മള്‍ട്ടി നാഷനല്‍ കമ്പനിയില്‍ പ്രതിമാസം 60,000 രൂപ ശമ്പളം വാങ്ങുന്ന ഒരു യുവാവ്
അതുപേക്ഷിച്ച് പശുവളര്‍ത്തല്‍ തുടങ്ങുമോ? ആലപ്പുഴ പുന്നമട വാര്‍ഡ് കൊറ്റംകുളങ്ങര
മാളിയേക്കല്‍ ജിനോ ആണെങ്കില്‍ സംശയിക്കേണ്ട, അതു തന്നെ ചെയ്യും.
വെറുതെ പറയുകയല്ല, ചെയ്തു കാണിക്കുകയാണ് ജിനോ എന്ന മുപ്പത്തേഴുകാരന്‍. പല കമ്പനികളിലായി 16 വര്‍ഷം വൈറ്റ്‌കോളര്‍ ജോലി ചെയ്തു മനസ്സു മടുത്താണ് ജിനോ ഈ പണിക്കിറങ്ങിയത്.
ഇപ്പോള്‍ പതിനൊന്നു പശുക്കളും ഒന്‍പതു കിടാങ്ങളും ഉള്‍ക്കൊള്ളുന്ന കാലിത്തൊഴുത്തിന്റെ അധിപന്‍. മണിക്കൂറുകളോളം നീളുന്ന തിരക്കു പിടിച്ച ജോലിയുടെ അസ്വസ്ഥതകളും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാത്ത അവസ്ഥയുമൊന്നും ഇപ്പോഴില്ല. കൃഷിയും കാലിവളര്‍ത്തലും സമാധാനവും സ്വസ്ഥതയുമുള്ള ജോലിയാണെന്ന ബോധ്യം ഉണ്ടായപ്പോഴാണ് കൃഷിക്കാരനായ അച്ഛന്‍ കെ.ജി. ഗ്രിഗറിയെയും അമ്മ ലീലാമ്മയെയും സഹായിക്കാനും ഒപ്പം പശുവളര്‍ത്തല്‍ തൊഴിലാക്കാനും തീരുമാനിച്ചതെന്നു ജിനോ പറയുന്നു.
ഇടയ്ക്ക് ഭാര്യ സുനിലയും ബാങ്കിലെ ജോലി കളഞ്ഞു ഭര്‍ത്താവിനൊപ്പം ചേര്‍ന്നു. ജിനോയുടെ പശുഫാമിലെത്തി പാലു വാങ്ങുന്നവരെ ഒരു കൌതുകം കൂടി കാത്തിരിക്കുന്നു. ചൂണ്ടിക്കാണിക്കുന്ന പശുവിന്റെ പാല്‍ തന്നെ കറന്നു നല്‍കും. നൂറു ലീറ്ററോളം പാലാണ് പ്രതിദിന ഉല്പാദനം. പശുക്കള്‍ക്കു നല്‍കാന്‍ ഒന്നരയേക്കറോളം സ്ഥലത്ത് തീറ്റപ്പുല്ലും കൃഷി ചെയ്യുന്നു. രാവിലെ മൂന്നു മണിക്ക് ഉണര്‍ന്നു തൊഴുത്തില്‍ കയറിയാണ് ദിവസം ആരംഭിക്കുന്നത്. ജൈവപാല്‍ എന്ന സ്വപ്നത്തിലേക്ക് എത്താനാണ് ഈ കുടുംബത്തിന്റെ പരിശ്രമം. പുല്ലും വൈക്കോലും തേങ്ങാപ്പിണ്ണാക്കും പോലെ രാസവസ്തുക്കള്‍ ഒട്ടും കലരാത്ത ഭക്ഷണം മാത്രം കഴിക്കുന്ന പശുക്കളുടെ പാല്‍ നാട്ടുകാര്‍ക്കു നല്‍കുകയാണു ലക്ഷ്യം
ഇപ്പോള്‍ വരുമാനം? ചോദിച്ചാല്‍ ജിനോ ചിരിക്കും. പിന്നെ പറയും: 'അവസാനം കിട്ടിയ ശമ്പളത്തിന്റെ പകുതിയേ കിട്ടുന്നുളളുവെങ്കിലും ഇപ്പോള്‍ ജീവിതം സ്വസ്ഥം, സുഖം.' ഇടയ്ക്കു കാണാനെത്തുന്ന പഴയ സഹപ്രവര്‍ത്തകരും ഇത് ശരിവയ്ക്കുന്നു.
(മലയാള മനോരമ ദിനപത്രത്തില്‍ 2012 ജൂലൈ 18 ബുധനാഴ്ചത്തെ 'യൂത്ത് ട്യൂബ്' പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.ഫോട്ടോ: ജിനോയും കുടുംബവും പശുക്കളോടൊപ്പം.)
വെറുതെ പറയുകയല്ല, ചെയ്തു കാണിക്കുകയാണ് ജിനോ എന്ന മുപ്പത്തേഴുകാരന്‍. പല കമ്പനികളിലായി 16 വര്‍ഷം വൈറ്റ്‌കോളര്‍ ജോലി ചെയ്തു മനസ്സു മടുത്താണ് ജിനോ ഈ പണിക്കിറങ്ങിയത്.
ഇപ്പോള്‍ പതിനൊന്നു പശുക്കളും ഒന്‍പതു കിടാങ്ങളും ഉള്‍ക്കൊള്ളുന്ന കാലിത്തൊഴുത്തിന്റെ അധിപന്‍. മണിക്കൂറുകളോളം നീളുന്ന തിരക്കു പിടിച്ച ജോലിയുടെ അസ്വസ്ഥതകളും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാത്ത അവസ്ഥയുമൊന്നും ഇപ്പോഴില്ല. കൃഷിയും കാലിവളര്‍ത്തലും സമാധാനവും സ്വസ്ഥതയുമുള്ള ജോലിയാണെന്ന ബോധ്യം ഉണ്ടായപ്പോഴാണ് കൃഷിക്കാരനായ അച്ഛന്‍ കെ.ജി. ഗ്രിഗറിയെയും അമ്മ ലീലാമ്മയെയും സഹായിക്കാനും ഒപ്പം പശുവളര്‍ത്തല്‍ തൊഴിലാക്കാനും തീരുമാനിച്ചതെന്നു ജിനോ പറയുന്നു.
ഇടയ്ക്ക് ഭാര്യ സുനിലയും ബാങ്കിലെ ജോലി കളഞ്ഞു ഭര്‍ത്താവിനൊപ്പം ചേര്‍ന്നു. ജിനോയുടെ പശുഫാമിലെത്തി പാലു വാങ്ങുന്നവരെ ഒരു കൌതുകം കൂടി കാത്തിരിക്കുന്നു. ചൂണ്ടിക്കാണിക്കുന്ന പശുവിന്റെ പാല്‍ തന്നെ കറന്നു നല്‍കും. നൂറു ലീറ്ററോളം പാലാണ് പ്രതിദിന ഉല്പാദനം. പശുക്കള്‍ക്കു നല്‍കാന്‍ ഒന്നരയേക്കറോളം സ്ഥലത്ത് തീറ്റപ്പുല്ലും കൃഷി ചെയ്യുന്നു. രാവിലെ മൂന്നു മണിക്ക് ഉണര്‍ന്നു തൊഴുത്തില്‍ കയറിയാണ് ദിവസം ആരംഭിക്കുന്നത്. ജൈവപാല്‍ എന്ന സ്വപ്നത്തിലേക്ക് എത്താനാണ് ഈ കുടുംബത്തിന്റെ പരിശ്രമം. പുല്ലും വൈക്കോലും തേങ്ങാപ്പിണ്ണാക്കും പോലെ രാസവസ്തുക്കള്‍ ഒട്ടും കലരാത്ത ഭക്ഷണം മാത്രം കഴിക്കുന്ന പശുക്കളുടെ പാല്‍ നാട്ടുകാര്‍ക്കു നല്‍കുകയാണു ലക്ഷ്യം
ഇപ്പോള്‍ വരുമാനം? ചോദിച്ചാല്‍ ജിനോ ചിരിക്കും. പിന്നെ പറയും: 'അവസാനം കിട്ടിയ ശമ്പളത്തിന്റെ പകുതിയേ കിട്ടുന്നുളളുവെങ്കിലും ഇപ്പോള്‍ ജീവിതം സ്വസ്ഥം, സുഖം.' ഇടയ്ക്കു കാണാനെത്തുന്ന പഴയ സഹപ്രവര്‍ത്തകരും ഇത് ശരിവയ്ക്കുന്നു.
(മലയാള മനോരമ ദിനപത്രത്തില്‍ 2012 ജൂലൈ 18 ബുധനാഴ്ചത്തെ 'യൂത്ത് ട്യൂബ്' പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.ഫോട്ടോ: ജിനോയും കുടുംബവും പശുക്കളോടൊപ്പം.)
No comments:
Post a Comment