സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, November 14, 2010

പട്ടണത്തിന് വൃത്തിയും വെടിപ്പും

ലപ്പുഴ പട്ടണം വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ.

പട്ടണത്തില്‍ മാസങ്ങളായി രൂക്ഷമായി നിലനില്ക്കുന്ന തെരുവുനായ് ശല്യം ഇല്ലാതാക്കുമെന്നു അധ്യക്ഷ ഉറപ്പുനല്കുന്നു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ മേഴ്‌സിയേയും പട്ടി കടിക്കാന്‍ ഓടിച്ചിരുന്നു!. സ്വന്തം വാര്‍ഡായ കളപ്പുരയിലായിരുന്നു സംഭവം. എന്നാല്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് കടിയേറ്റു. മേഴ്‌സിയെ കൂടെയുണ്ടായിരുന്നവര്‍ തള്ളി മാറ്റിയതുകൊണ്ടാണ് പാഞ്ഞെത്തിയ പട്ടിയുടെ കടിയില്‍ നിന്നു രക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ പോലീസ് കോണ്‍സ്റ്റബിളിനേയും തെരുവുനായ കടിച്ചു. ചികിത്സാച്ചെലവു പോലും കിട്ടാതെ കടിയേറ്റവര്‍ സ്വയം അനുഭവിച്ചു. നായ്ക്ക് പേയില്ലായിരുന്നതിനാല്‍ പ്രശ്‌നം അത്രയും ഗുരുതരമായില്ലെന്നു മാത്രം.

എന്നാല്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്ര നിയമമുള്ളതിനാല്‍ നായ്ശല്യത്തിനെതിരേ ചെയര്‍പേഴ്‌സണ്‍ എന്തു ചെയ്യുമെന്നു കാത്തിരുന്നു കാണാമെന്നു നാട്ടുകാര്‍. നായ്ക്കളെ വന്ധ്യംകരിച്ചു റോഡിലേക്കു തന്നെ വിടണമെന്നാണ് കേന്ദ്രം പറയുന്നത്രേ. അതുകൊണ്ട് വംശവര്‍ധന കുറയുമെന്നല്ലാതെ പേവിഷവും കടിയും കുറയുമോ എന്നാണ് ചോദ്യം. റോഡില്‍ അലയാന്‍ വിടാതെ മുനിസിപ്പാലിറ്റി അവയെപ്പിടിച്ചു കൂട്ടിലാക്കി വളര്‍ത്തിക്കോട്ടെയെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അതിലാര്‍ക്കും എതിര്‍പ്പില്ല. എത്രയും പെട്ടെന്നു പരിഹാരമുണ്ടായില്ലെങ്കില്‍ അലഞ്ഞുതിരിയുന്ന പട്ടികളെ നാട്ടുകാര്‍ പിടികൂടി ഭരണാധികാരികളുടെ വീട്ടുമുറ്റത്ത് കെട്ടിയിടുന്ന നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിയേക്കും.

തെരുവുനായ്ക്കള്‍ തത്തംപള്ളി പ്രദേശത്തെ ഭീതിയിലാക്കുകയാണ്. പേപ്പട്ടികള്‍ റോഡിലൂടെ അലയുമ്പോള്‍ അവയെ പിടികൂടണമെന്ന ആവശ്യത്തിനു ആരും പുല്ലുവിലപോലും കൊടുക്കുന്നില്ല. ഉത്തരവാദികളെന്നു ജനങ്ങള്‍ കരുതുന്ന അധികൃതരെല്ലാം കൈമലത്തി മാളത്തിലേക്കു വലിഞ്ഞിരിക്കുന്നു.

മാലിന്യ പ്രശ്‌നവും പരിഹരിക്കുമെന്നു ചെയര്‍പേഴ്‌സണ്‍ പറയുന്നു. മാലിന്യം റോഡില്‍ വലിച്ചെറിയാതിരിക്കാന്‍ ജനങ്ങളും സഹകരിക്കണമെന്ന അപേക്ഷ വളരെ ന്യായമാണ്.

നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന മണ്ഡലകാലവും ചിറപ്പുത്സവവും മുന്നില്‍ക്കണ്ട് പട്ടണത്തിലെ മുഴുവന്‍ തെരുവു വിളക്കുകളും ഉടന്‍ തെളിക്കും. അതിനായി ആവശ്യമായ വൈദ്യുത സാമഗ്രികള്‍ ലഭ്യമാക്കും. എന്നാല്‍ വഴിവിളക്കു സ്ഥാപിക്കാത്ത പോസ്റ്റുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിന് മുന്‍ഗണന നല്കും. റോഡുകള്‍ വ്യാപകമായി പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി യാത്ര ദുഷ്‌കരമായിരിക്കുകയാണ്.

കൊതുകുനിര്‍മാര്‍ജനത്തിന് വീടുകളില്‍ മരുന്നുതളിക്കാനെത്തിയിരുന്ന ജീവനക്കാരെ കാണാനില്ല എന്ന പരാതിക്കു നടപടി സ്വീകരിച്ചു ഫോഗിങ് തുടങ്ങിയെന്നാണ് 2010 നവംബര്‍ 13-നു ശനിയാഴ്ച ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. എന്നാല്‍ ഫോഗിങ് തത്തംപള്ളി വാര്‍ഡില്‍ നടത്തുന്നതു കണ്ടില്ല.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന തീയതി മുതല്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആവശ്യങ്ങളില്‍ മിക്കതിനും പരിഹാമുണ്ടാക്കും എന്നാണ് ചെയര്‍പേഴ്‌സന്റെ നിലപാട്. അതിന് എത്രനാളെടുക്കുമെന്നാണ് ചോദ്യം.

No comments:

Post a Comment