സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, August 30, 2012

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പട്ടിവിളയാട്ടം; വിഹാരകേന്ദ്രം ഒന്നാം നിലയില്‍പ്പോലും!

ലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ സദാ നായ്ക്കളുടെ വിളയാട്ടം. യാത്രക്കാര്‍ സഹികെട്ടിട്ടും അധികൃതര്‍ മാത്രം അതു കാണുന്നില്ല!

ഇന്നു (2012 ഓഗസ്റ്റ് 31 വ്യാഴം) രാത്രി എട്ടേമുക്കാല്‍ മണിമുതല്‍ കാല്‍ മണിക്കൂര്‍ നായ്ക്കള്‍ സ്റ്റേഷനില്‍ വന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പരസ്പരം കടിപിടികൂടിയും ആളുകള്‍ക്കു നേരെ കുരച്ചുചാടിയും ഒരു കൂട്ടം പട്ടികള്‍ വിലസിയപ്പോള്‍ വിദേശ വിനോദ സഞ്ചാരികള്‍ അടക്കമുള്ള യാത്രക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ചിതറിയോടി. കുഞ്ഞുങ്ങള്‍ വാവിട്ടു കരഞ്ഞു. പലര്‍ക്കും വീണു പരിക്കേറ്റു. ഭാഗ്യവശാല്‍ ആര്‍ക്കും കടിയേറ്റില്ല. പട്ടികളുടെ ആക്രമണം സ്റ്റേഷനില്‍ പതിവാണെന്നു സ്ഥിരം യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.

ധന്‍ബാദ്, രാജധാനി, ഇന്റര്‍സിറ്റി, മാവേലി തുടങ്ങിയ പല ട്രെയിനുകള്‍ അടുത്തടുത്തു വന്നു പോകുന്ന സമയമായിരുന്നതിനാലും ഓണാവധിക്കാലമായിരുന്നതിനാലും അനേകം യാത്രക്കാര്‍ സ്റ്റേഷനിലുണ്ടായിരുന്നു. പട്ടികള്‍ യാത്രക്കാരുടെ ഇടയില്‍ കെട്ടിമറിഞ്ഞിട്ടും അവയെ തത്കാലത്തേക്കെങ്കിലും ഓടിച്ചുവിടാന്‍ അധികൃതഭാഗത്തു നിന്നു ശ്രമമുണ്ടായില്ലെന്നുള്ളതാണ് ഖേദകരം.

സ്റ്റേഷനിലെ നായ്ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോടു നേരത്തേ പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നതാണെങ്കിലും അക്കാര്യത്തില്‍ ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ല.

പട്ടണത്തില്‍ തെരുവുനായ്ക്കള്‍ പെറ്റുപെരുകി ശല്യം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിച്ച വിവരം മുനിസിപ്പാലിറ്റി സെക്രട്ടറിയേയും ജില്ലാ കളക്ടറേയും ആവര്‍ത്തിച്ചു അറിയിച്ചിട്ടും ശല്യം ഒഴിവാക്കാന്‍ ഏര്‍പ്പാടുകളുണ്ടാക്കാത്തത് ഭരണത്തിന്റെ വീഴ്ചയാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മുനിസിപ്പല്‍ ഓഫീസിനു ചുറ്റും കളക്ടറേറ്റ് വളപ്പിനുള്ളിലും ആക്രമണകാരികളായ പട്ടികള്‍ ഓഫീസുകളിലെത്തുന്നവര്‍ക്കു പേടി്‌സ്വപ്‌നമാണ്. വീടുകളില്‍ കടന്നു കയറുന്ന തെരുവുനായ്ക്കള്‍ വീട്ടുമൃഗങ്ങളെ കടിക്കുന്നതും ചെരുപ്പുകളുള്‍പ്പടെയുള്ള വസ്തുക്കള്‍ കടിച്ചുകൊണ്ടുപോകുന്നതും പതിവാണ്.

ഇന്നു രാത്രി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും പ്രവേശന മാര്‍ഗത്തിലുമായിരുന്നു നായ്ക്കളുടെ വിളയാട്ടം. എല്ലാ പ്ലാറ്റ്‌ഫോമിലും സദാസമയവും പട്ടികളുടെ കൂട്ടങ്ങളെ കാണാം. സ്റ്റേഷനിലെ വിശ്രമസ്ഥലമായ ഒന്നാം നിലയില്‍ പോലും പട്ടികള്‍ എപ്പോഴും വിഹരിക്കുന്നതു കണ്ടിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കാത്തത് അത്ഭുതമാണെന്നു ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികള്‍ എടുത്തുകാട്ടുന്നു. പടികള്‍ ചവിട്ടിക്കയറിയാണ് താഴത്തെ നിലയില്‍ നിന്നു പട്ടികള്‍ ഒന്നാം നിലയിലെത്തുന്നത്.

യാത്രക്കാര്‍ പറയുന്നു: നാണക്കേട് റെയില്‍വേ, നാണമില്ലാത്ത മുനിസിപ്പാലിറ്റി.

(പട്ടികളുടെ ആക്രമണവേളയില്‍ ആലപ്പുഴ റെയില്‍വേസ്റ്റേഷനിലെ യാത്രക്കാര്‍ ചിതറിയോടുമ്പോള്‍ എടുത്തതാണ് ഫോട്ടോ.)

No comments:

Post a Comment