വിനോദസഞ്ചാരത്തിന് ആലപ്പുഴയില്‍ ഭര്‍ത്താവിനോടും കൊച്ചുമകനോടും ഒപ്പം എത്തിയ തമിഴ്‌നാട്ടുകാരിയായ യുവതിയെ യുവാവ് അപമാനിച്ചതായി പരാതി. നാട്ടുകാരില്‍ പലരും വിവരം ടൂറിസം പോലീസിനേയും സാധാ പോലീസിനേയും വിളിച്ച് അറിയിച്ച് അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആരും സ്ഥലത്തെത്തിയില്ല. ജനുവരി 24-ന് കൊട്ടിന്റേയും കുരവയുടേയും അകമ്പടിയോടെ ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്ത പോലീസ് കണ്‍ട്രോള്‍ റൂമും ടൂറിസം പോലീസ് എയിഡ് പോസ്റ്റും ഒരു കൂരയില്‍ വളരെ തൊട്ടടുത്തായിട്ടും ഇതാണ് സ്ഥിതിയെന്നു നാട്ടുകാര്‍ പരിതപിച്ചു. ടൂറിസം വികസനത്തിന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വന്‍ തിരിച്ചടിയാകും.
മുനിസിപ്പല്‍ മൈതാനത്തിനും ജില്ലാ കോടതി പാലത്തിനും ഇടയ്ക്കുള്ള ഇടവഴിയുടെ സമീപമായിരുന്നു ഇന്നു (2011 ഏപ്രില്‍ 16 ശനി) രാത്രി ഏകദേശം ഏഴു മണി കഴിഞ്ഞപ്പോള്‍ സംഭവം. യുവാവിനു കൂട്ടായി വേറെ സംഘാംഗങ്ങള്‍ ഉണ്ടെന്നും സംശയിക്കുന്നു. ഉല്ലാസയാത്രക്കെത്തിയവര്‍ റോഡിലൂടെ നടന്നുവരുമ്പോഴാണ് അപമാനശ്രമമുണ്ടായത്. യുവതി എതിര്‍പ്പുപ്രകടിപ്പിച്ചു പ്രതികരിച്ചിട്ടും സാമൂഹ്യവിരുദ്ധരെ നേരിടാന്‍ ആരും ധൈര്യപ്പെട്ടില്ല. തത്തംപള്ളിയുടെ തൊട്ടടുത്ത പ്രദേശത്താണ് സംഭവം നടന്നത്.
കരഞ്ഞുകൊണ്ടിരുന്ന യുവതിയുടെയും കുടുംബാംഗങ്ങളുടേയും ചുറ്റും നൂറുകണക്കിന് ആള്‍ക്കാര്‍ കൂടി അവരവര്‍ക്കു വായില്‍ തോന്നിയത് പറഞ്ഞുകൊണ്ടിരുന്നെങ്കിലും ഉത്തരവാദത്തോടെ എന്തെങ്കിലും ചെയ്യാന്‍ അധികാരികള്‍ ആരും സ്ഥലത്ത് എത്തിയില്ല. വഴിയില്‍ വെറുതേ നിന്നു കൈനീട്ടി ഹൈല്‍മറ്റിന്റേയും സീറ്റ്‌ബെല്‍റ്റിന്റേയും പേരില്‍ ആവേശത്തോടെ സര്‍ക്കാരിനു വേണ്ടി പിരിവു നടത്തുന്ന പോലീസുകാരെ സാമൂഹ്യവിരുദ്ധരെ പിടികൂടാനാണ് വിടേണ്ടതെന്നാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. ഗതാഗതത്തിനു തടസമുണ്ടാകുന്ന രീതിയിലാണ് സംഭവത്തിനു ശേഷം ജനങ്ങള്‍ റോഡില്‍ തടിച്ചുകൂടിയത്. എന്നാല്‍ സാമൂഹ്യവിരുദ്ധതയ്‌ക്കെതിരേ ഒരു തരത്തിലും ആരും സഹായിച്ചില്ലെന്നും പ്രതികരിക്കാന്‍ തയാറായില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.
ആക്രമണം നടത്തിയ യുവാവിന്റെ കൂട്ടത്തിലുള്ളവരില്‍ നിന്നു വീണ്ടും ആക്രമണം ഉണ്ടാകാനിടയുള്ളതു കൊണ്ട് 'എസ്‌കേപ്' ചെയ്യാന്‍ നാട്ടുകാരില്‍ ചിലര്‍ ശക്തമായി ആവശ്യപ്പെട്ടതു കൊണ്ട് യുവതിയും ഭര്‍ത്താവും മകനും കുറച്ചു നേരം പോലീസിനെ കാത്തുനിന്നതിനു ശേഷം ജനക്കൂട്ടത്തിനിടയില്‍ നിന്നു സ്ഥലം വിട്ടു പോകുകയായിരുന്നു.
ഇതേസമയം, ഇത്തരം സംഭവത്തില്‍ ഇടപെടാന്‍ വകുപ്പില്ലെന്നാണ് ടൂറിസം പോലീസിന്റെ നിലപാടെന്നറിയുന്നു. വൈകിയെത്തിയ ലോക്കല്‍ പോലീസാകട്ടെ, പ്രതിയേയും പരാതിക്കാരിയേയും അവിടെ കൂടിയവര്‍ എന്തിനാണ് 'വിട്ടുകളഞ്ഞതെന്നു' ചോദിച്ചു വിരട്ടിയ ശേഷം കളം കാലിയാക്കിയെന്നും പിന്നീട് ചിലര്‍ പറഞ്ഞു!
മുനിസിപ്പല്‍ മൈതാനത്തിനും ജില്ലാ കോടതി പാലത്തിനും ഇടയ്ക്കുള്ള ഇടവഴിയുടെ സമീപമായിരുന്നു ഇന്നു (2011 ഏപ്രില്‍ 16 ശനി) രാത്രി ഏകദേശം ഏഴു മണി കഴിഞ്ഞപ്പോള്‍ സംഭവം. യുവാവിനു കൂട്ടായി വേറെ സംഘാംഗങ്ങള്‍ ഉണ്ടെന്നും സംശയിക്കുന്നു. ഉല്ലാസയാത്രക്കെത്തിയവര്‍ റോഡിലൂടെ നടന്നുവരുമ്പോഴാണ് അപമാനശ്രമമുണ്ടായത്. യുവതി എതിര്‍പ്പുപ്രകടിപ്പിച്ചു പ്രതികരിച്ചിട്ടും സാമൂഹ്യവിരുദ്ധരെ നേരിടാന്‍ ആരും ധൈര്യപ്പെട്ടില്ല. തത്തംപള്ളിയുടെ തൊട്ടടുത്ത പ്രദേശത്താണ് സംഭവം നടന്നത്.
കരഞ്ഞുകൊണ്ടിരുന്ന യുവതിയുടെയും കുടുംബാംഗങ്ങളുടേയും ചുറ്റും നൂറുകണക്കിന് ആള്‍ക്കാര്‍ കൂടി അവരവര്‍ക്കു വായില്‍ തോന്നിയത് പറഞ്ഞുകൊണ്ടിരുന്നെങ്കിലും ഉത്തരവാദത്തോടെ എന്തെങ്കിലും ചെയ്യാന്‍ അധികാരികള്‍ ആരും സ്ഥലത്ത് എത്തിയില്ല. വഴിയില്‍ വെറുതേ നിന്നു കൈനീട്ടി ഹൈല്‍മറ്റിന്റേയും സീറ്റ്‌ബെല്‍റ്റിന്റേയും പേരില്‍ ആവേശത്തോടെ സര്‍ക്കാരിനു വേണ്ടി പിരിവു നടത്തുന്ന പോലീസുകാരെ സാമൂഹ്യവിരുദ്ധരെ പിടികൂടാനാണ് വിടേണ്ടതെന്നാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. ഗതാഗതത്തിനു തടസമുണ്ടാകുന്ന രീതിയിലാണ് സംഭവത്തിനു ശേഷം ജനങ്ങള്‍ റോഡില്‍ തടിച്ചുകൂടിയത്. എന്നാല്‍ സാമൂഹ്യവിരുദ്ധതയ്‌ക്കെതിരേ ഒരു തരത്തിലും ആരും സഹായിച്ചില്ലെന്നും പ്രതികരിക്കാന്‍ തയാറായില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.
ആക്രമണം നടത്തിയ യുവാവിന്റെ കൂട്ടത്തിലുള്ളവരില്‍ നിന്നു വീണ്ടും ആക്രമണം ഉണ്ടാകാനിടയുള്ളതു കൊണ്ട് 'എസ്‌കേപ്' ചെയ്യാന്‍ നാട്ടുകാരില്‍ ചിലര്‍ ശക്തമായി ആവശ്യപ്പെട്ടതു കൊണ്ട് യുവതിയും ഭര്‍ത്താവും മകനും കുറച്ചു നേരം പോലീസിനെ കാത്തുനിന്നതിനു ശേഷം ജനക്കൂട്ടത്തിനിടയില്‍ നിന്നു സ്ഥലം വിട്ടു പോകുകയായിരുന്നു.
ഇതേസമയം, ഇത്തരം സംഭവത്തില്‍ ഇടപെടാന്‍ വകുപ്പില്ലെന്നാണ് ടൂറിസം പോലീസിന്റെ നിലപാടെന്നറിയുന്നു. വൈകിയെത്തിയ ലോക്കല്‍ പോലീസാകട്ടെ, പ്രതിയേയും പരാതിക്കാരിയേയും അവിടെ കൂടിയവര്‍ എന്തിനാണ് 'വിട്ടുകളഞ്ഞതെന്നു' ചോദിച്ചു വിരട്ടിയ ശേഷം കളം കാലിയാക്കിയെന്നും പിന്നീട് ചിലര്‍ പറഞ്ഞു!
No comments:
Post a Comment