സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Monday, December 5, 2011

ആലപ്പുഴ പട്ടണ ചത്വരത്തിനു ബോര്‍ഡ് സ്ഥാപിച്ചു; കാറുകള്‍ക്ക് പേ പാര്‍ക്കിംഗ്

ട്ടണവാസികളുടെ ഉല്ലാസത്തിനും വിശ്രമാവശ്യങ്ങള്‍ക്കുമായി തുറന്ന ആലപ്പുഴ പട്ടണ ചത്വരം വാഹനങ്ങളുടെ പേ ആന്‍ഡ് പാര്‍ക്ക് സ്ഥലമായി എന്ന വസ്തുത തത്തംപള്ളി വാര്‍ഡ് ബ്ലോഗിലൂടെ പുറത്തു വന്നതിനു പിന്നാലെ ഗേറ്റിനു മുന്നില്‍ സ്ഥാപിച്ചിരുന്ന 'പേ ആന്‍ഡ് പാര്‍ക്ക്' എന്ന വലിയ ചുവപ്പു ബോര്‍ഡ് എടുത്തു മാറ്റി പകരം 'ആലപ്പുഴ നഗരചത്വരം' എന്ന ബോര്‍ഡ് സ്ഥാപിച്ചു. കാര്‍ പാര്‍ക്കിംഗ്, പേ പാര്‍ക്കിംഗ് ആണെന്നും അതേ ബോര്‍ഡില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കിംഗ് ആകര്‍ഷിക്കാനുള്ള ഒരു ചൂണ്ടു ഫഌക്‌സ് ബോര്‍ഡു മാത്രമാണിത്. എന്നാല്‍ മറ്റു തരത്തിലുള്ള വാഹനങ്ങളുടേയും പാര്‍ക്കിംഗ് ഒഴിവാക്കിയിട്ടുണ്ടോ എന്നറിയില്ല. പാര്‍ക്കിംഗ് നിരക്കുകള്‍ വ്യക്തമാക്കിയ ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. എന്നാല്‍ കാറുകള്‍ക്ക് രണ്ടു മണിക്കൂറിനു പത്തു രൂപയും ആറു മണിക്കൂറിനു 25 രൂപയും ഇരുചക്രവാഹനങ്ങള്‍ക്കു രണ്ടു മണിക്കൂറിനു അഞ്ചു രൂപയും നിരക്കിലാണ്  ഫീസ്‌ ഈടാക്കുന്നത്. ചത്വരത്തിനു മുന്നിലോ റോഡിലോ ഇപ്പോള്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നില്ല. 

ഉദ്ഘാടനം നടത്തിയിട്ടു മൂന്നു മാസമായെങ്കിലും പട്ടണ ചത്വരമാണെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ലെന്നു ബ്ലോഗ് എടുത്തുകാട്ടിയിരുന്നു. എന്നാല്‍ പണം നല്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന ' പേ ആന്‍ഡ് പാര്‍ക്ക്' ബോര്‍ഡുകളില്‍ നേരത്തേയുണ്ടായിരുന്നതില്‍ ഒന്ന് ഇപ്പോഴും മുന്‍ മതിലില്‍ കിഴക്കുഭാഗത്തുണ്ട്. ഫലത്തില്‍ ചത്വരം കാശുമുടക്കി വാഹനമിടാനുള്ള പ്രദേശമായിത്തന്നെ തുടരുകയാണ്.

ഇതേ സമയം, ചത്വരത്തിലെ കടമുറികള്‍ വാടകയ്ക്കു നല്കാനുള്ള ലേലപരസ്യം ആലപ്പുഴ നഗരസഭ വീണ്ടും കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പരസ്യപ്പെടുത്തി. ചത്വരം പേ പാര്‍ക്കിംഗിനുള്ള സ്ഥലമാണെന്നു അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല. വീണ്ടും പ്രസിദ്ധീകരിച്ച ലേലപരസ്യത്തിലും ആ കാര്യം സൂചിപ്പിച്ചിട്ടില്ല.

No comments:

Post a Comment