സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, August 11, 2012

വള്ളം കളിക്കു കോടികള്‍ മറിഞ്ഞു; എന്നാലും പട്ടണം നാറിത്തന്നെ...

കോടിക്കണക്കിനു രൂപ വിവിധരംഗങ്ങളില്‍ കൈമറിയുന്ന, അനേകം ആള്‍ക്കാര്‍ വന്നുപോകുന്ന നെഹ്‌റു ട്രോഫി വള്ളംകളി വേളയില്‍ ശ്രദ്ധേയ ടൂറിസ്റ്റു കേന്ദ്രമെന്നു അഭിമാനിക്കുന്ന ആലപ്പുഴ പട്ടണം മുന്‍കൂട്ടി വൃത്തിയാക്കാന്‍ മുനിസിപ്പാലിറ്റിയോ ജില്ലാഭരണകൂടമോ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധം. ചീഞ്ഞ നാറ്റമാണ് പട്ടണത്തിലെത്തിയവരെ സ്വാഗതം ചെയ്തത്.

തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അടക്കം പലരും മുന്‍കൂട്ടി ഇക്കാര്യം ജില്ലാ കളക്ടറേയും മുനിസിപ്പല്‍ സെക്രട്ടറിയേയും രേഖാമൂലം അറിയിച്ചിട്ടും നടപടിയുണ്ടായില്ല എന്നത് നാണക്കേടായി. പട്ടണവുമായി ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും എംഎല്‍എമാരും എംപിയും ഇക്കാര്യം കണ്ടമട്ടു നടിച്ചില്ല. (തെരഞ്ഞെടുത്തു വിട്ടുകഴിഞ്ഞാല്‍ 'ജനപ്രതിനിധികളെ' വഴിയിലോ വീട്ടിലോ നാട്ടിലോ ഒരിക്കലും കാണാന്‍ കഴിയില്ലെന്നു നാട്ടുകാര്‍!) ലോകപ്രസിദ്ധമായ വള്ളംകളിക്കു പോലും ഇത്തരത്തിലാണ് അധികൃതരുടെ നിലപാടെങ്കില്‍ ദൈനംദിനമുള്ള കാര്യങ്ങള്‍ ആരുനടത്താനാണെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.

വൃത്തിഹീനമായ റോഡുകളും ഓരങ്ങളും വിദേശത്തുനിന്നു എത്തിയ വിനോദസഞ്ചാരികള്‍ അടക്കം പതിനായിരക്കണക്കിനു ആള്‍ക്കാരെയാണ് ബുദ്ധിമുട്ടിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പല ആഭ്യന്തര വിനോദസഞ്ചാരികളും ഇനിയും ഇങ്ങോട്ടു വരാന്‍ താത്പര്യമില്ലെന്ന സൂചനയാണ് നല്കിയത്.

ആലപ്പുഴ പട്ടണത്തിലെ എല്ലാ റോഡുകളിലൂടെയും ഇടവഴികളിലൂടെയും ജനം നിറഞ്ഞു സഞ്ചരിക്കുന്ന ഒരു ദിനമാണ് വള്ളംകളിയുടേത്. വഴി നീളെ കമാനങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടുമാത്രം പുറത്തുനിന്നെത്തുന്നവര്‍ക്കുള്ള അടിസ്ഥാന സൗകര്യമാകില്ല. പ്രാഥമിക സൗകര്യങ്ങള്‍ പ്രത്യേകമായി ഒന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഒരിടത്തും റോഡുവക്കുകള്‍ ശുചിയാക്കത്തതു കാരണം വാഹനപാര്‍ക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്കു സഞ്ചാരികള്‍ ഏറെ ബുദ്ധിമുട്ടി.
  • റോഡിലെ നികത്താത്ത കുഴികള്‍ അനേക വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കി. വെള്ളം കെട്ടിക്കിടന്ന കുഴികളിലൂടെ വാഹനങ്ങള്‍ കടന്നു പോയപ്പോള്‍ ചെളിവെള്ളം തെറിച്ചുവീണ് പലരുടേയും ദേഹവും വസ്ത്രവും നാശമായി.
  • വലിച്ചെറിയപ്പെട്ട മാലിന്യ കിറ്റുകള്‍ ദിവസങ്ങളായി റോഡില്‍ കിടന്നു ചീഞ്ഞുനാറുകളും വഴിയില്‍ ചിതറുകയും ചെയ്തിട്ടും അവ വൃത്തിയാക്കേണ്ടവര്‍ രംഗത്തിറങ്ങിയില്ല.
  • റോഡുവക്കിലെ കുറ്റിച്ചെടികളും മാലിന്യങ്ങളും നീക്കം ചെയ്യാത്തതിനാല്‍ അതിനു മുകളിലൂടെ നടക്കേണ്ടിവരുകയും വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ചെയ്തവരുടെ ഗതി ദയനീയമായിരുന്നു. കാലു നിലത്തു കുത്താന്‍ പറ്റാത്ത സ്ഥിതി. പൊട്ടിയ കുപ്പിക്കഷണങ്ങള്‍ കൊണ്ടവരും ഇഴജന്തുക്കളുടെ കടിയേറ്റവരും നിരവധി.
  • റോഡുവക്കില്‍ കാണയില്‍ നിന്നു കോരി നെടുനീളത്തില്‍ കൂനകൂട്ടിയിട്ടുള്ള മാലിന്യ മണ്ണ് പ്രദേശമാകെ ദുര്‍ഗന്ധം പരത്തി. മഴകൂടെയായപ്പോള്‍ അതു റോഡിലേക്കും ഒഴുകി പടര്‍ന്നു. കുപ്പിച്ചില്ലുകളും അഴുകിയ വസ്തുക്കളും നിറഞ്ഞ മാലിന്യം വാഹനങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ പ്രദേശമാകെയായി.
  • അലഞ്ഞുതിരിഞ്ഞു നടന്നു ആക്രമിക്കുന്ന പട്ടികകളെ കണ്ട് പല നാടുകളില്‍ നിന്നെത്തിയ വള്ളംകളി പ്രേമികള്‍ സുരക്ഷിത താവളങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരായി.
  • ആവര്‍ത്തിച്ചു പോയിവരുന്ന വൈദ്യുതി നാട്ടുകാരേയും പുറത്തു നിന്നു വന്നവരേയും വലച്ചു. വര്‍ഷങ്ങളായി നിലനില്ക്കുന്ന വൈദ്യുതി പ്രശ്‌നം ആഗോള പ്രശസ്തമായ ഒരു വാര്‍ഷിക സംഭവം നടത്തുന്ന വേളയില്‍ പോലും പരിഹരിക്കപ്പെട്ടില്ല.
ഇതെല്ലാം കാണുമ്പോള്‍ നാട്ടുകാര്‍ ചോദിച്ചു പോകുന്നു.. നാണം കെട്ട നടത്തിപ്പുകാരായ അധികൃതര്‍ എല്ലാം എവിടെ പോയാണ് ഒളിക്കുന്നത്? ഇവിടെ മുനിസിപ്പാലിറ്റി എന്നൊരു സംവിധാനം ഇല്ലേ?!

No comments:

Post a Comment