സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, November 18, 2011

തത്തംപള്ളിയിലെ വീട്ടുവളപ്പുകളില്‍ മുരിങ്ങ നിറയട്ടെ

ലപ്പുഴ പട്ടണത്തിലെ തത്തംപള്ളി വാര്‍ഡിലെ എല്ലാ വീട്ടുവളപ്പുകളിലും കുറഞ്ഞത് ഒരു മുരിങ്ങയെങ്കിലും നട്ടുവളര്‍ത്തി വിളവെടുക്കാന്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് പ്രദേശവാസികളോട് അഭ്യര്‍ഥിക്കുന്നു. പ്രത്യേകിച്ച് അത്ര പണച്ചെലവോ അധ്വാനമോ കൂടാതെ പോഷകസമൃദ്ധമായ മുരിങ്ങ മരം വളര്‍ത്താനാകും. അധികം സ്ഥലവും ആവശ്യമില്ല. അതുവഴി നാട്ടില്‍ പച്ചക്കറി വില ഉയരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമാകും.

ഉഷ്ണകാല വിളയായ മുരിങ്ങ സമതലപ്രദേശമായ തത്തംപള്ളിയില്‍ നന്നായി വളരും. മഴ കുറഞ്ഞാലും മുരിങ്ങ വളരുകയും നല്ല വിളവ് തരുകയും ചെയ്യും. തെക്കേ ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് സാധാരണഗതിയില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഫലം തരും. ഏതുതരം മണ്ണിലും മുരിങ്ങ വളരുമെങ്കിലും ഫലപുഷ്ടിയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് മുരിങ്ങക്കൃഷിക്ക് അനുയോജ്യം. ഒരു നല്ല മരം ആണ്ടില്‍ ആയിരത്തിലേറെ കായ്കള്‍ ഉത്പാദിപ്പിക്കും.

പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണ് മുരിങ്ങയെന്നത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു. ധാതുലവണങ്ങളും ജീവകങ്ങളും ധാരാളമുണ്ട്. പോഷകങ്ങള്‍ നിറഞ്ഞ മുരിങ്ങയുടെ പൂവും കായും ഇലയും, തൊലിയും ഔഷധഗുണമുള്ളവയാണ്. വിവിധ മുരിങ്ങയിനങ്ങളുണ്ട്. പ്രത്യേകിച്ച് പരിചരണമില്ലാതെ തന്നെ മുരിങ്ങ നന്നായി വളരും. തൈയോ കമ്പോ നട്ട് ആദ്യത്തെ ഒരു വര്‍ഷം വേനല്‍ക്കാലത്ത് നനച്ചുകൊടുത്താല്‍ ചെടികള്‍ നന്നായി പിടിച്ചുകിട്ടും. ഒരാണ്ടന്‍ മുരിങ്ങയുടെ നല്ലയിനം തൈകളും ലഭ്യമാണ്.

കേരളത്തില്‍ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയില്‍ ഓണക്കാലത്താണ് ഇലകള്‍ ധാരാളമായി ഉണ്ടാകുക. മൊരിങ്ങ ഓലീഫെറ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തില്‍പ്പെട്ടതാണ്. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ് വളരുന്നത്.

പത്തു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ശാഖകളും ഉപശാഖകളുമുള്ള ചെറുമരമാണ് മുരിങ്ങ. ശാഖകളില്‍ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. ഒന്നോ രണ്ടോ അടി വരെയുള്ള തണ്ടുകളിലാണ് വൃത്താകാരമുള്ള ഇലകള്‍. ശിഖരങ്ങളിള്‍ വെളുത്തനിറത്തിലുള്ള പൂക്കളാണ് മുരിങ്ങയുടേത്. പൂങ്കുലകള്‍ പിന്നീട് മുരിങ്ങക്കായയായി മാറും. സാധാരണ രണ്ട് അടി വരെ നീളത്തില്‍ മുരിങ്ങക്കായ കാണപ്പെടും. ഇവയ്ക്കുള്ളിലാണ് വിത്തുകള്‍. ഒരു മുരിങ്ങക്കായില്‍ ഇരുപതോളം വിത്തുകള്‍ കാണും. ശരിക്കു കായ്ക്കുവാന്‍ ധാരാളം വെള്ളവും സൂര്യപ്രകാശവും വേണം.

മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും കറികള്‍ക്കുള്ള വിഭവമാണ്. മലയാളികള്‍ സാധാരണയായി തോരന്‍ കറിക്ക് മുരിങ്ങയിലയും അവിയല്‍, സാമ്പാര്‍ എന്നീ കറികളില്‍ മുരിങ്ങക്കായും ഉപയോഗിക്കുന്നു. വിത്തുകളും ചില രാജ്യങ്ങളില്‍ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.

വിറ്റമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ്, കാല്‍ഷ്യം, പ്രോട്ടീന്‍, പൊട്ടാസ്യം, അമിനോ ആസിഡുകള് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരിങ്ങയില. ആയുര്‍വേദ വിധി പ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാന്‍ പ്രാപ്തമാണ്. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. മുരിങ്ങയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ഗ്രാം മുരിങ്ങയിലയില്‍ ഓറഞ്ചിലുള്ളതിനേക്കാള്‍ ഏഴുമടങ്ങ് ജീവകം സി, പാലിലുള്ളതിനേക്കാള്‍ നാലുമടങ്ങ് കാല്‍സ്യം, രണ്ടുമടങ്ങ് കൊഴുപ്പ്, ക്യാരറ്റിലുള്ളതിനേക്കാള്‍ നാലുമടങ്ങ് ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാള്‍ മൂന്നുമടങ്ങ് പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ട് മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ് വിശേഷിപ്പിക്കുന്നത്. എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങളെപ്പോലും ചെറുക്കാന്‍ മുരിങ്ങയിലയുടെ ഉപയോഗം വ്യാപകമാക്കണമെന്ന അഭിപ്രായവും നിലവിലുണ്ട്. പക്ഷേ മുരിങ്ങയുടെ വേരില്‍ അടങ്ങിയിരിക്കുന്ന സ്‌പൈറൊച്ചിന്‍ എന്ന ആല്‍ക്കലോയ്ഡ് നാഡികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.

ഇന്നു ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിലും മുരിങ്ങകൃഷിക്കു വേണ്ടി ശ്രമം തുടരുകയാണ്. ഇന്ത്യയില്‍ നിന്നു വിദേശരാജ്യങ്ങളിലേക്ക് മുരിങ്ങക്കായ കയറ്റുമതി ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായും കയറ്റിവിടുന്നത്.

ചില നാട്ടറിവുകള്‍ ഇങ്ങനെ: പോഷകഗുണങ്ങള്‍ നിറഞ്ഞ മുരിങ്ങയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണങ്ങളുണ്ട്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇതിന്റെ ഇലയും പൂവും, കായും ആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു. ഇലക്കറികളില്‍ ഏറ്റവും അധികം വിറ്റാമിന്‍ എ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു.

മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും മുത്രതടസ്സം നീക്കാനും ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും. നേത്രരോഗം, ആസ്ത്മ, വെള്ളപ്പാണ്ട്, മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ, കണ്ണില്‍പഴുപ്പ് തുടങ്ങിയവ തടയാന്‍ സാധിക്കും. മുരിങ്ങയിലയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍ കൊണ്ടാല്‍ ഒച്ചയടപ്പിന് നല്ലതാണ്. മുരിങ്ങയില, വാഴക്കൂമ്പ് എന്നിവ തോരന്‍ വെച്ച് കഴിച്ചാല്‍ കുടല്‍പുണ്ണ് സുഖമാകും.

(വിവരങ്ങള്‍: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള ഇന്നവേഷന്‍ ഫൗണ്ടേഷന്‍, വിക്കിപീഡിയ തുടങ്ങിയിടങ്ങളില്‍ നിന്ന്)

No comments:

Post a Comment