സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, January 8, 2011

കിണറുകള്‍ വൃത്തിയാക്കണം; ജൈവസമ്പത്തു വര്‍ധിപ്പിക്കണം

നവാസ പ്രധാനമായ തത്തംപള്ളി വാര്‍ഡിലെ ജലസ്രോതസുകള്‍ സംരക്ഷിക്കാനും ഭൂമി പരമാവധി കൃഷിക്ക് ഉപയുക്തമാക്കാനും പദ്ധതി ആവിഷ്‌ക്കരിച്ച് ജൈവസമ്പത്തു വര്‍ധിപ്പിക്കണമെന്ന് ആവശ്യം. വിവിധ ഏജന്‍സികളുടെ സഹായത്തോടെയുള്ള പരിരക്ഷാ നടപടികളാണ് ആവശ്യം.

കിണറുകള്‍, കുഴല്‍ക്കിണര്‍, കുളങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കാനും കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ക്ക് അവയിലെ ജലം ഉപയോഗിക്കാനും പ്രോത്സാഹനം നല്കുകയാണ് വേണ്ടത്. ശുദ്ധജലവിതരണ പദ്ധതിയില്‍ നിന്നുള്ള ജലവിതരണം കാത്തിരിക്കാതെ പ്രാദേശികതലത്തില്‍ ലഭ്യമായ ഉറവിടങ്ങള്‍ എല്ലാം പ്രയോജനപ്പെടുത്തണം. മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നതിന് സഹായധനം അനുവദിക്കണം.

തരിശായും വെറുതേ കാടുപിടിച്ചും കിടക്കുന്ന ഭൂമി കൃഷിയാവശ്യങ്ങള്‍ക്ക് സൃഷ്ടിപരമായി വിനിയോഗിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പച്ചപ്പുനിറഞ്ഞ പ്രദേശത്തിന് പറ്റിയ വളക്കൂറുള്ള മണ്ണാണ് തത്തംപള്ളിയിലേത്.

വിസ്തീര്‍ണം കുറഞ്ഞ ഭൂമിയില്‍ താമസിക്കുന്നവര്‍ക്കു പോലും ഉപയുക്തമായ കൃഷിരീതികളുണ്ട്. എല്ലാ വീട്ടുവളപ്പുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും വിപണനമാര്‍ഗങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ ആവശ്യമുള്ള ഉത്പന്നങ്ങള്‍ പ്രാദേശികമായി തന്നെ വിളയിച്ചെടുക്കാന്‍ സാധിക്കും. പരിസ്ഥിതി സൗഹൃദവും കഴിവതും ജൈവമാര്‍ഗങ്ങള്‍ അവലംബിച്ചുമുള്ള കൃഷിരീതികളാണ് നാടിന് ആവശ്യം. രാസവളങ്ങളും രാസകീടനാശിനികളും കഴിവതും ഒഴിവാക്കാന്‍ ശ്രമമുണ്ടാകണം.

ആവാസമേഖലയിലെ കാര്‍ഷികവൃത്തിക്ക് ആവശ്യമായ തൊഴില്‍സഹായവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കണം. തെങ്ങുകയറ്റ യന്ത്രങ്ങളും മരുന്നുതളി സ്‌പ്രേയറുകളും ഉള്‍പ്പടെയുള്ള വിവിധ യന്ത്രോപകരണങ്ങളുടെ ഉപയോഗം കാര്യക്ഷമമായി നടത്താന്‍ ആളുണ്ടെങ്കിലേ ചെറുകിട കൃഷി സുഗമമായി നടക്കൂ. ഒരു പ്രദേശത്തു മുഴുവായി പ്രതിരോധനടപടികള്‍ സ്വീകരിച്ചാലേ കീടനിയന്ത്രണവും മറ്റും ഫലപ്രദമായി നടത്താനുമാകൂ.

ചെറുകിട പച്ചക്കറി-പൂഷ്പ-ഔഷധ-ഫലവര്‍ഗ കൃഷി വ്യാപിപ്പിക്കാന്‍ സ്ഥിരം പദ്ധതി വേണം. പശു, ആട്, കോഴി, താറാവ് ഉള്‍പ്പടെയുള്ള സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിച്ച് ഹരിത-ക്ഷീര-മുട്ട വിപ്ലവത്തിന് അരങ്ങൊരുക്കാം. കൃഷിയും കോഴി വളര്‍ത്തലും മറ്റും സ്ഥിര വരുമാനമാര്‍ഗമാക്കാന്‍ വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരമൊരുക്കണം. പച്ചക്കറിയുടെ കാര്യത്തിലെങ്കിലും പട്ടണത്തിലെ എല്ലാ വാര്‍ഡുകളും അന്യാശ്രയമില്ലാതെ നിലനില്ക്കാനുള്ള കരുത്താണ് അധികൃതര്‍ ഉണ്ടാക്കേണ്ടത്.

ഹൃസ്വകാല വിളകള്‍ക്കൊപ്പം ദീര്‍ഘകാല വിളകള്‍ക്കും ആവശ്യമായ കൃഷിസഹായം എപ്പോഴും ആവശ്യമാണ്. തീരപ്രദേശമായ ആലപ്പുഴയില്‍ എല്ലാ വീട്ടുപറമ്പിലും തെങ്ങും മാവും എല്ലാം ഫലപൂഷ്ടമായി വളര്‍ത്തിയെടുക്കണം. വാര്‍ഡിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് ഇക്കാര്യത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതേയുള്ളു.

............................................................................................

ജലസ്രോതസുകള്‍ സംരക്ഷിക്കണം

ത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ 'കിണറുകള്‍ വൃത്തിയാക്കണം; ജൈവസമ്പത്തു വര്‍ധിപ്പിക്കണം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത മാതൃഭൂമി ഡോട്ട് കോമിലും ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. അതു നേരിട്ടു വായിക്കാന്‍ ക്ലിക്ക് ചെയ്യുക: http://www.mathrubhumi.com/alappuzha/citizen_news/721225.html 



തത്തംപള്ളി വാര്‍ഡിലെ കിണറുകള്‍ വൃത്തിയാക്കണം; ജൈവസമ്പത്തു വര്‍ധിപ്പിക്കണം
Posted on: 09 Jan 2011




ആലപ്പുഴ: ജനവാസ പ്രധാനമായ തത്തംപള്ളി വാര്‍ഡിലെ ജലസ്രോതസുകള്‍ സംരക്ഷിക്കാനും ഭൂമി പരമാവധി കൃഷിക്ക് ഉപയുക്തമാക്കാനും പദ്ധതി ആവിഷ്‌ക്കരിച്ച് ജൈവസമ്പത്തു വര്‍ധിപ്പിക്കണമെന്ന് ആവശ്യം. വിവിധ ഏജന്‍സികളുടെ സഹായത്തോടെയുള്ള പരിരക്ഷാ നടപടികളാണ് ആവശ്യം.

കിണറുകള്‍, കുഴല്‍ക്കിണര്‍, കുളങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കാനും കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ക്ക് അവയിലെ ജലം ഉപയോഗിക്കാനും പ്രോത്സാഹനം നല്കുകയാണ് വേണ്ടത്. ശുദ്ധജലവിതരണ പദ്ധതിയില്‍ നിന്നുള്ള ജലവിതരണം കാത്തിരിക്കാതെ പ്രാദേശികതലത്തില്‍ ലഭ്യമായ ഉറവിടങ്ങള്‍ എല്ലാം പ്രയോജനപ്പെടുത്തണം. തരിശായും വെറുതേ കാടുപിടിച്ചും കിടക്കുന്ന ഭൂമി കൃഷിയാവശ്യങ്ങള്‍ക്ക് സൃഷ്ടിപരമായി വിനിയോഗിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പച്ചപ്പുനിറഞ്ഞ പ്രദേശത്തിന് പറ്റിയ വളക്കൂറുള്ള മണ്ണാണ് തത്തംപള്ളിയിലേത്. വിസ്തീര്‍ണം കുറഞ്ഞ ഭൂമിയില്‍ താമസിക്കുന്നവര്‍ക്കു പോലും ഉപയുക്തമായ കൃഷിരീതികളുണ്ട്. എല്ലാ വീട്ടുവളപ്പുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും വിപണനമാര്‍ഗങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ ആവശ്യമുള്ള ഉത്പന്നങ്ങള്‍ പ്രാദേശികമായി തന്നെ വിളയിച്ചെടുക്കാന്‍ സാധിക്കും. പരിസ്ഥിതി സൗഹൃദവും കഴിവതും ജൈവമാര്‍ഗങ്ങള്‍ അവലംബിച്ചുമുള്ള കൃഷിരീതികളാണ് നാടിന് ആവശ്യം. ആവാസമേഖലയിലെ കാര്‍ഷികവൃത്തിക്ക് ആവശ്യമായ തൊഴില്‍സഹായവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കണം.

തെങ്ങുകയറ്റ യന്ത്രങ്ങളും മരുന്നുതളി സ്‌പ്രേയറുകളും ഉള്‍പ്പടെയുള്ള വിവിധ യന്ത്രോപകരണങ്ങളുടെ ഉപയോഗം കാര്യക്ഷമമായി നടത്താന്‍ ആളുണ്ടെങ്കിലേ ചെറുകിട കൃഷി സുഗമമായി നടക്കൂ. ഒരു പ്രദേശത്തു മുഴുവായി പ്രതിരോധനടപടികള്‍ സ്വീകരിച്ചാലേ കീടനിയന്ത്രണവും മറ്റും ഫലപ്രദമായി നടത്താനുമാകൂ. ചെറുകിട പച്ചക്കറിപൂഷ്പഔഷധഫലവര്‍ഗ കൃഷി വ്യാപിപ്പിക്കാന്‍ സ്ഥിരം പദ്ധതി വേണം. പശു, ആട്, കോഴി, താറാവ് ഉള്‍പ്പടെയുള്ള സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിച്ച് ഹരിതക്ഷീരമുട്ട വിപ്ലവത്തിന് അരങ്ങൊരുക്കാം. കൃഷിയും കോഴി വളര്‍ത്തലും മറ്റും സ്ഥിര വരുമാനമാര്‍ഗമാക്കാന്‍ വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരമൊരുക്കണം.

പച്ചക്കറിയുടെ കാര്യത്തിലെങ്കിലും പട്ടണത്തിലെ എല്ലാ വാര്‍ഡുകളും അന്യാശ്രയമില്ലാതെ നിലനില്ക്കാനുള്ള കരുത്താണ് അധികൃതര്‍ ഉണ്ടാക്കേണ്ടത്. ഹൃസ്വകാല വിളകള്‍ക്കൊപ്പം ദീര്‍ഘകാല വിളകള്‍ക്കും ആവശ്യമായ കൃഷിസഹായം എപ്പോഴും ആവശ്യമാണ്. തീരപ്രദേശമായ ആലപ്പുഴയില്‍ എല്ലാ വീട്ടുപറമ്പിലും തെങ്ങും മാവും എല്ലാം ഫലപൂഷ്ടമായി വളര്‍ത്തിയെടുക്കണം. വാര്‍ഡിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് ഇക്കാര്യത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതേയുള്ളു.

.......................................................................


No comments:

Post a Comment