സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, February 1, 2012

അന്താരാഷ്ട്ര കയര്‍മേള പരസ്യത്തിനു കയറില്ല, ഉള്ളതു നിറയെ ഫ്‌ളെക്‌സ്

ണ്ണില്‍ അലിഞ്ഞുചേരുന്ന കയറു പോലെയുള്ള പരിസ്ഥിതി സൗഹൃദ സ്വാഭാവിക നാരുകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കയര്‍ കേരള 2012 അന്താരാഷ്ട്ര മേളയുടെ പരസ്യ മാധ്യമങ്ങളെക്കുറിച്ചു പരാതി. ദ്രവിക്കാതെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകളാണ് വ്യാപകമായി സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ആവലാതി. അതിലാകട്ടെ കയറിന്റെ മാഹാത്മ്യമോ പുതിയ കണ്ടെത്തലുകളോ രൂപരേഖകകളോ തരഭേദങ്ങളോ ഇല്ലതാനും. പകരം ഏതാനും മന്ത്രിമാരുടെ ചിരിക്കുന്ന വന്‍ ചിത്രങ്ങള്‍ മാത്രം! ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ 2012 ഫെബ്രുവരി നാലു മുതല്‍ ഒന്‍പതു വരെയാണ് കയര്‍-പ്രകൃതിദത്ത നാര് ഉത്പന്നങ്ങളുടെ അന്താരാഷ്ട്ര മേള.

അന്താരാഷ്ട തലത്തില്‍ നടത്തുന്ന ഇത്തരമൊരു മേളയെ നിന്ദ്യമാക്കുന്ന രീതിയിലാണ് പൊതുജനങ്ങള്‍ കാണുന്ന പരസ്യമാധ്യമങ്ങളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കയറോ അതുപോലുള്ള പ്രകൃതിദത്ത നാരുകളോ തുണിയോ അടിസ്ഥാനമാക്കിയ പുതുമയാര്‍ന്ന പരസ്യമാധ്യമങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനു പകരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് ഏതാനും മന്ത്രിമാരുടെ ഒറ്റയ്ക്കും പെട്ടയ്ക്കും മുച്ചയ്ക്കുമുള്ള ഫോട്ടോകളാണ് വന്‍ ഫ്ളെക്‌സ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ പാതയിലേയും മറ്റു റോഡുകളിലേയും പാലങ്ങളിലേയും വശങ്ങളിലുള്ള പോസ്റ്റുകളില്‍ ഇത്തരം നൂറുകണക്കിന് ബോര്‍ഡുകളാണുള്ളത്. തെറ്റായ പ്രവണതയ്ക്ക് സര്‍ക്കാര്‍ പിന്തുണ നല്കുന്നതായാണ് ഇതു തെളിയിക്കുന്നത്. ഇടക്കാലത്ത് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കു നിരോധനം പോലുമുണ്ടായിരുന്നു.

പരസ്യമാധ്യമ രംഗത്ത് നേരിയ കയര്‍പായകളും മറ്റും അടിസ്ഥാനമാക്കി വിവിധ സാമഗ്രികള്‍ തയാറാക്കാനാകുമെന്നു കയര്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നു. അതിന്മേല്‍ മുദ്രണവും സാധ്യമാകും. അതിനു പരിശ്രമിക്കാതെ ഫ്‌ളെക്‌സിനായി വന്‍തോതില്‍ പണം ചെലവഴിച്ചത് കയര്‍ മേഖലയോടുള്ള അവഗണ തന്നെയായെ കണക്കാക്കാനാകൂ എന്നും കൂട്ടിച്ചേര്‍ക്കുന്നു. കയറിനോടുള്ള വിശ്വാസക്കുറവായും അതിനെ വ്യാഖ്യാനിക്കാം.

പൊതു ഖജനാവില്‍ നിന്നു പണം ചെലവിട്ട് ചില മന്ത്രിമാരുടെ മാത്രം ഫോട്ടോകള്‍ വന്‍ പ്രചാരണാര്‍ഥം ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തി വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നതില്‍ പല കോണുകളിലും അസംതൃപ്തി ഉളവായിട്ടുണ്ട്. അങ്ങനെ ഉയരാനിടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്തെ എംഎല്‍എ മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകളും കഴിഞ്ഞ ദിവസം സ്ഥാപിച്ചിട്ടുണ്ട്. എല്ലാം ഫ്‌ളെക്‌സ് തന്നെ.

ഉപയോഗശേഷം ഉപേക്ഷിക്കുമ്പോള്‍ ദ്രവിച്ചു പോകുന്ന തുണി പോലുള്ള പ്രകൃതിസൗഹൃദ വസ്തുക്കള്‍ പരസ്യ ബോര്‍ഡുകള്‍ക്കും ബാനറുകള്‍ക്കും ഉപയോഗിക്കാമെന്നിരിക്കേയാണ് പരിസ്ഥിതിക്കു നാശമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ പ്രകൃതിസംരക്ഷണ, പ്ലാസ്റ്റിക് വിരുദ്ധ, കയര്‍ നയങ്ങള്‍ക്കൊക്കെ എതിരാണുതാനും ഇത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നു തെറ്റായ സന്ദേശമാണിതു നല്കുന്നത്.

ഇതേ സമയം, കയര്‍ കേരള മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വകുപ്പു മന്ത്രിയുടെ ഫോട്ടോ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. സംഘാടക സമിതിക്കാരെപ്പോലും ഒഴിവാക്കിയതിനു മുറുമുറുപ്പ് ഉയര്‍ന്നതായാണു സൂചന. എല്ലാവര്‍ക്കും വേണ്ടത് സ്വന്തം ഫോട്ടോയും പബഌസിറ്റിയും മാത്രം എന്ന് സാധാരണക്കാര്‍ ആക്ഷേപിക്കുന്നു.

കഴിഞ്ഞ വര്‍ഷമാണ് കയര്‍ കേരള എന്ന പ്രദര്‍ശന-വില്പന മേള ആലപ്പുഴയില്‍ ആദ്യമായി നടത്തിയത്. വിവിധ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര മേളകളില്‍ പതിവായി പങ്കെടുക്കുന്ന, കേരളത്തില്‍ കയറിന്റെ കേന്ദ്രമായ ആലപ്പുഴയിലെ പല പ്രമുഖ കയര്‍ സംരംഭകര്‍ പോലും ഇപ്രാവശ്യത്തെ നാട്ടിലെ പ്രദര്‍ശനമേളയില്‍ പങ്കെടുക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്നു ക്രേതാക്കള്‍ എത്താന്‍ സാധ്യത കുറവാണെന്നു മുന്‍കൂട്ടി കണ്ടതുകൊണ്ടാണത്.

ഒരു വന്‍ അന്താരാഷ്ട്ര മേളയേയും പൊതു ജനങ്ങളുടെ നികുതിപ്പണത്തേയും വെറും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ജനപ്രതിനിധികള്‍ ഉപയോഗിക്കുന്നതിലുള്ള അമിതാസക്തിയേയും ധൂര്‍ത്തിനേയും സാധാരണ ജനങ്ങള്‍ വെറുക്കുന്നുവെന്ന് ഭരണകര്‍ത്താക്കള്‍ അറിയാത്തതാണ് കഷ്ടമെന്നു വോട്ടര്‍മാര്‍ പറയുന്നു. പ്രസക്ത വിഷയത്തില്‍ പ്രത്യേകിച്ചൊരു താത്പര്യം ബന്ധപ്പെട്ടവര്‍ക്കില്ലായെന്നും ഇതു തെളിയിക്കുന്നു. എല്ലാം ഒരു മേള!

No comments:

Post a Comment