സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, April 3, 2011

നിവേദനക്കാര്യം മന്ത്രി (സ്ഥാനാര്‍ഥി)-യുടെ ശ്രദ്ധയില്‍

ലപ്പുഴ തത്തംപള്ളി വാര്‍ഡിന്റെ വികസനത്തിനായി പൊതുജനങ്ങള്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖേന ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ക്രോഡീകരിച്ച് എല്‍ഡിഎഫ് ഭരണനേതൃത്വം വഹിക്കുന്ന ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിന് നിവേദനം നല്കിയിട്ട്, നിവേദനം കിട്ടിയെന്നുപോലും ഒരു വരി മറുപടി ലഭിച്ചിട്ടില്ലെന്ന പരാതി ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലം സിപിഐ (എം) സ്ഥാനാര്‍ഥിയും നിലവില്‍ ധനകാര്യ മന്ത്രിയുമായ ഡോ.ടി.എം.തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു drthomasisaac.in വെബ്‌സൈറ്റ് ടീം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പു പ്രമാണിച്ച് ആരംഭിച്ച സൈറ്റാണിത്.

വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനു മറുപടിയാണ് ടീം നല്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് അദ്ദേഹത്തിന്റെ ഇടപെടലുണ്ടാകുമെന്നും വാര്‍ഡിലെ മുഴുവന്‍ പേരുടെയും പിന്തുണ ഇക്കാര്യത്തില്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും സൂചിപ്പിച്ചിട്ടുണ്ട്.

2010 നവംബര്‍ ഒന്‍പതിനു നിവേദനം നല്കുന്നതു സംബന്ധിച്ച അറിയിപ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യങ്ങള്‍ ക്രോഡീകരിച്ച് ഡിസംബര്‍ 30-ന് നിവേദനം ബന്ധപ്പെട്ടവര്‍ക്ക് തപാലില്‍ അയച്ചുകൊടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിനെക്കുറിച്ചുള്ള വാര്‍ത്ത പത്രമാധ്യമങ്ങളില്‍ വന്നിരുന്നു. തുടര്‍ന്നും ഓര്‍മ്മപ്പെടുത്തല്‍ കുറിപ്പയച്ചു. (നിവേദനത്തിന്റെ പകര്‍പ്പ് പൂര്‍ണരൂപത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) എന്നാല്‍ ഇതുവരെ മുനിസിപ്പല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞത് കാല്‍ വര്‍ഷം!

ഇതേസമയം, തത്തംപള്ളി വാര്‍ഡ് കാലങ്ങളായി യു.ഡി.എഫ് ഭൂരിപക്ഷ മേഖലയാണെന്നും അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫിന് കഴിയില്ല എന്നു ബഹുമാനപ്പെട്ട സമ്മതിദായകര്‍ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് കൊള്ളാം എന്നും ഒരു അതിഥിയുടെ പോസ്റ്റ് വന്നു.

അതിനു മറുപടിയായി 'തത്തംപള്ളി ആലപ്പുഴയിലല്ലേ?' എന്ന തലക്കെട്ടില്‍ രവീന്ദ്രന്‍ ഇങ്ങനെ എഴുതി: ഇതാണ് തരംതാഴ്ന്ന കക്ഷിരാഷ്ട്രീയം. ഈ ടേമിലും കഴിഞ്ഞ ടേമിലും ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ഭരണം എല്‍ഡിഎഫിനാണ്. തത്തംപള്ളി വാര്‍ഡ് കൗണ്‍സിലര്‍ തുടര്‍ച്ചയായി യുഡിഎഫില്‍ നിന്നായതു കൊണ്ട് ആ വാര്‍ഡില്‍ ഒന്നും വേണ്ടായെന്നായിരിക്കും ഭരണപക്ഷത്തിന്റെ നിലപാട്. പിന്നെങ്ങനെ എതിര്‍പക്ഷം ഭൂരിപക്ഷമായ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും? ആവശ്യങ്ങള്‍ സാധിക്കപ്പെടും? ഏതായാലും കുന്നുകൂടി ചീഞ്ഞുനാറുന്ന മാലിന്യങ്ങളും ഓടിനടന്നു കടിക്കുന്ന തെരുവു പേപ്പട്ടികളും ഒരു വാര്‍ഡില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ലെന്നു എല്ലാ സമ്മതിദായകരും തിരിച്ചറിയുന്നുണ്ട്. വര്‍ഷങ്ങളായി ആ നിലയ്ക്ക് മാറ്റമില്ലതാനും. വോട്ടര്‍മാര്‍ അടിസ്ഥാനപരമായി വളരെ നേരിട്ടിടപെടേണ്ടി വരുന്ന ഒരു മുനിസിപ്പാലിറ്റി അനേക വര്‍ഷങ്ങളായി ഇങ്ങനെ.. അതുകഴിഞ്ഞിട്ടല്ലേയുള്ളു നിയമസഭ.

അതിനു പേരു വയ്ക്കാതെ അതിഥി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: തോമസ് ഐസക്ക് കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ കാണുന്നതെന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹം നിങ്ങളെ സഹായിക്കുമായിരിക്കും... പ്രതീക്ഷിക്കുക. പക്ഷേ, തത്തംപള്ളിക്കാര്‍ കാലാകാലങ്ങളായി കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ കാണുന്നവരാണെന്നാണ് കേള്‍ക്കുന്നത്. അതുകൊണ്ട് സൂചിപ്പിച്ചെന്നേ ഉള്ളൂ... ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ മറ്റ് യൂ.ഡി.എഫ് വാര്‍ഡുകളില്‍ നിന്നും അവരെ അവഗണിക്കുന്നതായി പരാതി കേള്‍ക്കുന്നില്ലല്ലോ...

അതിനും രവീന്ദ്രന്‍ 'എല്ലാം സഹിക്കുന്നു' എന്ന തലക്കെട്ടില്‍ വിശദമായി മറുപടിയെഴുതി: പരാതിപ്പെട്ടിട്ട് എന്തു ഫലം? വിധിയെന്നു കരുതി എല്ലാവരും എല്ലാം സഹിക്കുന്നു. അത്ര തന്നെ. എന്നുകരുതി ആരും ഒന്നിനും പരാതിപ്പെടുന്നില്ലെന്നു കരുതരുത്. പത്രങ്ങളില്‍ ദിവസേന വരുന്ന ആവശ്യങ്ങളും ആവലാതികളും തന്നെ പരിശോധിക്കുക. തത്തംപള്ളിക്കു പ്രത്യേകമായി ഒന്നും വേണ്ട. പട്ടണത്തിന്റെ പരിച്ഛേദമാണ് ഈ പ്രദേശം. ഇവിടെയുണ്ടെങ്കില്‍ എല്ലായിടത്തുമുണ്ട്. വേണമെങ്കില്‍ ഏതാനും ദിവസം
കൊണ്ടു നടപ്പാക്കാവുന്ന കാര്യങ്ങള്‍ക്കു പോലും നീക്കുപോക്കില്ല. പിന്നെ, പ്രതീക്ഷയാണല്ലോ എല്ലാവരേയും നിലനിര്‍ത്തുന്നത്!

(ഡോ.ഐസക്കിന്റെ വെബ്‌സൈറ്റില്‍ വന്ന പോസ്റ്റുകള്‍ അതേപോലെ തന്നെ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

No comments:

Post a Comment