സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, January 18, 2011

മരക്കൂട്ടങ്ങള്‍ ധാരാളമാകട്ടെ

കാവുകളെ സംരക്ഷിച്ച് അത്തരം ചെറുവനങ്ങളെ ഭാവിയുടെ സമ്പത്താക്കാനുള്ള നീക്കത്തെ തത്തംപള്ളി വാര്‍ഡിലും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. കഴിയുന്നിടത്തെല്ലാം മരക്കൂട്ടങ്ങള്‍ ധാരാളമായി വളര്‍ത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതിനു ഭക്തിയുടെ പരിവേഷം ഇല്ലെങ്കില്‍ പോലും നാടിനും നാട്ടാര്‍ക്കും ഗുണം ചെയ്യും.

കാവുകളെ വികസിപ്പിക്കാനും നവീകരിക്കാനും കാക്കാനുമുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2011 ഫെബ്രുവരി രണ്ടിന് ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തും.

സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികളുടേയും ദേവസ്വങ്ങളുടേയും വകയായും ചെറുതും വലുതുമായ നൂറുകണക്കിനു കാവുകളാണുള്ളത്. കാവുകളിലെ സസ്യവൈവിധ്യവും അവയോടനുബന്ധിച്ചുള്ള കുളങ്ങളും അന്തരീക്ഷ ശുദ്ധി നിലനിര്‍ത്താന്‍ കാരണമാകും. ഒട്ടേറെ ജീവജാലങ്ങളുടെ അതിജീവനത്തിനും ആഗോള താപനത്തില്‍ നിന്നുള്ള രക്ഷയ്ക്കും കാവുസംരക്ഷണം ഗുണം ചെയ്യും. കാണാനില്ലാതാകുന്ന പല ഔഷധ സസ്യങ്ങളും വന്‍ വൃക്ഷങ്ങളും നാട്ടില്‍ സമൃദ്ധമായി വളര്‍ത്താന്‍ സര്‍ക്കാരും നാട്ടുകാരും ഒരുമിച്ചു കൈകോര്‍ക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ വിശുദ്ധവനങ്ങള്‍ ആണ് കാവുകള്‍. പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ടു മുതലേ നിലനിന്നിരുന്നതിനാല്‍, വനത്തെ ഉപജീവനമാര്‍ഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങള്‍ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു.

ആചാരപരമായ ആവശ്യങ്ങളാള്‍ ജനങ്ങള്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകള്‍ എന്നും പറയാം. ബലിയിടുന്ന സ്ഥലം എന്നാണ് കാവിന്റെ അര്‍ത്ഥം. സാധാരണാര്‍ത്ഥത്തില്‍ കാവ് എന്നാല്‍ മരക്കൂട്ടമാണ്. സാങ്കേതികാര്‍ത്ഥത്തില്‍ അത് ആരാധനാസ്ഥാനമാകുന്നു.

ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് നിലനിര്‍ത്താനും, ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും, അത്യപൂര്‍വമായ ഔഷധസസ്യങ്ങളാല്‍ സമ്പന്നമായ കാവുകള്‍ ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണത്തിനും സഹായകമാണ്.

കാവുകള്‍ ജൈവവൈവിധ്യം ഏറെയുള്ള ജീവന്റെ കലവറയാണ്. ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനങ്ങള്‍, അറുപത്തിചിത്രശലഭങ്ങള്‍, നിരവധിയിനം സസ്യങ്ങള്‍ തുടങ്ങിയവയെല്ലാം കാവുകളിള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നിത്യഹരിത വനങ്ങളിള്‍ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങള്‍ കാവുകളിള്‍ കാണാനാകും.

പുരാതന കാലത്തെ തുറസ്സായ ക്ഷേത്രങ്ങളാണിവ. ആചാരപരമായ ആവശ്യങ്ങളാല്‍ ജനങ്ങള്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകള്‍. ഗ്രാമീണരുടെ ദേവതാരാധനാകേന്ദ്രങ്ങളായ ഇത്തരം കാവുകള്‍ കേരളത്തില്‍ ഇപ്പോള്‍ കുറച്ചേ അവശേഷിക്കുന്നുള്ളൂ.

പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ടു മുതലേ നിലനിന്നിരുന്നു. മായന്‍ വര്‍ഗക്കാര്‍ ഒരിനം കൊക്കോമരം പുണ്യവൃക്ഷമായി കരുതിയിരുന്നു. ഇന്ത്യയില്‍ ആല്‍മരത്തെ ഇന്നും പുണ്യവൃക്ഷമായി ആരാധിക്കുന്നു.

മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതിക്ക് കാവുകളും സംഭാവനകള്‍ നല്കിയിട്ടുണ്ട്. തെയ്യം, തിറ, കളമെഴുത്ത് പാട്ട്, തോറ്റം പാട്ട്, പുളളുവന്‍ പാട്ട് എന്നീ കലാരൂപങ്ങളെല്ലാം കാവുകളുടെ തണലില്‍ വളര്‍ന്നു പന്തലിച്ച കലാരൂപങ്ങളാണ്.

ഇംഗ്ലീഷില്‍ സേക്രഡ് ഗ്രൂവ്‌സ് എന്നാണ് കാവുകള്‍ അറിയപ്പെടുന്നത്.


No comments:

Post a Comment