സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, November 23, 2011

ഫെയര്‍ മീറ്റര്‍ നിര്‍ബന്ധം; നിയമവിധേയമല്ലാതെ ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

ഫെയര്‍ മീറ്റര്‍ ഘടിപ്പിക്കാതെയും അമിതമായ നിരക്ക് ഈടാക്കിയും ട്രാഫിക് ചട്ടങ്ങള്‍ പാലിക്കാതെയും അപകടകരമായ ഡ്രൈവിംഗ് നടത്തിയും മറ്റും നിയമവിധേയമല്ലാതെ ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ എല്ലാ ആര്‍ടിഒമാര്‍ക്കും ജെആര്‍ടിഒമാര്‍ക്കും എംഇഎസുമാര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.

യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷ കൂടുതല്‍ പ്രയോജനകരമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു 2011 നവംബര്‍ 17-നു നല്കിയ ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ 21-ലെ ഇടക്കാല അറിയിപ്പ്. നിവേദനം ആഭ്യന്തര വകുപ്പിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനും മോട്ടോര്‍ വാഹന വകുപ്പിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും കൈമാറിയിരുന്നു. നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയ കുറ്റകൃത്യങ്ങളും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളും ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപിയുടെ മറുപടി ലഭ്യമായിട്ടില്ല.

കേരളത്തില്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമുള്ള യാത്രാമാര്‍ഗമാണ് ഓട്ടോറിക്ഷകള്‍. എന്നാല്‍ ഓട്ടോറിക്ഷ യാത്രയെക്കുറിച്ച് പലയിടങ്ങളില്‍ നിന്നും പരാതി ഉയരാറുണ്ടെങ്കിലും ഫലപ്രദമായ നടപടികള്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ തലത്തില്‍ സംസ്ഥാനത്ത് സ്വീകരിച്ചതായി കാണുന്നില്ലെന്നു നിവേദനത്തില്‍ എടുത്തുകാട്ടിയിരുന്നു.

സാധാരണ ആവര്‍ത്തിക്കുന്ന പ്രധാന പരാതികള്‍ ഇവയാണ്:

  • അമിതമായ യാത്രക്കൂലി ഈടാക്കലും മര്യാദയില്ലാത്ത പെരുമാറ്റവും.

  • അലക്ഷ്യവും ട്രാഫിക്ക് ചട്ടങ്ങള്‍ അനുസരിക്കാതെയുമുള്ള ഡ്രൈവിംഗ്.

  • അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിക്കൊണ്ടു പോകല്‍.

  • ചെറിയ ഓട്ടം പോകാതിരിക്കലും സ്ഥലമറിയാത്തവരെ വട്ടം കറക്കലും.

  •  ജംഗ്ഷനുകളിലും ബസ് സ്റ്റാന്‍ഡുകളുടെ മുന്നിലും മറ്റും അപകടകരമായ സ്ഥാനങ്ങളിലുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍.

  •  ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ വിവിധ തൊഴിലാളി യൂണിയനുകള്‍ കൈയ്യടക്കല്‍.

  •  നിശ്ചയിച്ചിട്ടുള്ള അതിര്‍ത്തി ലംഘിച്ചുള്ള ഓട്ടങ്ങളും പാര്‍ക്കിംഗും.

  •  യൂണിഫോം ധരിക്കാതെയുള്ള ഓട്ടോറിക്ഷ ഡ്രൈവിംഗ്.

യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മിലും കൂടാതെ തൊഴിലാളികള്‍ തമ്മിലുമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിച്ചു നടപ്പാക്കണമെന്നായിരുന്നു നിവേദനത്തിലെ അഭ്യര്‍ഥന.

യാത്രക്കൂലിയും വെയ്റ്റിംഗ് ചാര്‍ജും ഔദ്യോഗികമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതില്‍ക്കൂടുതല്‍ യാത്രക്കാരില്‍ നിന്നു വാങ്ങുന്നതു തടയാന്‍ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കുക, ഡ്രൈവിംഗ് പരിശോധിക്കാനും നിയമവിരുദ്ധ ഏര്‍പ്പാടുകള്‍ നിരോധിക്കാനും ട്രാഫിക് പോലീസിനു നിര്‍ദേശം നല്കുക, അപകടകരമായ നിലയിലുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ മാറ്റി സ്ഥാപിക്കുക, ഓട്ടോറിക്ഷകള്‍ എണ്ണക്കൂടുതലുള്ള സ്റ്റാന്‍ഡുകള്‍ വിഭജിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുക, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും നടത്തിപ്പിലുമാക്കുക, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ പ്രത്യേക യൂണിയനുകളുടെ മാത്രം വകയാക്കുന്നതു തടയുക തുടങ്ങിയ ആവശ്യങ്ങളിലാണ് കണിശമായ നടപടി ഉണ്ടാകാന്‍ പോകുന്നത്.

സംസ്ഥാനത്തുള്ള ആയിരക്കണക്കിനു നിയമവിധേയമായി ജോലി ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സര്‍ക്കാര്‍തലത്തിലുള്ള നടപടി ഏറെ പ്രയോജനകരമായിരിക്കും.

No comments:

Post a Comment