സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, February 4, 2012

കോപികോ: ചെറിയ മിഠായി, വലിയ കച്ചവടതന്ത്രം

രാതി ചെറിയ മിഠായിയെക്കുറിച്ചായിരിക്കാം. എന്നാല്‍ കച്ചവടത്തിലെ ചെറിയ തട്ടിപ്പ് കുട്ടികള്‍ എടുത്തുകാണിക്കുമ്പോള്‍ അതു വലുതാണ്.

ഇന്ത്യയില്‍ വില്ക്കുന്ന ഒരിനം മിഠായിക്ക് (ഇംഗ്ലീഷില്‍ കാന്‍ഡി) വില കൂട്ടാതെ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത രീതിയില്‍ അടുത്തയിടെ ഭാരം കുറച്ച കച്ചവടതന്ത്രം ചൂണ്ടിക്കാട്ടി, ആലപ്പുഴയില്‍ നിന്നു വിലയ്ക്കു വാങ്ങിയ ഇങ്ങനെയുള്ള മിഠായികള്‍ ഉദാഹരണത്തിനായി ചില വിദ്യാര്‍ഥികള്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗിനു കൈമാറിയിരുന്നു. ചില പത്രമാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചപ്പോള്‍ നിസാരമാക്കി തള്ളിയെന്നു വ്യക്തമാക്കിയാണ് ഈ വിവരം പുറത്തുകൊണ്ടുവരുവാന്‍ ബ്ലോഗിന്റെ സഹായം അവര്‍ അഭ്യര്‍ഥിച്ചത്. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായിട്ടു ഇക്കാര്യം വെളിപ്പെടുത്തുന്നു.

മിഠായിയെക്കുറിച്ചു ബ്ലോഗ് തിരക്കി: ലോകപ്രസിദ്ധ കോഫി കാന്‍ഡി ബ്രാന്‍ഡാണ് കോപികോ. ഇന്തോനേഷ്യയിലെ ഭക്ഷ്യോത്പാദകരായ മയോറയുടെ ഉത്പന്നമാണ് ഈ മിഠായിത്തരങ്ങള്‍. മുപ്പതിലേറ വര്‍ഷമായി വിപണിയിലുണ്ട്. 55 രാജ്യങ്ങളിലേറെ ഇപ്പോള്‍ വില്പന നടത്തുന്നു. ഓരോ രാജ്യത്തിലും തരഭേദങ്ങള്‍. 2008 മുതല്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നു. ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്ത് വിതരണം നടത്തുന്നത് ചെന്നൈയിലെ ഇന്‍ബിസ്‌കോ. ഇന്ത്യയില്‍ കോപികോ കപ്പുസിനോ, കോപികോ എസ്പ്രസോ എന്നിങ്ങനെ രണ്ടിനങ്ങളാണുള്ളത്. ഒരു കാന്‍ഡിയുടെ തൂക്കം 4.5 ഗ്രാം. വില ഒരു രൂപ. ഇക്കാര്യം വിതരണക്കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. നാലര ഗ്രാമുള്ള കപ്പുസിനോ ഇപ്പോള്‍ ചെറുകടകളില്‍ കിട്ടാനില്ല. പകരം നാലു ഗ്രാമുള്ള എസ്പ്രസോയാണ് കൂടുതലായി വിതരണം ചെയ്യുന്നത്. തൂക്കത്തില്‍ അര ഗ്രാം കുറച്ചു. വില ഒരു രൂപ അങ്ങനെ തന്നെ. അതു കവറില്‍ വ്യക്തമാണ്. കുറഞ്ഞ വലുപ്പത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായിട്ടായിരിക്കാം അത്. ക്രമേണ കുറഞ്ഞ തൂക്കത്തിലുള്ള രണ്ടിനവും വിപണിയില്‍ എത്തിയേക്കും. തൂക്കം കുറച്ചപ്പോള്‍ മിഠായിയുടെ വലുപ്പവും കുറഞ്ഞു, ആകൃതി ചതുരത്തില്‍ നിന്ന് വൃത്തത്തിലുമാക്കി.

കുട്ടികളുടെ പരാതി ഇങ്ങനെ: ഒരു രൂപയ്ക്കു വാങ്ങിയിരുന്ന മിഠായിയുടെ വലുപ്പം പെട്ടെന്നു കുറഞ്ഞു. എന്നാല്‍ വില കൂട്ടിയിട്ടില്ല. വിലകൂട്ടുന്നതും വിലകൂട്ടാതെ വലുപ്പം കുറയ്ക്കുന്നതും കണക്കാണ്. ഇതില്‍ ഒളിച്ചുവയ്ക്കപ്പെട്ട ചതിയുണ്ട്. ചെറിയ അക്ഷരങ്ങളില്‍ അച്ചടിച്ചിട്ടുള്ള തൂക്കം നാലര ഗ്രാമില്‍ നിന്നു നാലു ഗ്രാമായി. തൂക്കം കുറച്ച മിഠായിയാണ് ഒരു രൂപയ്ക്കു വില്ക്കുന്നത്.

എന്തുകൊണ്ട് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു: വായനക്കാര്‍ ആഗ്രഹിക്കുന്ന പല വാര്‍ത്തകളും മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുന്നുവെന്ന പരാതിയോടെയാണ് വിഷയം ബ്ലോഗിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. എല്ലാ മാധ്യമങ്ങള്‍ക്കും എല്ലാക്കാര്യങ്ങളും പ്രസിദ്ധീകരിക്കാനാകില്ലെന്നറിയാം എന്നതു മറുവശം. വിവിധ രാജ്യങ്ങളില്‍ വില്ക്കുന്ന ഈ ബ്രാന്‍ഡിലുള്ള വിവിധ ഇനത്തിലും രുചികളിലുമുള്ള കാന്‍ഡികളുടെ തൂക്കവും നിലവിലുള്ള വിലയും ഇന്ത്യയിലെ വിതരണക്കമ്പനി, ജക്കാര്‍ത്തയിലെ ഉത്പാദകര്‍, യുകെയിലെ കമ്പനി എന്നിവരോട് അന്വേഷിച്ചു. ഈ വാര്‍ത്ത പോസ്റ്റ് ചെയ്യും വരെ മറുപടി ലഭ്യമായില്ല. മറുപടി ലഭ്യമായാല്‍ പിന്നാലെ അതും പ്രസിദ്ധീകരിക്കും. 

No comments:

Post a Comment