് നിര്‍മ്മിക്കുന്നതിനും, കേടുപാടുകള്‍ തീര്‍ക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റ് ധനസഹായം അനുവദിച്ചിട്ടുണ്ട്.
പട്ടികജാതി/പട്ടികവര്‍ഗ/ചെറുകിട/നാമമാത്ര കര്‍ഷകര്‍ക്ക് സബ്‌സിഡിയുണ്ട്.
പ്‌ളാന്റ് നിര്‍മ്മാണത്തിനാവശ്യമായ വായ്പ ബാങ്കുകള്‍ മുഖേന ലഭിക്കും.

പ്‌ളാന്റുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായവും ഉപദേശവും അതാത് പ്രദേശത്തെ കൃഷിഭവന്‍ മുഖേന ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സഹായങ്ങളും കൃഷി ഭവനില്‍ നിന്ന് ചെയ്തുതരും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്‌ളാന്റ് പ്രവര്‍ത്തിച്ചു തുടങ്ങിയാലുടനെ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അനുവദിച്ചിട്ടുള്ള സബ്‌സിഡി കൃഷിഭവനില്‍ നിന്നും ലഭിക്കും. സംസ്ഥാനാടിസ്ഥാനത്തില്‍ പദ്ധതി മേല്‍നോട്ടം വഹിക്കുന്നത് കൃഷി ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ (ബയോഗ്യസ്) ആണ്.

പ്‌ളാന്റിന്റെ പ്രവര്‍ത്തനം, സാങ്കേതിക വിദ്യ സംബന്ധിച്ച് കൃഷി ഓഫീസര്‍, അസിസ്റ്റന്റ്‌സ് എന്നിവര്‍ക്കും, പ്‌ളാന്റ് നിര്‍മ്മാണം, അറ്റകുറ്റപണികള്‍ എന്നിവ സംബന്ധിച്ച് കല്‍പണിക്കാര്‍ക്കും വിവിധ തരത്തിലുള്ള പരിശീലന പരിപാടികള്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു. തിരുവനന്തപുരത്ത് വെള്ളായണിയിലുള്ള പരിശീലനകേന്ദ്രമാണ് പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നത്.

കുട്ടികളില്‍ ശുചീകരണ ബോധമുണ്ടാക്കുന്നതിനും പരിസര മലിനീകരണ വസ്തുക്കള്‍ ഒഴിവാക്കുന്നതിനും വേണ്ടി ബയോഗ്യാസ് പ്ലാന്റുകള്‍ സ്‌കൂളുകളില്‍ നിര്‍മ്മിക്കുകയും ചെയ്യാം. അതില്‍ കുട്ടികള്‍ കഴിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അവര്‍ തന്നെ നിക്ഷേപിക്കുകയുമാകാം. ഇത്തരം പ്ലാന്റില്‍ നിന്നും ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഉച്ചഭക്ഷണം പാകം ചെയ്യുകയും ചെയ്യാം.


  • അടുക്കള മാലിന്യത്തില്‍ നിന്ന് പാചകവാതകം ഉത്പാദിപ്പിക്കുന്ന ഫൈബര്‍ഗ്ലാസ് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മാതാക്കള്‍ പറയുന്നത്;

> അഞ്ഞൂറു ലിറ്റര്‍ അകം കപ്പാസിറ്റിയുള്ള പ്ലാന്റിന് അടുപ്പ് അടക്കം വില ഏകദേശം 10,000 രൂപ. സ്ഥലത്ത് സ്ഥാപിച്ചു കൊടുക്കും.
> ഇത്തരം പ്ലാന്റില്‍ ദിവസേന ആവശ്യമായത് രണ്ടര കിലോഗ്രാം ജൈവ ഖരമാലിന്യവും രണ്ടര കിലോഗ്രാം ദ്രവ മാലിന്യവും ഉള്‍പ്പെടെ അഞ്ചു കിലോഗ്രാം.
> കുറച്ചു സ്ഥലം മതി. അതായത് ഏകദേശം ഒരു ചതുരശ്രമീറ്റര്‍. ദീര്‍ഘകാലം നിലനില്ക്കും. പൂര്‍ണമായും ഇന്‍സുലേറ്റ് ചെയ്തത്. സാധാരണഗതിയില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരുന്നില്ല. തുടക്കത്തില്‍ മാത്രം ചാണകം കലക്കിയൊഴിക്കണം.
> ഒന്നര മണിക്കൂര്‍ വരെ താരതമ്യേന അപകടരഹിതമായ പാചക വാതകം ഓരോ ദിവസവും.
> നാലു പേരുള്ള കുടുംബത്തിന് ഇത് മതിയാകും.
> അന്‍പത് ശതമാനം വരെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍പിജി) ലാഭിക്കാം.
> പാചക വാതകത്തോടൊപ്പം ജൈവവളവും ലഭ്യമാകും.
> പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ലാത്തത്: നാരങ്ങ, ഓറഞ്ച്‌തൊലി, മുട്ടത്തോട്, വാഴയില, കടലാസ്, പ്ലാസ്റ്റിക്, സോപ്പ്, ചാരം, ചിരട്ട മുതലായവ. നാരങ്ങയും മറ്റും ജൈവാണുക്കള്‍ മുഖേനെയുണ്ടാകേണ്ട വാതക ഉത്പാദനം തടസ്സപ്പെടുത്തും.
> പ്ലാന്റില്‍ നിക്ഷേപിക്കാവുന്നത്: കഞ്ഞിവെള്ളം, ചോറ്, കാടിവെള്ളം, പച്ചക്കറി, മത്സ്യ-മാംസ അവശിഷ്ടം, പക്ഷി-മൃഗാദികളുടെ കാഷ്ഠം മുതലായവ. 

1 comment: