സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, December 7, 2011

ആലപ്പുഴ ബസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനം വേണം; പോലീസ് പീഡനം പാടില്ല

ലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ വരുന്നവരുടെ ഇരുചക്രവാഹനങ്ങള്‍ സൂക്ഷിക്കാന്‍ ഔദ്യോഗിക സംവിധാനമൊരുക്കണമെന്നു യാത്രക്കാര്‍. സ്‌റ്റേഷനു പരിസരത്തൊന്നും വാഹനങ്ങള്‍ നിറുത്താന്‍ പറ്റാത്ത അവസ്ഥയാണ് പലപ്പോഴും.

സ്വന്തം വാഹനങ്ങളിലെത്തി ബസു കയറിപ്പോകുന്നവര്‍ മോട്ടോര്‍സൈക്കിളുകളും മറ്റും വച്ചിട്ടുപോകുന്നത് സ്‌റ്റേഷനു കിഴക്കുഭാഗത്തുള്ള റോഡുവക്കിലാണ്. വര്‍ഷങ്ങളായി തുടരുന്ന പതിവാണത്. നൂറുകണക്കിന് ആള്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നു. എന്നാല്‍ അവിടെ 'നോ പാര്‍ക്കിംഗ്' ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതിനാല്‍ പോലീസ് നടപടിക്കു സദാ സാധ്യതയുണ്ട്. ടയറില്‍ നിന്നു കാറ്റു കുത്തിവിടുക, താക്കോല്‍ തട്ടിപ്പറിക്കുക, ഓടിക്കുമ്പോള്‍ ഹാന്‍ഡിലില്‍ പിടിച്ചു വീഴ്ത്തുക തുടങ്ങിയ രീതികളില്‍ പോലീസ് നിയമം നടപ്പിലാക്കുന്നതിനെതിരേ ഇടയ്ക്ക് വ്യാപകമായ പരാതിയും പ്രതിഷേധവും ഉണ്ടാകാറുണ്ട്. റോഡില്‍ ഗതാഗതതടസ്സമുണ്ടാക്കുന്നുവെന്നു സൂചിപ്പിച്ചായിരിക്കും പോലീസ് വേട്ട. സമീപത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ എന്‍ജിനുകള്‍ക്കു കടന്നു പോകേണ്ടതുണ്ടെന്നു അറിയാമെന്നും അതിനാല്‍ ഒരു മാര്‍ഗതടസ്സവുമുണ്ടാക്കാതെയാണ് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കു ചെയ്യാറുള്ളതെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ബസ് സ്റ്റേഷനു വടക്കു റോഡിനു എതിര്‍വശത്ത് കനാല്‍ക്കരയില്‍ നിരയായുള്ള കടകളുടെ മുന്നില്‍ അല്പ നേരത്തേക്കു പോലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്താല്‍ കടക്കാരുടെ പ്രതിഷേധം ഉയരും. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഇവിടുത്തെ കടകള്‍ പല പ്രാവശ്യം പൊളിച്ചു നീക്കി പാര്‍ക്കിംഗിനു സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വൈകാതെ കടകള്‍ വീണ്ടും സ്ഥാപിച്ച് ഇപ്പോള്‍ ഒരു സ്ഥിര ഏര്‍പ്പാടായി മാറ്റിയിരിക്കുകയാണ്. സ്റ്റേഷനിലേക്കു യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്കു അല്പ നേരം പോലും ഇതിനാല്‍ പാര്‍ക്കു ചെയ്യാനാകാത്ത അവസ്ഥയാണ്.

പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിച്ചാലെ റോഡിലെ വാഹനത്തിരക്കും ഇന്ധനച്ചെലവും കുറയൂ. സ്വന്തം വാഹനങ്ങളില്‍ വീടുകളില്‍ നിന്നെത്തി ജോലി സ്ഥലത്തേക്കും മറ്റും ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ പോകുന്നവര്‍ അക്കാര്യത്തില്‍ സഹായിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. അതിനായി പാര്‍ക്കിംഗിനുള്ള സൗകര്യം ഒരുക്കേണ്ടതിനു പകരം പീഡിപ്പിക്കുകയാണെന്നു യാത്രക്കാര്‍ പരാതിപ്പെടുന്നു. പെട്രോള്‍ മോഷണം നടത്തുകയും വാഹനങ്ങള്‍ നശിപ്പിക്കുയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യം യാത്രക്കാര്‍ വേറെയും അനുഭവിക്കണം.

ഇതേ സമയം, ബസ് സ്റ്റേഷനു സമീപത്തെ റോഡുവക്കത്തുള്ള സര്‍ക്കാര്‍ പുറമ്പോക്കുകള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വാഹന പാര്‍ക്കിംഗിനായി അധികൃതര്‍ തിരിച്ചു നല്കിയിട്ടുണ്ട്. അതിനു സമീപമെങ്ങും മറ്റുള്ള വാഹനങ്ങള്‍ അടുപ്പിക്കുകയുമില്ല.

No comments:

Post a Comment