സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, January 30, 2011

മൂന്നു മാസമായിട്ടും ഒന്നുമായിട്ടില്ല

ത്തംപള്ളി വാര്‍ഡിന്റെ വികസനത്തിനായി പൊതുജനങ്ങള്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖേന ഉന്നയിച്ച ആവശ്യങ്ങള്‍ ക്രോഡീകരിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ അധികൃതര്‍ മുമ്പാകെ സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ നടപടി ഒന്നുമില്ല!. നടപടി പോയിട്ട് മാസം ഒന്നായിട്ടും നിവേദനം കൈപ്പറ്റിയതായിപ്പോലും ആരും അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ.

2010 നവംബര്‍ ആദ്യം അധികാരത്തിലേറിയ മുനിസിപ്പല്‍ കൗണ്‍സിലിലെ ചെയര്‍പേഴ്‌സണ്‍, പ്രതിപക്ഷ നേതാവ്, തത്തംപള്ളി വാര്‍ഡ് കൗണ്‍സിലര്‍, സെക്രട്ടറി എന്നിവര്‍ക്കാണ് 2010 നവംബര്‍ 30-ന് നിവേദനം അയച്ചിരുന്നത്. നിവേദനം പൂര്‍ണമായി അന്നു തന്നെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

നിവേദനം സമര്‍പ്പിച്ച വാര്‍ത്ത മാധ്യമങ്ങളിലും വന്നു. തുടര്‍ന്ന് ഓര്‍മ്മപ്പെടുത്തല്‍ കുറിപ്പുകളും ബന്ധപ്പെട്ടവര്‍ക്ക് അയച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് 2010 നവംബര്‍ ഒന്‍പതിനു ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശേഷമാണ് ആവശ്യങ്ങള്‍ ശേഖരിച്ചത്. ഫലത്തില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ നിലവില്‍ വന്നിട്ട് മൂന്നു മാസമായിട്ടും എടുത്തുപറയത്തക്ക ജനോപകാരപ്രദങ്ങളായ നടപടികളൊന്നും തത്തംപള്ളി വാര്‍ഡില്‍ നടപ്പിലാക്കിയിട്ടില്ലെന്നു നാട്ടുകാര്‍ സൂചിപ്പിക്കുന്നു.

പ്രധാനമായും മാലിന്യനിര്‍മാര്‍ജനത്തിനു ഒരു സംവിധാനമുണ്ടാക്കിയില്ല. തെരുവുനായ ശല്യത്തിനും പരിഹാരമായില്ല. നിശ്ചയധാര്‍ഢ്യമുണ്ടെങ്കില്‍ അധികാരമേറ്റ് കുറഞ്ഞത് ഒരാഴ്ച കൊണ്ടു നടപ്പിലാക്കേണ്ട കാര്യങ്ങളാണ് മൂന്നു മാസമായിട്ടും പഴയതിലും മോശമായ രീതിയില്‍ മുന്നോട്ടുപോകുന്നത് !. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ പതിവുപോലെ ജനപ്രതിനിധികള്‍ക്ക് വോട്ടര്‍മാര്‍ അന്യരായി മാറുന്നു!!.

ജനപ്രതിനിധികള്‍ നിവേദനം കണ്ടില്ലേലും അനേകം വായനക്കാര്‍ പ്രതികരണം അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ ഉടനേ നടപ്പാക്കാനുള്ള നടപടികളാണ് മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നു വേണ്ടതെന്നായിരുന്നു അവരുടെയെല്ലാം തന്നെ നിലപാട്.

No comments:

Post a Comment