സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, November 26, 2010

വീടുകളിലെത്തുന്ന യാചകരെ നിരോധിക്കണം

വീടുകളില്‍ ഏതുസമയവും കയറി വരുന്ന യാചകരെ നിരോധിക്കണമെന്ന് ആവശ്യമുയരുന്നു. ഭിക്ഷാടകരുടെ വേഷത്തില്‍ മോഷ്ടാക്കളുമുണ്ട്. മുറ്റത്തു കിടക്കുന്ന സാധനങ്ങള്‍ ഇത്തരക്കാര്‍ പെറുക്കിക്കൊണ്ടുപോകുന്നതും പതിവാണ്. തത്തംപള്ളി വാര്‍ഡില്‍ എത്തുന്ന ഭിക്ഷാടകരില്‍ ഏറെയും അന്യസംസ്ഥാനങ്ങളില്‍ നിന്നു എത്തുന്നവരാണ്. ആരോഗ്യപ്രശ്‌നങ്ങളോ രോഗങ്ങളോ ഇല്ലാത്തവരും യാചകരായി എത്തുന്നുണ്ട്.

ഇതേസമയം, സംസ്ഥാനത്തു ഭിക്ഷാടനം നിരോധിക്കുന്നതു സംബന്ധിച്ചും ബാലഭിക്ഷാടകരെ പുനഃരധിവസിപ്പിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നു കേരള ഹൈക്കോടതി 2010 നവംബര്‍ 25-നു നിര്‍ദേശിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന കുട്ടികളെ പുനഃരധിവസിപ്പിക്കാനായി ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കണമെന്നും പദ്ധതിയില്‍ കുട്ടികളുടെ മൗലികാവകാശമായ വിദ്യാഭ്യാസം, അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കണം.

ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ടു കെഎസ്ആര്‍ടിസി ജീവനക്കാരനായ എളങ്കുന്നപ്പുഴ പുലിയേടത്ത് പി.ജെ. പീറ്റര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ്  ബി.പി. റേ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ജി ഡിസംബര്‍ 20-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പിഞ്ചു കുഞ്ഞുങ്ങളോടു സമൂഹത്തിനുള്ള അനുകമ്പ മുതലാക്കിയാണു ഭിക്ഷാടന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ തട്ടിയെടുത്തു ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങളുണ്ട്. ബാലഭിക്ഷാടനം തടയാന്‍ ഹൈവേ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ ശ്രമം ഉണ്ടാകണം. സര്‍ക്കാരോ നഗരസഭകളോ ഇത്തരം കുട്ടികളെ പുനഃരധിവാസ കേന്ദ്രത്തില്‍ എത്തിക്കണം. കൊച്ചി നഗരസഭ പോലുള്ള യാചക നിരോധിത പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളല്ലാത്തവരെയും സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണം. കുട്ടികളെ മുതിര്‍ന്നവര്‍ക്കൊപ്പം പിടികൂടിയാല്‍ ഇവരെ തട്ടിക്കൊണ്ടു വന്നതാണോയെന്നു പോലീസ് പരിശോധിക്കണം. ഇത്തരത്തിലാണെന്നു ബോധ്യപ്പെട്ടാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണം.

യാചകരുടെ പുനഃരധിവാസം ദീര്‍ഘകാല പദ്ധതിയായി നടപ്പാക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഭിക്ഷാടനം നടത്തുന്ന കുട്ടികളെ പിടികൂടി പുനഃരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കാനായി കൂട്ടായി ശ്രമിക്കണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹാജരാക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊച്ചിയില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും പോലീസിന്റെ നിസഹകരണം മൂലമാണ് ഇതു തടയാനാകാത്തതെന്നു നഗരസഭ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോലീസ് ഇക്കാര്യത്തി ല്‍ സഹകരിക്കുന്നില്ലെന്നും നഗരസഭ കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു ഭിക്ഷാടനം തടയുന്നതിനു പരമാവധി നടപടികളെടുക്കാന്‍ കോടതി പോലീസിനു നിര്‍ദേശം നല്കിയത്.

No comments:

Post a Comment