സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, July 7, 2012

മത്സ്യബന്ധനം: ആലപ്പുഴ തീരദേശത്തെ ഇടറോഡുകള്‍ വീതി കൂട്ടണം

ലപ്പുഴയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ അടുക്കുന്ന കടല്‍ത്തീരങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യം.

കടലില്‍ നിന്നു പിടിച്ചുകൊണ്ടു വരുന്ന മത്സ്യം വിവിധ വില്പന കേന്ദ്രങ്ങളിലേക്കും മത്സ്യസംഭരണ, സംസ്‌കരണ ശാലകളിലേക്കും കൊണ്ടു പോകാന്‍ നൂറു കണക്കിനു വാഹനങ്ങളാണ് കടല്‍ത്തീരങ്ങളിലേക്കെത്തുക. സൈക്കിള്‍ മുതല്‍ റഫ്രിജേറ്റഡ് വാനുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും. ചാകരയുണ്ടെങ്കില്‍ വാഹനങ്ങളുടെ എണ്ണം പതിമടങ്ങായി വര്‍ധിക്കും. ആയിരക്കണക്കിനു ആള്‍ക്കാരാണ് കടല്‍ത്തീരത്ത് എത്തുക. വിവിധ ബുദ്ധിമുട്ടുകള്‍ക്കു പുറമേ ഗതാഗത സൗകര്യക്കുറവ് പ്രശ്‌നമാണ്.

സഞ്ചാരത്തിനു ഏറെ ബുദ്ധിമുട്ടണം. വാഹനങ്ങള്‍ക്ക് കടല്‍ത്തീരത്തെത്താന്‍ ഇന്നും ഇടുങ്ങിയ റോഡുകളാണ് ശരണം. എതിരേ വാഹനം വന്നാല്‍ കുടുങ്ങും. ഒരു വാഹനമായാല്‍ പോലും റോഡു തിങ്ങി നിറഞ്ഞാണ് പോകുന്നത്.

ഉദാഹരണത്തിന് പുന്നപ്ര, വിയാനി പ്രദേശത്തുള്ള തീരദേശ റോഡുകള്‍. പല വഴികളും ഇന്നും ടാറിടാത്തവയാണ്. മഴക്കാലമാകുമ്പോള്‍ ചെളി നിറയുന്ന റോഡുകള്‍. കടലിലെ തിരയുടേയും കോളിന്റേയും അടിസ്ഥാനത്തില്‍ അവസാന നിമിഷം വള്ളങ്ങളടുക്കുന്ന തീരം മാറ്റിനിശ്ചയിക്കുമ്പോള്‍ നേരത്തേ വള്ളങ്ങള്‍ പ്രതീക്ഷിച്ചു കിടന്നിരുന്ന സ്ഥലത്തു നിന്ന് അതിവേഗം അടുത്ത സ്ഥലത്തേക്ക് വാഹനങ്ങള്‍ക്കു പോകണം. എന്നു മാത്രമല്ല എത്രയും വേഗം മത്സ്യം നിറച്ച വാഹനങ്ങള്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തേണ്ടതുമുണ്ട്.

സമ്പദ്‌വ്യവസ്ഥയയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്യുന്ന മത്സ്യബന്ധന, വിതരണ, വിപണ രംഗത്ത് ആവശ്യമായ അടിസ്ഥാനമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കടമയുണ്ട്. അതില്‍ ആദ്യത്തേതാണ് തീരദേശത്തെ ഇടറോഡുകള്‍ വീതി കൂട്ടുകയും ടാര്‍ ചെയ്യുകയും എന്നുള്ളത്. കൂടാതെ വാഹനങ്ങള്‍ക്കു പാര്‍ക്കു ചെയ്യാനുളള സംവിധാനങ്ങളും ഏര്‍പ്പെടുത്തണം.

ആലപ്പുഴ വിയാനി കടപ്പുറത്തു മത്സ്യബന്ധനം കഴിഞ്ഞു വരുന്ന വള്ളങ്ങള്‍ കാത്തു നില്ക്കുന്ന തൊഴിലാളികളാണ് ഫോട്ടോയില്‍. 

No comments:

Post a Comment