സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, February 15, 2012

ആലപ്പുഴയിലേക്ക് സാം ഫിലിപ്പിന്റെ 'ധൂര്‍ത്ത പുത്രന്‍'



പ്രഖ്യാത ഇസ്രയേലി ശില്പി സാം ഫിലിപ് നിര്‍മ്മിച്ച 'ദി പ്രോഡിഗല്‍ സണ്‍' (ധൂര്‍ത്ത പുത്രന്‍) എന്ന വെങ്കല ശില്പം ആലപ്പുഴയിലെ രവി കരുണാ കരന്‍ മെമ്മോറിയല്‍ മ്യൂസിയത്തിനു കൈമാറും. യുഎസ്എ കേന്ദ്രമായുള്ള പേവ് ദി വേ ഫൗണ്ടേഷന്‍ മുഖേനയാണ് ശില്പം സംഭാവന ചെയ്യുന്നത്. സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മതേതര സന്നദ്ധ സംഘടനയാണ് ഫൗണ്ടേഷന്‍.

സാം ഫിലിപ് 
ബൈബിളിലെ പ്രസിദ്ധമായ ഗുണപാഠ കഥയാണ് ധൂര്‍ത്ത പുത്രന്റേത്. ഒരു പിതാവിനു രണ്ടു മക്കളാണുണ്ടായിരുന്നത്. ഇളയ മകന്‍ കുടുംബസ്വത്തിന്റെ ഭാഗം ആവശ്യപ്പെട്ടു മേടിച്ചു കൊണ്ടുപോയി. യുവാവായ പുത്രന്‍ പണം എല്ലാം ദുര്‍വ്യയം ചെയ്തു. അവസാനം ബുദ്ധിശൂന്യത മനസിലാക്കി പിതാവിന്റെ പക്കലേക്കെത്തി ക്ഷമയും ദയയും യാചിച്ചു. തിരിച്ചെത്തിയ ആ ധാരാളിയായ മകനെ എല്ലാം മറന്നു സ്‌നേഹം നിറച്ചു സ്വീകരിച്ച പിതാവിനെയാണ് ബൈബിളില്‍ അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ ലോകത്തില്‍ വിവിധ ശില്പികള്‍ ധാരാളം ശില്പങ്ങള്‍ക്കു രൂപം കൊടുത്തിട്ടുണ്ട്.

ആലപ്പുഴയില്‍ എത്തിക്കുന്ന പത്ത് അടിയോളം ഉയരമുള്ള വെങ്കല ശില്പത്തിന് ഏകദേശം 550 കിലോഗ്രാം തൂക്കം വരും. സാം ഫിലിപ്പ് നിര്‍മ്മിച്ചിട്ടുള്ള ചെറു ശില്പങ്ങള്‍ രാഷ്ട്രത്തലവന്മാര്‍, മാര്‍പ്പാപ്പാമാര്‍, ലോക നേതാക്കള്‍, ഹോളിവുഡ് കീര്‍ത്തിമാന്‍മാര്‍ തുടങ്ങിയവര്‍ക്കു സമ്മാനിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടലേറെയായി സാം ഫിലിപ്പ് ശില്പ നിര്‍മാണ രംഗത്തുണ്ട്. 1989-ല്‍ ജെറുസലേമില്‍ ആദ്യത്തെ സ്റ്റുഡിയോ തുറന്നു. ഓരോ ശില്പത്തിനും മാസങ്ങള്‍ നീളുന്ന അധ്വാനമാണുള്ളത്. ആള്‍ വലുപ്പമുള്ള സാം ഫിലിപ്പിന്റെ പല ശില്പങ്ങളും വിവിധയിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മകനെ മാറോടു ചേര്‍ത്തു കെട്ടിപ്പിടിച്ചു സ്വീകരിക്കുന്ന പിതാവാണ് സാം ഫിലിപ്പിന്റെ 'പ്രോഡിഗല്‍ സണ്‍' എന്ന ശില്പത്തില്‍ കാണാനാകുന്നത്.

ഇപ്പോള്‍ ജെറുസലേമിലുള്ള ശില്പം അടുത്ത മാസം അവസാന വാരം ആലപ്പുഴയിലെ മ്യൂസിയത്തിന്റെ മുറ്റത്ത് സ്ഥാപിച്ചേക്കും. ശില്പ സമര്‍പ്പണ, അനാച്ഛാദന ചടങ്ങ് 2012 മാര്‍ച്ച് 23-ന് വൈകുന്നേരം നടത്താനാണ് ശ്രമിക്കുന്നത്. അമേരിക്കയിലെ ഒരു ദേവാലയത്തിനു മുന്നിലാണ് ഈ ശില്പം ആദ്യം സ്ഥാപിച്ചിരുന്നത്.

കയര്‍ കയറ്റുമതി രംഗത്ത് മുന്‍പന്തിയില്‍ നി്ന്നിരുന്ന പരേതനായ രവി കരുണാകരന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഭാര്യ ബെറ്റി കരന്റെ നേതൃത്വത്തില്‍ 2006-ല്‍ നിര്‍മ്മിച്ചതാണ് മ്യൂസിയം. കാഴ്ച ബംഗ്ലാവിന്റെ നടത്തിപ്പുകാരായ ശ്രീ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയാണ് ബെറ്റി കരന്‍.

ക്രിസ്റ്റല്‍, പോര്‍സെലൈന്‍, ആനക്കൊമ്പ് തുടങ്ങിയവയില്‍ നിര്‍മ്മിച്ചിട്ടുള്ള അപൂര്‍വ വസ്തുക്കള്‍, പെയിന്റിംഗുകള്‍ തുടങ്ങിയവയാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മിക്കവയും കരകൗശല വസ്ത്തുക്കള്‍. 3,500-ഓളം ഇനങ്ങളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ശേഖരിച്ചിട്ടുള്ളവയാണ് അവ. നാഷണല്‍ ഹൈവേ -47-ന് കിഴക്കേ വശത്ത് ശവക്കോട്ട പാലത്തിനും (പവര്‍ ഹൗസ് ബ്രിഡ്ജ്) കോണ്‍വന്റ് സ്‌ക്വയറിനും ഇടയ്ക്കാണ് കൗതുക വസ്തുക്കളുടെ വന്‍ ശേഖരമുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

No comments:

Post a Comment