സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, November 22, 2011

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ സ്വകാര്യ ബസുകളേയും പ്രവേശിപ്പിക്കണം

ലപ്പുഴ പട്ടണത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തതു മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ സ്വകാര്യ ബസുകള്‍ക്കും പ്രവേശനം നല്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. കേരളത്തിലെ പല കെ.എസ്.ആര്‍.ടിസി, പ്രൈവറ്റ് ബസ് സ്റ്റേഷനുകളിലും കോര്‍പറേഷന്‍, പ്രൈവറ്റ് ബസുകള്‍ ഒരേപോലെ പരസ്പരം മാറി ഉപയോഗിക്കുന്നുണ്ട്.

നിലവില്‍ ജില്ലാ കോടതി പാലത്തിനോടു ചേര്‍ന്നു വാടക്കനാലിന്റെ തെക്കും വടക്കുമുള്ള കരകളിലെ റോഡുകളിലും പോലീസ് ഔട്ട് പോസ്റ്റിനോടു ചേര്‍ന്നു പഴവങ്ങാടി പള്ളി റോഡിലുമാണ് പ്രധാനമായും സ്വകാര്യ ബസുകള്‍ ഓട്ടത്തിനിടവേളയില്‍ പാര്‍ക്ക് ചെയ്യുന്നത്. കുറേ ബസുകള്‍ റെയില്‍വേ സ്റ്റേഷനു മുന്നിലും പാര്‍ക്ക് ചെയ്യും. അന്തര്‍സംസ്ഥാന ലക്ഷ്വറി സ്വകാര്യ ബസുകള്‍ വെ.എം.സി.എ പാലം, പിച്ചുഅയ്യര്‍ ജംഗ്ഷന്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ തുടങ്ങിയയിടങ്ങളിലാണ് പാര്‍ക്ക് ചെയ്യുക. വീതി കുറഞ്ഞ റോഡിലെ കവലകളോടു ചേര്‍ന്നുള്ള ബസ് പാര്‍ക്കിംഗ് വന്‍ ബുദ്ധിമുട്ടുകളാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വരുത്തിവയ്ക്കുന്നത്.

ഇപ്പോള്‍ വഴിച്ചേരിയിലുള്ള ലോറി സ്റ്റാന്‍ഡ് സ്വകാര്യ ബസ് സ്റ്റാന്‍ഡ് ആക്കുമെന്നു വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിക്കണ്ടില്ല. അതുതന്നെയുമല്ല അവിടെ ആള്‍ക്കാര്‍ വന്നു കയറിപ്പോകുന്ന ബസ് സ്റ്റാന്‍ഡിനു ആവശ്യമായ സ്ഥലസൗകര്യവുമില്ല.

പോലീസ് ഔട്ട് പോസ്റ്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ എന്നിവയ്ക്കു സമീപം വാടക്കനാലിനു കുറുകെ രണ്ട് പാലങ്ങള്‍ കൂടി നിര്‍മ്മിച്ചാലെ പട്ടണത്തിലെ ഗതാഗതക്കുരുക്കിനു അല്പമെങ്കിലും ശമനമാകൂ. കെ.എസ്.ആര്‍.ടി.സി സ്റ്റേഷനു സമീപം പാലം നിര്‍മ്മിച്ചാല്‍ എറണാകുളം ഭാഗത്തു നിന്നു വരുന്ന ബസുകള്‍ വാടക്കനാല്‍ വടക്കേക്കര വഴി സ്റ്റേഷനില്‍ എത്തുകയും തിരിച്ച് തെക്കേക്കര വഴി പോകുകയുമാകാം. പട്ടണത്തിനു സമീപം നിര്‍മാണം പൂര്‍ത്തിയാകുന്ന മിനി സിവില്‍ സ്റ്റേഷനില്‍ വന്നു പോകുന്ന വാഹനങ്ങള്‍ക്കു പോലീസ് ഔട്ട് പോസ്റ്റിനു സമീപം നിര്‍മ്മിക്കുന്ന പാലം ഏറെ പ്രയോജനപ്പെടും. അല്ലെങ്കില്‍ ജില്ലാ കോടതി പാലത്തില്‍ സദാസമയവും ഗതാഗതക്കുരുക്കു തന്നെയായിരിക്കും.

1 comment:

  1. http://www.mathrubhumi.com/alappuzha/news/1294801-local_news-alappuzha-%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4.html

    ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ സ്വകാര്യ ബസുകളേയും പ്രവേശിപ്പിക്കണം
    Posted on: 23 Nov 2011

    ആലപ്പുഴ: പട്ടണത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തതു മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ സ്വകാര്യ ബസ്സുകള്‍ക്കും പ്രവേശനം നല്കണം. കേരളത്തിലെ പല കെ.എസ്.ആര്‍.ടിസി, െ്രെപവറ്റ് ബസ് സ്‌റ്റേഷനുകളിലും കോര്‍പ്പറേഷന്‍, െ്രെപവറ്റ് ബസുകള്‍ ഒരേപോലെ പരസ്​പരം മാറി ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ജില്ലാ കോടതി പാലത്തിനോടു ചേര്‍ന്നു വാടക്കനാലിന്റെ തെക്കും വടക്കുമുള്ള കരകളിലെ റോഡുകളിലും പോലീസ് ഔട്ട് പോസ്റ്റിനോടു ചേര്‍ന്നു പഴവങ്ങാടി പള്ളി റോഡിലുമാണ് പ്രധാനമായും സ്വകാര്യ ബസുകള്‍ ഓട്ടത്തിനിടവേളയില്‍ പാര്‍ക്ക് ചെയ്യുന്നത്.

    കുറേ ബസുകള്‍ റെയില്‍വേ സ്‌റ്റേഷനു മുന്നിലും പാര്‍ക്ക് ചെയ്യും. അന്തര്‍സംസ്ഥാന ലക്ഷ്വറി സ്വകാര്യ ബസുകള്‍ വെ.എം.സി.എ പാലം, പിച്ചുഅയ്യര്‍ ജംഗ്ഷന്‍, ജനറല്‍ ആസ്​പത്രി ജംഗ്ഷന്‍ തുടങ്ങിയയിടങ്ങളിലാണ് പാര്‍ക്ക് ചെയ്യുക. വീതി കുറഞ്ഞ റോഡിലെ കവലകളോടു ചേര്‍ന്നുള്ള ബസ് പാര്‍ക്കിങ് വന്‍ ബുദ്ധിമുട്ടുകളാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വരുത്തിവയ്ക്കുന്നത്. ഇപ്പോള്‍ വഴിച്ചേരിയിലുള്ള ലോറി സ്റ്റാന്‍ഡ് സ്വകാര്യ ബസ് സ്റ്റാന്‍ഡ് ആക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിക്കണ്ടില്ല. അതുതന്നെയുമല്ല അവിടെ ആള്‍ക്കാര്‍ വന്നു കയറിപ്പോകുന്ന ബസ് സ്റ്റാന്‍ഡിന് ആവശ്യമായ സ്ഥലസൗകര്യവുമില്ല. പോലീസ് ഔട്ട് പോസ്റ്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ എന്നിവയ്ക്കു സമീപം വാടക്കനാലിനു കുറുകെ രണ്ട് പാലങ്ങള്‍ കൂടി നിര്‍മ്മിച്ചാലെ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് അല്പമെങ്കിലും ശമനമാകൂ.

    കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന് സമീപം പാലം നിര്‍മിച്ചാല്‍ എറണാകുളം ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ വാടക്കനാല്‍ വടക്കേക്കര വഴി സ്‌റ്റേഷനില്‍ എത്തുകയും തിരിച്ച് തെക്കേക്കര വഴി പോവുകയുമാകാം. പട്ടണത്തിന് സമീപം നിര്‍മാണം പൂര്‍ത്തിയാകുന്ന മിനി സിവില്‍ സ്‌റ്റേഷനില്‍ വന്നു പോകുന്ന വാഹനങ്ങള്‍ക്കു പോലീസ് ഔട്ട് പോസ്റ്റിന് സമീപം നിര്‍മിക്കുന്ന പാലം ഏറെ പ്രയോജനപ്പെടും. അല്ലെങ്കില്‍ ജില്ലാ കോടതി പാലത്തില്‍ സദാസമയവും ഗതാഗതക്കുരുക്ക് തന്നെയായിരിക്കും.

    ReplyDelete