സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, December 3, 2011

വാടക്കനാലിനു കുറുകേ രണ്ടു പാലത്തിനായി നിവേദനം

ലപ്പുഴ പട്ടണത്തില്‍ വാടക്കനാലിനു കുറുകേ രണ്ടു പാലം നിര്‍മ്മിച്ചു ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മുഖ്യന്ത്രിക്കു നിവേദനം. ആലപ്പുഴയില്‍ 2011 ഡിസംബര്‍ 22-നു നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്.

ആലപ്പുഴ പട്ടണത്തിലെ ഗതാഗതക്കുരുക്കുക്കിനു അല്പമെങ്കിലും ശമനമുണ്ടാക്കാന്‍ രണ്ടു പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പട്ടണത്തിലെ വാടക്കനാലിനു കുറുകെ പോലീസ് ഔട്ട് പോസ്റ്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് പാലങ്ങള്‍ നിര്‍മ്മിക്കേണ്ടത്. നിലവില്‍ ജില്ലാ കോടതി പാലത്തിന്റെ ഇരുകരകളിലുമുള്ള ജംഗ്ഷനുകളില്‍ സദാസമയവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാടക്കനാലിന്റെ വടക്കേ കരയിലുള്ള റോഡ്,  ടൂറിസ്റ്റ് കേന്ദ്രമായ പുന്നമടയിലേക്കുള്ള വഴിയായതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ അടക്കമുള്ള വാഹനങ്ങളുടെ എണ്ണവും ഏറെയാണ്. നിലവിലുള്ള റോഡുകള്‍ക്കു വീതി കൂട്ടാന്‍ സാധ്യത കുറവായതു കാരണം പാലങ്ങളാണ് തിരക്കു നിയന്ത്രിക്കാനുള്ള മാര്‍ഗം.

പട്ടണ ചത്വരത്തിനു സമീപം നിര്‍മാണം പൂര്‍ത്തിയാകുന്ന ബഹുനില സിവില്‍ സ്റ്റേഷന്‍ അനക്‌സില്‍ വന്നു പോകുന്ന വാഹനങ്ങള്‍ക്കു പോലീസ് ഔട്ട് പോസ്റ്റിനു സമീപം നിലവിലുള്ള ഗോവണിപ്പാലത്തിനോടു  ചേര്‍ന്നു നിര്‍മ്മിക്കുന്ന പാലം ഏറെ പ്രയോജനപ്പെടും. പട്ടണത്തില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതിലേറെ സര്‍ക്കാര്‍ ഓഫീസുകളാണ് അനക്‌സിലേക്കു മാറ്റാന്‍ പോകുന്നത്. ദിവസനേ നൂറു കണക്കിനു വാഹനങ്ങള്‍ അനക്‌സില്‍ പോയി വരേണ്ടതുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഇവിടെ ഒരു പാലം നിര്‍മ്മിക്കുന്നതിന് 1.60 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായതായി അറിയില്ല. മുന്‍ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫിന്റെ ഭരണകാലത്താണ് അനുമതി നല്കിയത്.

അതു പോലെ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനു സമീപം പാലം നിര്‍മ്മിച്ചാല്‍ എറണാകുളം ഭാഗത്തു നിന്നു വരുന്ന ബസുകള്‍ വാടക്കനാല്‍ വടക്കേക്കര വഴി സ്റ്റേഷനില്‍ എത്തുകയും തിരിച്ച് തെക്കേക്കര വഴി പോകുകയുമാകാം.

കെ.എസ്.ആര്‍.ടി.സി.ക്കു സമീപം പാലം നിര്‍മ്മിക്കുന്നതോടെ ആലപ്പുഴ കെ.എസ്.ഡബ്ലിയു.ഡി ബോട്ട് സ്‌റ്റേഷന്‍ നിലവിലുള്ള സ്ഥാനത്തു നി്ന്നു മാറ്റി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനു കിഴക്കുവശത്തോട്ടാക്കുകയും വേണം.

സൂചിപ്പിച്ച രണ്ടു പാലങ്ങള്‍ ഉടനേ നിര്‍മ്മിച്ചില്ലെങ്കില്‍ ജില്ലാ കോടതി പാലത്തിന്റേയും വൈഎംസിഎ പാലത്തിന്റേയും ഇരു കരകളിലുമുള്ള ജംഗ്ഷനുകളില്‍ എപ്പോഴും ഗതാഗതതടസ്സം ഉണ്ടായിക്കൊണ്ടേയിരിക്കും.

No comments:

Post a Comment