സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, November 1, 2011

ആലപ്പുഴ നഗരസഭ ഭരണസമിതിക്ക് ഒരു വയസ്; ഉദാസീനതയില്‍ പൊതുജനങ്ങള്‍ക്ക് നിരാശ

നിലവിലുള്ള ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ അധികാരത്തില്‍ എത്തിയിട്ട് ഒരു വര്‍ഷമായിട്ടും ഒരു കാര്യത്തിനും നീക്കുപോക്കുകളില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ നിരാശര്‍. എല്ലാ കാര്യങ്ങളും മന്ദഗതിയിലാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പലതിനും അധികൃതര്‍ താത്പര്യമെടുക്കുന്നതുപോലുമില്ല.

മുനിസിപ്പല്‍ ഭരണം ഒരു വര്‍ഷമായതിന്റെ വിലയിരുത്തല്‍ നടത്തിക്കൊണ്ട് തത്തംപള്ളി വാര്‍ഡ് ബ്ലോഗിനു ലോകമെമ്പാടുനിന്നും ലഭിച്ചിട്ടുള്ള ഇ-മെയിലുകളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുന്നതിനുള്ള മാനസികപരിതാപം ആള്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ആത്മരോഷത്താല്‍ ചിലര്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എടുത്തുനല്കാനാകില്ല. പറയത്തക്ക നേട്ടങ്ങള്‍ എടുത്തുകാട്ടാനില്ലാത്ത പട്ടണത്തെിന്റെ കഴിഞ്ഞ 12 മാസത്തെക്കുറിച്ച് ബ്ലോഗ് കേരളപ്പിറവി ദിനത്തില്‍ ഖേദത്തോടെയാണ് അറിയിക്കുന്നത്. എങ്ങും ഉദാസീനതയാണെന്നാണ് മുനിസിപ്പാലിറ്റിയുമായി നേരിട്ടു ബന്ധപ്പെടേണ്ടി വരുന്നവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങളിലൊന്നും നടപടിയുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും മാത്രം ലക്ഷ്യമാക്കി ചടുലമായ പ്രവര്‍ത്തനങ്ങളാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നത്. ഓരോകാര്യങ്ങളും വെച്ചുതാമസിക്കുന്നതു കൊണ്ട് ആര്‍ക്കും ഒന്നും പ്രയോജനമില്ലാതാകുകയാണ്.

പട്ടണം പൂര്‍ണമായും മാലിന്യത്തിലാണ്. കാണകളില്‍ ഒഴുക്കില്ല. പകര്‍ച്ചവ്യാധികള്‍ പടരുന്നു. കൊതുകുശല്യം കൂടുക തന്നെയാണ്. സമ്പൂര്‍ണ സാനിറ്റേഷന്‍ പദ്ധതി ഉപേക്ഷിച്ചു. ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ദുര്‍വിനിയോഗം ചെയ്തു. മനോഹരമായ പട്ടണം ശുചിയായിയും ഭംഗിയായും സൂക്ഷിക്കാന്‍ ചെറുവിരലനക്കുന്നില്ല.

തെരുവുവിളക്കുകള്‍ തെളിയുന്നില്ല. ശുദ്ധജല വിതരണം നടക്കുന്നില്ല.തെരുവു നായ്ക്കള്‍ വിഹരിക്കുന്നു. പേയ്‌നായ്ക്കളെപ്പോലും നിയന്ത്രിക്കുന്നില്ല. കോടികള്‍ മുടക്കിയ ആധുനിക അറവുശാല നോക്കുകുത്തിയായി.

പട്ടണത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാത്തതിനാല്‍ ഗതാഗതക്കുരുക്കു വര്‍ധിക്കുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികളും ടാറിടലും നിര്‍മാണങ്ങളും വേണ്ടവിധത്തിലില്ല. കനാലുകളുടെ നവീകരണവും സൗന്ദര്യവത്ക്കരണവും നടന്നില്ല.

ബീച്ച് വികസന നടപടികള്‍ ഇഴയുന്നു. സ്റ്റേഡിയം നിര്‍മാണം വര്‍ഷങ്ങളായിട്ടും പൂര്‍ത്തീകരിച്ചില്ല. പട്ടണചത്വരം ഏറ്റെടുത്തിട്ടും അത് അടഞ്ഞുതന്നെ കിടക്കുന്നതിനാല്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു. പെന്‍ഷനുകള്‍ മുടങ്ങുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച പദ്ധതിത്തുകകള്‍ വകമാറ്റി. പട്ടികയ്ക്ക് ഇനിയും നീളമുണ്ട്.

മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തില്‍ അല്ലെങ്കിലും മുനിസിപ്പാലിറ്റി സമ്മര്‍ദം ചെലുത്തേണ്ട പല നിര്‍മാണപ്രവര്‍ത്തനങ്ങളിലും താത്പര്യം കാട്ടുന്നില്ലെന്നും പരാതിയുണ്ട്. പട്ടണത്തിലെ പാലങ്ങളുടെ വീതി കൂട്ടലും അനേക വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കൊമ്മാടി - കളര്‍കോട് ബൈപ്പാസ് നിര്‍മാണവും അക്കൂട്ടത്തിലുണ്ട്.

ഇതേസമയം, കെട്ടിട നികുതി വന്‍നിരക്കില്‍ പുനര്‍നിര്‍ണയിച്ച് നഗരസഭയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാനുള്ള നടപടി മാത്രമാണ് മുനിസിപ്പാലിറ്റിയുടേതായി നടന്നിട്ടുള്ളതെന്ന ആക്ഷേപവുമുണ്ട്. മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ചത്വരത്തിലും മറ്റുമുള്ള കടമുറികള്‍ വാടകയ്ക്കു നല്കിയും മറ്റും വരുമാനമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാതെ സാധാരണ ജനങ്ങളെ എല്ലാതരത്തിലും ബുദ്ധിമുട്ടിക്കുക മാത്രമാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പല്‍ ഭരണസമിതി ചെയ്യുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

No comments:

Post a Comment