സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, December 1, 2011

ആലപ്പുഴയില്‍ ട്രാഫിക് നിയന്ത്രണം ജംഗ്ഷനുകളുടെ മൂലയ്ക്കു നിന്ന്; അപകട സാധ്യത ഏറെ

ല്ലാ ജംഗ്ഷനുകളിലും മൂലയ്ക്കു നിന്നു പോലീസ് ഗതാഗതം നിയന്ത്രിക്കുന്ന കേരളത്തിലെ ഏക പട്ടണമാണ് ആലപ്പുഴ! പട്ടണത്തില്‍ ഒരു കവലയിലും ട്രാഫിക് പോലീസിനു റോഡിനു നടുവില്‍ നിന്നു നിയന്ത്രിക്കാന്‍ ഇത്രയും വര്‍ഷങ്ങളായിട്ടും സൗകര്യമില്ല! അതുകൊണ്ട് വാഹനങ്ങളുടെ പോക്ക് പോലീസിനെ കാണാതെ തോന്നിയപടി!!

പട്ടണത്തില്‍ സ്ഥിരം വാഹനമോടിക്കുന്നവര്‍ക്ക് പോലീസ് കവലയുടെ മൂലയ്ക്കു നില്പുണ്ടെന്നു അറിയാമായിക്കും. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നു എത്തുന്നവര്‍ ആകെ കുഴഞ്ഞുപോകും. ട്രാഫിക് പോലീസ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്നു പെടില്ല. അതിനാല്‍ അപകട സാധ്യത ഏറെയാണ്.

ജില്ലാ കോടതി പാലത്തിന്റെ തെക്കേ കരയില്‍ തെക്കു കിഴക്കു മൂലയിലുണ്ടായിരുന്ന ട്രാഫിക് കുട കുറേ വര്‍ഷങ്ങള്‍ക്കു മുമ്പു റോഡിലേക്കു മാറ്റി സ്ഥാപിച്ചെങ്കിലും അതു ഒത്ത നടുവില്‍ അല്ലാതെ വശത്തേക്കു മാറിയിരിക്കുന്നതു കാരണം പ്രയോജനമില്ല. പോലീസ് ഇപ്പോഴും മൂലയ്ക്കു നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. കുടയുടെ ഇടതുവശം ചേര്‍ന്നു തിരിഞ്ഞു പോകാന്‍ സ്ഥലമില്ലാത്തതു കാരണം 'കീപ്പ് ലെഫ്റ്റ്' ട്രാഫിക് നിയമം ഇവിടെ പാലിക്കാനാവില്ല. ജംഗ്ഷനുകളില്‍ ഒരിടത്തും ട്രാഫിക് കുടയില്ലാത്തതു കാരണം മിക്കയിടത്തും തണല്‍പറ്റി നിന്നാണ് വാഹനങ്ങളെ വഴികടത്തി വിടുന്നത്. ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുള്ള ചുരുക്കം ചില ജംഗ്ഷനുകളില്‍ അവ പലപ്പോഴും ശരിയാംവണ്ണം പ്രവര്‍ത്തിക്കാത്തതിനാല്‍ പോലീസിനു വഴിയില്‍ ഇറങ്ങാതെതരവുമില്ല.

ആലപ്പുഴ പട്ടണത്തിലെ കവലകള്‍ പുതുതായി രൂപകല്പന ചെയ്ത് വിശാലമാക്കിയും ആധുനവത്കരിച്ചും സൗകര്യം മെച്ചപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പറ്റുന്നയിടങ്ങളില്‍ റൗണ്ട് എബൗട്ടുകളുണ്ടാക്കണം. ഉടനേ ചെയ്യേണ്ടത് ട്രാഫിക് പോലീസിനു കയറി നിന്നു ഗതാഗതം നിയന്ത്രിക്കാന്‍ ഉയരമുള്ള പീഠങ്ങള്‍ എങ്കിലും സ്ഥാപിക്കുക എന്നതാണ്. ഡ്രൈവര്‍മാര്‍ക്ക് ദൂരെ നിന്നു തന്നെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസിനെ കാണേണ്ടതുണ്ട്.

ട്രാഫിക് പോലീസുകാര്‍ ജംഗ്ഷനുകളുടെ മൂലയ്ക്കു നിന്നു ഗതാഗതം നിയന്ത്രിക്കു അപൂര്‍വത ആലപ്പുഴ പട്ടണത്തിനു സ്വന്തമെങ്കില്‍ രണ്ടു പതിറ്റാണ്ടു മുന്‍പു വരെ ആലപ്പുഴ പട്ടണത്തിനു മാത്രമായ ഒരു ട്രാഫിക് സിഗ്നല്‍ രീതിയുമുണ്ടായിരുന്നു! ജംഗ്ഷനുകളില്‍ നേരേ മുന്നോട്ടു പോകേണ്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കൈ മുന്നോട്ടു നീട്ടി കാണിക്കേണ്ടിയിരുന്നു!! ജംഗ്ഷനുകളില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിനുള്ള അടയാളം ഡ്രൈവര്‍ കാണിക്കുന്നില്ലെങ്കില്‍ മുന്നോട്ടു തന്നെയാണെന്നാണ് മനസിലാക്കേണ്ടത് എന്ന സ്ഥാനത്തായിരുന്നു ആലപ്പുഴയിലെ അധിക സിഗ്നല്‍. ജില്ലാ കോടതി പാലം ജംഗ്ഷനിലായിരുന്നു പ്രധാനമായും ഇത്തരം സിഗ്നല്‍ കണ്ടുവന്നിരുന്നത്. ഇങ്ങനെ സിഗ്നല്‍ കാണിക്കാത്തവരോടു പോലീസ് കയര്‍ക്കുന്നതും കാണാനിടയായിട്ടുണ്ട്. പിന്നീട് ഹാന്‍ഡ് സിഗ്നല്‍, വാഹനങ്ങളിലെ സിഗ്നല്‍ ലൈറ്റുകളിലേക്കു മാറിയതിനെത്തുടര്‍ന്നാണ് അതില്ലാതായത്. ആദ്യ കാലത്ത് രണ്ടു സിഗ്നല്‍ ലൈറ്റും ഒരേ പോലെ തെളിച്ചും ഹെഡ്‌ലൈറ്റ് ഇട്ടും മറ്റും ഗതി മുന്നോട്ടാണെന്നു പോലീസിനെ മനസിലാക്കാന്‍ ശ്രമിക്കുന്നവരും ഉണ്ടായിരുന്നു!!

No comments:

Post a Comment