സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, April 22, 2011

തീരദേശ റെയില്‍ പാതയില്‍ യാത്രാക്ലേശം; ഗതിവേഗ സര്‍വീസുകള്‍ ആരംഭിക്കണം

ലപ്പുഴ വഴിയുള്ള തീരദേശ റെയില്‍ പാതയിലൂടെയുള്ള യാത്രാക്ലേശം കുറയ്ക്കാന്‍ ഗതിവേഗത്തിലുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ അടിക്കടി ആരംഭിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. ട്രെയിന്‍ സര്‍വീസുകളെ ആശ്രയിച്ച് ദിവസേന മറ്റു ജില്ലകളില്‍ പോയി ജോലി ചെയ്തു മടങ്ങുന്ന അനേകം ആള്‍ക്കാര്‍ തത്തംപള്ളിയിലുണ്ട്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളാണ് ഇപ്പോള്‍ പ്രയോജനപ്പെടുന്നത്. എന്നാല്‍ അവയുടെ എണ്ണം കുറവാണിപ്പോള്‍.

തീരദേശ പാത ഒറ്റ ലൈന്‍ ആയതിനാലും എല്ലാ സ്‌റ്റേഷനുകളിലും ക്രോസിംഗ് സൗകര്യം ഇല്ലാത്തതിനാലുമാണ് ട്രെയിനുകള്‍ വല്ലാതെ വൈകി ഓടുന്നത്. ഈ ലൈന്‍ ഇരട്ടപ്പാതയാക്കി മാറ്റാന്‍ സാധാരണഗതിയില്‍ ഇനിയും വര്‍ഷങ്ങള്‍ ഏറെയെടുക്കുമെന്നതിനാല്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ക്രോസിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. പലപ്പോഴും ഗുഡ്‌സ് ട്രെയിനുകള്‍ക്കായിപ്പോലും പാസഞ്ചര്‍ ട്രെയിനുകള്‍ വളരെ നേരം പിടിച്ചിടാറുണ്ട്. ക്രോസിംഗ് സൗകര്യമായാല്‍ കൂടെക്കൂടെ ട്രെയിനുകള്‍ക്ക് അധികം വൈകാതെ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാനാകും.

എറണാകുളം ജംഗ്ഷന്‍ - ആലപ്പുഴ - കായംകുളം ജംഗ്ഷന്‍ തീരദേശ റെയില്‍ പാതയുടെ ദൂരം 100 കിലോമീറ്ററാണ്. ഇടയ്ക്ക് 18 സ്റ്റേഷന്‍. എറണാകുളം ജംഗ്ഷന്‍ (0 കിലോമീറ്റര്‍), തിരുനെട്ടൂര്‍ (5), കുമ്പളം (8), അരൂര്‍ (13), എഴുപുന്ന (19), തുറവൂര്‍ (23), വയലാര്‍ (27), ചേര്‍ത്തല (34), തിരുവിഴ (39), മാരാരിക്കുളം (45), കലവൂര്‍ (48), തുമ്പോളി (53), ആലപ്പുഴ (57), പുന്നപ്ര (65), അമ്പലപ്പുഴ (69), തകഴി (75), കരുവാറ്റ (81), ഹരിപ്പാട് (87), ചേപ്പാട് (93), കായംകുളം ജംഗ്ഷന്‍ (100 കിലോമീറ്റര്‍). കൂടിയത് രണ്ടു മണിക്കൂര്‍ കൊണ്ട് ഓടാനുള്ള ദൂരം ഇരട്ടിയും അതിലേറെയുമെടുത്താണ് ഇപ്പോള്‍ ഓടുന്നത്. എറണാകുളം ജംഗ്ഷന്‍, കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കായംകുളം ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലേ ഇപ്പോള്‍ ക്രോസിംഗ് സൗകര്യമുള്ളു. പകുതി എണ്ണം സ്റ്റേഷനുകളില്‍ കൂടി എത്രയും വേഗം ക്രോസിംഗ് സൗകര്യം ഉണ്ടാകേണ്ടിയിരിക്കുന്നു. മുമ്പിലുള്ള ട്രെയിന്‍ രണ്ടു സ്‌റ്റേഷനുകള്‍ കഴിഞ്ഞാലേ ഇപ്പോള്‍ പിന്നാലെയുള്ള ട്രെയിന്‍ വിടാന്‍ അനുവദിക്കൂ.

കേരളത്തില്‍ തിരുവനന്തപുരത്തിനും തൃശൂരിനുമിടയില്‍ ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ എണ്ണം കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വേ അടുത്തയിടെ തീരുമാനിച്ചിട്ടുണ്ട്. കായംകുളം ഉള്‍പ്പടെയുള്ള സ്റ്റോപ്പുകളാണ് റദ്ദാക്കാന്‍ പോകുന്നത്. പകരം കൂടുതല്‍ ഹൃസ്വദൂര മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. അപ്പോള്‍ തീര്‍ച്ചയായും തീരദേശ പാതയില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കേണ്ടതുണ്ട്. തീരദേശ പാതയില്‍ നിലവില്‍ പല എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസുകളേയും കൂടി ആശ്രയിച്ചാണ് യാത്രക്കാര്‍ ജോലിക്കു പോയി വരുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം ഓടാന്‍ മെമുവിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. പ്രധാന സ്റ്റേഷനുകളില്‍ എത്തി ദീര്‍ഘദൂര ട്രെയിനുകളില്‍ കയറാനും അവിടെ എത്തുന്നവര്‍ക്ക് അടുത്ത സ്റ്റേഷനുകളിലേക്ക് യാത്ര തുടരാനും കൂടുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ ആവശ്യമായി വരും.

തീരദേശ പാതയില്‍ ആരംഭിക്കുന്ന മെമു സര്‍വീസ് എറണാകുളം ജംഗ്ഷനു (സൗത്ത്) പകരം എറണാകുളം ടൗണി (നോര്‍ത്ത്)-ല്‍ നിന്ന് ആരംഭിക്കുന്നതായിരിക്കും ഉചിതം. കോട്ടയം ഭാഗത്തുനിന്നുള്ള മിക്ക ട്രെയിനുകളും നോര്‍ത്തിലൂടെയാണ് വന്നുപോകുന്നത്. അതുപോലെ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ക്ക് സൗത്തില്‍ മാത്രമാണ് സ്റ്റോപ്പുള്ളതും. സൗത്തിനും നോര്‍ത്തിനും ഇടയ്ക്കുള്ള രണ്ടു കിലോ മീറ്റര്‍ ദൂരം യാത്രക്കാര്‍ക്ക് റോഡിലൂടെ പോകണമെങ്കില്‍ ഗതാഗതക്കുരുക്കു മൂലം പെടാപ്പാടുപെടണം. കൊച്ചി നഗരത്തിലെ ഈ രണ്ടു റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഇപ്പോള്‍ ബസ് സര്‍വീസുകളില്ല. വന്‍ ചാര്‍ജ് നല്കി ഓട്ടോറിക്ഷയോ ടാക്‌സിയോ പിടിക്കുകയുള്ളു മാര്‍ഗം. മെമു സര്‍വീസ് നോര്‍ത്ത് വരെയാക്കിയാല്‍ അനേകം സ്ഥിരം യാത്രക്കാര്‍ക്കും പ്രയോജനപ്പെടും.




തീരദേശ ഒറ്റവരി തീവണ്ടിപ്പാതയിലൂടെ കടന്നു പോകുന്ന ഗുഡ്‌സ് ട്രെയിന്‍ കാണാം. തുമ്പോളി റെയില്‍വേ ലെവല്‍ ക്രോസ്‌ ഗേറ്റില്‍ നിന്നുള്ള ദൃശ്യം. വീഡിയോ 1.07 മിനിറ്റ്. ചരക്കു വണ്ടികളുടേയും എണ്ണം ഈ പാതയില്‍ വര്‍ധിച്ചിരിക്കുകയാണ്. 

No comments:

Post a Comment