സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, April 16, 2011

ടൂറിസ്റ്റായി എത്തിയ തമിഴ്‌നാട്ടുകാരി യുവതിയെ യുവാവ് അപമാനിച്ചു

വിനോദസഞ്ചാരത്തിന് ആലപ്പുഴയില്‍ ഭര്‍ത്താവിനോടും കൊച്ചുമകനോടും ഒപ്പം എത്തിയ തമിഴ്‌നാട്ടുകാരിയായ യുവതിയെ യുവാവ് അപമാനിച്ചതായി പരാതി. നാട്ടുകാരില്‍ പലരും വിവരം ടൂറിസം പോലീസിനേയും സാധാ പോലീസിനേയും വിളിച്ച് അറിയിച്ച് അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആരും സ്ഥലത്തെത്തിയില്ല. ജനുവരി 24-ന് കൊട്ടിന്റേയും കുരവയുടേയും അകമ്പടിയോടെ ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്ത പോലീസ് കണ്‍ട്രോള്‍ റൂമും ടൂറിസം പോലീസ് എയിഡ് പോസ്റ്റും ഒരു കൂരയില്‍ വളരെ തൊട്ടടുത്തായിട്ടും ഇതാണ് സ്ഥിതിയെന്നു നാട്ടുകാര്‍ പരിതപിച്ചു. ടൂറിസം വികസനത്തിന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വന്‍ തിരിച്ചടിയാകും.

മുനിസിപ്പല്‍ മൈതാനത്തിനും ജില്ലാ കോടതി പാലത്തിനും ഇടയ്ക്കുള്ള ഇടവഴിയുടെ സമീപമായിരുന്നു ഇന്നു (2011 ഏപ്രില്‍ 16 ശനി) രാത്രി ഏകദേശം ഏഴു മണി കഴിഞ്ഞപ്പോള്‍ സംഭവം. യുവാവിനു കൂട്ടായി വേറെ സംഘാംഗങ്ങള്‍ ഉണ്ടെന്നും സംശയിക്കുന്നു. ഉല്ലാസയാത്രക്കെത്തിയവര്‍ റോഡിലൂടെ നടന്നുവരുമ്പോഴാണ് അപമാനശ്രമമുണ്ടായത്. യുവതി എതിര്‍പ്പുപ്രകടിപ്പിച്ചു പ്രതികരിച്ചിട്ടും സാമൂഹ്യവിരുദ്ധരെ നേരിടാന്‍ ആരും ധൈര്യപ്പെട്ടില്ല. തത്തംപള്ളിയുടെ തൊട്ടടുത്ത പ്രദേശത്താണ് സംഭവം നടന്നത്.

കരഞ്ഞുകൊണ്ടിരുന്ന യുവതിയുടെയും കുടുംബാംഗങ്ങളുടേയും ചുറ്റും നൂറുകണക്കിന് ആള്‍ക്കാര്‍ കൂടി അവരവര്‍ക്കു വായില്‍ തോന്നിയത് പറഞ്ഞുകൊണ്ടിരുന്നെങ്കിലും ഉത്തരവാദത്തോടെ എന്തെങ്കിലും ചെയ്യാന്‍ അധികാരികള്‍ ആരും സ്ഥലത്ത് എത്തിയില്ല. വഴിയില്‍ വെറുതേ നിന്നു കൈനീട്ടി ഹൈല്‍മറ്റിന്റേയും സീറ്റ്‌ബെല്‍റ്റിന്റേയും പേരില്‍ ആവേശത്തോടെ സര്‍ക്കാരിനു വേണ്ടി പിരിവു നടത്തുന്ന പോലീസുകാരെ സാമൂഹ്യവിരുദ്ധരെ പിടികൂടാനാണ് വിടേണ്ടതെന്നാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. ഗതാഗതത്തിനു തടസമുണ്ടാകുന്ന രീതിയിലാണ് സംഭവത്തിനു ശേഷം ജനങ്ങള്‍ റോഡില്‍ തടിച്ചുകൂടിയത്. എന്നാല്‍ സാമൂഹ്യവിരുദ്ധതയ്‌ക്കെതിരേ ഒരു തരത്തിലും ആരും സഹായിച്ചില്ലെന്നും പ്രതികരിക്കാന്‍ തയാറായില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.

ആക്രമണം നടത്തിയ യുവാവിന്റെ കൂട്ടത്തിലുള്ളവരില്‍ നിന്നു വീണ്ടും ആക്രമണം ഉണ്ടാകാനിടയുള്ളതു കൊണ്ട് 'എസ്‌കേപ്' ചെയ്യാന്‍ നാട്ടുകാരില്‍ ചിലര്‍ ശക്തമായി ആവശ്യപ്പെട്ടതു കൊണ്ട് യുവതിയും ഭര്‍ത്താവും മകനും കുറച്ചു നേരം പോലീസിനെ കാത്തുനിന്നതിനു ശേഷം ജനക്കൂട്ടത്തിനിടയില്‍ നിന്നു സ്ഥലം വിട്ടു പോകുകയായിരുന്നു.

ഇതേസമയം, ഇത്തരം സംഭവത്തില്‍ ഇടപെടാന്‍ വകുപ്പില്ലെന്നാണ് ടൂറിസം പോലീസിന്റെ നിലപാടെന്നറിയുന്നു. വൈകിയെത്തിയ ലോക്കല്‍ പോലീസാകട്ടെ, പ്രതിയേയും പരാതിക്കാരിയേയും അവിടെ കൂടിയവര്‍ എന്തിനാണ് 'വിട്ടുകളഞ്ഞതെന്നു' ചോദിച്ചു വിരട്ടിയ ശേഷം കളം കാലിയാക്കിയെന്നും പിന്നീട് ചിലര്‍ പറഞ്ഞു!

No comments:

Post a Comment