സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, August 20, 2011

എറണാകുളം ജംഗ്ഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ആവര്‍ത്തിക്കുന്ന അപകടം ഒഴിവാക്കാന്‍ നടപടി

റണാകുളം ജംഗ്ഷന്‍ (സൗത്ത്) റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ ആലപ്പുഴ ഭാഗത്തേക്കുള്ള തെക്കേ അറ്റത്ത് പാളത്തിന്റെ നിരപ്പിലേക്കു താഴേക്ക് ചെരിഞ്ഞ നടപ്പാത ഇല്ലാത്തതിനാല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി. ആവശ്യപ്പെട്ടിരുന്ന പ്രകാരം പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് അടുത്തയിടെ ചെറുഭിത്തി ഉയര്‍ത്തിക്കെട്ടി അപകടസാധ്യത ഒഴിവാക്കുകയായിരുന്നു.

IMPACT 

എറണാകുളം റെയില്‍വേ സ്റ്റേഷന്‍ ആരംഭിച്ച കാലം മുതല്‍ നേരിട്ടിരുന്ന പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2010 ആദ്യം മുതല്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. ഈ വിഷയത്തില്‍ ആദ്യം ഫോട്ടോകള്‍ സഹിതം ഡിവിഷണല്‍ മാനേജര്‍ക്കും മറ്റും അയച്ച കത്തു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. തുടര്‍ന്നും ഓര്‍മ്മപ്പെടുത്തല്‍ കത്തുകള്‍ അയച്ചുകൊണ്ടേയിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള പല യാത്രക്കാര്‍ക്കും പരിക്കേറ്റതിനെത്തുടര്‍ന്നു യാത്രക്കാരുടെ പ്രശ്‌നം ഏറ്റെടുത്ത് ഈ വര്‍ഷം ആദ്യം മുതല്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗും അധികൃതര്‍ക്ക് ഈ വിഷയത്തില്‍ നിവേദനം അയച്ചിരുന്നു.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ തെക്കേ അരികു കുത്തനേ ഉയര്‍ന്നു നില്ക്കുകയാണ്. പാളത്തിന്റെ നിരപ്പില്‍ നിന്ന് ഏകദേശം നാല് അടി ഉയരത്തിലാണ് പ്ലാറ്റ്‌ഫോം.

ഈ പ്ലാറ്റ്‌ഫോമില്‍ വന്നു നില്ക്കുന്ന ട്രെയിനുകള്‍ മിക്കപ്പോഴും പ്ലാറ്റ്‌ഫോം അതിര്‍ത്തിയും കടന്നു മുന്നോട്ടു മാറ്റി നിര്‍ത്തുന്നതിനാല്‍ മുന്‍ഭാഗത്തെ ബോഗികളില്‍ കയറേണ്ട യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. സാധാരണ മുന്‍ഭാഗത്ത് ജനറല്‍ കംപാര്‍ട്ട്‌മെന്റുകളും വികലാംഗര്‍ക്കുള്ള കംപാര്‍ട്ട്‌മെന്റുകളും ആയതിനാല്‍ ആ ഭാഗത്ത് തിരക്കും ഏറെയായിരിക്കും. മുന്നിലുള്ള പാഴ്‌സല്‍ വാനില്‍ നിന്നു ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതുണ്ട്. യാത്രക്കാര്‍ പാളത്തിന്റെ നിരപ്പിലേക്കു പ്ലാറ്റ്‌ഫോമില്‍ നിന്നു ചാടിയിറങ്ങി ട്രെയിനില്‍ കയറേണ്ടിയിരുന്നു. ചരക്കിറക്കാനും കയറ്റാനും പോര്‍ട്ടര്‍മാര്‍ ബുദ്ധിമുട്ടിയിരുന്നു. ആര്‍എംഎസ് വാനില്‍ നിന്നു തപാല്‍ ഉരുപ്പടികളും ഇറക്കാന്‍ ഏറെ ക്ലേശിച്ചു. പ്ലാറ്റ്‌ഫോം അതിര്‍ത്തിയില്‍ നിന്നു ഏകദേശം മുന്നു ബോഗിയുടെ നീളത്തില്‍ ട്രെയിന്‍ മുന്നോട്ടു മാറി നിര്‍ത്താനാണ് സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

ട്രെയിന്‍ വരുമ്പോള്‍ യാത്രക്കാര്‍ തിക്കിത്തിരക്കി വാതിലില്‍ മാത്രം നോക്കി മുന്നോട്ടു നീങ്ങുമ്പോള്‍ പ്ലാറ്റ്‌ഫോമിന്റെ അതിര്‍ത്തിയില്‍ ഉയര്‍ന്നു നില്ക്കുന്ന പ്ലാറ്റ്‌ഫോം ഭാഗത്തു നിന്നു അറിയാതെ ഒന്നിനു പുറകേ ഒന്നായി താഴേക്കു പതിച്ചു പരിക്കുപറ്റുന്നത് സാധാരണ കാഴ്ചയായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും അപകടത്തില്‍പ്പെട്ടിരുന്നത്. പരിക്കേല്‍ക്കുന്നവരോ കണ്ടുനില്ക്കുന്നവരോ വര്‍ഷങ്ങളായി രേഖാമൂലം പരാതി നല്കിയിരുന്നില്ല.

അപകടമൊഴിവാക്കാന്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ അതിര്‍ത്തിയില്‍ താഴേക്കു ചെരിച്ചുകെട്ടുകയും അതിനോടു ചേര്‍ന്നു ലൂപ്പ് ലൈന്‍ അവസാനിക്കുന്ന ഭാഗത്ത് പ്ലാറ്റ്‌ഫോമില്‍ അതിര്‍ത്തി മതില്‍ ഉയര്‍ത്തിക്കെട്ടി മുന്നറിയിപ്പു നല്കുകയും ചെയ്യണമെന്നായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. ഒപ്പം പ്ലാറ്റ്‌ഫോമില്‍ നിന്നു താഴെയിറങ്ങി യാത്രക്കാര്‍ നില്ക്കാതിരിക്കാന്‍ ട്രെയിനുകളുടെ ബോഗികള്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍ത്താനുള്ള നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മുന്‍ഭാഗത്തെ ലഗേജ് വാനില്‍ നിന്ന് ചരക്കുകളും തപാല്‍ ഉരുപ്പടികളും സുഗമമായി ഇറക്കാനും കയറ്റാനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി കയറിയിറങ്ങാനും കോച്ചുകള്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍ത്തേണ്ടതുണ്ടെന്നും സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്കുള്ള കത്തില്‍ എടുത്തുകാട്ടിയിരുന്നു.

രണ്ടാം പ്ലാറ്റ് ഫോമിന്റെ അറ്റത്തു നിന്നു നിലവില്‍ ഒരു ലൂപ്പ് ലൈന്‍ തുടങ്ങുന്നതിനാല്‍ പ്ലാറ്റ്‌ഫോമിന്റെ ആ ഭാഗത്തു താഴേക്കു ചെരിച്ചു കെട്ടാന്‍ തത്കാലം നിവൃത്തിയില്ലെന്നാണു മനസിലാകുന്നത്. ട്രെയിനുകളുടെ എന്‍ജിന്‍ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ അറ്റത്തുതന്നെ നിര്‍ത്താനും ഏര്‍പ്പാടുണ്ടാക്കും. രണ്ടാം പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് ചെറുഭിത്തി കെട്ടിയതിന്റെ കൂടുതല്‍
ഫോട്ടോകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment